കറുപ്പന് മാസ്റ്ററോടുള്ള കടം വീട്ടുന്നു ചെറായി
Wednesday, September 30, 2020
കറുപ്പന് മാസ്റ്ററോടുള്ള കടം വീട്ടുന്നു ചെറായി
എനിക്ക് അവാര്‍ഡ് തന്നയാള്‍ ഉയരങ്ങളിലേയ്ക്ക്
FB, 30.9.20
എനിക്ക് അവാര്‍ഡ് തന്നയാള്‍ ഉയരങ്ങളിലേയ്ക്ക്
Sunday, September 27, 2020
പണ്ഡിറ്റ് കറുപ്പനെ രാജാവ് രക്ഷിച്ചോ ? -------------------------------------
പണ്ഡിറ്റ് കറുപ്പനെ രാജാവ് രക്ഷിച്ചോ ?
-------------------------------------
ഒറ്റ വാചകത്തില്‍ പറഞ്ഞുപോകാവുന്നതല്ല ഈ വിഷയം ( മറ്റ് ഏതു ചരിത്രവിഷയവും ) . വിശദമായ എഴുത്ത് വേണമെന്നു മനസ്സിലുണ്ട് . അതിലേയ്ക്കു വേണ്ട വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞിട്ടുമുണ്ട് . പക്ഷേ തത്കാലത്തെ എഴുത്തു ചുമതലകള്‍ ഒന്ന് ഒതുങ്ങാതെ അതിലേയ്ക്കു കടക്കാനാവില്ല .
ജാതിവിവേചനങ്ങള്‍ ഒട്ടുവളരെ അനുഭവിച്ചിട്ടുണ്ടു പണ്ഡിറ്റ് കെ. പി . കറുപ്പന് മാസ്റ്റര്‍ എന്ന് എല്ലാവര്‍ക്കുമറിയാം . എന്നുവച്ച് , അക്കാര്യങ്ങള്‍ പറയുന്നിടത്ത് ജാതിവാഴ്ചയുടെ നടത്തിപ്പുകാരെ വെള്ളപൂശാന്‍ സൗകര്യമുണ്ടാകരുത് . സംസ്കൃതപഠനത്തിന്റെ ഉയര്‍ന്ന ഘട്ടത്തിലെത്തിയ കറുപ്പനെ കൂടുതല്‍ പഠിക്കാന്‍ രാജര്‍ഷി രാമവര്‍മ തുണച്ചിട്ടുണ്ട് ( ജാത്യാചാര നിര്‍ബന്ധത്തില്‍ മുമ്പനും ദുർവാശിക്കാരനും സാമൂഹികവിരുദ്ധനുമായ ആ രാജാവിന്റെ ആ സമീപനം സ്വഭാവപരമല്ല , സാഹചര്യ സമ്മര്‍ദപരമാണ് എന്നുമാത്രം തത്കാലം പറഞ്ഞുവയ്ക്കുന്നു ) . ആ അടുപ്പം , എറണാകുളം സവര്‍ണ ബാലികാ പാഠശാലയില്‍ ടീച്ചറായി വരാനും , അവിടെയുണ്ടായെന്നു പറയുന്ന സവര്‍ണ പ്രതിഷേധം മറികടക്കാനും കാരണമായി എന്നതിന് വസ്തുതാപരമായ വല്ല തെളിവും കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല എനിക്ക് . മുന്‍പ് സെയ്ന്റ് തെരേസാസ് കോണ്‍വെന്റ് സ്കൂളിലെ മാതൃകാ അധ്യാപകനും സംസ്കൃത പണ്ഡിതനും എഴുത്തുകാരനുമെന്നു പേരെടുത്തിരുന്നു കറുപ്പന് . അതുകൊണ്ടായിരിക്കണം " പൂര്‍വ്വാചാരവിരുദ്ധമായ ആ നിയമനത്തെപ്പറ്റി ആരും അക്കാലത്തു കയര്‍ക്കുകയുണ്ടായില്ല " എന്ന് ആദ്യ കറുപ്പന് സ്മാരക പ്രസിദ്ധീകരണത്തില്‍ ( ഇടക്കൊച്ചി പി. കെ. എം. വായനശാല , 1952 ) , മരുമകന്റെ സ്ഥാനത്തുള്ള പി. കെ. ഡീവര്‍ എഴുതിയത് . ആദ്യ ജീവിതചരിത്രകാരനും , കറുപ്പന്റെ ശിഷ്യ ശ്രീമതി ചെമ്മയുടെ മകനുമായ കെ.പി. വിജയരാഘവന് ( സാഹിത്യ ഭടന് , 1959 ) , വിജയരാഘവന്റെ ഇളയച്ഛനും കറുപ്പന്റെ ശിഷ്യനുമായ കെ. കെ. വേലായുധന് ( പണ്ഡിറ്റ് കറുപ്പന് ഓര്‍മ്മകളിലൂടെ , 1983 ) ഇവരും പ്രതിഷേധക്കാര്യം പറയുന്നതായി ഞാന്‍ ഓര്‍ക്കുന്നില്ല . എന്നാൽ , കറുപ്പന്റെ സുഹൃത്തായ ടി. എം. ചുമ്മാർ പറയുന്നത് , പ്രതിഷേധമുള്ള വിദ്യാർഥിനികൾക്കു ടി. സി. കൊടുത്തുവിടാൻ രാജാവ് " കൽപന പുറപ്പെടുവിക്കുകയാണുണ്ടായത് " എന്നാണ് ( കവിതിലകൻ കെ. പി. കറുപ്പൻ , 1974 ) . ഈ " കൽപന പുറപ്പെടുവി " ക്കലാകണം കെ. എ. കൃഷ്ണന് അഴീക്കോടിന്റെ " പണ്ഡിറ്റ് കറുപ്പനും മലയാള കവിതയും " എന്ന പുസ്തകത്തില്‍ ( മുക്കാൽ നൂറ്റാണ്ടിനു ശേഷം 1981-ൽ ) , പ്രതിഷേധക്കാര്‍ക്കെതിരെ രാജാവ് " തിരുവെഴുത്ത് " പുറപ്പെടുവിച്ചെന്നു പറയുന്നതിന്റെ അടിസ്ഥാനം . രാജര്‍ഷിയുടെ ഭരണകാല ആര്‍ക്കൈവ്സ് രേഖകള്‍ വര്‍ഷങ്ങള്‍ ചെലവഴിച്ചു പരിശോധിച്ചിട്ടും എനിക്കതു കാണാന്‍ കഴിഞ്ഞില്ലെന്നുവച്ച് ആ സാധ്യത തള്ളിക്കളയുന്നില്ല . ഇന്നുപോലും , അടിത്തട്ടു സമൂഹക്കാരായ സഹപ്രവര്‍ത്തകരോട് ഓഫീസുകളില്‍ മേല്‍ജാതിക്കാരുടെ പെരുമാറ്റം വല്ലാതെ മാറിപ്പോയെന്നു പറയാനാവില്ലല്ലോ . നൂറ്റാണ്ടു മുന്‍പ് അത് ഒട്ടും അദ്ഭുതകരമല്ല . പക്ഷേ അത് രാജാവിന്റെ സവര്‍ണവിരുദ്ധ സാഹസ പ്രകടനാഖ്യാനമാക്കാന്‍ വെറും പറച്ചില് പോരാ , തെളിവ് വേണം . ( പ്രതിഷേധക്കാരെ ടി. സി. യുടെ കാര്യം പറഞ്ഞു രാജാവ് വായടപ്പിച്ചതായാണ് , നാട്ടുകാരനും അടുപ്പക്കാരനും ഗവേഷകനുമായ വി. വി. കെ. വാലത്ത് മാഷ് എഴുതുന്നത് : പണ്ഡിറ്റ് കറുപ്പൻ , 1985 ) .
പരിസരബോധം ഉണ്ടായിരുന്നു രാജന് . അയിത്തജാതിക്കാരെ സര്‍ക്കാരും കൂടെ ദ്രോഹിച്ചാല്‍ മതംമാറ്റം ചെറുതാവില്ല എന്ന ബോധം . കായല്‍ സമ്മേളനശേഷം നടന്ന പുലയസമ്മേളനത്തിന്റെ വിവരമറിഞ്ഞു സന്തോഷം പ്രകടിപ്പിച്ചതും ഇതേ രാജാവാണ് , ഇതേ വര്‍ഷമാണ് ( 1913 ) . ഇതേ വര്‍ഷമാണ് കറുപ്പന് " ബാലാകലേശം " എന്ന ബോംബെറിഞ്ഞു കേരളത്തെ ഞെട്ടിച്ചത് . ടീച്ചറായി ചേര്‍ന്ന ഉടനെ കറുപ്പന് ആദ്യം ചെയ്തത് " തേവരയില്‍ നിന്നും ഒരു വാലപ്പെണ്‍കുട്ടിയെ ആ പള്ളിക്കൂടത്തില്‍ ചേര്‍ക്കുക എന്നതായിരുന്നു " എന്നുകൂടെ ഡീവര്‍ പറയുന്നതും ശ്രദ്ധിക്കേണ്ടതുണ്ട് . സാധ്യമാകുന്നിടത്തോളം സവര്‍ണ കടുംപിടുത്തത്തിന് അയവു വരുത്താന്‍ ഭരണകൂടം തയ്യാറാകുന്നുണ്ടായിരുന്നു ആ ഘട്ടത്തില്‍ . മാത്രമല്ല , പിന്നീടു പതിറ്റാണ്ടുകള്‍ക്കു ശേഷം മാത്രം കേരളം കാണാന്‍ തുടങ്ങിയ ജനകീയ ബലപ്രയോഗങ്ങളുണ്ടാകുന്നു , ചങ്കുറപ്പുള്ള പത്രങ്ങള്‍ ഭരണകൂടത്തെ നേര്‍ക്കുനേര്‍ നിന്നു വെല്ലുവിളിക്കുന്നു , സ്വാമിവേഷത്തിലുള്ള ചിലർ ജനങ്ങളെ എന്തിനും തയ്യാറെടുപ്പിക്കുന്നു ; എന്തിനു പറയുന്നു , അതെല്ലാമായപ്പോൾ പുലയ ഘോഷയാത്രയില്‍ ദിവാനും അണിചേരുന്നു ! കൊച്ചിരാജ്യം സ്വാതന്ത്ര്യത്തിലേയ്ക്കു കുതിക്കാന്‍ തുടങ്ങിയത് ആ പതിറ്റാണ്ടിലാണ് . അതിന്റെ ആദ്യ നാഴികക്കല്ലാണ് 1913 . വാലന്‍ കറുപ്പനെ രക്ഷിക്കാന്‍ പുരോഗമനക്കാരനായ രാജാവ് സ്വന്തം സവര്‍ണരോടുതന്നെ മല്ലിട്ടു എന്ന രോമാഞ്ചജനകമായ കഥയേയും അവിടെത്തന്നെ സ്ഥാപിക്കയാണു ലളിതബുദ്ധികള്‍ . . . പണ്ഡിറ്റ് കറുപ്പന് മഹാരാജാസ് കോളെജില്‍ അധ്യാപകനാകുമ്പോഴേയ്ക്കും (1935 ) കൊച്ചി രാജ്യം സാമൂഹിക സ്വാതന്ത്ര്യത്തില്‍ ഏറെ മുന്നേറിയിരുന്നു . വ്യക്തി വൈശിഷ്ട്യം കൊണ്ട് അദ്ദേഹം , കാസ്റ്റ് ഗേൾസ് സ്കൂളിലെപ്പോലെതന്നെ കോളെജിലും വലിയ ആദരം നേടി . . . ഇവിടെ സൂചിപ്പിച്ചതില്‍ കുറച്ചു കാര്യങ്ങള്‍ , അടിസ്ഥാന രേഖകൾ സഹിതം അടുത്ത പുസ്തകത്തില്‍ ചേര്‍ക്കുന്നുണ്ട് .
Monday, September 14, 2020
നൂറ് പ്രബന്ധങ്ങള്‍ക്കും കഴിയാത്തത്
നൂറ് പ്രബന്ധങ്ങള്‍ക്കും കഴിയാത്തത്
നൂറ് പ്രബന്ധങ്ങള്‍ക്കും കഴിയാത്തത്