താത്രിക്കും ഒരു സ്മാരകം !
-----------------------------------------------
കൊച്ചി രാജ്യത്ത് 110 കൊല്ലം മുന്‍പ് വ്യഭിചാരക്കുറ്റത്തിന് "
സ്മാര്‍ത്ത " വിചാരണ ചെയ്യപ്പെട്ട കുറിയേടത്ത് താത്രിക്കുട്ടി അന്തര്‍ജനത്തിനു
വേണ്ടി , പാലക്കാട് ജില്ലയിലെ ആറങ്ങോട്ടുകരയില്‍ അവരുടെ
ഇല്ലപ്പറമ്പിനടുത്ത് വലിയ സ്മാരകം നിര്‍മിക്കുമെന്ന് പത്രവാര്‍ത്ത . ശ്രീജ
ആറങ്ങോട്ടുകരയുടെ " ഓരോരോ കാലത്തിലും " എന്ന താത്രീ നാടകത്തിന്‍റെ
അവതാരകരായ ആറങ്ങോട്ടുകരയിലെ കലാ പാഠശാലക്കാരാണ് സ്മാരകം
നിര്‍മിക്കുന്നത് ( ആര്‍ . ശശിശേഖര്‍ , തീയെരിഞ്ഞ ഓര്‍മ , മലയാള മനോരമ
ഞായറാഴ്ച , 17 . 7 . 2016 ) .
സാമൂഹികവിരുദ്ധ സ്വഭാവമുള്ള എത്രയോ പേരുടെ നാമം
അനശ്വരമാക്കാന്‍ സ്മാരകങ്ങള്‍ ഉയര്‍ന്നിട്ടുള്ള നാടാണു കേരളം .
എങ്കില്‍പ്പിന്നെ ഒരു ലൈംഗിക " കലാപകാരി " യുടെ പേരിലും ഒന്ന്
ഉയര്‍ന്നുവരുന്നതില്‍ അത്ഭുതപ്പെടാനില്ല . അവര്‍ തനിയെ
വ്യഭിചാരിണിയായതല്ല ( വ്യഭിചരിക്കുന്നതല്ല , ആ നല്ല കാര്യത്തെ
വ്യഭിചാരമെന്നു വിളിക്കുന്നതാണു തെറ്റ് എന്ന മട്ടിലുള്ള സദ് വിചാരങ്ങള്‍
കാണാതെയല്ല ആ വാക്ക് ഇവിടെ ഉപയോഗിക്കുന്നത് ; സാധാരണക്കാര്‍ക്ക്
എളുപ്പം മനസ്സിലാകാനാണ് ) . മൃഗത്വം മുറ്റിയ ബ്രാഹ്മണ്യ ആണധികാരികള്‍
കൗമാരത്തിലേ ആ കുഞ്ഞിനെ ആക്രമിച്ചു കീഴടക്കുകയും , ബ്ളാക്ക് മെയ്‌ലിങ്
എന്ന തുടര്‍ കെണിവച്ചു പിടിക്കുകയുമാണുണ്ടായത് . പിന്നീട് ,
പ്രൊഫഷണല്‍ നിലവാരത്തിലെത്തിയ ശേഷം താത്രി ചില കക്ഷികളെ
സ്വമേധയാ ബന്ധപ്പെട്ടതായി , ലൈംഗിക വേട്ട
നടത്തിയതായി കാണുന്നുണ്ട് . ജാരന്‍മാരുടെ എണ്ണം കൂടുന്നത് താത്രി ഒരു
ഹരമായി ആസ്വദിച്ചിരുന്നു എന്നു വേണം സാഹചര്യത്തെളിവുകളില്‍ നിന്നു
മനസ്സിലാക്കാന്‍ . തന്‍റേതല്ലാത്ത കുറ്റംകൊണ്ട് ഒരു വ്യഭിചാരിണിയായി
ജീവിക്കേണ്ടിവന്നയാളാണു താത്രി . അതുപോലെതന്നെയാണ് ,
തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് താത്രിയുടെ കാമവേട്ടയ്ക്കിരകളായി
ജീവിതം തുലയ്ക്കേണ്ടിവന്ന പുരുഷന്‍മാരുടെയും സ്ഥിതി . താത്രി
കുറ്റവാളിയായി വരുന്ന അത്തരം എപ്പിസോഡുകളുമുണ്ടു താത്രീ
ചരിതത്തില്‍ എന്നത് നമ്മുടെ സാധു ബുദ്ധിജീവികള്‍ ചര്‍ച്ചചെയ്തു കണ്ടിട്ടില്ല .
പ്രശസ്ത കഥകളിപ്രതിഭയായ കാവുങ്കല്‍ ശങ്കരപ്പണിക്കരും മറ്റുമാണ് ആ
ഇരകള്‍ . തന്നെ പ്രലോഭിപ്പിച്ചവരായതുകൊണ്ടല്ല അവരുടെ പേരുകള്‍
താത്രി വിചാരണക്കാരോടു പറഞ്ഞുകൊടുത്തത് എന്നാണ്
താത്രീമൊഴികളില്‍നിന്നു മനസ്സിലാകുന്നത് . താന്‍ പ്രലോഭിപ്പിച്ചാണ് അവരെ
ലൈംഗികബന്ധത്തിലേയ്‌ക്കെത്തിക്കുന്നത് . ആനിരപരാധികളുടെ
ജീവിതത്തകര്‍ച്ചയ്ക്കുത്തരവാദി താത്രിയാണ് ( അവരിലൊരാളുടേതടക്കം
രണ്ട് ജാരന്‍മാരുടെ അകാലമരണത്തെക്കുറിച്ചും ചര്‍ച്ചചെയ്യേണ്ടതുണ്ട് ) .
അതായത് , പീഡിപ്പിക്കപ്പെട്ടവളും കെണിയിലാക്കപ്പെട്ടവളും മാത്രമല്ല ,
കാമവേട്ടക്കാരിയുമാണു താത്രി . ശ്രീജയുടെ " ഓരോരോ കാലത്തിലും "
കാണുന്നപോലെയോ , സൂര്യനെല്ലിപ്പെണ്‍കുട്ടിയെപ്പോലെയോ അല്ലായിരുന്നു
യഥാര്‍ഥ താത്രി ( അത്തരം കാല്‍പനിക പരിവേഷം കെട്ടിയുയര്‍ത്തുന്നത് ,
താത്രി എന്ന " മാനക്കേട് " മറച്ചുവയ്ക്കാന്‍ സ്വജനങ്ങളും ശിങ്കിടികളും മറ്റും
നടത്തുന്ന പാഴ്‌വേലയാണ് ) . വ്യഭിചാരിണിയാക്കപ്പെട്ട ആദ്യത്തെ
അന്തര്‍ജനവുമല്ല താത്രി . മുന്‍പും പിന്‍പുമുണ്ട് ആ വഴിയിലേയ്ക്കിറങ്ങിയ
/ ഇറക്കപ്പെട്ട അന്തര്‍ജനങ്ങള്‍ . അന്നത്തെ നമ്പൂതിരി കുടുംബ
ജീവിതാന്തരീക്ഷത്തില്‍ ആ വീഴ്ച സവര്‍ണരിലാര്‍ക്കും
അദ്ഭുതകരമല്ലായിരുന്നു എന്നാണ് , താത്രീവിചാര രേഖകളിലൂടെ
കടന്നുപോകുമ്പോള്‍ നമ്മള്‍ ഞെട്ടലോടെ തിരിച്ചറിയുന്നത് .
ലൈംഗികതകൊണ്ടു കലാപം നടത്തിയവളാണെന്നും , അസാമാന്യ
പ്രതിഭാശാലിയാണെന്നും മറ്റുമുള്ള കൃത്രിമ തൊങ്ങലുകള്‍ , ബന്ധപ്പെട്ട
പുരാരേഖകള്‍ക്കു മുന്നില്‍ അഴിഞ്ഞുവീഴുകയാണ് . വ്യഭിചാരക്കുറ്റത്തിന്
ഭ്രഷ്‌ഠയായി ചാലക്കുടിപ്പുഴവക്കില്‍ തള്ളപ്പെട്ടപ്പോഴും , പാര്‍ക്കാന്‍
അയിത്തജാതിക്കാരില്ലാത്ത ഇടം ചോദിച്ചുവാങ്ങുകയായിരുന്നു നമ്മുടെ
അസാമാന്യ പ്രതിഭാശലി ! ഏതായാലും , കേരളത്തില്‍ ജീവിച്ചിരുന്ന ഏറ്റവും
അപരിഷ്കൃതരായ ഒരു ജനവിഭാഗത്തിന്‍റെ കുടുംബ - സാമൂഹിക
ജീവിതാന്തരീക്ഷങ്ങളെപ്പറ്റി കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ പുതു
തലമുറയ്ക്ക് ആറങ്ങോട്ടുകര സ്മാരകം പ്രചോദനമാകും . താത്രിയുടെ
വ്യഭിചാര വിചാരണയാണ് നമ്പൂതിരി സമുദായ പരിഷ്കരണങ്ങള്‍ക്കു തുടക്കം
കുറിച്ചത് എന്നതുപോലുള്ള കെട്ടുകഥകള്‍ക്ക് അന്ത്യവുമാകും അതോടെ .
അതേ സമയം , സ്മാരകം , കുട്ടികള്‍ക്കുള്ള ആശ്രയകേന്ദ്രവും
കലാപഠനകേന്ദ്രവും കൂടിയായിരിക്കും എന്നു പ്രസ്തുത പത്രവാര്‍ത്തയില്‍
കാണുന്നതുമാത്രമാണ് എന്നെ ആശങ്കപ്പെടുത്തുന്നത് . താത്രിയാരെന്നു
കുട്ടികള്‍ ചോദിച്ചാല്‍ അധ്യാപകര്‍ അക്കഥകളൊക്കെ ലളിതമായി
വിശദീകരിച്ചുകൊടുക്കേണ്ടിവരില്ലേ ! സാരമില്ല , ബ്രാഹ്മണ്യ
ആണ്‍കോയ്‌മയ്‌ക്കെതിരെ കലാപക്കൊടിയുയര്‍ത്തിയ പെണ്‍കരുത്താണു
താത്രി എന്നൊക്കെ വാര്‍ഷികാഘോഷങ്ങളില്‍ വന്നുനിന്നു വിളിച്ചുപറയാന്‍
നമുക്ക് , ഡോക്ടറേറ്റുള്ള ബുദ്ധിജീവികളെ കിട്ടാതെവരില്ല .
എന്‍റെ പോസ്റ്റ് ഒന്നുകൂടി വായിക്കണേ . പഴയ കേരളത്തിലെ
സ്ഥാപനവത്‌കൃതമായ ലൈംഗിക അഴിഞ്ഞാട്ടങ്ങളെപ്പറ്റിയും , ആ മോഹന
കാലത്തിലേക്കു പ്രത്യാശയോടെ നോക്കിനില്‍ക്കുന്ന ,
സ്ത്രീസ്വാതന്ത്ര്യവാദമുഖംമൂടിയുള്ള ഇന്നത്തെ സെക്സ് മാര്‍ക്കറ്റ്
ഏജന്‍റുമാരെയും പരിചയപ്പെടുത്തുകയായിരുന്നു ഞാന്‍ . " നേരമ്പോക്കിന്
സെക്സ് ചെയ്യുന്നത് പാപമാണ്, കുട്ടികളെ ഉണ്ടാക്കാൻ മാത്രം സെക്സ് ചെയ്യാം "
എന്നത് ഞാന്‍ പറഞ്ഞതല്ല . " ദാമ്പത്യബാഹ്യ നേരമ്പോക്ക് വ്യഭിചാരത്തിന്‍റെ
പ്രൊമോഷണല്‍ സാഹിത്യസംവാദങ്ങ " ളെക്കുറിച്ചാണു ഞാന്‍ പറഞ്ഞത് .
ബുദ്ധിജീവിപരിവേഷമുള്ള ആ വ്യഭിചാരവും , ഇന്നലത്തെ കേരളത്തില്‍
സവര്‍ണ മാടമ്പികള്‍ അടിയാളപ്പെണ്ണുങ്ങളില്‍നിന്നു കൈയൂക്കുകൊണ്ട്
പിടിച്ചുപറ്റിയിരുന്ന നേരമ്പോക്കും മനുഷ്യസമൂഹത്തോടു ചെയ്യുന്നത്
ഒന്നുതന്നെയാണ് : ആധുനിക മനുഷ്യര്‍ പടിപടിയായി നേടിയെടുത്ത
മാനസിക സംസ്കാരത്തെയും ജീവിതവിശുദ്ധിയേയും കൊഞ്ഞനംകുത്തല്‍ (
ഫാസിസ്റ്റ് ദുരധികാരസ്ഥാപനം ) . ഇത് രണ്ടും എന്തെന്നു
മനസ്സിലാക്കണമെങ്കില്‍ , നവോത്ഥാനകാല കേരളത്തിലെ വലിയ മനുഷ്യര്‍ ,
ഇന്നും ജനലക്ഷങ്ങള്‍ ഓര്‍മകളായി നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന മഹാ
ത്യാഗികള്‍ , സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ ബഹുജന പിന്തുണയോടെ
നടത്തിയ പോരാട്ടങ്ങള്‍ അന്വേഷിച്ചറിയേണ്ടതുണ്ട് .
" വ്യഭിചാരം എന്ന വാക്കിന് . . . ചൂഷണവുമായി ബന്ധപ്പെടുത്താൻ
കഴിയുന്ന ഒരർത്ഥവും ചരിത്രപരമായി . . .കൽപ്പിക്കാൻ കഴിയില്ല " -----
പക്ഷേ എന്‍റെ പോസ്റ്റില്‍ സൂചിപ്പിക്കുന്ന ചരിത്രത്തിലെ വ്യഭിചാര
സ്ഥാപനങ്ങളുടെ ലക്ഷ്യം തന്നെ , പാവം പെണ്ണുങ്ങളെ ലൈംഗികമായി
ചൂഷണം ചെയ്യുക എന്നതായിരുന്നു എന്നു കാണാന്‍ നമ്മുടെ നാടിന്‍റെ
ഇന്നലെകളെ നോക്കിയാല്‍ മതിയല്ലോ . ചരിത്ര വസ്തുതകള്‍ ചൂണ്ടിക്കാട്ടുന്നത്
എങ്ങനെയാണ് " ബൂർഷ്വാ ചിന്താഗതിയും സ്‍ത്രീവിരുദ്ധതയും " ആകുന്നത് ?
" സ്ത്രീയുടെ . . . , പ്രത്യുൽപ്പാദന ശേഷി, ലൈംഗികത ഇവ . . .
വ്യവസ്ഥാപിതമായ രീതിയിൽ കുടുംബത്തിനകത്ത് ചൂഷണം
ചെയ്യപ്പെടുന്നതിനെ സ്വാഭാവിക സദാചാരത്തിന്റെ ഭാഗമാക്കിതത്തീർക്കാനും
ന്യായീകരിക്കാനും മാത്രം ഇത് ഇടവരുത്തുന്നു " --- ഇവിടെ " ചൂഷണം
ചെയ്യപ്പെടു " ന്നു എന്നതിനോടു മാത്രമേ എനിക്കു വിയോജിപ്പുള്ളൂ ;
അപവാദങ്ങളെ പൊതുസ്വഭാവമായി ചിത്രീകരിക്കുന്നത് ശരിയല്ല . ആധുനിക
മനുഷ്യ സമൂഹം നവോത്ഥാന കാലത്ത് ഈ നാട്ടില്‍ പൊരുതി നേടിയതാണ് ,
ലൈംഗിക അച്ചടക്കത്തോടെ , " സ്വാഭാവിക സദാചാര " ത്തോടെ
ജീവിക്കാന്‍ വേണ്ട സ്വാതന്ത്ര്യം എന്ന് വിനയത്തോടെ താങ്കളെ
അറിയിക്കയാണ് . ഈ നാട് എങ്ങനെയാണ് ആ സ്വാതന്ത്ര്യം
കാത്തുസൂക്ഷിക്കുന്നതെന്നറിയാന്‍ , ഫേസ്ബുക്ക് വിട്ട് ജനങ്ങള്‍ക്കിടയിലേക്ക്
ഒന്നിറങ്ങിയാല്‍ മതി .
" ഒട്ടും വ്യക്തമാകാത്ത കുറെ പദാവലികൾ അവിടെ കാണുന്നു :
# ആധുനിക മനുഷ്യ സമൂഹം നവോത്ഥാന കാലത്ത് ഈ നാട്ടില്‍ പൊരുതി
നേടിയതാണ് , ലൈംഗിക അച്ചടക്കത്തോടെ , " സ്വാഭാവികസദാചാര " ത്തോടെ
ജീവിക്കാന്‍ വേണ്ട സ്വാതന്ത്ര്യം # " -------- ഒട്ടും വ്യക്തമാകാത്തതാണ് എന്‍റെ
മേല്‍ വാചകമെങ്കില്‍ പിന്നെ , എന്‍റെ പോസ്റ്റ് താങ്കള്‍ക്ക്
മനസ്സിലാക്കാനായില്ലല്ലോ എന്നോര്‍ത്ത് ഞാനെന്തിന് അത്ഭുതപ്പെടണം . (
എന്‍റെ വാചകം ഒട്ടും വ്യക്തമാകുന്നില്ലെങ്കില്‍ പിന്നെങ്ങനെയാണ് " അത്തരം
നിലപാടുകൾ "നവോത്ഥാന കാലത്ത് ഈ നാട് പൊരുതി നേടിയ" ഒന്നിനോടും
ചേർത്തുവെക്കാനോ മുന്നോട്ടു കൊണ്ടുപോകാനോ ഉതകുന്നതല്ല " എന്ന്
തൊട്ടുപിന്നാലെ താങ്കള്‍ എഴുതിയത് ? ) ആധുനിക കേരളത്തിലെ
പുരോഗമന ചലനങ്ങള്‍ക്കെല്ലാം തുടക്കമിട്ട , ജാതിവാഴ്ചയ്ക്കും ലൈംഗിക
അഴിഞ്ഞാട്ടങ്ങള്‍ക്കും എതിരായ പോരാട്ടങ്ങള്‍ അഥവാ നവോത്ഥാനകാല
പോരാട്ടങ്ങള്‍ പരിചയമില്ല ഒരു കേരളീയന് എന്നത് എത്ര ദഃഖകരമാണ് .
അന്നു കേരളത്തില്‍ നിലനിന്നിരുന്നത് , ബ്രാഹ്മണ്യ ദുര്‍നീതിപരമായ
ജാതിവാഴ്ചയാണ് . അതിന്‍റെ തണലിലാണ് ബ്രാഹ്മണരും മറ്റും സവര്‍ണ
സ്ത്രീസമൂഹത്തെ ക്രൂരവും ആഭാസകരവുമായ ' സംബന്ധ ' വേഴ്ചകള്‍ക്ക്
ഇരകളാക്കിയിരുന്നത് . അതേ ലൈംഗിക അരാജകത്വത്തിന്‍റെ ഭീകര
മുഖമാണ് , സവര്‍ണ മാടമ്പികള്‍ അടിയാളപ്പെണ്ണുങ്ങളില്‍നിന്നു
കൈയൂക്കുകൊണ്ട് പിടിച്ചുപറ്റിയിരുന്ന ലൈംഗികാസ്വാദനത്തില്‍
കാണുന്നത് . ഇത്തരം ലൈംഗിക അഴിഞ്ഞാട്ടങ്ങളെ ചങ്ങലയ്ക്കിട്ടത്
നവോത്ഥാനകാല ചെറുത്തുനില്‍പ്പുകളാണ് . അതു മുതലുള്ള കേരള
സമൂഹത്തിന്‍റെ മാറ്റങ്ങളെ , ഒരു ചരിത്രാന്വേഷകന്‍റെ അറിവു വച്ചു
സൂചിപ്പിക്കുക മാത്രം ചെയ്യുന്ന ഒരു ചെറിയ കുറിപ്പാണ് എന്‍റേത് .
മറ്റൊരാളുടെ താത്രീ ചരിത സംബന്ധമായ പോസ്റ്റിനു നല്‍കിയ ആ
പ്രതികരണം ഇവിടെ സ്വതന്ത്രമായി പോസ്റ്റ് ചെയ്തെന്നു മാത്രം . ( അതില്‍ "
അഭാവ " പ്പെട്ടു നില്‍ക്കുന്ന " ചരിത്രപരവും ഭൗതികവാദപരവും ആയ
സമീപനം " ഇനി ഭാവപ്പെട്ടു വന്നാല്‍ എന്‍റെ പാവം ചരിത്ര വസ്തുതകള്‍ക്ക്
എന്തു സംഭവിക്കുമോ ആവോ ! ) വിഷയ സാംഗത്യമില്ലാത്തതുകൊണ്ട്
താങ്കളുടെ തത്ത്വവിചിന്തനനാട്യപ്രധാനമായ പല പ്രസ്താവനകളും ഞാന്‍
തത്‌കാലം , തത്‌കാലത്തേയ്ക്കു മാത്രം , ഒഴിവാക്കുകയാണ് .
ലൈംഗികതയെപ്പറ്റി തങ്ങള്‍ക്കു ഹിതകരമല്ലാത്ത വല്ല
പരാമര്‍ശവും വന്നാല്‍ , അതിനെ വഴക്കു പറഞ്ഞും തെറി പറഞ്ഞും
ആക്രോശമുയര്‍ത്തിയും മറ്റും നേരിടുന്ന ബുദ്ധിജീവി നാട്യക്കാരെ എഫ്
ബി-യില്‍ പലപ്പോഴും കാണാറുണ്ട് . തങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന
കുത്തഴിഞ്ഞ ലൈംഗികതയെ ആരെങ്കിലും എതിര്‍ത്താല്‍ , സമനില തെറ്റി
പ്രതികരിക്കും , സെക്സ് മാര്‍ക്കറ്റിന്‍റെ ആ അംബാസഡര്‍മാര്‍ . ഇന്നലെ ഈ നാട്
പൊരുതിനേടിയ സദാചാര മൂല്യങ്ങളും ജീവിത വിശുദ്ധിയും അവരുടെ വ്യാജ
ലൈംഗിക സ്വാതന്ത്ര്യവാദത്തിന്‍റെ മറവില്‍ ആക്രമണത്തിന്നിരയാവുകയാണ്
. " മോറൽ പോലീസിങ് ന്റെയും സദാചാര ഗുണ്ടായിസത്തിന്റെയും
ആധിപത്യതേർവാഴ്ച "യെ എതിര്‍ക്കുന്ന കൂട്ടത്തില്‍ പ്രസ്തുത ബൗദ്ധിക
ക്രിമിനലുകളെയും ചെറുക്കാന്‍ താങ്കള്‍ ഒന്നു മനസ്സുവയ്ക്കണമെന്ന്
അപേക്ഷിക്കയാണ് .
എന്‍റെ ലളിതമായ പോസ്റ്റ് ഒന്നു ശ്രദ്ധിച്ചു വായിച്ചാല്‍ തീരാവുന്നതേയുള്ളൂ
താങ്കളുടെ ആശയക്കുഴപ്പം . ഞാന്‍ പറയുന്നതെന്തെന്നു വ്യക്തമല്ലെന്ന് ഒരു
വശത്തു പറയുകയും , മറുവശത്ത് കടുത്ത എതിര്‍പ്പ് വാക്കുകളിലൂടെ
വെളിവാക്കപ്പെടുകയും ചെയ്യുക ! " കാര്യം " മനസ്സിലാകാതെ ഇങ്ങനെ
ക്ഷോഭിക്കാനിടയില്ലല്ലോ . താങ്കള്‍ക്കു മനസ്സിലായ " കാര്യ " മാകട്ടെ ,
ഓരോരോ സന്ദര്‍ഭങ്ങളില്‍ എടുത്തു പ്രയോഗിക്കാനായി താങ്കള്‍
മനഃപാഠമാക്കി വച്ചിരിക്കുന്ന തത്ത്വവിചിന്തനങ്ങള്‍ക്കു നിരക്കുന്നതുമല്ല .
അതിനാല്‍ , എന്‍റെ കുറിപ്പ് വക്രീകരിച്ചു സമാധാനപ്പെടുകയാണു താങ്കള്‍ .
ഒന്നാം വാചകത്തില്‍ത്തന്നെ പോസ്റ്റിന്‍റെ ഊന്നല്‍ ( " നേരമ്പോക്ക് വ്യഭിചാരം
ഇന്‍ഡ്യയ്ക്ക് , വിശേഷിച്ചു കേരളത്തിന് പുതിയതല്ല . " ) വ്യക്തമായിരിക്കേ "
എന്താണ് ഈ പോസ്റ്റിന്റെ മർമ്മമായ അംശം എന്ന് നേരിട്ട് വ്യക്തമല്ല " എന്നു
പറഞ്ഞു സ്വയം പരിഹാസ്യനാവുകയാണു താങ്കള്‍ . ഞാന്‍
എതിര്‍ക്കുന്നവയാണ് എന്ന മട്ടില്‍ , മനഃപാഠമാക്കപ്പെട്ട തത്ത്വശകലങ്ങള്‍
പിന്നെയും നിരത്തിവയ്ക്കുകയാണ് . തുടരുക ഈ വ്യായാമം . തുലച്ചുകളയാന്‍
നേരമില്ലാത്തതിനാല്‍ ഈ പാഴ്‌വേലയില്‍ ഞാന്‍ ഇനി പങ്കാളിയല്ല .
കാണാപ്പാഠം പഠിച്ച തത്ത്വശകലങ്ങള്‍ ഒരു നാടിന്‍റെ യാഥാര്‍ഥ്യങ്ങള്‍ക്കു മേല്‍
കെട്ടിവയ്ക്കുന്ന മൗഢ്യവും കാണേണ്ടിവന്നല്ലോ എന്ന സങ്കടത്തോടെ , "
ദാമ്പത്യേതരമായ . . . ലൈംഗിക ബന്ധത്തി " ന്ന് " ഇന്ന് കല്പിതമായ അവമതി "
നീക്കാന്‍ താങ്കള്‍ കേരളത്തില്‍ത്തന്നെ തുടങ്ങാന്‍ പോകുന്ന യത്‌നങ്ങള്‍ക്കു
ജയം നേര്‍ന്നുകൊണ്ട് , ഈ പാഴ്‌വേലയില്‍നിന്നു ഞാന്‍ വിരമിക്കുന്നു .
വീണ്ടും വ്യാജ താത്രിക്കുട്ടി
--------------------------------------------------------------
ശ്രീജ ആറങ്ങോട്ടുകരയുമായി ഡോ: രാജന്‍ ചുങ്കത്ത് നടത്തിയ അഭിമുഖം (
മാതൃഭൂമി വാരാന്തപ്പതിപ്പ് , 17. 7 . 16 ) വായിച്ചു . താത്രീ സ്മാര്‍ത്തവിചാരം
സംബന്ധിച്ച വസ്തുതകളുടെ ( ആര്‍ക്കൈവ്‌സ് രേഖകളുടെ ) വലിയൊരു
ഭാഗം കഴിഞ്ഞ 10 കൊല്ലത്തിനകം പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്
എനിക്ക് ( മലയാളം വാരിക , മാധ്യമം വാരിക , പച്ചക്കുതിര മാസിക ,
സുശിഖം മാസിക ) . അവയുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ , ശ്രീജയുടെ
മിക്ക അഭിപ്രായങ്ങളും കഴമ്പില്ലാത്തവയാണ് . കഴിഞ്ഞ 110
കൊല്ലത്തിനകം താത്രിക്കഥ പ്രമേയമാക്കിയ ശ്രീജയുടേത് ഉള്‍പ്പെടെയുള്ള
സാഹിത്യ കൃതികളും ലേഖനങ്ങളും വാര്‍ത്തകളും സിനിമകളും
നാടകങ്ങളും മറ്റും വിശദമായി വിലയിരുത്തുന്നുണ്ട് , വൈകാതെ
പുറത്തുവരുന്ന എന്‍റെ ഗവേഷണ ഗ്രന്ഥത്തില്‍ . മലയാളത്തിലും
ഇംഗ്ളീഷിലും തമിഴിലും പ്രസിദ്ധീകരിക്കുന്ന ആ കൃതി , ബന്ധപ്പെട്ട
മുഴുവന്‍ ആര്‍ക്കൈവ്‌സ് രേഖകളും അതേപടി ഉള്ളടങ്ങുന്നതുമായിരിക്കും .
അതിനാല്‍ , അഭിമുഖത്തോടുള്ള പ്രതികരണം തത്‌കാലം ചില സൂചനകളില്‍
ഒതുക്കുന്നു :--
നമ്പൂതിരി സമുദായത്തില്‍ പില്‍ക്കാലത്തുണ്ടായ പരിഷ്കരണ
യത്നങ്ങള്‍ക്കെങ്കിലും താത്രീവിചാരം ഒരു നിമിത്തമായെന്ന വാദം ഇനിയും
തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു . വിചാരത്തിനു പിന്നാലെ കടന്നുവന്ന
യോഗക്ഷേമ സഭക്കാര്‍ വര്‍ഷങ്ങളോളം ചെയ്തത് , സമുദായ അനാചാരങ്ങള്‍
പിന്നെയും കടുപ്പിക്കുകയായിരുന്നല്ലോ . വിചാരം കഴിഞ്ഞു രണ്ട്
പതിറ്റാണ്ടെത്തിയപ്പോഴും , നമ്മുടെ വി . ടി . ഒരു അമ്പലവാസിനിയോടു
സംബന്ധം കൂടി കഴിയുകയായിരുന്നു . പിന്നെയും കൊല്ലങ്ങള്‍
കഴിയുമ്പോഴാണ് അദ്ദേഹം , നമുക്കു പ്രിയനായ സാമൂഹിക കലാപകാരിയായി
വളരുന്നത് ; " അടുക്കളയില്‍നിന്ന് അരങ്ങത്തേയ്ക്ക് " കടക്കുന്നത് .
അക്കാലത്ത് ആഞ്ഞടിച്ചിരുന്ന അവര്‍ണ ജാതിവിരുദ്ധ പോരാട്ടങ്ങളുടെ
തിരയടിയില്‍നിന്നാണ് വി . ടി. യെപ്പോലുള്ള പരിഷ്കര്‍ത്താക്കള്‍ ഉയര്‍ന്നുവന്നത്
; അല്ലാതെ താത്രിയുടെ വ്യഭിചാര ഭൂകമ്പത്തില്‍നിന്നല്ല . കൊച്ചി രാജ്യത്തെ
ജാതിവാഴ്ച്ചവിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രമറിഞ്ഞാലേ ഇത് വ്യക്തമാകൂ .
വല്ല സാമൂഹിക പരിഷ്കരണ യത്നങ്ങള്‍ക്കും താത്രീസംഭവം പ്രേരണയായെന്നു
തെളിയിക്കാന്‍ നമ്മുടെ ആഗ്രഹചിന്തകള്‍ വിളിച്ചുപറഞ്ഞാല്‍ പോരാ ; ചരിത്ര
വസ്തുതകള്‍ തന്നെ വേണം .
ഒരു വ്യാഴവട്ടം മുന്‍പ് ശ്രീജ തന്‍റെ ഭാവനാധിഷ്ഠിതമായ " ഓരോരോ
കാലത്തിലും " എന്ന നാടകത്തില്‍ അവതരിപ്പിച്ച ഒരു
രാജമുദ്രമോതിരക്കഥയുണ്ട് . മറ്റു നാടകക്കാരും എഴുത്തുകാരുമൊക്കെ
തലങ്ങും വിലങ്ങും എടുത്തു പ്രയോഗിക്കുന്ന ഒരു മഞ്ഞ താത്രിക്കഥയാണത് .
ഇപ്പോള്‍ ശ്രീജയെ ഇന്‍റര്‍വ്യൂ ചെയ്ത ഡോ: രാജന്‍ ചുങ്കത്ത് തന്നെ ഒരാണ്ടു മുന്നേ
മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ( 12 . 7 . 15 ) , പട്ടചോമയാരത്ത് കൃഷ്ണന്‍
നമ്പൂതിരിയുമായി നടത്തിയ ഒരു അഭിമുഖം എഴുതിയിരുന്നു . അതില്‍
നമ്പൂതിരിയും രാജാവിനെ താത്രിയുടെ ജാരനാക്കുന്ന കഥ ഏറ്റുപറഞ്ഞപ്പോള്‍
അതിനെ എതിര്‍ത്തു ഞാന്‍ ( വാരാന്തപ്പതിപ്പ് , 26 . 7 . 15 ) .
അതുകൊണ്ടാണോ എന്നറിയില്ല , ശ്രീജ ഇപ്പോള്‍ തന്‍റെ പഴയ നാടകാന്ത
രാജമുദ്രമോതിരക്കഥ വേഷം മാറ്റിയാണ് അവതരിപ്പിക്കുന്നത് : "
സ്മാര്‍ത്തവിചാരണയ്ക്കുശേഷം താത്രിക്ക് കൊച്ചിരാജാവ് ചാലക്കുടിപ്പുഴയുടെ
തീരത്ത് കരമൊഴിവാക്കി കുറച്ചു ഭൂമിയും സഹായത്തിന് ഒരു ' ഇരിക്കണമ്മ '
യെയും കൊടുത്തിരുന്നുവത്രെ . " ഭ്രഷ്ടകള്‍ക്ക് കൊച്ചിയില്‍ സ്റ്റേയ്റ്റ്
പതിവായി ചെയ്തുകൊടുക്കുന്ന സഹായമാണിത് ; രാജാവ് ഇഷ്ടക്കാരിക്കു
നല്‍കിയ കൈമടക്കല്ല .
താത്രിയുടെ ജനനനേരത്തുണ്ടായ ജ്യോതിഷ പ്രവചനം കൂടി
ഏറ്റുപറഞ്ഞതോടെ ശ്രീജ , അവരെ ഒരു അവതാരത്തിന്‍റെ സ്റ്റാറ്റസ് നല്‍കി
ഉയര്‍ത്തുകയാണ് ! ഒപ്പം , " പ്രണയം അന്വേഷിച്ചു നടന്നിരുന്ന "
വാന്‍ഗോഗിനോട് ഉപമിച്ച് താത്രിക്ക് ഒരു ഇന്‍റര്‍നാഷണല്‍ സ്ഥാനവും
നല്‍കുന്നു . " താത്രിക്ക് ജീവിതത്തോട് പ്രണയമായിരുന്നു " എന്നും , "
കേരളം കണ്ട ഏറ്റവും വലിയ കലാസ്വാദകയായ " അവര്‍ " സ്വന്തം ശരീരം
ഉപയോഗിച്ചത് അവരുടെ കലാതൃഷ്ണയെ തൃപ്തിപ്പെടുത്താനുള്ള മാര്‍ഗം എന്ന
നിലയ്ക്കായിരുന്നു " എന്നും നിരീക്ഷിച്ച് , ഇന്നലത്തെ കേരളത്തിന്‍റെ
വൃത്തികെട്ട ലൈംഗിക അരാജകത്വത്തിനു കാവ്യഭാഷ്യം ചമയ്ക്കുന്നു (
ഇങ്ങനെ ജീവിതത്തെ പ്രണയിച്ചു നടന്നിരുന്ന 30 നമ്പൂതിരിമാരുണ്ടല്ലോ
താത്രിയുടെ ജാരന്‍മാരില്‍ . അവരെയും വാന്‍ഗോഗിന്‍റെ പ്രണയക്കള്ളിയില്‍
ചേര്‍ക്കരുതോ ? എങ്കില്‍പ്പിന്നെ , നമ്പൂതിരി സമുദായത്തില്‍ വി. ടി. ക്കും മറ്റും
ഒരു പരിഷ്കരണവും നടത്തേണ്ടി വരുമായിരുന്നില്ലല്ലോ ! )
വ്യഭിചാരത്തിനു പ്രതിഫലമായി താത്രി കക്ഷികളോട്
ആവശ്യപ്പെട്ടത് പുസ്തകങ്ങളും കഥകളിയുമായിരുന്നു എന്ന പറച്ചിലും
അതിവായനയുടെ ഫലമാണ് . അതൊക്കെ ചിലരോടു ചോദിച്ചിട്ടുണ്ട് എന്നത്
ശരിയാണ് . എന്നാല്‍ , കൂടുതലും മറ്റു സാധാരണ സമ്മാനങ്ങള്‍ ( പണവും
പുടവയും ആഭരണങ്ങളും മറ്റും ) ആയിരുന്നു ചോദിച്ചത് . എന്തിന് ,
അവരുടെ ആരാധ്യപുരുഷനായ കാവുങ്കല്‍ ശങ്കരപ്പണിക്കരില്‍
നിന്നുപോലും " സേവന " ത്തിനു പണം വാങ്ങിയിട്ടുണ്ട് . പണിക്കരുടെ
കീചകവേഷം കഥകളി നടത്തിത്തരണം എന്നാണ് ദേശമംഗലം
നമ്പൂതിരിപ്പാടിനോട് പ്രതിഫലമായി ആവശ്യപ്പെട്ടതെന്നു ശ്രീജ , ജീനിയസ്
താത്രിയെപ്രതി കോള്‍മയിര്‍കൊള്ളുന്നു . എന്നാല്‍ , അതേ താത്രി
അയാളില്‍ നിന്നു കൈപ്പറ്റിയത് " കല്ലുവച്ച മൊതിരം ... 18 പണത്തൂക്കം
സൊര്‍ണ്ണം ... കുഴലും മൊതിരം... പല ആവിശ്യങ്ങളും ... " ഇവയും കൂടിയാണ് .
ഈ " പ്രൊഫഷന്‍ " ഉയര്‍ന്ന നിലയില്‍ കൈകാര്യം ചെയ്യുന്ന പലരും ,
നാട്ടുഭരണ വ്യവസ്ഥയ്ക്കു പ്രിയമായ തരം സാഹിത്യവും , അതേ
ജനുസ്സില്‍പ്പെട്ട കലയുമൊക്കെ ഇഷ്ടപ്പെടുന്നവരും , ചില സവിശേഷ
ഭ്രമങ്ങളുള്ളവരുമാകുന്നത് അത്ര അദ്ഭുതമൊന്നുമല്ല . എന്നാല്‍ , ഈ
വിനോദമാത്ര യോഗ്യത മതിയാകുമായിരിക്കും താത്രിക്ക് ശ്രീജയുടെ "
അസാമാന്യ ജീനിയസ് " പട്ടം കിട്ടാന്‍ . ( താത്രിയുടെ കക്ഷി
വൃത്തങ്ങളില്‍ത്തന്നെ അത്തരം യോഗ്യതയുള്ള ആണ്‍പിറന്നവരുണ്ട് .
പണ്ഡിതരും വിദ്വാന്‍മാരുമാണു ചിലര്‍ . അവര്‍ക്കത് മറ്റുള്ളവരില്‍നിന്നു
തങ്ങളെ വ്യത്യസ്തരാക്കുന്ന ലേബലുകളുമാണ് . ആ തലയെടുപ്പ്
അനുകരണീയമായി തോന്നിയിരിക്കണം താത്രിക്ക് . ) . തുടക്കത്തില്‍
ആണധികാരത്തിന്‍റെ കാമക്കൈയേറ്റങ്ങള്‍ക്ക് അടിപ്പെട്ടുപോവുകയും
അതുവഴി , തുടര്‍ച്ചയായ കാമക്കുരുക്കുകളില്‍ ( അവസാനകാലത്തും
അതുണ്ടായി . ) പെട്ടുപോവുകയും ചെയ്ത താത്രി പിന്നീട് , ജാരന്‍മാരുടെ
എണ്ണം കൂടുന്നത് ഒരു ഹരമായി ആസ്വദിച്ചിരുന്നു എന്നു വേണം കരുതാന്‍ .
ഒളിബന്ധങ്ങളുടെ എണ്ണം കൂടുന്നത് ഒരു ഗമയായിക്കരുതിയിരുന്ന
അക്കാലത്തെ ചില ആണധികാരികളെ താത്രി മാതൃകയാക്കിയിട്ടുണ്ടാകാം .
നമ്മളിപ്പോള്‍ ജീനിയസ് പട്ടം നല്‍കി ആദരിക്കുന്നയാള്‍ക്ക് ,
വ്യഭിചാരക്കുറ്റത്തിന് ഭ്രഷ്‌ഠയായി ചാലക്കുടിപ്പുഴവക്കില്‍ തള്ളപ്പെട്ടപ്പോഴും ,
അയിത്തജാതിക്കാരില്ലാത്ത ഇടം വേണമായിരുന്നു പാര്‍ക്കാന്‍ !
താത്രി " ഒരു നായര്‍സ്ത്രീ ആയിരുന്നെങ്കില്‍ ഇത് അത്ര വലിയ
വിഷയമാകുമായിരുന്നോ " എന്നു ചോദിക്കുന്നു ശ്രീജ . അതായത് , നായര്‍
സ്ത്രീകള്‍ക്ക് ഇത്തരം " ജീനിയസ് " വ്യാപാരങ്ങള്‍ വെറും പതിവു
കാര്യങ്ങളാണെന്ന് ! എന്നാല്‍ , താത്രിയുടെ ചെമ്മന്തട്ടയുടെയും
ആറങ്ങോട്ടുകരയുടെയും സമീപ ദേശങ്ങളില്‍പ്പോലും അക്കാലത്ത് ഇത്തരം
എത്രയോ അന്തര്‍ജനക്കേസുകള്‍ കേട്ടു ജനമിളകിയിരിക്കുന്നു .
വസ്തുതാപരമായ പിശകുകള്‍ ഇനിയുമുണ്ട് ഈ അഭിമുഖത്തില്‍ .
ആ പരിശോധന എന്‍റെ , വരാനിരിക്കുന്ന പുസ്തകത്തിലേക്കു മാറ്റിവയ്ക്കുന്നു .
നേരമ്പോക്ക് വ്യഭിചാരം ഇന്‍ഡ്യയ്ക്ക് , വിശേഷിച്ചു കേരളത്തിന് പുതിയതല്ല
.താത്രിയുടെ കാലത്ത് കേരളം സവര്‍ണ പ്രമാണികളുടെ ഒരു തുറന്ന
ലൈംഗിക കോളനിയായിരുന്നു . ദേവദാസി സമ്പ്രദായം , സംബന്ധ വ്യവസ്ഥ
തുടങ്ങിയ നാമങ്ങളിലാണ് ആ ലൈംഗിക ചൂഷണം വിളയാടിയിരുന്നത് .
പുതിയ മനുഷ്യരുടെ സദാചാരബോധവുമായി വന്ന മിഷണറിമാരുടെയും
ആധുനികതയുടെയും വെളിച്ചം പരന്നതോടെ , ആ ദൈവിക
വ്യഭിചാരത്തിന്‍റെ നാറ്റം അസഹ്യമായി . അപ്പോഴാണ് സവര്‍ണരിലെതന്നെ
അഭിമാനികള്‍ മുന്‍കൈയെടുത്ത് , സവര്‍ണ ജാതികളുടെ പേരിട്ട ബില്ലുകള്‍
നിയമസഭകളില്‍ കൊണ്ടുവന്ന് പാസാക്കി നേരമ്പോക്ക് വ്യഭിചാരവ്യവസ്ഥയെ
ഇല്ലാതാക്കിയത് . പിന്നെ അഞ്ചാറു പതിറ്റാണ്ടുകള്‍ക്കു ശേഷം ആഗോള
സാമ്പത്തിക കുത്തകകളുടെ വ്യാപനത്തോടൊപ്പം പിടിമുറുക്കിയ
ഓണ്‍ലൈന്‍ സെക്സ് മാര്‍ക്കറ്റിന്‍റെ ഉത്സവകാലമായി . ആ മാംസച്ചന്തയ്ക്ക്
ബുദ്ധിജീവി നാട്യപരമായ വ്യാഖ്യാനങ്ങളും കൊഴുത്തതോടെയാണ് ,
താത്രിയേയും നളിനി ജമീലയേയും മറ്റും മുന്നില്‍ നിര്‍ത്തി , ദാമ്പത്യബാഹ്യ
നേരമ്പോക്ക് വ്യഭിചാരത്തിന്‍റെ പ്രൊമോഷണല്‍ സാഹിത്യസംവാദങ്ങള്‍
കളംനിറഞ്ഞാടാന്‍ തുടങ്ങിയത് .
താത്രിയും രാജാവും ഏഷ്യാനെറ്റും
---------------------------------------------------------------
ഇന്ന് ( 10 . 7 . 2016 ) സന്ധ്യയ്ക്ക് 6. 30 -ന് ഏഷ്യാനെറ്റ് ന്യൂസ് ടിവി
ചാനലില്‍ " യാത്ര " എന്ന പരിപാടിയില്‍ കേട്ടതിന്‍റെ സാരം :---
സ്മാര്‍ത്തവിചാരത്തില്‍ താത്രി തന്‍റെ അറുപത്തഞ്ചാം ജാരനെ
പരിചയപ്പെടുത്തുന്നതിന്‍റെ മുന്നോടിയായി കൊച്ചി രാജാവ് സമ്മാനിച്ച
മുദ്രമോതിരം ഉയര്‍ത്തിക്കാട്ടിയത്രെ !
ഇത് ഏറ്റുപാടുന്ന അവസാനത്തെയാളാവില്ല ഈ യാത്രക്കാരന്‍ എന്ന്
എനിക്കുറപ്പുണ്ട് . എത്ര തിരുത്തിയാലും വരും ആളുകള്‍ ഇനിയും ഈ
പാട്ടുമായി . രാജാവിനെ ജാരനാക്കാന്‍ , ദുര്‍ബലമായ ഒരു തെളിവെങ്കിലും
പുരാരേഖകളില്‍നിന്നു ഹാജരാക്കാന്‍ കഴിയുമോ ഏറ്റുപാട്ടുകാര്‍ക്ക് ?
അല്ലെങ്കില്‍ , ഒരു 50 കൊല്ലമെങ്കിലും മുന്‍പത്തെ ഒരു വിവര ഉറവിടം
ചൂണ്ടിക്കാട്ടാമോ ?
നമ്പൂതിരി സമുദായത്തില്‍ പില്‍ക്കാലത്തുണ്ടായ പരിഷ്കരണ
യത്നങ്ങള്‍ക്കെങ്കിലും താത്രീവിചാരം ഒരു നിമിത്തമായെന്ന് ഇനിയും
തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു . " വിചാരത്തിനു പിന്നാലെ കടന്നുവന്ന
യോഗക്ഷേമ സഭക്കാര്‍ വര്‍ഷങ്ങളോളം ചെയ്തത് , സമുദായ അനാചാരങ്ങള്‍
പിന്നെയും കടുപ്പിക്കുകയായിരുന്നല്ലോ . " വിചാരം കഴിഞ്ഞു രണ്ട്
പതിറ്റാണ്ടെത്തിയപ്പോഴും , നമ്മുടെ വി . ടി . ഒരമ്പലവാസിനിയോടു സംബന്ധം
കൂടി കഴിയുകയായിരുന്നു . പിന്നെയും കൊല്ലങ്ങള്‍ കഴിയുമ്പോഴാണ്
അദ്ദേഹം നമുക്കു പ്രിയനായ സാമൂഹിക കലാപകാരിയായി വളരുന്നത് ; "
അടുക്കളയില്‍നിന്ന് അരങ്ങത്തേയ്ക്ക് " കടക്കുന്നത് . " അക്കാലത്ത്
ആഞ്ഞടിച്ചിരുന്ന അവര്‍ണ ജാതിവിരുദ്ധ പോരാട്ടങ്ങളുടെ
തിരയടിയില്‍നിന്നാണ് വി . ടി. യെപ്പോലുള്ള പരിഷ്കര്‍ത്താക്കള്‍ ഉയര്‍ന്നുവന്നത്
; അല്ലാതെ താത്രിയുടെ വ്യഭിചാര ഭൂകമ്പത്തില്‍നിന്നല്ല . " കൊച്ചി രാജ്യത്തെ
ജാതിവാഴ്ച്ചവിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രമറിഞ്ഞാലേ ഇത് വ്യക്തമാകൂ .
വല്ല സാമൂഹിക പരിഷ്കരണ യത്നങ്ങള്‍ക്കും താത്രീസംഭവം പ്രേരണയായെന്നു
തെളിയിക്കാന്‍ നമ്മുടെ ആഗ്രഹചിന്തകള്‍ വിളിച്ചുപറഞ്ഞാല്‍ പോരാ ; ചരിത്ര
വസ്തുതകള്‍ തന്നെ വേണം .
( എന്‍റെ കുറിപ്പ് ശരിയായി വായിക്കുക . ) കണ്ടെടുത്തത്
നന്ദനാണെന്നുതന്നെയാണ് നന്ദന്‍റെയും അവതാരകന്‍റെയും പറച്ചിലിന്‍റെ
ഉള്ളടക്കം . അറിവിനെ പുച്ഛിക്കലും അഭിനന്ദിക്കലുമല്ല ഇവിടത്തെ വിഷയം .
നന്ദന്‍ എത്ര പേജില്‍ നോവലെഴുതണമെന്നത് ഞാനല്ല പറയേണ്ടത് . ( എന്‍റെ
കുറിപ്പ് ശരിയായി വായിക്കുക : " നൂറു കണക്കിന് പേജുകളുള്ള ആ
ഫയലുകളില്‍ നിന്ന് എതാനും പേജുകള്‍ വായിച്ചാല്‍ മതി ഒരു ചരിത്ര
സാഹിത്യ കൃതി തയ്യാറാക്കാം എന്നു തീരുമാനിച്ച നന്ദന്‍റെ ചങ്കൂറ്റത്തെ
നമിക്കാതെ വയ്യ ." ) ഈ നാടിന്‍റെ ചരിത്രത്തില്‍ വലുതായി
അടയാളപ്പെടുത്തപ്പെട്ട , രേഖകളൊക്കെ സൂക്ഷിച്ചുവച്ചിട്ടുള്ള , ഒരു
സംഭവത്തെ പ്രമേയമാക്കുമ്പോള്‍ പാലിക്കേണ്ട തരം ഉത്തരവാദിത്വബോധമല്ല
നന്ദന്‍റെ കൃതിയില്‍ കാണുന്നത് . മറ്റു പ്രമുഖരുടെ കൃതികള്‍ക്കും ഇതേ
നിലവാരമാണ് . " അതൊക്കെ എഴുത്തുകാരന്‍റെ സ്വാതന്ത്ര്യമാണ് " എന്ന
തീര്‍പ്പ് കേട്ടു പിന്‍മാറാനാവില്ല ഒരു പരിശോധകന് .
-----------------------------------------------
കൊച്ചി രാജ്യത്ത് 110 കൊല്ലം മുന്‍പ് വ്യഭിചാരക്കുറ്റത്തിന് "
സ്മാര്‍ത്ത " വിചാരണ ചെയ്യപ്പെട്ട കുറിയേടത്ത് താത്രിക്കുട്ടി അന്തര്‍ജനത്തിനു
വേണ്ടി , പാലക്കാട് ജില്ലയിലെ ആറങ്ങോട്ടുകരയില്‍ അവരുടെ
ഇല്ലപ്പറമ്പിനടുത്ത് വലിയ സ്മാരകം നിര്‍മിക്കുമെന്ന് പത്രവാര്‍ത്ത . ശ്രീജ
ആറങ്ങോട്ടുകരയുടെ " ഓരോരോ കാലത്തിലും " എന്ന താത്രീ നാടകത്തിന്‍റെ
അവതാരകരായ ആറങ്ങോട്ടുകരയിലെ കലാ പാഠശാലക്കാരാണ് സ്മാരകം
നിര്‍മിക്കുന്നത് ( ആര്‍ . ശശിശേഖര്‍ , തീയെരിഞ്ഞ ഓര്‍മ , മലയാള മനോരമ
ഞായറാഴ്ച , 17 . 7 . 2016 ) .
സാമൂഹികവിരുദ്ധ സ്വഭാവമുള്ള എത്രയോ പേരുടെ നാമം
അനശ്വരമാക്കാന്‍ സ്മാരകങ്ങള്‍ ഉയര്‍ന്നിട്ടുള്ള നാടാണു കേരളം .
എങ്കില്‍പ്പിന്നെ ഒരു ലൈംഗിക " കലാപകാരി " യുടെ പേരിലും ഒന്ന്
ഉയര്‍ന്നുവരുന്നതില്‍ അത്ഭുതപ്പെടാനില്ല . അവര്‍ തനിയെ
വ്യഭിചാരിണിയായതല്ല ( വ്യഭിചരിക്കുന്നതല്ല , ആ നല്ല കാര്യത്തെ
വ്യഭിചാരമെന്നു വിളിക്കുന്നതാണു തെറ്റ് എന്ന മട്ടിലുള്ള സദ് വിചാരങ്ങള്‍
കാണാതെയല്ല ആ വാക്ക് ഇവിടെ ഉപയോഗിക്കുന്നത് ; സാധാരണക്കാര്‍ക്ക്
എളുപ്പം മനസ്സിലാകാനാണ് ) . മൃഗത്വം മുറ്റിയ ബ്രാഹ്മണ്യ ആണധികാരികള്‍
കൗമാരത്തിലേ ആ കുഞ്ഞിനെ ആക്രമിച്ചു കീഴടക്കുകയും , ബ്ളാക്ക് മെയ്‌ലിങ്
എന്ന തുടര്‍ കെണിവച്ചു പിടിക്കുകയുമാണുണ്ടായത് . പിന്നീട് ,
പ്രൊഫഷണല്‍ നിലവാരത്തിലെത്തിയ ശേഷം താത്രി ചില കക്ഷികളെ
സ്വമേധയാ ബന്ധപ്പെട്ടതായി , ലൈംഗിക വേട്ട
നടത്തിയതായി കാണുന്നുണ്ട് . ജാരന്‍മാരുടെ എണ്ണം കൂടുന്നത് താത്രി ഒരു
ഹരമായി ആസ്വദിച്ചിരുന്നു എന്നു വേണം സാഹചര്യത്തെളിവുകളില്‍ നിന്നു
മനസ്സിലാക്കാന്‍ . തന്‍റേതല്ലാത്ത കുറ്റംകൊണ്ട് ഒരു വ്യഭിചാരിണിയായി
ജീവിക്കേണ്ടിവന്നയാളാണു താത്രി . അതുപോലെതന്നെയാണ് ,
തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് താത്രിയുടെ കാമവേട്ടയ്ക്കിരകളായി
ജീവിതം തുലയ്ക്കേണ്ടിവന്ന പുരുഷന്‍മാരുടെയും സ്ഥിതി . താത്രി
കുറ്റവാളിയായി വരുന്ന അത്തരം എപ്പിസോഡുകളുമുണ്ടു താത്രീ
ചരിതത്തില്‍ എന്നത് നമ്മുടെ സാധു ബുദ്ധിജീവികള്‍ ചര്‍ച്ചചെയ്തു കണ്ടിട്ടില്ല .
പ്രശസ്ത കഥകളിപ്രതിഭയായ കാവുങ്കല്‍ ശങ്കരപ്പണിക്കരും മറ്റുമാണ് ആ
ഇരകള്‍ . തന്നെ പ്രലോഭിപ്പിച്ചവരായതുകൊണ്ടല്ല അവരുടെ പേരുകള്‍
താത്രി വിചാരണക്കാരോടു പറഞ്ഞുകൊടുത്തത് എന്നാണ്
താത്രീമൊഴികളില്‍നിന്നു മനസ്സിലാകുന്നത് . താന്‍ പ്രലോഭിപ്പിച്ചാണ് അവരെ
ലൈംഗികബന്ധത്തിലേയ്‌ക്കെത്തിക്കുന്നത് . ആനിരപരാധികളുടെ
ജീവിതത്തകര്‍ച്ചയ്ക്കുത്തരവാദി താത്രിയാണ് ( അവരിലൊരാളുടേതടക്കം
രണ്ട് ജാരന്‍മാരുടെ അകാലമരണത്തെക്കുറിച്ചും ചര്‍ച്ചചെയ്യേണ്ടതുണ്ട് ) .
അതായത് , പീഡിപ്പിക്കപ്പെട്ടവളും കെണിയിലാക്കപ്പെട്ടവളും മാത്രമല്ല ,
കാമവേട്ടക്കാരിയുമാണു താത്രി . ശ്രീജയുടെ " ഓരോരോ കാലത്തിലും "
കാണുന്നപോലെയോ , സൂര്യനെല്ലിപ്പെണ്‍കുട്ടിയെപ്പോലെയോ അല്ലായിരുന്നു
യഥാര്‍ഥ താത്രി ( അത്തരം കാല്‍പനിക പരിവേഷം കെട്ടിയുയര്‍ത്തുന്നത് ,
താത്രി എന്ന " മാനക്കേട് " മറച്ചുവയ്ക്കാന്‍ സ്വജനങ്ങളും ശിങ്കിടികളും മറ്റും
നടത്തുന്ന പാഴ്‌വേലയാണ് ) . വ്യഭിചാരിണിയാക്കപ്പെട്ട ആദ്യത്തെ
അന്തര്‍ജനവുമല്ല താത്രി . മുന്‍പും പിന്‍പുമുണ്ട് ആ വഴിയിലേയ്ക്കിറങ്ങിയ
/ ഇറക്കപ്പെട്ട അന്തര്‍ജനങ്ങള്‍ . അന്നത്തെ നമ്പൂതിരി കുടുംബ
ജീവിതാന്തരീക്ഷത്തില്‍ ആ വീഴ്ച സവര്‍ണരിലാര്‍ക്കും
അദ്ഭുതകരമല്ലായിരുന്നു എന്നാണ് , താത്രീവിചാര രേഖകളിലൂടെ
കടന്നുപോകുമ്പോള്‍ നമ്മള്‍ ഞെട്ടലോടെ തിരിച്ചറിയുന്നത് .
ലൈംഗികതകൊണ്ടു കലാപം നടത്തിയവളാണെന്നും , അസാമാന്യ
പ്രതിഭാശാലിയാണെന്നും മറ്റുമുള്ള കൃത്രിമ തൊങ്ങലുകള്‍ , ബന്ധപ്പെട്ട
പുരാരേഖകള്‍ക്കു മുന്നില്‍ അഴിഞ്ഞുവീഴുകയാണ് . വ്യഭിചാരക്കുറ്റത്തിന്
ഭ്രഷ്‌ഠയായി ചാലക്കുടിപ്പുഴവക്കില്‍ തള്ളപ്പെട്ടപ്പോഴും , പാര്‍ക്കാന്‍
അയിത്തജാതിക്കാരില്ലാത്ത ഇടം ചോദിച്ചുവാങ്ങുകയായിരുന്നു നമ്മുടെ
അസാമാന്യ പ്രതിഭാശലി ! ഏതായാലും , കേരളത്തില്‍ ജീവിച്ചിരുന്ന ഏറ്റവും
അപരിഷ്കൃതരായ ഒരു ജനവിഭാഗത്തിന്‍റെ കുടുംബ - സാമൂഹിക
ജീവിതാന്തരീക്ഷങ്ങളെപ്പറ്റി കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ പുതു
തലമുറയ്ക്ക് ആറങ്ങോട്ടുകര സ്മാരകം പ്രചോദനമാകും . താത്രിയുടെ
വ്യഭിചാര വിചാരണയാണ് നമ്പൂതിരി സമുദായ പരിഷ്കരണങ്ങള്‍ക്കു തുടക്കം
കുറിച്ചത് എന്നതുപോലുള്ള കെട്ടുകഥകള്‍ക്ക് അന്ത്യവുമാകും അതോടെ .
അതേ സമയം , സ്മാരകം , കുട്ടികള്‍ക്കുള്ള ആശ്രയകേന്ദ്രവും
കലാപഠനകേന്ദ്രവും കൂടിയായിരിക്കും എന്നു പ്രസ്തുത പത്രവാര്‍ത്തയില്‍
കാണുന്നതുമാത്രമാണ് എന്നെ ആശങ്കപ്പെടുത്തുന്നത് . താത്രിയാരെന്നു
കുട്ടികള്‍ ചോദിച്ചാല്‍ അധ്യാപകര്‍ അക്കഥകളൊക്കെ ലളിതമായി
വിശദീകരിച്ചുകൊടുക്കേണ്ടിവരില്ലേ ! സാരമില്ല , ബ്രാഹ്മണ്യ
ആണ്‍കോയ്‌മയ്‌ക്കെതിരെ കലാപക്കൊടിയുയര്‍ത്തിയ പെണ്‍കരുത്താണു
താത്രി എന്നൊക്കെ വാര്‍ഷികാഘോഷങ്ങളില്‍ വന്നുനിന്നു വിളിച്ചുപറയാന്‍
നമുക്ക് , ഡോക്ടറേറ്റുള്ള ബുദ്ധിജീവികളെ കിട്ടാതെവരില്ല .
എന്‍റെ പോസ്റ്റ് ഒന്നുകൂടി വായിക്കണേ . പഴയ കേരളത്തിലെ
സ്ഥാപനവത്‌കൃതമായ ലൈംഗിക അഴിഞ്ഞാട്ടങ്ങളെപ്പറ്റിയും , ആ മോഹന
കാലത്തിലേക്കു പ്രത്യാശയോടെ നോക്കിനില്‍ക്കുന്ന ,
സ്ത്രീസ്വാതന്ത്ര്യവാദമുഖംമൂടിയുള്ള ഇന്നത്തെ സെക്സ് മാര്‍ക്കറ്റ്
ഏജന്‍റുമാരെയും പരിചയപ്പെടുത്തുകയായിരുന്നു ഞാന്‍ . " നേരമ്പോക്കിന്
സെക്സ് ചെയ്യുന്നത് പാപമാണ്, കുട്ടികളെ ഉണ്ടാക്കാൻ മാത്രം സെക്സ് ചെയ്യാം "
എന്നത് ഞാന്‍ പറഞ്ഞതല്ല . " ദാമ്പത്യബാഹ്യ നേരമ്പോക്ക് വ്യഭിചാരത്തിന്‍റെ
പ്രൊമോഷണല്‍ സാഹിത്യസംവാദങ്ങ " ളെക്കുറിച്ചാണു ഞാന്‍ പറഞ്ഞത് .
ബുദ്ധിജീവിപരിവേഷമുള്ള ആ വ്യഭിചാരവും , ഇന്നലത്തെ കേരളത്തില്‍
സവര്‍ണ മാടമ്പികള്‍ അടിയാളപ്പെണ്ണുങ്ങളില്‍നിന്നു കൈയൂക്കുകൊണ്ട്
പിടിച്ചുപറ്റിയിരുന്ന നേരമ്പോക്കും മനുഷ്യസമൂഹത്തോടു ചെയ്യുന്നത്
ഒന്നുതന്നെയാണ് : ആധുനിക മനുഷ്യര്‍ പടിപടിയായി നേടിയെടുത്ത
മാനസിക സംസ്കാരത്തെയും ജീവിതവിശുദ്ധിയേയും കൊഞ്ഞനംകുത്തല്‍ (
ഫാസിസ്റ്റ് ദുരധികാരസ്ഥാപനം ) . ഇത് രണ്ടും എന്തെന്നു
മനസ്സിലാക്കണമെങ്കില്‍ , നവോത്ഥാനകാല കേരളത്തിലെ വലിയ മനുഷ്യര്‍ ,
ഇന്നും ജനലക്ഷങ്ങള്‍ ഓര്‍മകളായി നെഞ്ചോടു ചേര്‍ത്തുപിടിക്കുന്ന മഹാ
ത്യാഗികള്‍ , സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ ബഹുജന പിന്തുണയോടെ
നടത്തിയ പോരാട്ടങ്ങള്‍ അന്വേഷിച്ചറിയേണ്ടതുണ്ട് .
" വ്യഭിചാരം എന്ന വാക്കിന് . . . ചൂഷണവുമായി ബന്ധപ്പെടുത്താൻ
കഴിയുന്ന ഒരർത്ഥവും ചരിത്രപരമായി . . .കൽപ്പിക്കാൻ കഴിയില്ല " -----
പക്ഷേ എന്‍റെ പോസ്റ്റില്‍ സൂചിപ്പിക്കുന്ന ചരിത്രത്തിലെ വ്യഭിചാര
സ്ഥാപനങ്ങളുടെ ലക്ഷ്യം തന്നെ , പാവം പെണ്ണുങ്ങളെ ലൈംഗികമായി
ചൂഷണം ചെയ്യുക എന്നതായിരുന്നു എന്നു കാണാന്‍ നമ്മുടെ നാടിന്‍റെ
ഇന്നലെകളെ നോക്കിയാല്‍ മതിയല്ലോ . ചരിത്ര വസ്തുതകള്‍ ചൂണ്ടിക്കാട്ടുന്നത്
എങ്ങനെയാണ് " ബൂർഷ്വാ ചിന്താഗതിയും സ്‍ത്രീവിരുദ്ധതയും " ആകുന്നത് ?
" സ്ത്രീയുടെ . . . , പ്രത്യുൽപ്പാദന ശേഷി, ലൈംഗികത ഇവ . . .
വ്യവസ്ഥാപിതമായ രീതിയിൽ കുടുംബത്തിനകത്ത് ചൂഷണം
ചെയ്യപ്പെടുന്നതിനെ സ്വാഭാവിക സദാചാരത്തിന്റെ ഭാഗമാക്കിതത്തീർക്കാനും
ന്യായീകരിക്കാനും മാത്രം ഇത് ഇടവരുത്തുന്നു " --- ഇവിടെ " ചൂഷണം
ചെയ്യപ്പെടു " ന്നു എന്നതിനോടു മാത്രമേ എനിക്കു വിയോജിപ്പുള്ളൂ ;
അപവാദങ്ങളെ പൊതുസ്വഭാവമായി ചിത്രീകരിക്കുന്നത് ശരിയല്ല . ആധുനിക
മനുഷ്യ സമൂഹം നവോത്ഥാന കാലത്ത് ഈ നാട്ടില്‍ പൊരുതി നേടിയതാണ് ,
ലൈംഗിക അച്ചടക്കത്തോടെ , " സ്വാഭാവിക സദാചാര " ത്തോടെ
ജീവിക്കാന്‍ വേണ്ട സ്വാതന്ത്ര്യം എന്ന് വിനയത്തോടെ താങ്കളെ
അറിയിക്കയാണ് . ഈ നാട് എങ്ങനെയാണ് ആ സ്വാതന്ത്ര്യം
കാത്തുസൂക്ഷിക്കുന്നതെന്നറിയാന്‍ , ഫേസ്ബുക്ക് വിട്ട് ജനങ്ങള്‍ക്കിടയിലേക്ക്
ഒന്നിറങ്ങിയാല്‍ മതി .
" ഒട്ടും വ്യക്തമാകാത്ത കുറെ പദാവലികൾ അവിടെ കാണുന്നു :
# ആധുനിക മനുഷ്യ സമൂഹം നവോത്ഥാന കാലത്ത് ഈ നാട്ടില്‍ പൊരുതി
നേടിയതാണ് , ലൈംഗിക അച്ചടക്കത്തോടെ , " സ്വാഭാവികസദാചാര " ത്തോടെ
ജീവിക്കാന്‍ വേണ്ട സ്വാതന്ത്ര്യം # " -------- ഒട്ടും വ്യക്തമാകാത്തതാണ് എന്‍റെ
മേല്‍ വാചകമെങ്കില്‍ പിന്നെ , എന്‍റെ പോസ്റ്റ് താങ്കള്‍ക്ക്
മനസ്സിലാക്കാനായില്ലല്ലോ എന്നോര്‍ത്ത് ഞാനെന്തിന് അത്ഭുതപ്പെടണം . (
എന്‍റെ വാചകം ഒട്ടും വ്യക്തമാകുന്നില്ലെങ്കില്‍ പിന്നെങ്ങനെയാണ് " അത്തരം
നിലപാടുകൾ "നവോത്ഥാന കാലത്ത് ഈ നാട് പൊരുതി നേടിയ" ഒന്നിനോടും
ചേർത്തുവെക്കാനോ മുന്നോട്ടു കൊണ്ടുപോകാനോ ഉതകുന്നതല്ല " എന്ന്
തൊട്ടുപിന്നാലെ താങ്കള്‍ എഴുതിയത് ? ) ആധുനിക കേരളത്തിലെ
പുരോഗമന ചലനങ്ങള്‍ക്കെല്ലാം തുടക്കമിട്ട , ജാതിവാഴ്ചയ്ക്കും ലൈംഗിക
അഴിഞ്ഞാട്ടങ്ങള്‍ക്കും എതിരായ പോരാട്ടങ്ങള്‍ അഥവാ നവോത്ഥാനകാല
പോരാട്ടങ്ങള്‍ പരിചയമില്ല ഒരു കേരളീയന് എന്നത് എത്ര ദഃഖകരമാണ് .
അന്നു കേരളത്തില്‍ നിലനിന്നിരുന്നത് , ബ്രാഹ്മണ്യ ദുര്‍നീതിപരമായ
ജാതിവാഴ്ചയാണ് . അതിന്‍റെ തണലിലാണ് ബ്രാഹ്മണരും മറ്റും സവര്‍ണ
സ്ത്രീസമൂഹത്തെ ക്രൂരവും ആഭാസകരവുമായ ' സംബന്ധ ' വേഴ്ചകള്‍ക്ക്
ഇരകളാക്കിയിരുന്നത് . അതേ ലൈംഗിക അരാജകത്വത്തിന്‍റെ ഭീകര
മുഖമാണ് , സവര്‍ണ മാടമ്പികള്‍ അടിയാളപ്പെണ്ണുങ്ങളില്‍നിന്നു
കൈയൂക്കുകൊണ്ട് പിടിച്ചുപറ്റിയിരുന്ന ലൈംഗികാസ്വാദനത്തില്‍
കാണുന്നത് . ഇത്തരം ലൈംഗിക അഴിഞ്ഞാട്ടങ്ങളെ ചങ്ങലയ്ക്കിട്ടത്
നവോത്ഥാനകാല ചെറുത്തുനില്‍പ്പുകളാണ് . അതു മുതലുള്ള കേരള
സമൂഹത്തിന്‍റെ മാറ്റങ്ങളെ , ഒരു ചരിത്രാന്വേഷകന്‍റെ അറിവു വച്ചു
സൂചിപ്പിക്കുക മാത്രം ചെയ്യുന്ന ഒരു ചെറിയ കുറിപ്പാണ് എന്‍റേത് .
മറ്റൊരാളുടെ താത്രീ ചരിത സംബന്ധമായ പോസ്റ്റിനു നല്‍കിയ ആ
പ്രതികരണം ഇവിടെ സ്വതന്ത്രമായി പോസ്റ്റ് ചെയ്തെന്നു മാത്രം . ( അതില്‍ "
അഭാവ " പ്പെട്ടു നില്‍ക്കുന്ന " ചരിത്രപരവും ഭൗതികവാദപരവും ആയ
സമീപനം " ഇനി ഭാവപ്പെട്ടു വന്നാല്‍ എന്‍റെ പാവം ചരിത്ര വസ്തുതകള്‍ക്ക്
എന്തു സംഭവിക്കുമോ ആവോ ! ) വിഷയ സാംഗത്യമില്ലാത്തതുകൊണ്ട്
താങ്കളുടെ തത്ത്വവിചിന്തനനാട്യപ്രധാനമായ പല പ്രസ്താവനകളും ഞാന്‍
തത്‌കാലം , തത്‌കാലത്തേയ്ക്കു മാത്രം , ഒഴിവാക്കുകയാണ് .
ലൈംഗികതയെപ്പറ്റി തങ്ങള്‍ക്കു ഹിതകരമല്ലാത്ത വല്ല
പരാമര്‍ശവും വന്നാല്‍ , അതിനെ വഴക്കു പറഞ്ഞും തെറി പറഞ്ഞും
ആക്രോശമുയര്‍ത്തിയും മറ്റും നേരിടുന്ന ബുദ്ധിജീവി നാട്യക്കാരെ എഫ്
ബി-യില്‍ പലപ്പോഴും കാണാറുണ്ട് . തങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന
കുത്തഴിഞ്ഞ ലൈംഗികതയെ ആരെങ്കിലും എതിര്‍ത്താല്‍ , സമനില തെറ്റി
പ്രതികരിക്കും , സെക്സ് മാര്‍ക്കറ്റിന്‍റെ ആ അംബാസഡര്‍മാര്‍ . ഇന്നലെ ഈ നാട്
പൊരുതിനേടിയ സദാചാര മൂല്യങ്ങളും ജീവിത വിശുദ്ധിയും അവരുടെ വ്യാജ
ലൈംഗിക സ്വാതന്ത്ര്യവാദത്തിന്‍റെ മറവില്‍ ആക്രമണത്തിന്നിരയാവുകയാണ്
. " മോറൽ പോലീസിങ് ന്റെയും സദാചാര ഗുണ്ടായിസത്തിന്റെയും
ആധിപത്യതേർവാഴ്ച "യെ എതിര്‍ക്കുന്ന കൂട്ടത്തില്‍ പ്രസ്തുത ബൗദ്ധിക
ക്രിമിനലുകളെയും ചെറുക്കാന്‍ താങ്കള്‍ ഒന്നു മനസ്സുവയ്ക്കണമെന്ന്
അപേക്ഷിക്കയാണ് .
എന്‍റെ ലളിതമായ പോസ്റ്റ് ഒന്നു ശ്രദ്ധിച്ചു വായിച്ചാല്‍ തീരാവുന്നതേയുള്ളൂ
താങ്കളുടെ ആശയക്കുഴപ്പം . ഞാന്‍ പറയുന്നതെന്തെന്നു വ്യക്തമല്ലെന്ന് ഒരു
വശത്തു പറയുകയും , മറുവശത്ത് കടുത്ത എതിര്‍പ്പ് വാക്കുകളിലൂടെ
വെളിവാക്കപ്പെടുകയും ചെയ്യുക ! " കാര്യം " മനസ്സിലാകാതെ ഇങ്ങനെ
ക്ഷോഭിക്കാനിടയില്ലല്ലോ . താങ്കള്‍ക്കു മനസ്സിലായ " കാര്യ " മാകട്ടെ ,
ഓരോരോ സന്ദര്‍ഭങ്ങളില്‍ എടുത്തു പ്രയോഗിക്കാനായി താങ്കള്‍
മനഃപാഠമാക്കി വച്ചിരിക്കുന്ന തത്ത്വവിചിന്തനങ്ങള്‍ക്കു നിരക്കുന്നതുമല്ല .
അതിനാല്‍ , എന്‍റെ കുറിപ്പ് വക്രീകരിച്ചു സമാധാനപ്പെടുകയാണു താങ്കള്‍ .
ഒന്നാം വാചകത്തില്‍ത്തന്നെ പോസ്റ്റിന്‍റെ ഊന്നല്‍ ( " നേരമ്പോക്ക് വ്യഭിചാരം
ഇന്‍ഡ്യയ്ക്ക് , വിശേഷിച്ചു കേരളത്തിന് പുതിയതല്ല . " ) വ്യക്തമായിരിക്കേ "
എന്താണ് ഈ പോസ്റ്റിന്റെ മർമ്മമായ അംശം എന്ന് നേരിട്ട് വ്യക്തമല്ല " എന്നു
പറഞ്ഞു സ്വയം പരിഹാസ്യനാവുകയാണു താങ്കള്‍ . ഞാന്‍
എതിര്‍ക്കുന്നവയാണ് എന്ന മട്ടില്‍ , മനഃപാഠമാക്കപ്പെട്ട തത്ത്വശകലങ്ങള്‍
പിന്നെയും നിരത്തിവയ്ക്കുകയാണ് . തുടരുക ഈ വ്യായാമം . തുലച്ചുകളയാന്‍
നേരമില്ലാത്തതിനാല്‍ ഈ പാഴ്‌വേലയില്‍ ഞാന്‍ ഇനി പങ്കാളിയല്ല .
കാണാപ്പാഠം പഠിച്ച തത്ത്വശകലങ്ങള്‍ ഒരു നാടിന്‍റെ യാഥാര്‍ഥ്യങ്ങള്‍ക്കു മേല്‍
കെട്ടിവയ്ക്കുന്ന മൗഢ്യവും കാണേണ്ടിവന്നല്ലോ എന്ന സങ്കടത്തോടെ , "
ദാമ്പത്യേതരമായ . . . ലൈംഗിക ബന്ധത്തി " ന്ന് " ഇന്ന് കല്പിതമായ അവമതി "
നീക്കാന്‍ താങ്കള്‍ കേരളത്തില്‍ത്തന്നെ തുടങ്ങാന്‍ പോകുന്ന യത്‌നങ്ങള്‍ക്കു
ജയം നേര്‍ന്നുകൊണ്ട് , ഈ പാഴ്‌വേലയില്‍നിന്നു ഞാന്‍ വിരമിക്കുന്നു .
വീണ്ടും വ്യാജ താത്രിക്കുട്ടി
--------------------------------------------------------------
ശ്രീജ ആറങ്ങോട്ടുകരയുമായി ഡോ: രാജന്‍ ചുങ്കത്ത് നടത്തിയ അഭിമുഖം (
മാതൃഭൂമി വാരാന്തപ്പതിപ്പ് , 17. 7 . 16 ) വായിച്ചു . താത്രീ സ്മാര്‍ത്തവിചാരം
സംബന്ധിച്ച വസ്തുതകളുടെ ( ആര്‍ക്കൈവ്‌സ് രേഖകളുടെ ) വലിയൊരു
ഭാഗം കഴിഞ്ഞ 10 കൊല്ലത്തിനകം പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്
എനിക്ക് ( മലയാളം വാരിക , മാധ്യമം വാരിക , പച്ചക്കുതിര മാസിക ,
സുശിഖം മാസിക ) . അവയുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ , ശ്രീജയുടെ
മിക്ക അഭിപ്രായങ്ങളും കഴമ്പില്ലാത്തവയാണ് . കഴിഞ്ഞ 110
കൊല്ലത്തിനകം താത്രിക്കഥ പ്രമേയമാക്കിയ ശ്രീജയുടേത് ഉള്‍പ്പെടെയുള്ള
സാഹിത്യ കൃതികളും ലേഖനങ്ങളും വാര്‍ത്തകളും സിനിമകളും
നാടകങ്ങളും മറ്റും വിശദമായി വിലയിരുത്തുന്നുണ്ട് , വൈകാതെ
പുറത്തുവരുന്ന എന്‍റെ ഗവേഷണ ഗ്രന്ഥത്തില്‍ . മലയാളത്തിലും
ഇംഗ്ളീഷിലും തമിഴിലും പ്രസിദ്ധീകരിക്കുന്ന ആ കൃതി , ബന്ധപ്പെട്ട
മുഴുവന്‍ ആര്‍ക്കൈവ്‌സ് രേഖകളും അതേപടി ഉള്ളടങ്ങുന്നതുമായിരിക്കും .
അതിനാല്‍ , അഭിമുഖത്തോടുള്ള പ്രതികരണം തത്‌കാലം ചില സൂചനകളില്‍
ഒതുക്കുന്നു :--
നമ്പൂതിരി സമുദായത്തില്‍ പില്‍ക്കാലത്തുണ്ടായ പരിഷ്കരണ
യത്നങ്ങള്‍ക്കെങ്കിലും താത്രീവിചാരം ഒരു നിമിത്തമായെന്ന വാദം ഇനിയും
തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു . വിചാരത്തിനു പിന്നാലെ കടന്നുവന്ന
യോഗക്ഷേമ സഭക്കാര്‍ വര്‍ഷങ്ങളോളം ചെയ്തത് , സമുദായ അനാചാരങ്ങള്‍
പിന്നെയും കടുപ്പിക്കുകയായിരുന്നല്ലോ . വിചാരം കഴിഞ്ഞു രണ്ട്
പതിറ്റാണ്ടെത്തിയപ്പോഴും , നമ്മുടെ വി . ടി . ഒരു അമ്പലവാസിനിയോടു
സംബന്ധം കൂടി കഴിയുകയായിരുന്നു . പിന്നെയും കൊല്ലങ്ങള്‍
കഴിയുമ്പോഴാണ് അദ്ദേഹം , നമുക്കു പ്രിയനായ സാമൂഹിക കലാപകാരിയായി
വളരുന്നത് ; " അടുക്കളയില്‍നിന്ന് അരങ്ങത്തേയ്ക്ക് " കടക്കുന്നത് .
അക്കാലത്ത് ആഞ്ഞടിച്ചിരുന്ന അവര്‍ണ ജാതിവിരുദ്ധ പോരാട്ടങ്ങളുടെ
തിരയടിയില്‍നിന്നാണ് വി . ടി. യെപ്പോലുള്ള പരിഷ്കര്‍ത്താക്കള്‍ ഉയര്‍ന്നുവന്നത്
; അല്ലാതെ താത്രിയുടെ വ്യഭിചാര ഭൂകമ്പത്തില്‍നിന്നല്ല . കൊച്ചി രാജ്യത്തെ
ജാതിവാഴ്ച്ചവിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രമറിഞ്ഞാലേ ഇത് വ്യക്തമാകൂ .
വല്ല സാമൂഹിക പരിഷ്കരണ യത്നങ്ങള്‍ക്കും താത്രീസംഭവം പ്രേരണയായെന്നു
തെളിയിക്കാന്‍ നമ്മുടെ ആഗ്രഹചിന്തകള്‍ വിളിച്ചുപറഞ്ഞാല്‍ പോരാ ; ചരിത്ര
വസ്തുതകള്‍ തന്നെ വേണം .
ഒരു വ്യാഴവട്ടം മുന്‍പ് ശ്രീജ തന്‍റെ ഭാവനാധിഷ്ഠിതമായ " ഓരോരോ
കാലത്തിലും " എന്ന നാടകത്തില്‍ അവതരിപ്പിച്ച ഒരു
രാജമുദ്രമോതിരക്കഥയുണ്ട് . മറ്റു നാടകക്കാരും എഴുത്തുകാരുമൊക്കെ
തലങ്ങും വിലങ്ങും എടുത്തു പ്രയോഗിക്കുന്ന ഒരു മഞ്ഞ താത്രിക്കഥയാണത് .
ഇപ്പോള്‍ ശ്രീജയെ ഇന്‍റര്‍വ്യൂ ചെയ്ത ഡോ: രാജന്‍ ചുങ്കത്ത് തന്നെ ഒരാണ്ടു മുന്നേ
മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ( 12 . 7 . 15 ) , പട്ടചോമയാരത്ത് കൃഷ്ണന്‍
നമ്പൂതിരിയുമായി നടത്തിയ ഒരു അഭിമുഖം എഴുതിയിരുന്നു . അതില്‍
നമ്പൂതിരിയും രാജാവിനെ താത്രിയുടെ ജാരനാക്കുന്ന കഥ ഏറ്റുപറഞ്ഞപ്പോള്‍
അതിനെ എതിര്‍ത്തു ഞാന്‍ ( വാരാന്തപ്പതിപ്പ് , 26 . 7 . 15 ) .
അതുകൊണ്ടാണോ എന്നറിയില്ല , ശ്രീജ ഇപ്പോള്‍ തന്‍റെ പഴയ നാടകാന്ത
രാജമുദ്രമോതിരക്കഥ വേഷം മാറ്റിയാണ് അവതരിപ്പിക്കുന്നത് : "
സ്മാര്‍ത്തവിചാരണയ്ക്കുശേഷം താത്രിക്ക് കൊച്ചിരാജാവ് ചാലക്കുടിപ്പുഴയുടെ
തീരത്ത് കരമൊഴിവാക്കി കുറച്ചു ഭൂമിയും സഹായത്തിന് ഒരു ' ഇരിക്കണമ്മ '
യെയും കൊടുത്തിരുന്നുവത്രെ . " ഭ്രഷ്ടകള്‍ക്ക് കൊച്ചിയില്‍ സ്റ്റേയ്റ്റ്
പതിവായി ചെയ്തുകൊടുക്കുന്ന സഹായമാണിത് ; രാജാവ് ഇഷ്ടക്കാരിക്കു
നല്‍കിയ കൈമടക്കല്ല .
താത്രിയുടെ ജനനനേരത്തുണ്ടായ ജ്യോതിഷ പ്രവചനം കൂടി
ഏറ്റുപറഞ്ഞതോടെ ശ്രീജ , അവരെ ഒരു അവതാരത്തിന്‍റെ സ്റ്റാറ്റസ് നല്‍കി
ഉയര്‍ത്തുകയാണ് ! ഒപ്പം , " പ്രണയം അന്വേഷിച്ചു നടന്നിരുന്ന "
വാന്‍ഗോഗിനോട് ഉപമിച്ച് താത്രിക്ക് ഒരു ഇന്‍റര്‍നാഷണല്‍ സ്ഥാനവും
നല്‍കുന്നു . " താത്രിക്ക് ജീവിതത്തോട് പ്രണയമായിരുന്നു " എന്നും , "
കേരളം കണ്ട ഏറ്റവും വലിയ കലാസ്വാദകയായ " അവര്‍ " സ്വന്തം ശരീരം
ഉപയോഗിച്ചത് അവരുടെ കലാതൃഷ്ണയെ തൃപ്തിപ്പെടുത്താനുള്ള മാര്‍ഗം എന്ന
നിലയ്ക്കായിരുന്നു " എന്നും നിരീക്ഷിച്ച് , ഇന്നലത്തെ കേരളത്തിന്‍റെ
വൃത്തികെട്ട ലൈംഗിക അരാജകത്വത്തിനു കാവ്യഭാഷ്യം ചമയ്ക്കുന്നു (
ഇങ്ങനെ ജീവിതത്തെ പ്രണയിച്ചു നടന്നിരുന്ന 30 നമ്പൂതിരിമാരുണ്ടല്ലോ
താത്രിയുടെ ജാരന്‍മാരില്‍ . അവരെയും വാന്‍ഗോഗിന്‍റെ പ്രണയക്കള്ളിയില്‍
ചേര്‍ക്കരുതോ ? എങ്കില്‍പ്പിന്നെ , നമ്പൂതിരി സമുദായത്തില്‍ വി. ടി. ക്കും മറ്റും
ഒരു പരിഷ്കരണവും നടത്തേണ്ടി വരുമായിരുന്നില്ലല്ലോ ! )
വ്യഭിചാരത്തിനു പ്രതിഫലമായി താത്രി കക്ഷികളോട്
ആവശ്യപ്പെട്ടത് പുസ്തകങ്ങളും കഥകളിയുമായിരുന്നു എന്ന പറച്ചിലും
അതിവായനയുടെ ഫലമാണ് . അതൊക്കെ ചിലരോടു ചോദിച്ചിട്ടുണ്ട് എന്നത്
ശരിയാണ് . എന്നാല്‍ , കൂടുതലും മറ്റു സാധാരണ സമ്മാനങ്ങള്‍ ( പണവും
പുടവയും ആഭരണങ്ങളും മറ്റും ) ആയിരുന്നു ചോദിച്ചത് . എന്തിന് ,
അവരുടെ ആരാധ്യപുരുഷനായ കാവുങ്കല്‍ ശങ്കരപ്പണിക്കരില്‍
നിന്നുപോലും " സേവന " ത്തിനു പണം വാങ്ങിയിട്ടുണ്ട് . പണിക്കരുടെ
കീചകവേഷം കഥകളി നടത്തിത്തരണം എന്നാണ് ദേശമംഗലം
നമ്പൂതിരിപ്പാടിനോട് പ്രതിഫലമായി ആവശ്യപ്പെട്ടതെന്നു ശ്രീജ , ജീനിയസ്
താത്രിയെപ്രതി കോള്‍മയിര്‍കൊള്ളുന്നു . എന്നാല്‍ , അതേ താത്രി
അയാളില്‍ നിന്നു കൈപ്പറ്റിയത് " കല്ലുവച്ച മൊതിരം ... 18 പണത്തൂക്കം
സൊര്‍ണ്ണം ... കുഴലും മൊതിരം... പല ആവിശ്യങ്ങളും ... " ഇവയും കൂടിയാണ് .
ഈ " പ്രൊഫഷന്‍ " ഉയര്‍ന്ന നിലയില്‍ കൈകാര്യം ചെയ്യുന്ന പലരും ,
നാട്ടുഭരണ വ്യവസ്ഥയ്ക്കു പ്രിയമായ തരം സാഹിത്യവും , അതേ
ജനുസ്സില്‍പ്പെട്ട കലയുമൊക്കെ ഇഷ്ടപ്പെടുന്നവരും , ചില സവിശേഷ
ഭ്രമങ്ങളുള്ളവരുമാകുന്നത് അത്ര അദ്ഭുതമൊന്നുമല്ല . എന്നാല്‍ , ഈ
വിനോദമാത്ര യോഗ്യത മതിയാകുമായിരിക്കും താത്രിക്ക് ശ്രീജയുടെ "
അസാമാന്യ ജീനിയസ് " പട്ടം കിട്ടാന്‍ . ( താത്രിയുടെ കക്ഷി
വൃത്തങ്ങളില്‍ത്തന്നെ അത്തരം യോഗ്യതയുള്ള ആണ്‍പിറന്നവരുണ്ട് .
പണ്ഡിതരും വിദ്വാന്‍മാരുമാണു ചിലര്‍ . അവര്‍ക്കത് മറ്റുള്ളവരില്‍നിന്നു
തങ്ങളെ വ്യത്യസ്തരാക്കുന്ന ലേബലുകളുമാണ് . ആ തലയെടുപ്പ്
അനുകരണീയമായി തോന്നിയിരിക്കണം താത്രിക്ക് . ) . തുടക്കത്തില്‍
ആണധികാരത്തിന്‍റെ കാമക്കൈയേറ്റങ്ങള്‍ക്ക് അടിപ്പെട്ടുപോവുകയും
അതുവഴി , തുടര്‍ച്ചയായ കാമക്കുരുക്കുകളില്‍ ( അവസാനകാലത്തും
അതുണ്ടായി . ) പെട്ടുപോവുകയും ചെയ്ത താത്രി പിന്നീട് , ജാരന്‍മാരുടെ
എണ്ണം കൂടുന്നത് ഒരു ഹരമായി ആസ്വദിച്ചിരുന്നു എന്നു വേണം കരുതാന്‍ .
ഒളിബന്ധങ്ങളുടെ എണ്ണം കൂടുന്നത് ഒരു ഗമയായിക്കരുതിയിരുന്ന
അക്കാലത്തെ ചില ആണധികാരികളെ താത്രി മാതൃകയാക്കിയിട്ടുണ്ടാകാം .
നമ്മളിപ്പോള്‍ ജീനിയസ് പട്ടം നല്‍കി ആദരിക്കുന്നയാള്‍ക്ക് ,
വ്യഭിചാരക്കുറ്റത്തിന് ഭ്രഷ്‌ഠയായി ചാലക്കുടിപ്പുഴവക്കില്‍ തള്ളപ്പെട്ടപ്പോഴും ,
അയിത്തജാതിക്കാരില്ലാത്ത ഇടം വേണമായിരുന്നു പാര്‍ക്കാന്‍ !
താത്രി " ഒരു നായര്‍സ്ത്രീ ആയിരുന്നെങ്കില്‍ ഇത് അത്ര വലിയ
വിഷയമാകുമായിരുന്നോ " എന്നു ചോദിക്കുന്നു ശ്രീജ . അതായത് , നായര്‍
സ്ത്രീകള്‍ക്ക് ഇത്തരം " ജീനിയസ് " വ്യാപാരങ്ങള്‍ വെറും പതിവു
കാര്യങ്ങളാണെന്ന് ! എന്നാല്‍ , താത്രിയുടെ ചെമ്മന്തട്ടയുടെയും
ആറങ്ങോട്ടുകരയുടെയും സമീപ ദേശങ്ങളില്‍പ്പോലും അക്കാലത്ത് ഇത്തരം
എത്രയോ അന്തര്‍ജനക്കേസുകള്‍ കേട്ടു ജനമിളകിയിരിക്കുന്നു .
വസ്തുതാപരമായ പിശകുകള്‍ ഇനിയുമുണ്ട് ഈ അഭിമുഖത്തില്‍ .
ആ പരിശോധന എന്‍റെ , വരാനിരിക്കുന്ന പുസ്തകത്തിലേക്കു മാറ്റിവയ്ക്കുന്നു .
നേരമ്പോക്ക് വ്യഭിചാരം ഇന്‍ഡ്യയ്ക്ക് , വിശേഷിച്ചു കേരളത്തിന് പുതിയതല്ല
.താത്രിയുടെ കാലത്ത് കേരളം സവര്‍ണ പ്രമാണികളുടെ ഒരു തുറന്ന
ലൈംഗിക കോളനിയായിരുന്നു . ദേവദാസി സമ്പ്രദായം , സംബന്ധ വ്യവസ്ഥ
തുടങ്ങിയ നാമങ്ങളിലാണ് ആ ലൈംഗിക ചൂഷണം വിളയാടിയിരുന്നത് .
പുതിയ മനുഷ്യരുടെ സദാചാരബോധവുമായി വന്ന മിഷണറിമാരുടെയും
ആധുനികതയുടെയും വെളിച്ചം പരന്നതോടെ , ആ ദൈവിക
വ്യഭിചാരത്തിന്‍റെ നാറ്റം അസഹ്യമായി . അപ്പോഴാണ് സവര്‍ണരിലെതന്നെ
അഭിമാനികള്‍ മുന്‍കൈയെടുത്ത് , സവര്‍ണ ജാതികളുടെ പേരിട്ട ബില്ലുകള്‍
നിയമസഭകളില്‍ കൊണ്ടുവന്ന് പാസാക്കി നേരമ്പോക്ക് വ്യഭിചാരവ്യവസ്ഥയെ
ഇല്ലാതാക്കിയത് . പിന്നെ അഞ്ചാറു പതിറ്റാണ്ടുകള്‍ക്കു ശേഷം ആഗോള
സാമ്പത്തിക കുത്തകകളുടെ വ്യാപനത്തോടൊപ്പം പിടിമുറുക്കിയ
ഓണ്‍ലൈന്‍ സെക്സ് മാര്‍ക്കറ്റിന്‍റെ ഉത്സവകാലമായി . ആ മാംസച്ചന്തയ്ക്ക്
ബുദ്ധിജീവി നാട്യപരമായ വ്യാഖ്യാനങ്ങളും കൊഴുത്തതോടെയാണ് ,
താത്രിയേയും നളിനി ജമീലയേയും മറ്റും മുന്നില്‍ നിര്‍ത്തി , ദാമ്പത്യബാഹ്യ
നേരമ്പോക്ക് വ്യഭിചാരത്തിന്‍റെ പ്രൊമോഷണല്‍ സാഹിത്യസംവാദങ്ങള്‍
കളംനിറഞ്ഞാടാന്‍ തുടങ്ങിയത് .
താത്രിയും രാജാവും ഏഷ്യാനെറ്റും
---------------------------------------------------------------
ഇന്ന് ( 10 . 7 . 2016 ) സന്ധ്യയ്ക്ക് 6. 30 -ന് ഏഷ്യാനെറ്റ് ന്യൂസ് ടിവി
ചാനലില്‍ " യാത്ര " എന്ന പരിപാടിയില്‍ കേട്ടതിന്‍റെ സാരം :---
സ്മാര്‍ത്തവിചാരത്തില്‍ താത്രി തന്‍റെ അറുപത്തഞ്ചാം ജാരനെ
പരിചയപ്പെടുത്തുന്നതിന്‍റെ മുന്നോടിയായി കൊച്ചി രാജാവ് സമ്മാനിച്ച
മുദ്രമോതിരം ഉയര്‍ത്തിക്കാട്ടിയത്രെ !
ഇത് ഏറ്റുപാടുന്ന അവസാനത്തെയാളാവില്ല ഈ യാത്രക്കാരന്‍ എന്ന്
എനിക്കുറപ്പുണ്ട് . എത്ര തിരുത്തിയാലും വരും ആളുകള്‍ ഇനിയും ഈ
പാട്ടുമായി . രാജാവിനെ ജാരനാക്കാന്‍ , ദുര്‍ബലമായ ഒരു തെളിവെങ്കിലും
പുരാരേഖകളില്‍നിന്നു ഹാജരാക്കാന്‍ കഴിയുമോ ഏറ്റുപാട്ടുകാര്‍ക്ക് ?
അല്ലെങ്കില്‍ , ഒരു 50 കൊല്ലമെങ്കിലും മുന്‍പത്തെ ഒരു വിവര ഉറവിടം
ചൂണ്ടിക്കാട്ടാമോ ?
നമ്പൂതിരി സമുദായത്തില്‍ പില്‍ക്കാലത്തുണ്ടായ പരിഷ്കരണ
യത്നങ്ങള്‍ക്കെങ്കിലും താത്രീവിചാരം ഒരു നിമിത്തമായെന്ന് ഇനിയും
തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു . " വിചാരത്തിനു പിന്നാലെ കടന്നുവന്ന
യോഗക്ഷേമ സഭക്കാര്‍ വര്‍ഷങ്ങളോളം ചെയ്തത് , സമുദായ അനാചാരങ്ങള്‍
പിന്നെയും കടുപ്പിക്കുകയായിരുന്നല്ലോ . " വിചാരം കഴിഞ്ഞു രണ്ട്
പതിറ്റാണ്ടെത്തിയപ്പോഴും , നമ്മുടെ വി . ടി . ഒരമ്പലവാസിനിയോടു സംബന്ധം
കൂടി കഴിയുകയായിരുന്നു . പിന്നെയും കൊല്ലങ്ങള്‍ കഴിയുമ്പോഴാണ്
അദ്ദേഹം നമുക്കു പ്രിയനായ സാമൂഹിക കലാപകാരിയായി വളരുന്നത് ; "
അടുക്കളയില്‍നിന്ന് അരങ്ങത്തേയ്ക്ക് " കടക്കുന്നത് . " അക്കാലത്ത്
ആഞ്ഞടിച്ചിരുന്ന അവര്‍ണ ജാതിവിരുദ്ധ പോരാട്ടങ്ങളുടെ
തിരയടിയില്‍നിന്നാണ് വി . ടി. യെപ്പോലുള്ള പരിഷ്കര്‍ത്താക്കള്‍ ഉയര്‍ന്നുവന്നത്
; അല്ലാതെ താത്രിയുടെ വ്യഭിചാര ഭൂകമ്പത്തില്‍നിന്നല്ല . " കൊച്ചി രാജ്യത്തെ
ജാതിവാഴ്ച്ചവിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രമറിഞ്ഞാലേ ഇത് വ്യക്തമാകൂ .
വല്ല സാമൂഹിക പരിഷ്കരണ യത്നങ്ങള്‍ക്കും താത്രീസംഭവം പ്രേരണയായെന്നു
തെളിയിക്കാന്‍ നമ്മുടെ ആഗ്രഹചിന്തകള്‍ വിളിച്ചുപറഞ്ഞാല്‍ പോരാ ; ചരിത്ര
വസ്തുതകള്‍ തന്നെ വേണം .
( എന്‍റെ കുറിപ്പ് ശരിയായി വായിക്കുക . ) കണ്ടെടുത്തത്
നന്ദനാണെന്നുതന്നെയാണ് നന്ദന്‍റെയും അവതാരകന്‍റെയും പറച്ചിലിന്‍റെ
ഉള്ളടക്കം . അറിവിനെ പുച്ഛിക്കലും അഭിനന്ദിക്കലുമല്ല ഇവിടത്തെ വിഷയം .
നന്ദന്‍ എത്ര പേജില്‍ നോവലെഴുതണമെന്നത് ഞാനല്ല പറയേണ്ടത് . ( എന്‍റെ
കുറിപ്പ് ശരിയായി വായിക്കുക : " നൂറു കണക്കിന് പേജുകളുള്ള ആ
ഫയലുകളില്‍ നിന്ന് എതാനും പേജുകള്‍ വായിച്ചാല്‍ മതി ഒരു ചരിത്ര
സാഹിത്യ കൃതി തയ്യാറാക്കാം എന്നു തീരുമാനിച്ച നന്ദന്‍റെ ചങ്കൂറ്റത്തെ
നമിക്കാതെ വയ്യ ." ) ഈ നാടിന്‍റെ ചരിത്രത്തില്‍ വലുതായി
അടയാളപ്പെടുത്തപ്പെട്ട , രേഖകളൊക്കെ സൂക്ഷിച്ചുവച്ചിട്ടുള്ള , ഒരു
സംഭവത്തെ പ്രമേയമാക്കുമ്പോള്‍ പാലിക്കേണ്ട തരം ഉത്തരവാദിത്വബോധമല്ല
നന്ദന്‍റെ കൃതിയില്‍ കാണുന്നത് . മറ്റു പ്രമുഖരുടെ കൃതികള്‍ക്കും ഇതേ
നിലവാരമാണ് . " അതൊക്കെ എഴുത്തുകാരന്‍റെ സ്വാതന്ത്ര്യമാണ് " എന്ന
തീര്‍പ്പ് കേട്ടു പിന്‍മാറാനാവില്ല ഒരു പരിശോധകന് .