FB , 5.5.19
വള്ളോനും കായല്‍ സമ്മേളനവും ,
അയ്യന്‍കാളിയും പഞ്ചമിയും
______________________________________
15 കൊല്ലം മുന്‍പാണ് എന്‍റെ " കായലില്‍ രൂപംകൊണ്ട പുലയസഭ " മാതൃഭൂമി വാരികയില്‍ വന്നത് ( 2004
ഫെബ്രു. 22 , 29 ലക്കങ്ങള്‍ ) . അതിനു പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട അന്വേഷണമുണ്ടായിരുന്നു . കെ . പി .
വള്ളോന്‍റെ ജീവിതഘട്ടത്തെ അടുത്തറിഞ്ഞിരുന്ന ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള വൃദ്ധജനങ്ങള്‍ അവരുടെ ഓര്‍മ
പങ്കുവച്ചിട്ടുണ്ട് എന്നോട് . വള്ളോന്‍റെ മകന്‍ അഡ്വ. കെ . വി . കുമാരന്‍ സാറുമായി പലവട്ടം , നീണ്ട
മണിക്കൂറുകള്‍ സംസാരിച്ചിട്ടുണ്ട് . ഇത്തരം വാമൊഴിയറിവുകളോടൊപ്പം , ഒരു പടി കൂടുതലായി ഞാന്‍
വിലവച്ചത് പണ്ഡിറ്റ് കെ . പി . കറുപ്പന്‍റെയും ടി . കെ . കൃഷ്ണമേനോന്‍റെയും മറ്റുള്ളവരുടെയും
ഓര്‍മക്കുറിപ്പുകളെയാണ് . ( അവ പരിശോധിക്കുന്ന എന്‍റെ ലേഖനവും ഉള്‍പ്പെടുന്ന 2009 -ലെ "
അയ്യന്‍കാളിയ്‌ക്ക് ആദരത്തോടെ " എന്ന പുസ്‌തകത്തിന്‍റെ ലിങ്ക് ഇവിടെ ചേര്‍ക്കുന്നു : https://drive.google.com/drive/folders/0B_WZxntPdha3fnpIQ2haRlVmMF9IaXpKYkFkU1BSdGVZdWxRYTNaX3EzekZCVXVSVkNoU28?usp=sharing
. എന്‍റെ " കെ . പി . വള്ളോന്‍ നിയമസഭയില്‍ " എന്ന പുസ്‌തകത്തിന്‍റെയും ലിങ്ക് ചേര്‍ക്കുന്നു
: https://drive.google.com/drive/folders/0B_WZxntPdha3fjdwNzdpckRTaW45aXkzY3oxVFJSUUxEeTVTQ19jWHg2VWJuZGtVRWlwUXM?
usp=sharing ) . കൊച്ചിയിലെ കായല്‍ സമ്മേളനം അഥവാ " വള്ളംകെട്ടു സമ്മേളനം " എന്നു പില്‍ക്കാലത്ത്
അറിയപ്പെട്ട ആ മഹാ സംഭവം ( 21 . 4 . 1913 ) എല്ലാ കാലങ്ങള്‍ക്കുമായി റിപ്പോര്‍ട് ചെയ്ത ഒരേയൊരാളാണു
മേനോന്‍ . പില്‍ക്കാലത്ത് വലിയ ജനനായകനായി നാടു നിറഞ്ഞുനിന്ന വള്ളോന്‍റെ ഓരോ ഘട്ടത്തിനും
സാക്ഷിയായിരുന്നു അദ്ദേഹം . വാക്കുകള്‍ കൊണ്ടു വള്ളോന്‍ പ്രകമ്പനം കൊള്ളിച്ച കൊച്ചി നിയമസഭയുടെ
സെക്രട്ടറിയുമായിരുന്നു ആ സാംസ്‌കാരിക നായകന്‍ . അദ്ദേഹം സഹായിക്കാത്ത സാധു സമൂഹങ്ങള്‍ അന്നു
കുറവായിരിക്കും . വള്ളോന്‍ ജീവിതം വിട്ടകന്ന് 8 കൊല്ലം പിന്നിട്ടപ്പോഴാണ് മേനോന്‍റെ ഇതിഹാസ മാനമുള്ള
ആത്‌മകഥ , " The Days That Were " ( എറണാകുളം , 1949 ) പുറത്തുവരുന്നത് . അതിന്‍റെ തര്‍ജുമ 2011-ല്‍
കേരള സാഹിത്യ അക്കാഡമി പ്രസിദ്ധീകരിച്ചിട്ടുണ്ട് . അതിലാണ് , തന്‍റെ 21 . 4 . 1913 -ന്‍റെ
ഡയറിക്കുറിപ്പില്‍ നിന്ന് അദ്ദേഹം പകര്‍ത്തുന്നിടത്താണ് , കായല്‍ സമ്മേളനം എന്നു കരുതാവുന്ന
സംഭവത്തിന്‍റെ സൂചനയുള്ളത് . കൊച്ചിയിലെ അടിത്തട്ടു സമൂഹങ്ങളുടെ ഉയര്‍ച്ചയുമായി ബന്ധപ്പെട്ട
ആധികാരിക വിശദാംശങ്ങള്‍ ഒട്ടേറെയുള്ള പുസ്‌തകമാണത് . എന്നിട്ടും കായല്‍ സമ്മേളന കാലത്ത് വള്ളോന്‍
ചിത്രത്തിലേ ഇല്ല എന്നാണ് ആ രചനയില്‍ നിന്നു മനസ്സിലാകുന്നത് . കായലിലെ ആ കൂടിച്ചേരലിനു നേതൃത്വം
കൊടുത്തു എന്നു ന്യായമായും കരുതാവുന്നയാളാണു കറുപ്പന്‍ ( എന്നാല്‍ , കായല്‍ സമ്മേളനത്തെപ്പറ്റി
മാസ്റ്റര്‍ എവിടെയെങ്കിലും സൂചിപ്പിച്ചതായിപ്പോലും കണ്ടിട്ടില്ല ! ) കറുപ്പന്‍റെയും മേനോന്‍റെയും നേതൃത്വത്തില്‍
പിറ്റേ മാസം 25-ന് എറണാകുളം സെയ്ന്‍റ് അല്‍ബെര്‍ട്‌സ് ഹൈസ്‌കൂളില്‍ ചേര്‍ന്ന
മഹാസമ്മേളനത്തിലാണ് " കൊച്ചി പുലയ സഭ " രൂപവത്‌കരിച്ചത് . അതുമായി ബന്ധപ്പെട്ട കറുപ്പന്‍റെ
വിശദമായ ലേഖനത്തിലും വരുന്നില്ല വള്ളോന്‍ . എന്തിന് , 5 കൊല്ലം കഴിഞ്ഞു കറുപ്പന്‍ തൃശ്ശൂരിലേയ്ക്കു സ്‌ഥലം
മാറ്റം കിട്ടി പോകുമ്പോള്‍ പോലും വള്ളോന്‍ നേതൃത്വത്തിലെത്തിയിട്ടില്ല ( കറുപ്പന്‍ 1934-ല്‍ ദേവധാര്‍ക്കു
സമര്‍പ്പിച്ച റിപ്പോര്‍ടില്‍ നിന്ന് , കവിതിലകന്‍ പണ്ഡിറ്റ് കെ . പി . കറുപ്പന്‍റെ സമ്പൂര്‍ണ്ണ കൃതികള്‍ - 2 ,
ഇടക്കൊച്ചി , 1992 ) . കായല്‍ സമ്മേളനം പ്രത്യക്ഷത്തില്‍ തന്നെ വിഷയമാകുന്ന രണ്ട് ആദ്യ ലേഖനങ്ങളില്‍ ഒന്ന്
, " എന്‍റെ ഗുരുനാഥന്‍ " എന്ന തലക്കെട്ടില്‍ കറുപ്പനെക്കുറിച്ച് കെ . വി . കുമാരന്‍ , എഴുതിയതാണ് (
കറുപ്പന്‍ സ്‌മാരക സോവിനിയര്‍ , ഇടക്കൊച്ചി , 1952 ) . അവിടെയുമില്ല വള്ളോന്‍ . ( വളരെക്കഴിഞ്ഞാണ്
അദ്ദേഹം കായല്‍ സമ്മേളന നേതൃത്വം വള്ളോന്‍റെ പേരിലാക്കുന്നത് . അതിനുവേണ്ടി വള്ളോന്‍റെ
ജനനത്തീയതി മാറ്റി മാറ്റി പറയേണ്ടിവന്നു ! ) പക്ഷെ , അദ്ദേഹത്തിന്‍റെതന്നെ മുന്‍കൈയില്‍ 1981-ല്‍
പുറത്തുവന്ന " കെ . പി . വള്ളോന്‍ സ്‌മരണിക " ( തിരുവനന്തപുരം ) യില്‍ സത്യം തെളിഞ്ഞുകിടപ്പുണ്ട് .
വള്ളോന്‍റെ അരുമ ശിഷ്യരും പില്‍ക്കാല മന്ത്രിമാരുമായ പി . കെ . ചാത്തന്‍ മാസ്‌റ്ററും കെ . കൊച്ചുകുട്ടനും
എഴുതിയ ലേഖനങ്ങളില്‍ വള്ളോന്‍റെ വയസ്സ് സൂചിപ്പിക്കുന്നുണ്ട് . 1941-ല്‍ " നാല്‍പത് വയസ്സു തികയുന്നതിനു
മുമ്പ് ശ്രീ . വള്ളോന്‍ മരണമടഞ്ഞു " എന്നു ചാത്തന്‍ മാസ്‌റ്ററും ( പേജ് 76 ) , " മരിക്കുമ്പോള്‍
അദ്ദേഹത്തിന് 40 വയസില്‍ കവിയാന്‍ ഇടയില്ല " എന്നു കൊച്ചുകുട്ടനും ( പേജ് 54 ) പറയുന്നുണ്ട് .
മുന്‍ കണ്ട കറുപ്പന്‍ സോവനീറില്‍ മറ്റൊരു വിശിഷ്‌ട വ്യക്‌തിയും എഴുതിയിട്ടുണ്ടു കായല്‍ സമ്മേളനത്തെപ്പറ്റി
. കറുപ്പന്‍റെ ശിഷ്യയും വള്ളോന്‍റെ സുഹൃത്തും , പഴയ എറണാകുളം പട്ടണത്തിന്‍റെ അഭിമാന സ്‌ഥാപനമായ
" അബലാശരണ " ത്തിന്‍റെ നായികയുമായ സിസ്‌റ്റര്‍ തപസ്വിനിയാണത് . കൃഷ്ണേതിയെക്കുറിച്ചല്ലാതെ ,
വള്ളോനെപ്പറ്റി സൂചിപ്പിക്കുന്നില്ല അവരും ( പേജ് 119 ) . സമസ്ത കൊച്ചി പുലയ മഹാസഭാ നേതാവും , രാജ്യസഭാ
- നിയമസഭാ അംഗവും മറ്റുമായിരുന്ന കെ . കെ . മാധവന്‍ മാസ്‌റ്റര്‍ 1983-ലെ കെ . പി . എം . എസ് .
സോവനീറില്‍ എഴുതിയ ലേഖനത്തിലും കടന്നുവരുന്നില്ല വള്ളോന്‍ ( മാസ്റ്റര്‍ എളങ്കുന്നപ്പുഴ സ്‌കൂളില്‍ നിയമനം
കിട്ടി ചെന്നപ്പോള്‍ മേശപ്പുറത്തു തൂമ്പ കൊണ്ടുവച്ച സവര്‍ണ തെമ്മാടികളെ , മണ്ണിന്‍റെ മക്കളുടെ കൈക്കരുത്ത്
അറിയിച്ചുവിട്ടത് ഇതേ വള്ളോനും സംഘവുമായിരുന്നു എന്നു കേട്ടിട്ടുണ്ട് ) . വള്ളോന്‍ തന്നെ പഴയ
പുലയസഭാ രൂപവത്‌കരണത്തെപ്പറ്റി 26 . 2 .1932 - ന് കൊച്ചി നിയമസഭയില്‍ പ്രസംഗിക്കുന്നിടത്തുപോലുമില്ല
തന്‍റെ പങ്കാളിത്ത വിവരം . നവോത്ഥാന കൊച്ചിയെ കഥകളിലാക്കിയ നമ്മുടെ പ്രിയനായ ടി . കെ . സി .
വടുതലയുടെ ലേഖന സമാഹാരത്തിലെ ( വ്യക്‌തിമാഹാത്മ്യം , കെ. ആര്‍ . ബ്രദേഴ്‌സ് , കോഴിക്കോട് , 1959 )
കായല്‍ സമ്മേളന ഭാഗത്തും കാണുന്നില്ല വള്ളോനെ . 1928-ല്‍ കൊച്ചി നിയമസഭയില്‍ ആദ്യ പുലയ അംഗമായി
നിയമിതനായ പി . സി . ചാഞ്ചന്‍റെ മകന്‍ പി . സി . കൊച്ചുകൃഷ്ണന്‍ എഴുതുന്നിടത്തും വരുന്നില്ല വള്ളോന്‍ (
ഇടക്കൊച്ചി ജ്‌ഞാനോദയം സഭ പ്‌ളാറ്റിനം ജൂബിലി സ്‌മരണിക , 1993 ) . ഇനിയും നിരത്താം തെളിവുകള്‍ .
പറഞ്ഞുവരുന്നത് , ചരിത്ര സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നിടത്തു വേണ്ടത് ഭാവനയല്ല , വസ്‌തുതയും
തെളിവുകളും സാഹചര്യത്തെളിവുകളും സൂക്ഷ്മ വിശകലനവുമാണ് . നമ്മുടെ ഇഷ്ടപ്രകാരം ചരിത്രത്തെ
വളച്ചൊടിക്കുന്നത് , കഥയിലായാലും ലേഖനത്തിലായാലും ,അക്കാലത്തെ ജനങ്ങളോടു ചെയ്യുന്ന
അനീതിയാണ് . സാധാരണക്കാര്‍ കാലങ്ങളായി പറഞ്ഞുവരുന്ന പലതും , വെറും കേട്ടുകേള്‍വി വച്ചു
പൊലിപ്പിച്ചെടുത്തതായിരിക്കും . അതില്‍ നിന്ന് , ചുരുങ്ങിയത് മേല്‍ വിവരിച്ചതുപോലെയെങ്കിലും സത്യം
കണ്ടെത്തുക എന്നതാണ് പുതിയ എഴുത്തുകാരുടെയും കലാ പ്രവര്‍ത്തകരുടെയും ഒന്നാമത്തെ കടമ .
അയ്യന്‍കാളിയാണ് കായല്‍ സമ്മേളനത്തിനു പിന്നിലെന്നു വരെ പറയുന്നവരെയും കാണാം . ആരെങ്കിലും
പറഞ്ഞു കേട്ടു എന്നതായിരിക്കും അവരുടെ ന്യായം ( അയ്യന്‍കാളിയോടുള്ള ആദരം മൂലം അതു നിഷേധിക്കാനും
മടിക്കും സാധാരണ കേള്‍വിക്കാരും വായനക്കാരും ) . തുടരന്വേഷണവും അലച്ചിലും പഠനവുമൊന്നും അത്തരം "
നിര്‍മാതാക്ക "ളെ അലട്ടുന്നേയില്ല . ഉത്തരവാദിത്വബോധമുള്ള എഴുത്തുകാരും മറ്റും ആ കെട്ടുകഥകളെ
പരിശോധിക്കാന്‍ തയ്യാറായില്ലെങ്കില്‍ എന്തുണ്ടാകും എന്നതിന്‍റെ ഉദാഹരണമാണ് " അയ്യന്‍കാളിയും
പഞ്ചമിയും " എന്ന ആധുനിക കഥാ നിര്‍മിതി . ഒരു ഐതിഹ്യത്തെ വിശകലനം ചെയ്യുമ്പോള്‍ , രേഖാപരമായ
തെളിവുകളുണ്ടെങ്കില്‍ അവയ്ക്കാണു മുന്‍ഗണന നല്‍കേണ്ടതെന്നും , കേട്ടുകേള്‍വിയടിസ്‌ഥാനമാക്കിയുള്ള
എഴുത്തുകളെ ആ രേഖകളുടെ വെളിച്ചത്തിലാണു വിലയിരുത്തേണ്ടതെന്നും
തിരിച്ചറിയാതെപോയതുകൊണ്ടുണ്ടായ ദുരന്തമാണ് ആ മിത്ത് . മാത്രമല്ല , ഊരൂട്ടമ്പലം സ്‌കൂള്‍ പ്രവേശ
സമരത്തിലെ ദലിത് ക്രിസ്‌ത്യന്‍ പോരാളികളോടു ചെയ്യുന്ന കടുത്ത അനീതിയാണത് . അവര്‍ അനുഭവിച്ച
ബലാത്സംഗം ഉള്‍പ്പെടെയുള്ള ഭീകര മര്‍ദനങ്ങള്‍ മറച്ചുവയ്ക്കലാണ് . അവരാണ് സ്വന്തം പെണ്‍കുട്ടികളെ ചേര്‍ക്കാന്‍
ചെന്നതും ലഹളയില്‍ കലാശിച്ചതുമെന്നു വ്യക്‌തമാക്കുന്ന ആധികാരിക രേഖകളുണ്ട് ( 29 . 12 . 2013 -നും 26 . 1
. 2014 - നും മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ഞാന്‍ എഴുതിയിട്ടുണ്ട് അത് ) . പിറ്റേന്നു മുതലാണ് അയ്യന്‍കാളി ആ
സമരത്തിന്‍റെ നേതൃത്വം ഏറ്റെടുക്കുന്നത് . ചുരുക്കത്തില്‍ , അന്വേഷണത്തിന്‍റെയും ഗവേഷണ
പഠനങ്ങളുടെയും ദുരിതം താങ്ങാന്‍ കരളുറപ്പുള്ള ആര്‍ക്കു മുന്നിലും തുറന്നുകിടപ്പുണ്ട് സത്യത്തിന്‍റെ വാതില്‍ .
വള്ളോനും കായല്‍ സമ്മേളനവും ,
അയ്യന്‍കാളിയും പഞ്ചമിയും
______________________________________
15 കൊല്ലം മുന്‍പാണ് എന്‍റെ " കായലില്‍ രൂപംകൊണ്ട പുലയസഭ " മാതൃഭൂമി വാരികയില്‍ വന്നത് ( 2004
ഫെബ്രു. 22 , 29 ലക്കങ്ങള്‍ ) . അതിനു പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട അന്വേഷണമുണ്ടായിരുന്നു . കെ . പി .
വള്ളോന്‍റെ ജീവിതഘട്ടത്തെ അടുത്തറിഞ്ഞിരുന്ന ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള വൃദ്ധജനങ്ങള്‍ അവരുടെ ഓര്‍മ
പങ്കുവച്ചിട്ടുണ്ട് എന്നോട് . വള്ളോന്‍റെ മകന്‍ അഡ്വ. കെ . വി . കുമാരന്‍ സാറുമായി പലവട്ടം , നീണ്ട
മണിക്കൂറുകള്‍ സംസാരിച്ചിട്ടുണ്ട് . ഇത്തരം വാമൊഴിയറിവുകളോടൊപ്പം , ഒരു പടി കൂടുതലായി ഞാന്‍
വിലവച്ചത് പണ്ഡിറ്റ് കെ . പി . കറുപ്പന്‍റെയും ടി . കെ . കൃഷ്ണമേനോന്‍റെയും മറ്റുള്ളവരുടെയും
ഓര്‍മക്കുറിപ്പുകളെയാണ് . ( അവ പരിശോധിക്കുന്ന എന്‍റെ ലേഖനവും ഉള്‍പ്പെടുന്ന 2009 -ലെ "
അയ്യന്‍കാളിയ്‌ക്ക് ആദരത്തോടെ " എന്ന പുസ്‌തകത്തിന്‍റെ ലിങ്ക് ഇവിടെ ചേര്‍ക്കുന്നു : https://drive.google.com/drive/folders/0B_WZxntPdha3fnpIQ2haRlVmMF9IaXpKYkFkU1BSdGVZdWxRYTNaX3EzekZCVXVSVkNoU28?usp=sharing
. എന്‍റെ " കെ . പി . വള്ളോന്‍ നിയമസഭയില്‍ " എന്ന പുസ്‌തകത്തിന്‍റെയും ലിങ്ക് ചേര്‍ക്കുന്നു
: https://drive.google.com/drive/folders/0B_WZxntPdha3fjdwNzdpckRTaW45aXkzY3oxVFJSUUxEeTVTQ19jWHg2VWJuZGtVRWlwUXM?
usp=sharing ) . കൊച്ചിയിലെ കായല്‍ സമ്മേളനം അഥവാ " വള്ളംകെട്ടു സമ്മേളനം " എന്നു പില്‍ക്കാലത്ത്
അറിയപ്പെട്ട ആ മഹാ സംഭവം ( 21 . 4 . 1913 ) എല്ലാ കാലങ്ങള്‍ക്കുമായി റിപ്പോര്‍ട് ചെയ്ത ഒരേയൊരാളാണു
മേനോന്‍ . പില്‍ക്കാലത്ത് വലിയ ജനനായകനായി നാടു നിറഞ്ഞുനിന്ന വള്ളോന്‍റെ ഓരോ ഘട്ടത്തിനും
സാക്ഷിയായിരുന്നു അദ്ദേഹം . വാക്കുകള്‍ കൊണ്ടു വള്ളോന്‍ പ്രകമ്പനം കൊള്ളിച്ച കൊച്ചി നിയമസഭയുടെ
സെക്രട്ടറിയുമായിരുന്നു ആ സാംസ്‌കാരിക നായകന്‍ . അദ്ദേഹം സഹായിക്കാത്ത സാധു സമൂഹങ്ങള്‍ അന്നു
കുറവായിരിക്കും . വള്ളോന്‍ ജീവിതം വിട്ടകന്ന് 8 കൊല്ലം പിന്നിട്ടപ്പോഴാണ് മേനോന്‍റെ ഇതിഹാസ മാനമുള്ള
ആത്‌മകഥ , " The Days That Were " ( എറണാകുളം , 1949 ) പുറത്തുവരുന്നത് . അതിന്‍റെ തര്‍ജുമ 2011-ല്‍
കേരള സാഹിത്യ അക്കാഡമി പ്രസിദ്ധീകരിച്ചിട്ടുണ്ട് . അതിലാണ് , തന്‍റെ 21 . 4 . 1913 -ന്‍റെ
ഡയറിക്കുറിപ്പില്‍ നിന്ന് അദ്ദേഹം പകര്‍ത്തുന്നിടത്താണ് , കായല്‍ സമ്മേളനം എന്നു കരുതാവുന്ന
സംഭവത്തിന്‍റെ സൂചനയുള്ളത് . കൊച്ചിയിലെ അടിത്തട്ടു സമൂഹങ്ങളുടെ ഉയര്‍ച്ചയുമായി ബന്ധപ്പെട്ട
ആധികാരിക വിശദാംശങ്ങള്‍ ഒട്ടേറെയുള്ള പുസ്‌തകമാണത് . എന്നിട്ടും കായല്‍ സമ്മേളന കാലത്ത് വള്ളോന്‍
ചിത്രത്തിലേ ഇല്ല എന്നാണ് ആ രചനയില്‍ നിന്നു മനസ്സിലാകുന്നത് . കായലിലെ ആ കൂടിച്ചേരലിനു നേതൃത്വം
കൊടുത്തു എന്നു ന്യായമായും കരുതാവുന്നയാളാണു കറുപ്പന്‍ ( എന്നാല്‍ , കായല്‍ സമ്മേളനത്തെപ്പറ്റി
മാസ്റ്റര്‍ എവിടെയെങ്കിലും സൂചിപ്പിച്ചതായിപ്പോലും കണ്ടിട്ടില്ല ! ) കറുപ്പന്‍റെയും മേനോന്‍റെയും നേതൃത്വത്തില്‍
പിറ്റേ മാസം 25-ന് എറണാകുളം സെയ്ന്‍റ് അല്‍ബെര്‍ട്‌സ് ഹൈസ്‌കൂളില്‍ ചേര്‍ന്ന
മഹാസമ്മേളനത്തിലാണ് " കൊച്ചി പുലയ സഭ " രൂപവത്‌കരിച്ചത് . അതുമായി ബന്ധപ്പെട്ട കറുപ്പന്‍റെ
വിശദമായ ലേഖനത്തിലും വരുന്നില്ല വള്ളോന്‍ . എന്തിന് , 5 കൊല്ലം കഴിഞ്ഞു കറുപ്പന്‍ തൃശ്ശൂരിലേയ്ക്കു സ്‌ഥലം
മാറ്റം കിട്ടി പോകുമ്പോള്‍ പോലും വള്ളോന്‍ നേതൃത്വത്തിലെത്തിയിട്ടില്ല ( കറുപ്പന്‍ 1934-ല്‍ ദേവധാര്‍ക്കു
സമര്‍പ്പിച്ച റിപ്പോര്‍ടില്‍ നിന്ന് , കവിതിലകന്‍ പണ്ഡിറ്റ് കെ . പി . കറുപ്പന്‍റെ സമ്പൂര്‍ണ്ണ കൃതികള്‍ - 2 ,
ഇടക്കൊച്ചി , 1992 ) . കായല്‍ സമ്മേളനം പ്രത്യക്ഷത്തില്‍ തന്നെ വിഷയമാകുന്ന രണ്ട് ആദ്യ ലേഖനങ്ങളില്‍ ഒന്ന്
, " എന്‍റെ ഗുരുനാഥന്‍ " എന്ന തലക്കെട്ടില്‍ കറുപ്പനെക്കുറിച്ച് കെ . വി . കുമാരന്‍ , എഴുതിയതാണ് (
കറുപ്പന്‍ സ്‌മാരക സോവിനിയര്‍ , ഇടക്കൊച്ചി , 1952 ) . അവിടെയുമില്ല വള്ളോന്‍ . ( വളരെക്കഴിഞ്ഞാണ്
അദ്ദേഹം കായല്‍ സമ്മേളന നേതൃത്വം വള്ളോന്‍റെ പേരിലാക്കുന്നത് . അതിനുവേണ്ടി വള്ളോന്‍റെ
ജനനത്തീയതി മാറ്റി മാറ്റി പറയേണ്ടിവന്നു ! ) പക്ഷെ , അദ്ദേഹത്തിന്‍റെതന്നെ മുന്‍കൈയില്‍ 1981-ല്‍
പുറത്തുവന്ന " കെ . പി . വള്ളോന്‍ സ്‌മരണിക " ( തിരുവനന്തപുരം ) യില്‍ സത്യം തെളിഞ്ഞുകിടപ്പുണ്ട് .
വള്ളോന്‍റെ അരുമ ശിഷ്യരും പില്‍ക്കാല മന്ത്രിമാരുമായ പി . കെ . ചാത്തന്‍ മാസ്‌റ്ററും കെ . കൊച്ചുകുട്ടനും
എഴുതിയ ലേഖനങ്ങളില്‍ വള്ളോന്‍റെ വയസ്സ് സൂചിപ്പിക്കുന്നുണ്ട് . 1941-ല്‍ " നാല്‍പത് വയസ്സു തികയുന്നതിനു
മുമ്പ് ശ്രീ . വള്ളോന്‍ മരണമടഞ്ഞു " എന്നു ചാത്തന്‍ മാസ്‌റ്ററും ( പേജ് 76 ) , " മരിക്കുമ്പോള്‍
അദ്ദേഹത്തിന് 40 വയസില്‍ കവിയാന്‍ ഇടയില്ല " എന്നു കൊച്ചുകുട്ടനും ( പേജ് 54 ) പറയുന്നുണ്ട് .
മുന്‍ കണ്ട കറുപ്പന്‍ സോവനീറില്‍ മറ്റൊരു വിശിഷ്‌ട വ്യക്‌തിയും എഴുതിയിട്ടുണ്ടു കായല്‍ സമ്മേളനത്തെപ്പറ്റി
. കറുപ്പന്‍റെ ശിഷ്യയും വള്ളോന്‍റെ സുഹൃത്തും , പഴയ എറണാകുളം പട്ടണത്തിന്‍റെ അഭിമാന സ്‌ഥാപനമായ
" അബലാശരണ " ത്തിന്‍റെ നായികയുമായ സിസ്‌റ്റര്‍ തപസ്വിനിയാണത് . കൃഷ്ണേതിയെക്കുറിച്ചല്ലാതെ ,
വള്ളോനെപ്പറ്റി സൂചിപ്പിക്കുന്നില്ല അവരും ( പേജ് 119 ) . സമസ്ത കൊച്ചി പുലയ മഹാസഭാ നേതാവും , രാജ്യസഭാ
- നിയമസഭാ അംഗവും മറ്റുമായിരുന്ന കെ . കെ . മാധവന്‍ മാസ്‌റ്റര്‍ 1983-ലെ കെ . പി . എം . എസ് .
സോവനീറില്‍ എഴുതിയ ലേഖനത്തിലും കടന്നുവരുന്നില്ല വള്ളോന്‍ ( മാസ്റ്റര്‍ എളങ്കുന്നപ്പുഴ സ്‌കൂളില്‍ നിയമനം
കിട്ടി ചെന്നപ്പോള്‍ മേശപ്പുറത്തു തൂമ്പ കൊണ്ടുവച്ച സവര്‍ണ തെമ്മാടികളെ , മണ്ണിന്‍റെ മക്കളുടെ കൈക്കരുത്ത്
അറിയിച്ചുവിട്ടത് ഇതേ വള്ളോനും സംഘവുമായിരുന്നു എന്നു കേട്ടിട്ടുണ്ട് ) . വള്ളോന്‍ തന്നെ പഴയ
പുലയസഭാ രൂപവത്‌കരണത്തെപ്പറ്റി 26 . 2 .1932 - ന് കൊച്ചി നിയമസഭയില്‍ പ്രസംഗിക്കുന്നിടത്തുപോലുമില്ല
തന്‍റെ പങ്കാളിത്ത വിവരം . നവോത്ഥാന കൊച്ചിയെ കഥകളിലാക്കിയ നമ്മുടെ പ്രിയനായ ടി . കെ . സി .
വടുതലയുടെ ലേഖന സമാഹാരത്തിലെ ( വ്യക്‌തിമാഹാത്മ്യം , കെ. ആര്‍ . ബ്രദേഴ്‌സ് , കോഴിക്കോട് , 1959 )
കായല്‍ സമ്മേളന ഭാഗത്തും കാണുന്നില്ല വള്ളോനെ . 1928-ല്‍ കൊച്ചി നിയമസഭയില്‍ ആദ്യ പുലയ അംഗമായി
നിയമിതനായ പി . സി . ചാഞ്ചന്‍റെ മകന്‍ പി . സി . കൊച്ചുകൃഷ്ണന്‍ എഴുതുന്നിടത്തും വരുന്നില്ല വള്ളോന്‍ (
ഇടക്കൊച്ചി ജ്‌ഞാനോദയം സഭ പ്‌ളാറ്റിനം ജൂബിലി സ്‌മരണിക , 1993 ) . ഇനിയും നിരത്താം തെളിവുകള്‍ .
പറഞ്ഞുവരുന്നത് , ചരിത്ര സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നിടത്തു വേണ്ടത് ഭാവനയല്ല , വസ്‌തുതയും
തെളിവുകളും സാഹചര്യത്തെളിവുകളും സൂക്ഷ്മ വിശകലനവുമാണ് . നമ്മുടെ ഇഷ്ടപ്രകാരം ചരിത്രത്തെ
വളച്ചൊടിക്കുന്നത് , കഥയിലായാലും ലേഖനത്തിലായാലും ,അക്കാലത്തെ ജനങ്ങളോടു ചെയ്യുന്ന
അനീതിയാണ് . സാധാരണക്കാര്‍ കാലങ്ങളായി പറഞ്ഞുവരുന്ന പലതും , വെറും കേട്ടുകേള്‍വി വച്ചു
പൊലിപ്പിച്ചെടുത്തതായിരിക്കും . അതില്‍ നിന്ന് , ചുരുങ്ങിയത് മേല്‍ വിവരിച്ചതുപോലെയെങ്കിലും സത്യം
കണ്ടെത്തുക എന്നതാണ് പുതിയ എഴുത്തുകാരുടെയും കലാ പ്രവര്‍ത്തകരുടെയും ഒന്നാമത്തെ കടമ .
അയ്യന്‍കാളിയാണ് കായല്‍ സമ്മേളനത്തിനു പിന്നിലെന്നു വരെ പറയുന്നവരെയും കാണാം . ആരെങ്കിലും
പറഞ്ഞു കേട്ടു എന്നതായിരിക്കും അവരുടെ ന്യായം ( അയ്യന്‍കാളിയോടുള്ള ആദരം മൂലം അതു നിഷേധിക്കാനും
മടിക്കും സാധാരണ കേള്‍വിക്കാരും വായനക്കാരും ) . തുടരന്വേഷണവും അലച്ചിലും പഠനവുമൊന്നും അത്തരം "
നിര്‍മാതാക്ക "ളെ അലട്ടുന്നേയില്ല . ഉത്തരവാദിത്വബോധമുള്ള എഴുത്തുകാരും മറ്റും ആ കെട്ടുകഥകളെ
പരിശോധിക്കാന്‍ തയ്യാറായില്ലെങ്കില്‍ എന്തുണ്ടാകും എന്നതിന്‍റെ ഉദാഹരണമാണ് " അയ്യന്‍കാളിയും
പഞ്ചമിയും " എന്ന ആധുനിക കഥാ നിര്‍മിതി . ഒരു ഐതിഹ്യത്തെ വിശകലനം ചെയ്യുമ്പോള്‍ , രേഖാപരമായ
തെളിവുകളുണ്ടെങ്കില്‍ അവയ്ക്കാണു മുന്‍ഗണന നല്‍കേണ്ടതെന്നും , കേട്ടുകേള്‍വിയടിസ്‌ഥാനമാക്കിയുള്ള
എഴുത്തുകളെ ആ രേഖകളുടെ വെളിച്ചത്തിലാണു വിലയിരുത്തേണ്ടതെന്നും
തിരിച്ചറിയാതെപോയതുകൊണ്ടുണ്ടായ ദുരന്തമാണ് ആ മിത്ത് . മാത്രമല്ല , ഊരൂട്ടമ്പലം സ്‌കൂള്‍ പ്രവേശ
സമരത്തിലെ ദലിത് ക്രിസ്‌ത്യന്‍ പോരാളികളോടു ചെയ്യുന്ന കടുത്ത അനീതിയാണത് . അവര്‍ അനുഭവിച്ച
ബലാത്സംഗം ഉള്‍പ്പെടെയുള്ള ഭീകര മര്‍ദനങ്ങള്‍ മറച്ചുവയ്ക്കലാണ് . അവരാണ് സ്വന്തം പെണ്‍കുട്ടികളെ ചേര്‍ക്കാന്‍
ചെന്നതും ലഹളയില്‍ കലാശിച്ചതുമെന്നു വ്യക്‌തമാക്കുന്ന ആധികാരിക രേഖകളുണ്ട് ( 29 . 12 . 2013 -നും 26 . 1
. 2014 - നും മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ഞാന്‍ എഴുതിയിട്ടുണ്ട് അത് ) . പിറ്റേന്നു മുതലാണ് അയ്യന്‍കാളി ആ
സമരത്തിന്‍റെ നേതൃത്വം ഏറ്റെടുക്കുന്നത് . ചുരുക്കത്തില്‍ , അന്വേഷണത്തിന്‍റെയും ഗവേഷണ
പഠനങ്ങളുടെയും ദുരിതം താങ്ങാന്‍ കരളുറപ്പുള്ള ആര്‍ക്കു മുന്നിലും തുറന്നുകിടപ്പുണ്ട് സത്യത്തിന്‍റെ വാതില്‍ .