Sunday, December 8, 2019

ഇന്ദുലേഖ - സ്‌തുതിക്കപ്പെടേണ്ട ഗവേഷണം












































 

___________________________________________
130 കൊല്ലം മുന്‍‌പ്  ഓ. ചന്തുമേനോന്‍ എഴുതി പ്രസിദ്ധീകരിച്ച " ഇന്ദുലേഖ "  എന്ന ആദ്യ മലയാള നോവലിന്‍റെ   ആദ്യ അച്ചടിപ്പ് തന്നെ  അതേപടി  വീണ്ടും പ്രസിദ്ധീകരിച്ചിരിക്കയാണ്  മനോരമ ബുക്‌സ് . നവോത്ഥാന പ്രസ്‌ഥാനത്തിന്  ഉണര്‍‌വേകിയ  കഥാ പ്രസ്‌ഥാനത്തിലെ ഒരു നാഴികക്കല്ലാണ്  ഈ കൃതി .  പില്‍‌ക്കാലത്ത് ചില മലയാളി എഴുത്തുകാരുടെ വികലമായ ആസ്വാദന ബോധം മൂലം വെട്ടിമുറിച്ചു വികൃതമാക്കപ്പെട്ട  സാഹിത്യ ശില്‍‌പം . അതിന്‍റെ  പിറവി രൂപംതന്നെ നമുക്കു മുന്നില്‍  എത്തിയിരിക്കുന്നത്  ,  മലയാള മനോരമ  ദിനപത്രത്തിലെ ഗവേഷകനായ  ഈ. കെ.  പ്രേംകുമാറിന്‍റെ  നിരന്തര അന്വേഷണം വഴിയാണ് . പിറവി ഘട്ടത്തില്‍ തന്നെ ഇന്ദുലേഖയെ  വലുതായി തുണച്ച പത്രമാണു മനോരമ .  5 കൊല്ലമെങ്കിലും നീണ്ട  അലച്ചിന്  ഒടുവിലാണ്   ലണ്ടനിലെ  ഇന്‍ഡ്യ ഓഫിസ്  ലൈബ്രറിയില്‍നിന്ന്   മൂലരൂപം   പ്രേംകുമാര്‍  കണ്ടെത്തിയത് .     അതിന്‍റെ  ആവേശകരമായ നാള്‍‌വഴി ഈ പുസ്‌തകത്തിന്‍റെ  70  പേജിലായി  അദ്ദേഹം  കുറിച്ചിട്ടുണ്ട്  ( അതിന്‍റെ  ചുരുക്കമാണ്  നവംബര്‍ ലക്കം ഭാഷാപോഷിണിയിലുള്ളത് ) . ഇന്ദുലേഖയോടു ചേര്‍ന്നുനില്‍‌ക്കുന്ന ചരിത്രഘട്ടത്തെയും , നോവലുമായി ബന്ധപ്പെട്ടു 2019 വരെയുണ്ടായ  സംഭവങ്ങളെയും വിവരിക്കുന്ന , 15 പേജുള്ള മറ്റൊരു  നാള്‍‌വഴിയുമുണ്ട് .


          ഇന്ദുലേഖാ നിര്‍‌മിതിയില്‍  ചന്തുമേനോനു  പ്രചോദനമായെന്നു കരുതാവുന്ന പല സംഭവങ്ങളുടെയും  സൂക്‌ഷ്മ  തലങ്ങളിലൂടെ  പ്രേംകുമാറിന്‍റെ  അന്വേഷണം നീളുന്നുണ്ട് .  ഗവേഷണരംഗത്തുള്ളവര്‍‌ക്ക് , വിശേഷിച്ചു  വിദ്യാര്‍ഥികള്‍‌ക്ക്  , വഴികാട്ടിയാകാന്‍ തക്കവിധം മൂല്യവത്താണ്  ആ യത്‌നം . കുഴഞ്ഞുമറിഞ്ഞുപോയ  ഒരു ചരിത്രസംഭവ പരമ്പരയുടെ കുരുക്ക് അഴിച്ചെടുക്കുന്നതെങ്ങനെ എന്നു കാണിച്ചുതരികയാണു പ്രേംകുമാര്‍ .

        " ചുട്ടുകരിച്ച്   ഭസ്‌മം  അറബിക്കടലില്‍ കലക്കണം "  എന്ന്   ഇന്ദുലേഖയ്‌ക്കു നേരെ     ഗര്‍‌ജിച്ച യാഥാസ്‌തിതികര്‍ക്ക്   പുതിയകാലത്ത് വേറെ തരം  പിന്‍‌ഗാമികളുണ്ടായത്   പ്രേംകുമാറിന്‍റെ  ലേഖനത്തില്‍ കാണാം.  പൊള്ളയായ അവകാശവാദവുമായി വരുന്ന തര്‍‌ജുമക്കാരെയും , എട്ടും പൊട്ടും തിരിയാത്ത നിരൂപകരെയുമൊക്കെ  കൂട്ടിമുട്ടുന്നുണ്ട്  ഈ വഴിയില്‍ .   

     വ്യക്‌തിപരമായി പറഞ്ഞാല്‍ ,    തിരിച്ചുകിട്ടിയ  ഇന്ദുലേഖ  വായിക്കുന്നതിനെക്കാള്‍  ആവേശകരമാണ്  ,  നിശ്‌ചയദാര്‍ഢ്യത്തോടെ  ഒരു  ഗവേഷകന്‍  പിന്നിട്ട വഴികളുടെ  അക്‌ഷര സാക്‌ഷ്യത്തിലൂടെ കടന്നുപോകുന്നത് .    നന്ദി , പ്രേംകുമാര്‍ .

Tuesday, August 6, 2019

ഇതിഹാസങ്ങള്‍ക്കു പിന്നിലെ ബ്രാഹ്‌മണ്യ കല്‍‌പനകള്‍


ഇതിഹാസങ്ങള്‍ക്കു പിന്നിലെ ബ്രാഹ്‌മണ്യ കല്‍‌പനകള്‍
______________________________________________________
മനുഷ്യകുലത്തിനു വേണ്ട നന്‍‌മകളും മാതൃകാ ജീവിതങ്ങളും 

സാരോപദേശങ്ങളും മറ്റും മറ്റും മറ്റും രേഖപ്പെടുത്തിവച്ചിരിക്കുന്ന  മഹനീയ

സാഹിത്യരൂപങ്ങളാണു നമ്മുടെ ഇതിഹാസാദി ബ്രാഹ്‌മണ്യ  കൃതികള്‍

എന്നാണ് അംഗീകൃത പാഠം . എന്നാല്‍ ,  " ധര്‍‌മശാസ്‌ത്രങ്ങള്‍  "  എന്നു

വിളിക്കുന്ന ബ്രാഹ്‌മണ്യ വംശീയ നിയമങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള വെറും

വ്യാജ സാഹിത്യരൂപങ്ങളാണവ എന്നത്  ഒരു രഹസ്യമല്ല ഇന്ന് . ഇതിഹാസങ്ങള്‍

, പുരാണങ്ങള്‍ , കാവ്യ-നാടകങ്ങള്‍ തുടങ്ങിയവയൊക്കെ  എങ്ങനെയാണു

ബ്രാഹ്‌മണ്യ പ്രകൃതിവിരുദ്ധ നിയമങ്ങളുടെ പ്രചാരണ സാമഗ്രികളാകുന്നത് 

എന്നു തെളിയുന്ന  അതുല്യ   ഗവേഷണ ഗ്രന്ഥപരമ്പരയാണ്  HISTORY OF

DHARMASASTRA . 5  വോള്യത്തിലായി   8 പുസ്‌തകവും  6500 - ല്‍‌പരം 

പേയ്‌ജുമുള്ള , ഇതിഹാസമാനമുള്ള ഗവേഷണ രചനയാണിത് . പിന്നീടു  "

ഭാരത രത്‌ന " നല്‍കി  രാഷ്ട്രം ആദരിച്ച മഹാപണ്ഡിതനായ പാണ്ഡുരംഗ് വാമന്‍

കാണെ എന്ന മറാഠി ബ്രാഹ്‌മണനാണു ഗ്രന്ഥകാരന്‍ .  1930  മുതല്‍ 1962 

വരെയുള്ള  കൊല്ലങ്ങളിലാണ്   ഈ  8 പുസ്‌തകം  Bhandarkar Oriental

Research Institute ( Poona - 4  , Maharashtra ) പ്രസിദ്ധീകരിച്ചത്  .

ജാതി  നിയമങ്ങള്‍ക്കനുസരിച്ചു ചലിക്കുന്ന കഥാപാത്രങ്ങളും

സംഭവങ്ങളുമാണ് രാമായണ - മഹാഭാരതാദി സം‌സ്‌കൃത

ഗ്രന്ഥങ്ങളിലുള്ളതെന്ന് , കാണെയുടെ ധര്‍‌മശാസ്‌ത്ര സര്‍വെയിലൂടെ നമുക്കു

വെളിവാകുകയാണ് .  അതെ , ബ്രാഹ്‌മണ്യ   ജാതിനിയമങ്ങളുടെ ഉറവിടവും

പ്രയോഗവും വളര്‍‌ച്ചയും സംബന്ധിച്ച സവിസ്‌തര  സര്‍വെ തന്നെയാണു 

മുക്കാല്‍ നൂറ്റാണ്ടു മുന്‍‌പ്  കാണെ നടത്തുന്നത് . നമുക്കു കിട്ടുന്നതാകട്ടെ  ,

ആദ്ധ്യാത്‌മിക പ്രഭാഷകരും  മറ്റു സ്‌ഥാപിത താത്‌പര്യക്കാരും മറച്ചുവയ്ക്കുന്ന 

ജാതിവാഴ്‌ച്ച രഹസ്യങ്ങളുടെ  അതിവിപുലമായ അണിയറക്കഥകളും .

ആര്‍‌ഷസാഹിത്യവും ആര്‍‌ഷേതര കാല സാഹിത്യവും സംബന്ധിച്ച

നൂറുകണക്കിന് പഠനങ്ങളുണ്ട് ഇതില്‍ . ഇത്രത്തോളം വിലമതിക്കപ്പെടുന്ന

വേറെ വല്ല കൃതിയും ബ്രാഹ്‌മണ്യചരിത്ര രചനാ രംഗത്ത്  ഉള്ളതായി കേട്ടിട്ടില്ല

.  ആശയ സംവാദങ്ങളില്‍  ഏര്‍‌പ്പെടുന്ന പുരോഗമനവാദികള്‍ക്കു    മുന്നില്‍

തുറന്നുവച്ച അനന്തമായ വിവര ഉറവിടമാണിത് . 


Friday, July 19, 2019

സ്വദേശാഭിമാനി സിനിമയുടെ വഴിയേത് ?









സ്വദേശാഭിമാനി സിനിമയുടെ വഴിയേത് ? 
_____________________________________
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെക്കുറിച്ചു സിനിമ വരുന്നു എന്നു 
കേട്ടതില്‍ വലിയ സന്തോഷം . നമ്മുടെ നവോത്ഥാനകാലത്തെപ്പറ്റി 
വിശദമായി ചര്‍ച്ചചെയ്യാന്‍ അവസരം കിട്ടുമല്ലോ . ഇതുവരെയുണ്ടായ 
സ്വദേശാഭിമാനി സാഹിത്യത്തില്‍നിന്നു വ്യത്യസ്‌തമായി സത്യസന്ധമായ 
സമീപനമായിരിക്കും സിനിമയുടേത് എന്ന് ആശിക്കുന്നു .
****
ഏതു സാമൂഹികവിരുദ്ധനെയും മഹത്ത്വവത്‌കരിച്ചു സാഹിത്യ-കലാ 
രൂപങ്ങള്‍ ഉണ്ടാക്കുന്നത് ഭാരതപാരമ്പര്യത്തിന് ഇണങ്ങുന്നതാണ് . നമ്മുടെ 
പുരാണങ്ങളും ഇതിഹാസങ്ങളും മറ്റും സമ്പന്നമാണ് അക്കാര്യത്തില്‍ . 
കേരളത്തില്‍ത്തന്നെ തിരുവനന്തപുരത്തെ ഭരണകൂട ആസ്‌ഥാനമായ 
സെക്രട്ടേറിയറ്റിന്‍റെ തിരുമുറ്റത്തു സ്‌ഥാപിച്ചിരിക്കുന്നത് ആരുടെ പ്രതിമയാണ് 
_ കേരളക്കര കണ്ട ഏറ്റവും മുന്തിയ വംശഹത്യക്കാരനായ വേലുത്തമ്പി 
ദളവയുടേത് . സവര്‍ണ അധോലോകത്തിന്‍റെ ഹീന താത്‌പര്യമാണ് എല്ലാ 
രാഷ്‌ട്രീയ പാര്‍ടികളും ചേര്‍ന്നു നടത്തിക്കൊടുത്തത് . 1962-ല്‍ ആ 
കുറ്റവാളിയെക്കുറിച്ച് ഒരു സിനിമയും പുറത്തുവന്നു . തമ്പി യഥാര്‍‌ഥത്തില്‍ 
ആരായിരുന്നു എന്ന അന്വേഷണങ്ങള്‍ പുറത്തുവരുന്നത് , അടിത്തട്ടു 
സമൂഹങ്ങളുടെ ബൗദ്ധിക ഇടപെടല്‍ ഉയര്‍ന്നുവന്ന ശേഷമാണ് .
എന്നിട്ടുപോലും തമ്പിയുടെ വ്യാജ മഹത്ത്വത്തിന് ഒരു പോറലുമേറ്റിട്ടില്ല 
ഔദ്യോഗിക രംഗങ്ങളില്‍ .
****
ഇതുതന്നെയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കാര്യവും . 
ദിവാന്‍റെ ദുര്‍‌ഭരണത്തിനെതിരെ പത്രംകൊണ്ടു പൊരുതിയതിനാണ് അയാളെ 
1910 -ല്‍ നാടുകടത്തിയതെന്നാണ് 1955 വരെയുണ്ടായിരുന്ന 
സ്‌തുതിപാഠനങ്ങള്‍ . എന്നാല്‍ , ഈ അപപാഠത്തിന്‍‌മേല്‍ വന്നു പതിക്കാന്‍ 
പാകത്തില്‍ പി. കെ . ബാലകൃഷ്ണന്‍ ഒരു ബോംബ് ഒരുക്കിവച്ചിരുന്നു 
അക്കൊല്ലത്തെ കൗമുദി വാരിക ഓണപ്പതിപ്പില്‍ . " ഒരു വീരപുളകത്തിന്‍റെ 
പിന്നിലെ കഥ " എന്നായിരുന്നു ആ പ്രത്യാക്രമണത്തിന്‍റെ തലക്കെട്ട് . 
പിള്ളയുടെ പുരോഗമന മുഖംമൂടി പിച്ചിച്ചീന്തി ആ ലേഖനം . ഉത്തരം 
മുട്ടിപ്പോയി സ്‌തുതിപാഠകര്‍ക്ക് എന്നാണ് അന്വേഷണത്തില്‍ നിന്നു ഞാന്‍ 
മനസ്സിലാക്കുന്നത് . എങ്കിലും പിറ്റേക്കൊല്ലം പുറത്തിറങ്ങിയ ആദ്യ " 
സ്വദേശാഭിമാനി " ജീവിതചരിത്രത്തില്‍ , മുന്‍ ജുഡ്‌ജിയായ ഗ്രന്ഥകാരന്‍ 
കെ. ഭാസ്‌കര പിള്ള ഒട്ടേറെ തട്ടിപ്പുകളിലൂടെ നായകനെ നന്‍‌മ മൂര്‍ത്തിയാക്കി 
വെളുപ്പിച്ചെടുത്തു . തുടര്‍ന്നാണ് തിരുവനന്തപുരത്ത് പിള്ളയുടെ പ്രതിമ 
രാഷ്ട്രപതി അടുത്ത കൊല്ലം അനാച്‌ഛാദനം ചെയ്തത് . ആ വ്യാജമഹത്ത്വ 
ബിംബം 21 കൊല്ലം കൂടി സ്‌തുതിപാഠനമേറ്റുവാങ്ങി വിളങ്ങിനിന്നു . 1978- ല്‍ 
പിള്ളയുടെ ജന്‍‌മശതാബ്‌ദി വേളയിലാണ് മഹാകവി എം. പി. അപ്പന്‍ , 
പൂഴ്‌ത്തിവയ്ക്കപ്പെട്ടിരുന്ന ഒരു സത്യത്തിന്‍റെ ഭീകര മുഖം തുറന്നുകാട്ടിയത് . 
1910-ല്‍ തിരുവിതാംകൂറില്‍ നടപ്പായ പുതിയ വിദ്യാഭ്യാസ കോഡിനെതിരെ 
പിള്ള " സ്വദേശാഭിമാനി " യില്‍ എഴുതിയ നികൃഷ്‌ടമായ 
എഡിറ്റോറിയലുകളെക്കുറിച്ച് അദ്ദേഹം , പണ്ഡിറ്റ് കറുപ്പന്‍റെ " ജാതിക്കുമ്മി " 
യുടെ പുനരച്ചടിപ്പതിപ്പിലെഴുതിയ അവതാരികയില്‍ വിശദീകരിച്ചു . ദലിത് 
കുട്ടികളെ പോത്തുകളായും സവര്‍ണകുട്ടികളെ കുതിരകളായും 
വിശേഷിപ്പിച്ചു പിള്ളയെഴുതിയ ആ ജാതിവെറിയന്‍ ദര്‍ശനാഭാസം കണ്ട് 
പുതിയ കേരളം ഞെട്ടിപ്പോയി . ഈ വ്യാജ പോരാട്ടക്കാരനെയാണല്ലോ 
പത്രസ്വാതന്ത്ര്യ ബിംബമായി ഇതുവരെ നാട് കൊണ്ടാടിയിരുന്നത് 
എന്നറിഞ്ഞപ്പോള്‍ സാംസ്‌കാരിക രംഗത്ത് വലിയ രോഷം അലയടിച്ചു . ( പി. 
കെ. ബാലകൃഷ്ണന്‍റെ ബോംബ് സ്‌ഫോടന കാലത്ത് ഇല്ലാഞ്ഞ 
അംബേഡ്‌കറൈറ്റുകളുടെ ഒരു തലമുറ അപ്പോഴേയ്ക്കും രംഗത്തു 
വന്നുകഴിഞ്ഞിരുന്നു . ആ രോഷപ്രകടനം ഒട്ടേറെ എഴുത്തുകാര്‍ ഇപ്പോഴും 
തുടരുന്നുണ്ട് ) .
****
അതിന്‍റെ പ്രതികരണമെന്നോണമാണ് 1981-ല്‍ , പിള്ളയുടെ 
ചീത്തപ്പേര് കഴുകിക്കളയാന്‍ കേരള പ്രെസ് അക്കാഡമി ടി. 
വേണുഗോപാലനെ ചുമതലപ്പെടുത്തുന്നത് . 15 കൊല്ലത്തിനു ശേഷം 
1996-ലാണു വേണുഗോപാലന്‍റെ കപട ഗവേഷണ ഗ്രന്ഥം ( സ്വദേശാഭിമാനി - 
രാജദ്രോഹിയായ രാജ്യസ്‌നേഹി ) പുറത്തുവന്നതെങ്കിലും , അതിനിടയ്ക്ക് 
ചില വാരികകളിലായി ആ ഉള്ളടക്കം കുറെയേറെ അച്ചടിച്ചിരുന്നു . ആ 
ഘട്ടത്തില്‍ ഒരിയ്ക്കലും , പുസ്‌തകമായ ശേഷം കഴിഞ്ഞ രണ്ടു 
പതിറ്റാണ്ടിലേറെയും ആ കള്ളരേഖാ സമുച്ചയത്തെ ഞാന്‍ നിരന്തരം 
തുറന്നുകാട്ടിയിട്ടുണ്ട് . അവയുടെ ലിങ്ക് ചേര്‍ക്കുന്നു : ---https://drive.google.com/…/1JWexC5g4454ULqbeG5-uU57zeSr0hrl…
( 
കേരള ഗ്രന്ഥശാലാ സംഘത്തിന്‍റെ പൊതുപണം ഉപയോഗിച്ച് ജാതിവെറിയന്‍റെ 
രചനകള്‍ പുസ്‌തകങ്ങളാക്കുക എന്ന കുറ്റകൃത്യവും നടക്കുന്നുണ്ട് 
ഇതിനിടയില്‍ ) . പിള്ളയില്‍ തിങ്ങിനിന്ന ജാതി - വംശ വെറിയുടെ മറ്റു പല 
രേഖാ തെളിവുകളും ഞാന്‍ വായനക്കാര്‍ക്കു മുന്നില്‍ എത്തിച്ചിട്ടുണ്ട് . 
ഒരിയ്ക്കലെങ്കിലും , അവയിലൊന്നിനെയെങ്കിലും ഖണ്ഡിക്കാന്‍ ഒരാള്‍ക്കും 
കഴിഞ്ഞിട്ടില്ല . അതായത് , വംശവെറിയന്‍ പിള്ളയെക്കുറിച്ചു 
വസ്‌തുനിഷ്‌ഠമായി ചര്‍ച്ചചെയ്യാന്‍ കഴിവുള്ളവരാരുമില്ല ഭക്‌തരില്‍ . 
പിന്നെയുള്ളത് , സിനിമ പോലുള്ള മറ്റു വഴികളുപയോഗിച്ച് ആ വ്യാജ 
പുരോഗമനക്കാരന്‍റെ പുനഃപ്രതിഷ്‌ഠ നടത്താനാകുമോ എന്ന 
അന്വേഷണമാണ് . അതാണോ ഈ സിനിമയ്ക്കു പിന്നിലെന്നത് കണ്ടുതന്നെ 
അറിയണം . ദലിത് കുഞ്ഞുങ്ങളുടെ സ്‌കൂള്‍ പ്രവേശത്തിനെതിരെ 
വംശവെറി അച്ചടിച്ചുവിട്ട് , അവരെ സവര്‍ണ തെമ്മാടികള്‍ക്കു മുന്നിലേയ്ക്കു 
വലിച്ചെറിഞ്ഞു കൊടുത്ത സാമൂഹികവിരുദ്ധനെ വിശുദ്ധനാക്കാന്‍ ആരു 
യത്‌നിച്ചാലും അതു പാഴ്‌വേലയായിരിക്കും .








Sunday, July 7, 2019

താത്രിക്കും ഒരു സ്മാരകം !

താത്രിക്കും  ഒരു   സ്മാരകം  !
-----------------------------------------------
 
                         കൊച്ചി രാജ്യത്ത്   110  കൊല്ലം  മുന്‍പ്   വ്യഭിചാരക്കുറ്റത്തിന്   "

സ്മാര്‍ത്ത "  വിചാരണ ചെയ്യപ്പെട്ട കുറിയേടത്ത്  താത്രിക്കുട്ടി അന്തര്‍ജനത്തിനു

വേണ്ടി  , പാലക്കാട്  ജില്ലയിലെ  ആറങ്ങോട്ടുകരയില്‍  അവരുടെ

ഇല്ലപ്പറമ്പിനടുത്ത്  വലിയ  സ്മാരകം  നിര്‍മിക്കുമെന്ന്  പത്രവാര്‍ത്ത .   ശ്രീജ

ആറങ്ങോട്ടുകരയുടെ  " ഓരോരോ കാലത്തിലും " എന്ന താത്രീ  നാടകത്തിന്‍റെ

അവതാരകരായ  ആറങ്ങോട്ടുകരയിലെ  കലാ പാ‌ഠശാലക്കാരാണ്    സ്മാരകം

നിര്‍മിക്കുന്നത്  (  ആര്‍ . ശശിശേഖര്‍  , തീയെരിഞ്ഞ  ഓര്‍മ  , മലയാള മനോരമ

ഞായറാഴ്ച  , 17 . 7 . 2016 )  .

                      സാമൂഹികവിരുദ്ധ സ്വഭാവമുള്ള  എത്രയോ പേരുടെ നാമം

അനശ്വരമാക്കാന്‍  സ്മാരകങ്ങള്‍  ഉയര്‍ന്നിട്ടുള്ള നാടാണു കേരളം .

എങ്കില്‍പ്പിന്നെ  ഒരു ലൈംഗിക " കലാപകാരി " യുടെ   പേരിലും ഒന്ന്

ഉയര്‍ന്നുവരുന്നതില്‍  അത്ഭുതപ്പെടാനില്ല . അവര്‍ തനിയെ 

വ്യഭിചാരിണിയായതല്ല  (  വ്യഭിചരിക്കുന്നതല്ല ,  ആ നല്ല കാര്യത്തെ

വ്യഭിചാരമെന്നു വിളിക്കുന്നതാണു  തെറ്റ്  എന്ന  മട്ടിലുള്ള  സദ് വിചാരങ്ങള്‍

കാണാതെയല്ല  ആ  വാക്ക്   ഇവിടെ  ഉപയോഗിക്കുന്നത്  ;  സാധാരണക്കാര്‍ക്ക് 

എളുപ്പം മനസ്സിലാകാനാണ്   ) .   മൃഗത്വം മുറ്റിയ   ബ്രാഹ്മണ്യ ആണധികാരികള്‍

  കൗമാരത്തിലേ  ആ കുഞ്ഞിനെ ആക്രമിച്ചു കീഴടക്കുകയും , ബ്ളാക്ക് മെയ്‌ലിങ്

എന്ന തുടര്‍ കെണിവച്ചു പിടിക്കുകയുമാണുണ്ടായത് . പിന്നീട് ,
പ്രൊഫഷണല്‍ നിലവാരത്തിലെത്തിയ ശേഷം താത്രി ചില കക്ഷികളെ

സ്വമേധയാ ബന്ധപ്പെട്ടതായി , ലൈംഗിക വേട്ട
നടത്തിയതായി കാണുന്നുണ്ട് . ജാരന്‍മാരുടെ എണ്ണം കൂടുന്നത് താത്രി ഒരു

ഹരമായി ആസ്വദിച്ചിരുന്നു  എന്നു വേണം  സാഹചര്യത്തെളിവുകളില്‍ നിന്നു

മനസ്സിലാക്കാന്‍ .     തന്‍റേതല്ലാത്ത കുറ്റംകൊണ്ട്  ഒരു വ്യഭിചാരിണിയായി

ജീവിക്കേണ്ടിവന്നയാളാണു താത്രി .  അതുപോലെതന്നെയാണ്  ,

തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട്  താത്രിയുടെ കാമവേട്ടയ്ക്കിരകളായി

ജീവിതം തുലയ്ക്കേണ്ടിവന്ന പുരുഷന്‍മാരുടെയും  സ്ഥിതി  .  താത്രി

കുറ്റവാളിയായി  വരുന്ന  അത്തരം  എപ്പിസോഡുകളുമുണ്ടു  താത്രീ

ചരിതത്തില്‍ എന്നത്  നമ്മുടെ സാധു ബുദ്ധിജീവികള്‍ ചര്‍ച്ചചെയ്തു കണ്ടിട്ടില്ല .

പ്രശസ്ത കഥകളിപ്രതിഭയായ കാവുങ്കല്‍ ശങ്കരപ്പണിക്കരും മറ്റുമാണ്  ആ

ഇരകള്‍ .    തന്നെ  പ്രലോഭിപ്പിച്ചവരായതുകൊണ്ടല്ല അവരുടെ പേരുകള്‍

താത്രി വിചാരണക്കാരോടു പറഞ്ഞുകൊടുത്തത്  എന്നാണ് 

താത്രീമൊഴികളില്‍നിന്നു മനസ്സിലാകുന്നത്  . താന്‍  പ്രലോഭിപ്പിച്ചാണ്  അവരെ

ലൈംഗികബന്ധത്തിലേ‌യ്‌ക്കെത്തിക്കുന്നത് .  ആനിരപരാധികളുടെ

ജീവിതത്തകര്‍ച്ചയ്ക്കുത്തരവാദി  താത്രിയാണ്  (  അവരിലൊരാളുടേതടക്കം

രണ്ട്  ജാരന്‍മാരുടെ  അകാലമരണത്തെക്കുറിച്ചും  ചര്‍ച്ചചെയ്യേണ്ടതുണ്ട്  ) . 

അതായത് ,  പീഡിപ്പിക്കപ്പെട്ടവളും കെണിയിലാക്കപ്പെട്ടവളും  മാത്രമല്ല ,

കാമവേട്ടക്കാരിയുമാണു താത്രി .  ശ്രീജയുടെ  "  ഓരോരോ കാലത്തിലും  " 

കാണുന്നപോലെയോ , സൂര്യനെല്ലിപ്പെണ്‍കുട്ടിയെപ്പോലെയോ  അല്ലായിരുന്നു

യഥാര്‍ഥ  താത്രി  (  അത്തരം കാല്‍പനിക  പരിവേഷം കെട്ടിയുയര്‍ത്തുന്നത് ,

താത്രി എന്ന  " മാനക്കേട് "   മറച്ചുവയ്ക്കാന്‍  സ്വജനങ്ങളും  ശിങ്കിടികളും  മറ്റും

നടത്തുന്ന  പാഴ്‌വേലയാണ് )  . വ്യഭിചാരിണിയാക്കപ്പെട്ട ആദ്യത്തെ

അന്തര്‍ജനവുമല്ല   താത്രി  . മുന്‍പും  പിന്‍പുമുണ്ട്   ആ  വഴിയിലേയ്ക്കിറങ്ങിയ

/ ഇറക്കപ്പെട്ട  അന്തര്‍ജനങ്ങള്‍ .  അന്നത്തെ നമ്പൂതിരി കുടുംബ

ജീവിതാന്തരീക്ഷത്തില്‍  ആ  വീഴ്ച  സവര്‍ണരിലാര്‍ക്കും

അദ്ഭുതകരമല്ലായിരുന്നു    എന്നാണ്  , താത്രീവിചാര രേഖകളിലൂടെ

കടന്നുപോകുമ്പോള്‍  നമ്മള്‍ ഞെട്ടലോടെ തിരിച്ചറിയുന്നത്  .

ലൈംഗികതകൊണ്ടു കലാപം  നടത്തിയവളാണെന്നും  , അസാമാന്യ

പ്രതിഭാശാലിയാണെന്നും  മറ്റുമുള്ള  കൃത്രിമ  തൊങ്ങലുകള്‍  , ബന്ധപ്പെട്ട

പുരാരേഖകള്‍ക്കു മുന്നില്‍ അഴിഞ്ഞുവീഴുകയാണ് .  വ്യഭിചാരക്കുറ്റത്തിന്

ഭ്രഷ്‌ഠയായി  ചാലക്കുടിപ്പുഴവക്കില്‍ തള്ളപ്പെട്ടപ്പോഴും  ,  പാര്‍ക്കാന്‍

അയിത്തജാതിക്കാരില്ലാത്ത ഇടം ചോദിച്ചുവാങ്ങുകയായിരുന്നു    നമ്മുടെ 

അസാമാന്യ പ്രതിഭാശലി !   ഏതായാലും , കേരളത്തില്‍ ജീവിച്ചിരുന്ന ഏറ്റവും

അപരിഷ്കൃതരായ ഒരു ജനവിഭാഗത്തിന്‍റെ  കുടുംബ - സാമൂഹിക

ജീവിതാന്തരീക്ഷങ്ങളെപ്പറ്റി   കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍  പുതു

തലമുറയ്ക്ക്  ആറങ്ങോട്ടുകര സ്മാരകം പ്രചോദനമാകും . താത്രിയുടെ

വ്യഭിചാര വിചാരണയാണ്  നമ്പൂതിരി സമുദായ പരിഷ്കരണങ്ങള്‍ക്കു തുടക്കം

കുറിച്ചത് എന്നതുപോലുള്ള  കെട്ടുകഥകള്‍ക്ക്  അന്ത്യവുമാകും അതോടെ .

അതേ സമയം , സ്മാരകം , കുട്ടികള്‍ക്കുള്ള  ആശ്രയകേന്ദ്രവും

കലാപഠനകേന്ദ്രവും കൂടിയായിരിക്കും എന്നു  പ്രസ്തുത പത്രവാര്‍ത്തയില്‍

കാണുന്നതുമാത്രമാണ്  എന്നെ ആശങ്കപ്പെടുത്തുന്നത്  . താത്രിയാരെന്നു

കുട്ടികള്‍    ചോദിച്ചാല്‍   അധ്യാപകര്‍  അക്കഥകളൊക്കെ    ലളിതമായി

വിശദീകരിച്ചുകൊടുക്കേണ്ടിവരില്ലേ  !  സാരമില്ല , ബ്രാഹ്മണ്യ 

ആണ്‍കോയ്‌മ‌യ്‌ക്കെതിരെ  കലാപക്കൊടിയുയര്‍ത്തിയ പെണ്‍കരുത്താണു

താത്രി എന്നൊക്കെ  വാര്‍ഷികാഘോഷങ്ങളില്‍   വന്നുനിന്നു വിളിച്ചുപറയാന്‍

നമുക്ക് ,  ഡോക്ടറേറ്റുള്ള ബുദ്ധിജീവികളെ  കിട്ടാതെവരില്ല .

എന്‍റെ പോസ്റ്റ്  ഒന്നുകൂടി  വായിക്കണേ . പഴയ കേരളത്തിലെ

സ്ഥാപനവത്‌കൃതമായ  ലൈംഗിക  അഴിഞ്ഞാട്ടങ്ങളെപ്പറ്റിയും  , ആ മോഹന

കാലത്തിലേക്കു  പ്രത്യാശയോടെ നോക്കിനില്‍ക്കുന്ന ,

സ്ത്രീസ്വാതന്ത്ര്യവാദമുഖംമൂടിയുള്ള  ഇന്നത്തെ സെക്സ് മാര്‍ക്കറ്റ്

ഏജന്‍റുമാരെയും പരിചയപ്പെടുത്തുകയായിരുന്നു ഞാന്‍ .  " നേരമ്പോക്കിന്

സെക്സ് ചെയ്യുന്നത് പാപമാണ്, കുട്ടികളെ ഉണ്ടാക്കാൻ മാത്രം സെക്സ് ചെയ്യാം  "

എന്നത്   ഞാന്‍ പറഞ്ഞതല്ല . " ദാമ്പത്യബാഹ്യ നേരമ്പോക്ക് വ്യഭിചാരത്തിന്‍റെ

പ്രൊമോഷണല്‍ സാഹിത്യസംവാദങ്ങ " ളെക്കുറിച്ചാണു ഞാന്‍ പറഞ്ഞത് .

ബുദ്ധിജീവിപരിവേഷമുള്ള  ആ  വ്യഭിചാരവും  , ഇന്നലത്തെ  കേരളത്തില്‍

സവര്‍ണ മാടമ്പികള്‍  അടിയാളപ്പെണ്ണുങ്ങളില്‍നിന്നു  കൈയൂക്കുകൊണ്ട്

പിടിച്ചുപറ്റിയിരുന്ന നേരമ്പോക്കും മനുഷ്യസമൂഹത്തോടു  ചെയ്യുന്നത്

ഒന്നുതന്നെയാണ് :   ആധുനിക മനുഷ്യര്‍  പടിപടിയായി നേടിയെടുത്ത

മാനസിക സംസ്കാരത്തെയും ജീവിതവിശുദ്ധിയേയും കൊഞ്ഞനംകുത്തല്‍ (

ഫാസിസ്റ്റ്   ദുരധികാരസ്ഥാപനം )   .  ഇത് രണ്ടും എന്തെന്നു

മനസ്സിലാക്കണമെങ്കില്‍ , നവോത്ഥാനകാല കേരളത്തിലെ  വലിയ മനുഷ്യര്‍  ,

ഇന്നും  ജനലക്ഷങ്ങള്‍  ഓര്‍മകളായി നെഞ്ചോടു  ചേര്‍ത്തുപിടിക്കുന്ന മഹാ

ത്യാഗികള്‍ ,  സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ ബഹുജന പിന്തുണയോടെ

നടത്തിയ   പോരാട്ടങ്ങള്‍  അന്വേഷിച്ചറിയേണ്ടതുണ്ട് .



" വ്യഭിചാരം എന്ന വാക്കിന്    . . .    ചൂഷണവുമായി ബന്ധപ്പെടുത്താൻ

കഴിയുന്ന ഒരർത്ഥവും ചരിത്രപരമായി  . . .കൽപ്പിക്കാൻ കഴിയില്ല "  ----- 

പക്ഷേ  എന്‍റെ  പോസ്റ്റില്‍ സൂചിപ്പിക്കുന്ന  ചരിത്രത്തിലെ വ്യഭിചാര

സ്ഥാപനങ്ങളുടെ ലക്ഷ്യം തന്നെ , പാവം പെണ്ണുങ്ങളെ  ലൈംഗികമായി

ചൂഷണം ചെയ്യുക എന്നതായിരുന്നു  എന്നു കാണാന്‍ നമ്മുടെ നാടിന്‍റെ 

ഇന്നലെകളെ നോക്കിയാല്‍ മതിയല്ലോ . ചരിത്ര വസ്തുതകള്‍ ചൂണ്ടിക്കാട്ടുന്നത്

എങ്ങനെയാണ്   " ബൂർഷ്വാ ചിന്താഗതിയും സ്‍ത്രീവിരുദ്ധതയും "  ആകുന്നത് ? 

                      " സ്ത്രീയുടെ . . .      ,  പ്രത്യുൽപ്പാദന ശേഷി, ലൈംഗികത ഇവ  . . . 

വ്യവസ്ഥാപിതമായ രീതിയിൽ കുടുംബത്തിനകത്ത് ചൂഷണം

ചെയ്യപ്പെടുന്നതിനെ സ്വാഭാവിക സദാചാരത്തിന്റെ ഭാഗമാക്കിതത്തീർക്കാനും

ന്യായീകരിക്കാനും മാത്രം ഇത് ഇടവരുത്തുന്നു  "  ---   ഇവിടെ   " ചൂഷണം

ചെയ്യപ്പെടു " ന്നു  എന്നതിനോടു മാത്രമേ  എനിക്കു  വിയോജിപ്പുള്ളൂ   ;

അപവാദങ്ങളെ പൊതുസ്വഭാവമായി ചിത്രീകരിക്കുന്നത് ശരിയല്ല  .  ആധുനിക

 മനുഷ്യ സമൂഹം  നവോത്ഥാന കാലത്ത്  ഈ നാട്ടില്‍ പൊരുതി നേടിയതാണ് ,

ലൈംഗിക അച്ചടക്കത്തോടെ  ,  " സ്വാഭാവിക സദാചാര " ത്തോടെ 

ജീവിക്കാന്‍ വേണ്ട സ്വാതന്ത്ര്യം എന്ന്  വിനയത്തോടെ താങ്കളെ

അറിയിക്കയാണ് .  ഈ നാട് എങ്ങനെയാണ് ആ സ്വാതന്ത്ര്യം

കാത്തുസൂക്ഷിക്കുന്നതെന്നറിയാന്‍  , ഫേസ്ബുക്ക് വിട്ട് ജനങ്ങള്‍ക്കിടയിലേക്ക്

ഒന്നിറങ്ങിയാല്‍ മതി .




 " ഒട്ടും വ്യക്തമാകാത്ത കുറെ പദാവലികൾ അവിടെ കാണുന്നു :
# ആധുനിക മനുഷ്യ സമൂഹം നവോത്ഥാന കാലത്ത് ഈ നാട്ടില്‍ പൊരുതി

നേടിയതാണ് , ലൈംഗിക അച്ചടക്കത്തോടെ , " സ്വാഭാവികസദാചാര " ത്തോടെ
ജീവിക്കാന്‍ വേണ്ട സ്വാതന്ത്ര്യം #   " --------  ഒട്ടും  വ്യക്തമാകാത്തതാണ്  എന്‍റെ

മേല്‍ വാചകമെങ്കില്‍ പിന്നെ , എന്‍റെ  പോസ്റ്റ് താങ്കള്‍ക്ക്

മനസ്സിലാക്കാനായില്ലല്ലോ  എന്നോര്‍ത്ത് ഞാനെന്തിന് അത്ഭുതപ്പെടണം .  (

എന്‍റെ വാചകം ഒട്ടും വ്യക്തമാകുന്നില്ലെങ്കില്‍  പിന്നെങ്ങനെയാണ്  " അത്തരം

നിലപാടുകൾ "നവോത്ഥാന കാലത്ത് ഈ നാട് പൊരുതി നേടിയ" ഒന്നിനോടും

ചേർത്തുവെക്കാനോ മുന്നോട്ടു കൊണ്ടുപോകാനോ ഉതകുന്നതല്ല "  എന്ന്

തൊട്ടുപിന്നാലെ താങ്കള്‍  എഴുതിയത് ?   )  ആധുനിക കേരളത്തിലെ

പുരോഗമന ചലനങ്ങള്‍ക്കെല്ലാം തുടക്കമിട്ട , ജാതിവാഴ്ചയ്ക്കും   ലൈംഗിക

അഴിഞ്ഞാട്ടങ്ങള്‍ക്കും എതിരായ   പോരാട്ടങ്ങള്‍ അഥവാ നവോത്ഥാനകാല

പോരാട്ടങ്ങള്‍  പരിചയമില്ല ഒരു കേരളീയന്  എന്നത് എത്ര ദഃഖകരമാണ് .

അന്നു  കേരളത്തില്‍ നിലനിന്നിരുന്നത് , ബ്രാഹ്മണ്യ ദുര്‍നീതിപരമായ

ജാതിവാഴ്ചയാണ് . അതിന്‍റെ തണലിലാണ്   ബ്രാഹ്മണരും മറ്റും  സവര്‍ണ

സ്ത്രീസമൂഹത്തെ  ക്രൂരവും ആഭാസകരവുമായ  ' സംബന്ധ ' വേഴ്ചകള്‍ക്ക്

ഇരകളാക്കിയിരുന്നത് . അതേ ലൈംഗിക അരാജകത്വത്തിന്‍റെ  ഭീകര

മുഖമാണ്  , സവര്‍ണ മാടമ്പികള്‍  അടിയാളപ്പെണ്ണുങ്ങളില്‍നിന്നു

കൈയൂക്കുകൊണ്ട് പിടിച്ചുപറ്റിയിരുന്ന ലൈംഗികാസ്വാദനത്തില്‍

കാണുന്നത് . ഇത്തരം ലൈംഗിക അഴിഞ്ഞാട്ടങ്ങളെ  ചങ്ങലയ്ക്കിട്ടത്

നവോത്ഥാനകാല ചെറുത്തുനില്‍പ്പുകളാണ് . അതു മുതലുള്ള കേരള

സമൂഹത്തിന്‍റെ  മാറ്റങ്ങളെ , ഒരു ചരിത്രാന്വേഷകന്‍റെ  അറിവു വച്ചു

സൂചിപ്പിക്കുക മാത്രം ചെയ്യുന്ന  ഒരു ചെറിയ കുറിപ്പാണ്  എന്‍റേത് .

മറ്റൊരാളുടെ  താത്രീ ചരിത സംബന്ധമായ പോസ്റ്റിനു നല്‍കിയ ആ

പ്രതികരണം ഇവിടെ സ്വതന്ത്രമായി പോസ്റ്റ് ചെയ്തെന്നു   മാത്രം .  ( അതില്‍  "

അഭാവ " പ്പെട്ടു  നില്‍ക്കുന്ന   " ചരിത്രപരവും ഭൗതികവാദപരവും ആയ

സമീപനം "   ഇനി ഭാവപ്പെട്ടു വന്നാല്‍  എന്‍റെ പാവം ചരിത്ര വസ്തുതകള്‍ക്ക്

എന്തു സംഭവിക്കുമോ ആവോ !  ) വിഷയ സാംഗത്യമില്ലാത്തതുകൊണ്ട്

താങ്കളുടെ തത്ത്വവിചിന്തനനാട്യപ്രധാനമായ പല പ്രസ്താവനകളും  ഞാന്‍

തത്‌കാലം , തത്‌കാലത്തേയ്ക്കു  മാത്രം  , ഒഴിവാക്കുകയാണ് .

                           ലൈംഗികതയെപ്പറ്റി  തങ്ങള്‍ക്കു ഹിതകരമല്ലാത്ത വല്ല

പരാമര്‍ശവും വന്നാല്‍ , അതിനെ വഴക്കു പറഞ്ഞും തെറി പറഞ്ഞും

ആക്രോശമുയര്‍ത്തിയും മറ്റും നേരിടുന്ന ബുദ്ധിജീവി നാട്യക്കാരെ  എഫ്

ബി-യില്‍  പലപ്പോഴും കാണാറുണ്ട് .  തങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന

കുത്തഴിഞ്ഞ ലൈംഗികതയെ ആരെങ്കിലും എതിര്‍ത്താല്‍  , സമനില തെറ്റി

പ്രതികരിക്കും ,  സെക്സ് മാര്‍ക്കറ്റിന്‍റെ  ആ അംബാസഡര്‍മാര്‍ . ഇന്നലെ  ഈ നാട്

പൊരുതിനേടിയ സദാചാര മൂല്യങ്ങളും ജീവിത വിശുദ്ധിയും അവരുടെ വ്യാജ

ലൈംഗിക സ്വാതന്ത്ര്യവാദത്തിന്‍റെ  മറവില്‍ ആക്രമണത്തിന്നിരയാവുകയാണ്

.  " മോറൽ പോലീസിങ് ന്റെയും സദാചാര ഗുണ്ടായിസത്തിന്റെയും

ആധിപത്യതേർവാഴ്ച  "യെ  എതിര്‍ക്കുന്ന കൂട്ടത്തില്‍  പ്രസ്തുത ബൗദ്ധിക

ക്രിമിനലുകളെയും ചെറുക്കാന്‍ താങ്കള്‍  ഒന്നു മനസ്സുവയ്ക്കണമെന്ന്

അപേക്ഷിക്കയാണ് .




എന്‍റെ ലളിതമായ   പോസ്റ്റ്  ഒന്നു ശ്രദ്ധിച്ചു വായിച്ചാല്‍  തീരാവുന്നതേയുള്ളൂ

താങ്കളുടെ  ആശയക്കുഴപ്പം . ഞാന്‍ പറയുന്നതെന്തെന്നു വ്യക്തമല്ലെന്ന്  ഒരു

വശത്തു പറയുകയും , മറുവശത്ത്   കടുത്ത എതിര്‍പ്പ് വാക്കുകളിലൂടെ

വെളിവാക്കപ്പെടുകയും ചെയ്യുക !   " കാര്യം "  മനസ്സിലാകാതെ ഇങ്ങനെ

ക്ഷോഭിക്കാനിടയില്ലല്ലോ .  താങ്കള്‍ക്കു  മനസ്സിലായ " കാര്യ " മാകട്ടെ ,

ഓരോരോ സന്ദര്‍ഭങ്ങളില്‍ എടുത്തു പ്രയോഗിക്കാനായി  താങ്കള്‍

മനഃപാഠമാക്കി വച്ചിരിക്കുന്ന തത്ത്വവിചിന്തനങ്ങള്‍ക്കു  നിരക്കുന്നതുമല്ല .

അതിനാല്‍ , എന്‍റെ കുറിപ്പ്  വക്രീകരിച്ചു സമാധാനപ്പെടുകയാണു താങ്കള്‍ . 

ഒന്നാം വാചകത്തില്‍ത്തന്നെ പോസ്റ്റിന്‍റെ   ഊന്നല്‍   (  " നേരമ്പോക്ക്  വ്യഭിചാരം

 ഇന്‍ഡ്യയ്ക്ക്  , വിശേഷിച്ചു കേരളത്തിന്  പുതിയതല്ല . "  )   വ്യക്തമായിരിക്കേ  "

എന്താണ്   ഈ  പോസ്റ്റിന്റെ മർമ്മമായ അംശം എന്ന് നേരിട്ട് വ്യക്തമല്ല "  എന്നു

പറഞ്ഞു സ്വയം പരിഹാസ്യനാവുകയാണു താങ്കള്‍ .  ഞാന്‍

എതിര്‍ക്കുന്നവയാണ്  എന്ന മട്ടില്‍  ,  മനഃപാഠമാക്കപ്പെട്ട  തത്ത്വശകലങ്ങള്‍

പിന്നെയും നിരത്തിവയ്ക്കുകയാണ് . തുടരുക ഈ വ്യായാമം . തുലച്ചുകളയാന്‍

നേരമില്ലാത്തതിനാല്‍  ഈ പാഴ്‌വേലയില്‍   ഞാന്‍   ഇനി പങ്കാളിയല്ല .


കാണാപ്പാഠം  പഠിച്ച  തത്ത്വശകലങ്ങള്‍  ഒരു നാടിന്‍റെ യാഥാര്‍ഥ്യങ്ങള്‍ക്കു മേല്‍

 കെട്ടിവയ്ക്കുന്ന   മൗഢ്യവും കാണേണ്ടിവന്നല്ലോ എന്ന സങ്കടത്തോടെ ,  "

ദാമ്പത്യേതരമായ  . . . ലൈംഗിക ബന്ധത്തി " ന്ന്     " ഇന്ന് കല്പിതമായ അവമതി "
നീക്കാന്‍  താങ്കള്‍ കേരളത്തില്‍ത്തന്നെ  തുടങ്ങാന്‍ പോകുന്ന യത്‌നങ്ങള്‍ക്കു

ജയം നേര്‍ന്നുകൊണ്ട്   ,    ഈ പാഴ്‌വേലയില്‍നിന്നു  ഞാന്‍ വിരമിക്കുന്നു .





വീണ്ടും  വ്യാജ   താത്രിക്കുട്ടി
--------------------------------------------------------------

ശ്രീജ  ആറങ്ങോട്ടുകരയുമായി  ഡോ: രാജന്‍ ചുങ്കത്ത്  നടത്തിയ   അഭിമുഖം (

മാതൃഭൂമി വാരാന്തപ്പതിപ്പ്  , 17. 7 . 16 )  വായിച്ചു .   താത്രീ സ്മാര്‍ത്തവിചാരം

സംബന്ധിച്ച  വസ്തുതകളുടെ ( ആര്‍ക്കൈവ്‌സ്   രേഖകളുടെ  )  വലിയൊരു

ഭാഗം  കഴിഞ്ഞ  10 കൊല്ലത്തിനകം   പുറത്തുകൊണ്ടുവരാന്‍   കഴിഞ്ഞിട്ടുണ്ട്

എനിക്ക്   (  മലയാളം വാരിക , മാധ്യമം വാരിക , പച്ചക്കുതിര  മാസിക ,

സുശിഖം  മാസിക  )  .   അവയുടെ  വെളിച്ചത്തില്‍  നോക്കുമ്പോള്‍  , ശ്രീജയുടെ

 മിക്ക അഭിപ്രായങ്ങളും    കഴമ്പില്ലാത്തവയാണ് .   കഴിഞ്ഞ 110

കൊല്ലത്തിനകം  താത്രിക്കഥ  പ്രമേയമാക്കിയ    ശ്രീജയുടേത്   ഉള്‍പ്പെടെയുള്ള

സാഹിത്യ കൃതികളും  ലേഖനങ്ങളും വാര്‍ത്തകളും  സിനിമകളും

നാടകങ്ങളും  മറ്റും    വിശദമായി വിലയിരുത്തുന്നുണ്ട്  , വൈകാതെ

പുറത്തുവരുന്ന  എന്‍റെ  ഗവേഷണ ഗ്രന്ഥത്തില്‍ .   മലയാളത്തിലും

ഇംഗ്ളീഷിലും  തമിഴിലും പ്രസിദ്ധീകരിക്കുന്ന  ആ  കൃതി  , ബന്ധപ്പെട്ട 

മുഴുവന്‍ ആര്‍ക്കൈവ്‌സ്  രേഖകളും  അതേപടി  ഉള്ളടങ്ങുന്നതുമായിരിക്കും .

അതിനാല്‍ , അഭിമുഖത്തോടുള്ള  പ്രതികരണം  തത്‌കാലം  ചില സൂചനകളില്‍

ഒതുക്കുന്നു  :--         
                             നമ്പൂതിരി സമുദായത്തില്‍ പില്‍ക്കാലത്തുണ്ടായ പരിഷ്കരണ

യത്‌‌ന‌ങ്ങള്‍ക്കെങ്കിലും താത്രീവിചാരം ഒരു നിമിത്തമായെന്ന വാദം  ഇനിയും

തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു .  വിചാരത്തിനു പിന്നാലെ കടന്നുവന്ന

യോഗക്ഷേമ സഭക്കാര്‍ വര്‍ഷങ്ങളോളം ചെയ്തത് , സമുദായ അനാചാരങ്ങള്‍

പിന്നെയും കടുപ്പിക്കുകയായിരുന്നല്ലോ .  വിചാരം കഴിഞ്ഞു രണ്ട്

പതിറ്റാണ്ടെത്തിയപ്പോഴും , നമ്മുടെ  വി . ടി .   ഒരു    അമ്പലവാസിനിയോടു

സംബന്ധം കൂടി കഴിയുകയായിരുന്നു . പിന്നെയും കൊല്ലങ്ങള്‍

കഴിയുമ്പോഴാണ് അദ്ദേഹം , നമുക്കു പ്രിയനായ സാമൂഹിക കലാപകാരിയായി

വളരുന്നത് ;  " അടുക്കളയില്‍നിന്ന് അരങ്ങത്തേയ്ക്ക് " കടക്കുന്നത് .

അക്കാലത്ത് ആഞ്ഞടിച്ചിരുന്ന അവര്‍ണ ജാതിവിരുദ്ധ പോരാട്ടങ്ങളുടെ

തിരയടിയില്‍നിന്നാണ് വി . ടി. യെപ്പോലുള്ള പരിഷ്കര്‍ത്താക്കള്‍ ഉയര്‍ന്നുവന്നത്

; അല്ലാതെ താത്രിയുടെ വ്യഭിചാര ഭൂകമ്പത്തില്‍നിന്നല്ല .  കൊച്ചി രാജ്യത്തെ

ജാതിവാഴ്ച്ചവിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രമറിഞ്ഞാലേ ഇത് വ്യക്തമാകൂ .

വല്ല സാമൂഹിക പരിഷ്കരണ യത്‌നങ്ങള്‍ക്കും താത്രീസംഭവം പ്രേരണയായെന്നു

തെളിയിക്കാന്‍ നമ്മുടെ ആഗ്രഹചിന്തകള്‍ വിളിച്ചുപറഞ്ഞാല്‍ പോരാ ; ചരിത്ര

വസ്തുതകള്‍ തന്നെ വേണം . 

              ഒരു വ്യാഴവട്ടം മുന്‍പ്   ശ്രീജ  തന്‍റെ  ഭാവനാധിഷ്ഠിതമായ  " ഓരോരോ

കാലത്തിലും " എന്ന നാടകത്തില്‍  അവതരിപ്പിച്ച ഒരു

രാജമുദ്രമോതിരക്കഥയുണ്ട് . മറ്റു നാടകക്കാരും എഴുത്തുകാരുമൊക്കെ

തലങ്ങും വിലങ്ങും എടുത്തു പ്രയോഗിക്കുന്ന ഒരു   മഞ്ഞ  താത്രിക്കഥയാണത് .

ഇപ്പോള്‍  ശ്രീജയെ ഇന്‍റര്‍വ്യൂ  ചെയ്ത  ഡോ:  രാജന്‍ ചുങ്കത്ത് തന്നെ ഒരാണ്ടു മുന്നേ

മാതൃഭൂമി വാരാന്തപ്പതിപ്പില്‍  ( 12 . 7 . 15 ) , പട്ടചോമയാരത്ത്   കൃഷ്ണന്‍

നമ്പൂതിരിയുമായി നടത്തിയ  ഒരു അഭിമുഖം എഴുതിയിരുന്നു .  അതില്‍

നമ്പൂതിരിയും രാജാവിനെ  താത്രിയുടെ  ജാരനാക്കുന്ന  കഥ ഏറ്റുപറഞ്ഞപ്പോള്‍

   അതിനെ   എതിര്‍ത്തു ഞാന്‍   (  വാരാന്തപ്പതിപ്പ് , 26 . 7 . 15 )   .

അതുകൊണ്ടാണോ എന്നറിയില്ല ,  ശ്രീജ ഇപ്പോള്‍ തന്‍റെ  പഴയ നാടകാന്ത

രാജമുദ്രമോതിരക്കഥ വേഷം മാറ്റിയാണ് അവതരിപ്പിക്കുന്നത്  :  "

സ്മാര്‍ത്തവിചാരണയ്ക്കുശേഷം താത്രിക്ക് കൊച്ചിരാജാവ് ചാലക്കുടിപ്പുഴയുടെ

തീരത്ത്  കരമൊഴിവാക്കി കുറച്ചു ഭൂമിയും  സഹായത്തിന് ഒരു  ' ഇരിക്കണമ്മ '

യെയും  കൊടുത്തിരുന്നുവത്രെ . "    ഭ്രഷ്ടകള്‍ക്ക്   കൊച്ചിയില്‍   സ്റ്റേയ്റ്റ് 

പതിവായി ചെയ്തുകൊടുക്കുന്ന  സഹായമാണിത്   ;  രാജാവ്  ഇഷ്ടക്കാരിക്കു

നല്‍കിയ കൈമടക്കല്ല .
                    താത്രിയുടെ  ജനനനേരത്തുണ്ടായ  ജ്യോതിഷ പ്രവചനം  കൂടി

ഏറ്റുപറഞ്ഞതോടെ  ശ്രീജ ,  അവരെ ഒരു അവതാരത്തിന്‍റെ  സ്റ്റാറ്റസ്  നല്‍കി

ഉയര്‍ത്തുകയാണ്  !  ഒപ്പം ,  " പ്രണയം അന്വേഷിച്ചു  നടന്നിരുന്ന "

വാന്‍ഗോഗിനോട്  ഉപമിച്ച്  താത്രിക്ക്  ഒരു  ഇന്‍റര്‍നാഷണല്‍  സ്ഥാനവും

നല്‍കുന്നു .  " താത്രിക്ക്  ജീവിതത്തോട്  പ്രണയമായിരുന്നു "  എന്നും ,  "

കേരളം കണ്ട ഏറ്റവും വലിയ കലാസ്വാദകയായ  "    അവര്‍  " സ്വന്തം ശരീരം

ഉപയോഗിച്ചത് അവരുടെ  കലാതൃഷ്ണയെ തൃപ്തിപ്പെടുത്താനുള്ള മാര്‍ഗം എന്ന

നിലയ്ക്കായിരുന്നു  "      എന്നും നിരീക്ഷിച്ച്  ,  ഇന്നലത്തെ കേരളത്തിന്‍റെ

വൃത്തികെട്ട  ലൈംഗിക അരാജകത്വത്തിനു കാവ്യഭാഷ്യം ചമയ്ക്കുന്നു  (

ഇങ്ങനെ  ജീവിതത്തെ പ്രണയിച്ചു നടന്നിരുന്ന 30 നമ്പൂതിരിമാരുണ്ടല്ലോ

താത്രിയുടെ ജാരന്‍മാരില്‍ . അവരെയും വാന്‍ഗോഗിന്‍റെ  പ്രണയക്കള്ളിയില്‍

ചേര്‍ക്കരുതോ ?   എങ്കില്‍പ്പിന്നെ  , നമ്പൂതിരി സമുദായത്തില്‍ വി. ടി. ക്കും മറ്റും

ഒരു പരിഷ്കരണവും നടത്തേണ്ടി വരുമായിരുന്നില്ലല്ലോ !  )
                     വ്യഭിചാരത്തിനു  പ്രതിഫലമായി താത്രി കക്ഷികളോട്

ആവശ്യപ്പെട്ടത്  പുസ്തകങ്ങളും  കഥകളിയുമായിരുന്നു  എന്ന പറച്ചിലും

അതിവായനയുടെ ഫലമാണ് . അതൊക്കെ ചിലരോടു ചോദിച്ചിട്ടുണ്ട് എന്നത്

ശരിയാണ്  . എന്നാല്‍ , കൂടുതലും മറ്റു സാധാരണ സമ്മാനങ്ങള്‍  (  പണവും

പുടവയും  ആഭരണങ്ങളും  മറ്റും )  ആയിരുന്നു  ചോദിച്ചത്  .  എന്തിന്  ,

അവരുടെ ആരാധ്യപുരുഷനായ    കാവുങ്കല്‍ ശങ്കരപ്പണിക്കരില്‍

നിന്നുപോലും  " സേവന " ത്തിനു  പണം വാങ്ങിയിട്ടുണ്ട് .   പണിക്കരുടെ

കീചകവേഷം   കഥകളി നടത്തിത്തരണം   എന്നാണ്   ദേശമംഗലം

നമ്പൂതിരിപ്പാടിനോട് പ്രതിഫലമായി  ആവശ്യപ്പെട്ടതെന്നു    ശ്രീജ  ,  ജീനിയസ്

താത്രിയെപ്രതി  കോള്‍മയിര്‍കൊള്ളുന്നു .  എന്നാല്‍ , അതേ  താത്രി

അയാളില്‍ നിന്നു കൈപ്പറ്റിയത്   "  കല്ലുവച്ച  മൊതിരം ... 18 പണത്തൂക്കം

സൊര്‍ണ്ണം ...  കുഴലും മൊതിരം... പല ആവിശ്യങ്ങളും ... "    ഇവയും കൂടിയാണ് .

 ഈ  " പ്രൊഫഷന്‍ "   ഉയര്‍ന്ന നിലയില്‍  കൈകാര്യം ചെയ്യുന്ന പലരും , 

നാട്ടുഭരണ  വ്യവസ്ഥയ്ക്കു  പ്രിയമായ  തരം സാഹിത്യവും , അതേ

ജനുസ്സില്‍പ്പെട്ട   കലയുമൊക്കെ ഇഷ്ടപ്പെടുന്നവരും    , ചില സവിശേഷ

ഭ്രമങ്ങളുള്ളവരുമാകുന്നത്  അത്ര  അദ്ഭുതമൊന്നുമല്ല . എന്നാല്‍ , ഈ

വിനോദമാത്ര  യോഗ്യത  മതിയാകുമായിരിക്കും  താത്രിക്ക്  ശ്രീജയുടെ  "

അസാമാന്യ  ജീനിയസ്  " പട്ടം  കിട്ടാന്‍ .  (  താത്രിയുടെ  കക്ഷി

വൃത്തങ്ങളില്‍ത്തന്നെ അത്തരം യോഗ്യതയുള്ള  ആണ്‍പിറന്നവരുണ്ട് .

പണ്ഡിതരും വിദ്വാന്‍‌മാരുമാണു  ചിലര്‍ . അവര്‍ക്കത്  മറ്റുള്ളവരില്‍നിന്നു

തങ്ങളെ വ്യത്യസ്തരാക്കുന്ന ലേബലുകളുമാണ് . ആ തലയെടുപ്പ്

അനുകരണീയമായി തോന്നിയിരിക്കണം താത്രിക്ക് .   )  . തുടക്കത്തില്‍

ആണധികാരത്തിന്‍റെ  കാമക്കൈയേറ്റങ്ങള്‍ക്ക്  അടിപ്പെട്ടുപോവുകയും

അതുവഴി , തുടര്‍ച്ചയായ കാമക്കുരുക്കുകളില്‍   ( അവസാനകാലത്തും

അതുണ്ടായി . ) പെട്ടുപോവുകയും ചെയ്ത   താത്രി   പിന്നീട്   ,  ജാരന്‍മാരുടെ

എണ്ണം കൂടുന്നത്  ഒരു ഹരമായി ആസ്വദിച്ചിരുന്നു എന്നു വേണം കരുതാന്‍ .

ഒളിബന്ധങ്ങളുടെ  എണ്ണം കൂടുന്നത് ഒരു  ഗമയായിക്കരുതിയിരുന്ന

അക്കാലത്തെ  ചില ആണധികാരികളെ  താത്രി  മാതൃകയാക്കിയിട്ടുണ്ടാകാം .
                    നമ്മളിപ്പോള്‍  ജീനിയസ് പട്ടം നല്‍കി  ആദരിക്കുന്നയാള്‍ക്ക്  ,

വ്യഭിചാരക്കുറ്റത്തിന്  ഭ്രഷ്‌ഠയായി  ചാലക്കുടിപ്പുഴവക്കില്‍ തള്ളപ്പെട്ടപ്പോഴും  ,

അയിത്തജാതിക്കാരില്ലാത്ത ഇടം വേണമായിരുന്നു   പാര്‍ക്കാന്‍   !
                      താത്രി  " ഒരു  നായര്‍സ്ത്രീ  ആയിരുന്നെങ്കില്‍ ഇത് അത്ര വലിയ

വിഷയമാകുമായിരുന്നോ  "   എന്നു ചോദിക്കുന്നു  ശ്രീജ .  അതായത് , നായര്‍

സ്ത്രീകള്‍ക്ക്  ഇത്തരം  " ജീനിയസ്  "   വ്യാപാരങ്ങള്‍  വെറും പതിവു

കാര്യങ്ങളാണെന്ന്  !   എന്നാല്‍ , താത്രിയുടെ ചെമ്മന്തട്ടയുടെയും

ആറങ്ങോട്ടുകരയുടെയും  സമീപ ദേശങ്ങളില്‍പ്പോലും അക്കാലത്ത്  ഇത്തരം

എത്രയോ അന്തര്‍ജനക്കേസുകള്‍ കേട്ടു  ജനമിളകിയിരിക്കുന്നു .
                     വസ്തുതാപരമായ  പിശകുകള്‍  ഇനിയുമുണ്ട്  ഈ അഭിമുഖത്തില്‍ .

ആ പരിശോധന  എന്‍റെ  , വരാനിരിക്കുന്ന  പുസ്തകത്തിലേക്കു മാറ്റിവയ്ക്കുന്നു .





നേരമ്പോക്ക്  വ്യഭിചാരം  ഇന്‍ഡ്യയ്ക്ക്  , വിശേഷിച്ചു കേരളത്തിന്  പുതിയതല്ല

.താത്രിയുടെ കാലത്ത്  കേരളം  സവര്‍ണ പ്രമാണികളുടെ  ഒരു തുറന്ന

ലൈംഗിക കോളനിയായിരുന്നു . ദേവദാസി സമ്പ്രദായം , സംബന്ധ വ്യവസ്ഥ

തുടങ്ങിയ നാമങ്ങളിലാണ്  ആ ലൈംഗിക ചൂഷണം വിളയാടിയിരുന്നത് .

പുതിയ മനുഷ്യരുടെ സദാചാരബോധവുമായി വന്ന  മിഷണറിമാരുടെയും

ആധുനികതയുടെയും   വെളിച്ചം പരന്നതോടെ , ആ  ദൈവിക

വ്യഭിചാരത്തിന്‍റെ നാറ്റം അസഹ്യമായി . അപ്പോഴാണ്  സവര്‍ണരിലെതന്നെ

അഭിമാനികള്‍   മു‌ന്‍‌കൈയെടുത്ത് ,   സവര്‍ണ ജാതികളുടെ പേരിട്ട  ബില്ലുകള്‍

നിയമസഭകളില്‍ കൊണ്ടുവന്ന് പാസാക്കി  നേരമ്പോക്ക് വ്യഭിചാരവ്യവസ്ഥയെ

 ഇല്ലാതാക്കിയത് . പിന്നെ അഞ്ചാറു  പതിറ്റാണ്ടുകള്‍ക്കു ശേഷം   ആഗോള

സാമ്പത്തിക കുത്തകകളുടെ വ്യാപനത്തോടൊപ്പം പിടിമുറുക്കിയ

ഓണ്‍‌ലൈന്‍  സെക്സ്  മാര്‍ക്കറ്റിന്‍റെ ഉത്സവകാലമായി . ആ  മാംസച്ചന്തയ്ക്ക്

ബുദ്ധിജീവി നാട്യപരമായ വ്യാഖ്യാനങ്ങളും കൊഴുത്തതോടെയാണ്  ,

താത്രിയേയും നളിനി ജമീലയേയും മറ്റും മുന്നില്‍ നിര്‍ത്തി  , ദാമ്പത്യബാഹ്യ

നേരമ്പോക്ക് വ്യഭിചാരത്തിന്‍റെ പ്രൊമോഷണല്‍ സാഹിത്യസംവാദങ്ങള്‍

കളംനിറഞ്ഞാടാന്‍ തുടങ്ങിയത് .







താത്രിയും  രാജാവും  ഏഷ്യാനെറ്റും
---------------------------------------------------------------
ഇന്ന്  (  10 . 7 . 2016 ) സന്ധ്യയ്ക്ക്  6. 30 -ന് ഏഷ്യാനെറ്റ്  ന്യൂസ്  ടിവി

ചാനലില്‍  " യാത്ര "   എന്ന പരിപാടിയില്‍  കേട്ടതിന്‍റെ  സാരം :---
          സ്മാര്‍ത്തവിചാരത്തില്‍  താത്രി തന്‍റെ  അറുപത്തഞ്ചാം  ജാരനെ

പരിചയപ്പെടുത്തുന്നതിന്‍റെ  മുന്നോടിയായി  കൊച്ചി രാജാവ്  സമ്മാനിച്ച

മുദ്രമോതിരം  ഉയര്‍ത്തിക്കാട്ടിയത്രെ !
      ഇത് ഏറ്റുപാടുന്ന  അവസാനത്തെയാളാവില്ല ഈ യാത്രക്കാരന്‍ എന്ന്

എനിക്കുറപ്പുണ്ട് . എത്ര തിരുത്തിയാലും  വരും ആളുകള്‍ ഇനിയും ഈ

പാട്ടുമായി   .     രാജാവിനെ ജാരനാക്കാന്‍ , ദുര്‍ബലമായ ഒരു തെളിവെങ്കിലും

പുരാരേഖകളില്‍നിന്നു ഹാജരാക്കാന്‍  കഴിയുമോ  ഏറ്റുപാട്ടുകാര്‍ക്ക് ?

അല്ലെങ്കില്‍ , ഒരു 50 കൊല്ലമെങ്കിലും മുന്‍പത്തെ  ഒരു വിവര ഉറവിടം

ചൂണ്ടിക്കാട്ടാമോ  ?



നമ്പൂതിരി സമുദായത്തില്‍ പില്‍ക്കാലത്തുണ്ടായ പരിഷ്കരണ

യത്നങ്ങള്‍ക്കെങ്കിലും താത്രീവിചാരം ഒരു നിമിത്തമായെന്ന് ഇനിയും

തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു . " വിചാരത്തിനു പിന്നാലെ കടന്നുവന്ന

യോഗക്ഷേമ സഭക്കാര്‍ വര്‍ഷങ്ങളോളം ചെയ്തത് , സമുദായ അനാചാരങ്ങള്‍

പിന്നെയും കടുപ്പിക്കുകയായിരുന്നല്ലോ . " വിചാരം കഴിഞ്ഞു രണ്ട്

പതിറ്റാണ്ടെത്തിയപ്പോഴും , നമ്മുടെ വി . ടി . ഒരമ്പലവാസിനിയോടു സംബന്ധം

കൂടി കഴിയുകയായിരുന്നു . പിന്നെയും കൊല്ലങ്ങള്‍ കഴിയുമ്പോഴാണ്

അദ്ദേഹം നമുക്കു പ്രിയനായ സാമൂഹിക കലാപകാരിയായി വളരുന്നത് ; "

അടുക്കളയില്‍നിന്ന് അരങ്ങത്തേയ്ക്ക് " കടക്കുന്നത് . " അക്കാലത്ത്

ആഞ്ഞടിച്ചിരുന്ന അവര്‍ണ ജാതിവിരുദ്ധ പോരാട്ടങ്ങളുടെ

തിരയടിയില്‍നിന്നാണ് വി . ടി. യെപ്പോലുള്ള പരിഷ്കര്‍ത്താക്കള്‍ ഉയര്‍ന്നുവന്നത്

; അല്ലാതെ താത്രിയുടെ വ്യഭിചാര ഭൂകമ്പത്തില്‍നിന്നല്ല . " കൊച്ചി രാജ്യത്തെ

ജാതിവാഴ്ച്ചവിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രമറിഞ്ഞാലേ ഇത് വ്യക്തമാകൂ .

വല്ല സാമൂഹിക പരിഷ്കരണ യത്നങ്ങള്‍ക്കും താത്രീസംഭവം പ്രേരണയായെന്നു

തെളിയിക്കാന്‍ നമ്മുടെ ആഗ്രഹചിന്തകള്‍ വിളിച്ചുപറഞ്ഞാല്‍ പോരാ ; ചരിത്ര

വസ്തുതകള്‍ തന്നെ വേണം .



 ( എന്‍റെ കുറിപ്പ്  ശരിയായി വായിക്കുക .  ) കണ്ടെടുത്തത്

നന്ദനാണെന്നുതന്നെയാണ്    നന്ദന്‍റെയും  അവതാരകന്‍റെയും  പറച്ചിലിന്‍റെ

ഉള്ളടക്കം . അറിവിനെ പുച്ഛിക്കലും അഭിനന്ദിക്കലുമല്ല ഇവിടത്തെ വിഷയം .

നന്ദന്‍ എത്ര പേജില്‍ നോവലെഴുതണമെന്നത് ഞാനല്ല പറയേണ്ടത് .  ( എന്‍റെ

കുറിപ്പ്  ശരിയായി വായിക്കുക :  " നൂറു കണക്കിന് പേജുകളുള്ള ആ

ഫയലുകളില്‍ നിന്ന് എതാനും പേജുകള്‍ വായിച്ചാല്‍ മതി ഒരു ചരിത്ര

സാഹിത്യ കൃതി തയ്യാറാക്കാം എന്നു തീരുമാനിച്ച നന്ദന്‍റെ ചങ്കൂറ്റത്തെ

നമിക്കാതെ വയ്യ ."  )   ഈ നാടിന്‍റെ ചരിത്രത്തില്‍  വലുതായി

അടയാളപ്പെടുത്തപ്പെട്ട , രേഖകളൊക്കെ സൂക്ഷിച്ചുവച്ചിട്ടുള്ള  , ഒരു

സംഭവത്തെ  പ്രമേയമാക്കുമ്പോള്‍  പാലിക്കേണ്ട തരം ഉത്തരവാദിത്വബോധമല്ല

നന്ദന്‍റെ കൃതിയില്‍ കാണുന്നത് . മറ്റു പ്രമുഖരുടെ കൃതികള്‍ക്കും ഇതേ

നിലവാരമാണ് .  " അതൊക്കെ  എഴുത്തുകാരന്‍റെ സ്വാതന്ത്ര്യമാണ്  "   എന്ന

തീര്‍പ്പ് കേട്ടു പിന്‍മാറാനാവില്ല ഒരു പരിശോധകന് .







വീണ്ടും വ്യാജ താത്രിക്കുട്ടി





വീണ്ടും  വ്യാജ   താത്രിക്കുട്ടി
--------------------------------------------------------------

ശ്രീജ  ആറങ്ങോട്ടുകരയുമായി  ഡോ: രാജന്‍ ചുങ്കത്ത്  നടത്തിയ   അഭിമുഖം (

മാതൃഭൂമി വാരാന്തപ്പതിപ്പ്  , 17. 7 . 16 )  വായിച്ചു .   താത്രീ സ്മാര്‍ത്തവിചാരം

സംബന്ധിച്ച  വസ്തുതകളുടെ ( ആര്‍ക്കൈവ്‌സ്   രേഖകളുടെ  )  വലിയൊരു

ഭാഗം  കഴിഞ്ഞ  10 കൊല്ലത്തിനകം   പുറത്തുകൊണ്ടുവരാന്‍   കഴിഞ്ഞിട്ടുണ്ട് 

എനിക്ക്   (  മലയാളം വാരിക , മാധ്യമം വാരിക , പച്ചക്കുതിര  മാസിക ,

സുശിഖം  മാസിക  )  .   അവയുടെ  വെളിച്ചത്തില്‍  നോക്കുമ്പോള്‍  , ശ്രീജയുടെ 

 മിക്ക അഭിപ്രായങ്ങളും    കഴമ്പില്ലാത്തവയാണ് .   കഴിഞ്ഞ 110

കൊല്ലത്തിനകം  താത്രിക്കഥ  പ്രമേയമാക്കിയ    ശ്രീജയുടേത്   ഉള്‍പ്പെടെയുള്ള 

സാഹിത്യ കൃതികളും  ലേഖനങ്ങളും വാര്‍ത്തകളും  സിനിമകളും

നാടകങ്ങളും  മറ്റും    വിശദമായി വിലയിരുത്തുന്നുണ്ട്  , വൈകാതെ

പുറത്തുവരുന്ന  എന്‍റെ  ഗവേഷണ ഗ്രന്ഥത്തില്‍ .   മലയാളത്തിലും 

ഇംഗ്ളീഷിലും  തമിഴിലും പ്രസിദ്ധീകരിക്കുന്ന  ആ  കൃതി  , ബന്ധപ്പെട്ട   

മുഴുവന്‍ ആര്‍ക്കൈവ്‌സ്  രേഖകളും  അതേപടി  ഉള്ളടങ്ങുന്നതുമായിരിക്കും .

അതിനാല്‍ , അഭിമുഖത്തോടുള്ള  പ്രതികരണം  തത്‌കാലം  ചില സൂചനകളില്‍

ഒതുക്കുന്നു  :--           
                             നമ്പൂതിരി സമുദായത്തില്‍ പില്‍ക്കാലത്തുണ്ടായ പരിഷ്കരണ

യത്‌‌ന‌ങ്ങള്‍ക്കെങ്കിലും താത്രീവിചാരം ഒരു നിമിത്തമായെന്ന വാദം  ഇനിയും

തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു .  വിചാരത്തിനു പിന്നാലെ കടന്നുവന്ന 

യോഗക്ഷേമ സഭക്കാര്‍ വര്‍ഷങ്ങളോളം ചെയ്തത് , സമുദായ അനാചാരങ്ങള്‍

പിന്നെയും കടുപ്പിക്കുകയായിരുന്നല്ലോ .  വിചാരം കഴിഞ്ഞു രണ്ട്

പതിറ്റാണ്ടെത്തിയപ്പോഴും , നമ്മുടെ  വി . ടി .   ഒരു    അമ്പലവാസിനിയോടു

സംബന്ധം കൂടി കഴിയുകയായിരുന്നു . പിന്നെയും കൊല്ലങ്ങള്‍

കഴിയുമ്പോഴാണ് അദ്ദേഹം , നമുക്കു പ്രിയനായ സാമൂഹിക കലാപകാരിയായി

വളരുന്നത് ;  " അടുക്കളയില്‍നിന്ന് അരങ്ങത്തേയ്ക്ക് " കടക്കുന്നത് .

അക്കാലത്ത് ആഞ്ഞടിച്ചിരുന്ന അവര്‍ണ ജാതിവിരുദ്ധ പോരാട്ടങ്ങളുടെ

തിരയടിയില്‍നിന്നാണ് വി . ടി. യെപ്പോലുള്ള പരിഷ്കര്‍ത്താക്കള്‍ ഉയര്‍ന്നുവന്നത്

; അല്ലാതെ താത്രിയുടെ വ്യഭിചാര ഭൂകമ്പത്തില്‍നിന്നല്ല .  കൊച്ചി രാജ്യത്തെ 

ജാതിവാഴ്ച്ചവിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രമറിഞ്ഞാലേ ഇത് വ്യക്തമാകൂ .

വല്ല സാമൂഹിക പരിഷ്കരണ യത്‌നങ്ങള്‍ക്കും താത്രീസംഭവം പ്രേരണയായെന്നു

തെളിയിക്കാന്‍ നമ്മുടെ ആഗ്രഹചിന്തകള്‍ വിളിച്ചുപറഞ്ഞാല്‍ പോരാ ; ചരിത്ര

വസ്തുതകള്‍ തന്നെ വേണം .   

              ഒരു വ്യാഴവട്ടം മുന്‍പ്   ശ്രീജ  തന്‍റെ  ഭാവനാധിഷ്ഠിതമായ  " ഓരോരോ 

കാലത്തിലും " എന്ന നാടകത്തില്‍  അവതരിപ്പിച്ച ഒരു 

രാജമുദ്രമോതിരക്കഥയുണ്ട് . മറ്റു നാടകക്കാരും എഴുത്തുകാരുമൊക്കെ

തലങ്ങും വിലങ്ങും എടുത്തു പ്രയോഗിക്കുന്ന ഒരു   മഞ്ഞ  താത്രിക്കഥയാണത് .

ഇപ്പോള്‍  ശ്രീജയെ ഇന്‍റര്‍വ്യൂ  ചെയ്ത  ഡോ:  രാജന്‍ ചുങ്കത്ത് തന്നെ ഒരാണ്ടു മുന്നേ

മാതൃഭൂമി വാരാന്തപ്പതിപ്പില്‍  ( 12 . 7 . 15 ) , പട്ടചോമയാരത്ത്   കൃഷ്ണന്‍ 

നമ്പൂതിരിയുമായി നടത്തിയ  ഒരു അഭിമുഖം എഴുതിയിരുന്നു .  അതില്‍ 

നമ്പൂതിരിയും രാജാവിനെ  താത്രിയുടെ  ജാരനാക്കുന്ന  കഥ ഏറ്റുപറഞ്ഞപ്പോള്‍

   അതിനെ   എതിര്‍ത്തു ഞാന്‍   (  വാരാന്തപ്പതിപ്പ് , 26 . 7 . 15 )   .

അതുകൊണ്ടാണോ എന്നറിയില്ല ,  ശ്രീജ ഇപ്പോള്‍ തന്‍റെ  പഴയ നാടകാന്ത

രാജമുദ്രമോതിരക്കഥ വേഷം മാറ്റിയാണ് അവതരിപ്പിക്കുന്നത്  :  "

സ്മാര്‍ത്തവിചാരണയ്ക്കുശേഷം താത്രിക്ക് കൊച്ചിരാജാവ് ചാലക്കുടിപ്പുഴയുടെ

തീരത്ത്  കരമൊഴിവാക്കി കുറച്ചു ഭൂമിയും  സഹായത്തിന് ഒരു  ' ഇരിക്കണമ്മ '

യെയും  കൊടുത്തിരുന്നുവത്രെ . "    ഭ്രഷ്ടകള്‍ക്ക്   കൊച്ചിയില്‍   സ്റ്റേയ്റ്റ്   

പതിവായി ചെയ്തുകൊടുക്കുന്ന  സഹായമാണിത്   ;  രാജാവ്  ഇഷ്ടക്കാരിക്കു 

നല്‍കിയ കൈമടക്കല്ല .
                    താത്രിയുടെ  ജനനനേരത്തുണ്ടായ  ജ്യോതിഷ പ്രവചനം  കൂടി 

ഏറ്റുപറഞ്ഞതോടെ  ശ്രീജ ,  അവരെ ഒരു അവതാരത്തിന്‍റെ  സ്റ്റാറ്റസ്  നല്‍കി

ഉയര്‍ത്തുകയാണ്  !  ഒപ്പം ,  " പ്രണയം അന്വേഷിച്ചു  നടന്നിരുന്ന " 

വാന്‍ഗോഗിനോട്  ഉപമിച്ച്  താത്രിക്ക്  ഒരു  ഇന്‍റര്‍നാഷണല്‍  സ്ഥാനവും 

നല്‍കുന്നു .  " താത്രിക്ക്  ജീവിതത്തോട്  പ്രണയമായിരുന്നു "  എന്നും ,  " 

കേരളം കണ്ട ഏറ്റവും വലിയ കലാസ്വാദകയായ  "    അവര്‍  " സ്വന്തം ശരീരം

ഉപയോഗിച്ചത് അവരുടെ  കലാതൃഷ്ണയെ തൃപ്തിപ്പെടുത്താനുള്ള മാര്‍ഗം എന്ന

നിലയ്ക്കായിരുന്നു  "      എന്നും നിരീക്ഷിച്ച്  ,  ഇന്നലത്തെ കേരളത്തിന്‍റെ

വൃത്തികെട്ട  ലൈംഗിക അരാജകത്വത്തിനു കാവ്യഭാഷ്യം ചമയ്ക്കുന്നു  (

ഇങ്ങനെ  ജീവിതത്തെ പ്രണയിച്ചു നടന്നിരുന്ന 30 നമ്പൂതിരിമാരുണ്ടല്ലോ 

താത്രിയുടെ ജാരന്‍മാരില്‍ . അവരെയും വാന്‍ഗോഗിന്‍റെ  പ്രണയക്കള്ളിയില്‍

ചേര്‍ക്കരുതോ ?   എങ്കില്‍പ്പിന്നെ  , നമ്പൂതിരി സമുദായത്തില്‍ വി. ടി. ക്കും മറ്റും 

ഒരു പരിഷ്കരണവും നടത്തേണ്ടി വരുമായിരുന്നില്ലല്ലോ !  ) 
                     വ്യഭിചാരത്തിനു  പ്രതിഫലമായി താത്രി കക്ഷികളോട് 

ആവശ്യപ്പെട്ടത്  പുസ്തകങ്ങളും  കഥകളിയുമായിരുന്നു  എന്ന പറച്ചിലും

അതിവായനയുടെ ഫലമാണ് . അതൊക്കെ ചിലരോടു ചോദിച്ചിട്ടുണ്ട് എന്നത്

ശരിയാണ്  . എന്നാല്‍ , കൂടുതലും മറ്റു സാധാരണ സമ്മാനങ്ങള്‍  (  പണവും

പുടവയും  ആഭരണങ്ങളും  മറ്റും )  ആയിരുന്നു  ചോദിച്ചത്  .  എന്തിന്  ,

അവരുടെ ആരാധ്യപുരുഷനായ    കാവുങ്കല്‍ ശങ്കരപ്പണിക്കരില്‍

നിന്നുപോലും  " സേവന " ത്തിനു  പണം വാങ്ങിയിട്ടുണ്ട് .   പണിക്കരുടെ

കീചകവേഷം   കഥകളി നടത്തിത്തരണം   എന്നാണ്   ദേശമംഗലം

നമ്പൂതിരിപ്പാടിനോട് പ്രതിഫലമായി  ആവശ്യപ്പെട്ടതെന്നു    ശ്രീജ  ,  ജീനിയസ് 

താത്രിയെപ്രതി  കോള്‍മയിര്‍കൊള്ളുന്നു .  എന്നാല്‍ , അതേ  താത്രി 

അയാളില്‍ നിന്നു കൈപ്പറ്റിയത്   "  കല്ലുവച്ച  മൊതിരം ... 18 പണത്തൂക്കം 

സൊര്‍ണ്ണം ...  കുഴലും മൊതിരം... പല ആവിശ്യങ്ങളും ... "    ഇവയും കൂടിയാണ് .

 ഈ  " പ്രൊഫഷന്‍ "   ഉയര്‍ന്ന നിലയില്‍  കൈകാര്യം ചെയ്യുന്ന പലരും ,   

നാട്ടുഭരണ  വ്യവസ്ഥയ്ക്കു  പ്രിയമായ  തരം സാഹിത്യവും , അതേ

ജനുസ്സില്‍പ്പെട്ട   കലയുമൊക്കെ ഇഷ്ടപ്പെടുന്നവരും    , ചില സവിശേഷ

ഭ്രമങ്ങളുള്ളവരുമാകുന്നത്  അത്ര  അദ്ഭുതമൊന്നുമല്ല . എന്നാല്‍ , ഈ 

വിനോദമാത്ര  യോഗ്യത  മതിയാകുമായിരിക്കും  താത്രിക്ക്  ശ്രീജയുടെ  "

അസാമാന്യ  ജീനിയസ്  " പട്ടം  കിട്ടാന്‍ .  (  താത്രിയുടെ  കക്ഷി

വൃത്തങ്ങളില്‍ത്തന്നെ അത്തരം യോഗ്യതയുള്ള  ആണ്‍പിറന്നവരുണ്ട് .

പണ്ഡിതരും വിദ്വാന്‍‌മാരുമാണു  ചിലര്‍ . അവര്‍ക്കത്  മറ്റുള്ളവരില്‍നിന്നു 

തങ്ങളെ വ്യത്യസ്തരാക്കുന്ന ലേബലുകളുമാണ് . ആ തലയെടുപ്പ്

അനുകരണീയമായി തോന്നിയിരിക്കണം താത്രിക്ക് .   )  . തുടക്കത്തില്‍ 

ആണധികാരത്തിന്‍റെ  കാമക്കൈയേറ്റങ്ങള്‍ക്ക്  അടിപ്പെട്ടുപോവുകയും 

അതുവഴി , തുടര്‍ച്ചയായ കാമക്കുരുക്കുകളില്‍   ( അവസാനകാലത്തും

അതുണ്ടായി . ) പെട്ടുപോവുകയും ചെയ്ത   താത്രി   പിന്നീട്   ,  ജാരന്‍മാരുടെ

എണ്ണം കൂടുന്നത്  ഒരു ഹരമായി ആസ്വദിച്ചിരുന്നു എന്നു വേണം കരുതാന്‍ . 

ഒളിബന്ധങ്ങളുടെ  എണ്ണം കൂടുന്നത് ഒരു  ഗമയായിക്കരുതിയിരുന്ന 

അക്കാലത്തെ  ചില ആണധികാരികളെ  താത്രി  മാതൃകയാക്കിയിട്ടുണ്ടാകാം .
                    നമ്മളിപ്പോള്‍  ജീനിയസ് പട്ടം നല്‍കി  ആദരിക്കുന്നയാള്‍ക്ക്  , 

വ്യഭിചാരക്കുറ്റത്തിന്  ഭ്രഷ്‌ഠയായി  ചാലക്കുടിപ്പുഴവക്കില്‍ തള്ളപ്പെട്ടപ്പോഴും  , 

അയിത്തജാതിക്കാരില്ലാത്ത ഇടം വേണമായിരുന്നു   പാര്‍ക്കാന്‍   !
                      താത്രി  " ഒരു  നായര്‍സ്ത്രീ  ആയിരുന്നെങ്കില്‍ ഇത് അത്ര വലിയ

വിഷയമാകുമായിരുന്നോ  "   എന്നു ചോദിക്കുന്നു  ശ്രീജ .  അതായത് , നായര്‍

സ്ത്രീകള്‍ക്ക്  ഇത്തരം  " ജീനിയസ്  "   വ്യാപാരങ്ങള്‍  വെറും പതിവു

കാര്യങ്ങളാണെന്ന്  !   എന്നാല്‍ , താത്രിയുടെ ചെമ്മന്തട്ടയുടെയും 

ആറങ്ങോട്ടുകരയുടെയും  സമീപ ദേശങ്ങളില്‍പ്പോലും അക്കാലത്ത്  ഇത്തരം

എത്രയോ അന്തര്‍ജനക്കേസുകള്‍ കേട്ടു  ജനമിളകിയിരിക്കുന്നു .
                     വസ്തുതാപരമായ  പിശകുകള്‍  ഇനിയുമുണ്ട്  ഈ അഭിമുഖത്തില്‍ .

ആ പരിശോധന  എന്‍റെ  , വരാനിരിക്കുന്ന  പുസ്തകത്തിലേക്കു മാറ്റിവയ്ക്കുന്നു .





നേരമ്പോക്ക്  വ്യഭിചാരം  ഇന്‍ഡ്യയ്ക്ക്  , വിശേഷിച്ചു കേരളത്തിന്  പുതിയതല്ല

.താത്രിയുടെ കാലത്ത്  കേരളം  സവര്‍ണ പ്രമാണികളുടെ  ഒരു തുറന്ന 

ലൈംഗിക കോളനിയായിരുന്നു . ദേവദാസി സമ്പ്രദായം , സംബന്ധ വ്യവസ്ഥ 

തുടങ്ങിയ നാമങ്ങളിലാണ്  ആ ലൈംഗിക ചൂഷണം വിളയാടിയിരുന്നത് .

പുതിയ മനുഷ്യരുടെ സദാചാരബോധവുമായി വന്ന  മിഷണറിമാരുടെയും 

ആധുനികതയുടെയും   വെളിച്ചം പരന്നതോടെ , ആ  ദൈവിക

വ്യഭിചാരത്തിന്‍റെ നാറ്റം അസഹ്യമായി . അപ്പോഴാണ്  സവര്‍ണരിലെതന്നെ 

അഭിമാനികള്‍   മു‌ന്‍‌കൈയെടുത്ത് ,   സവര്‍ണ ജാതികളുടെ പേരിട്ട  ബില്ലുകള്‍

നിയമസഭകളില്‍ കൊണ്ടുവന്ന് പാസാക്കി  നേരമ്പോക്ക് വ്യഭിചാരവ്യവസ്ഥയെ

 ഇല്ലാതാക്കിയത് . പിന്നെ അഞ്ചാറു  പതിറ്റാണ്ടുകള്‍ക്കു ശേഷം   ആഗോള

സാമ്പത്തിക കുത്തകകളുടെ വ്യാപനത്തോടൊപ്പം പിടിമുറുക്കിയ 

ഓണ്‍‌ലൈന്‍  സെക്സ്  മാര്‍ക്കറ്റിന്‍റെ ഉത്സവകാലമായി . ആ  മാംസച്ചന്തയ്ക്ക് 

ബുദ്ധിജീവി നാട്യപരമായ വ്യാഖ്യാനങ്ങളും കൊഴുത്തതോടെയാണ്  ,

താത്രിയേയും നളിനി ജമീലയേയും മറ്റും മുന്നില്‍ നിര്‍ത്തി  , ദാമ്പത്യബാഹ്യ

നേരമ്പോക്ക് വ്യഭിചാരത്തിന്‍റെ പ്രൊമോഷണല്‍ സാഹിത്യസംവാദങ്ങള്‍ 

കളംനിറഞ്ഞാടാന്‍ തുടങ്ങിയത് .

താത്രിയും രാജാവും ഏഷ്യാനെറ്റും


താത്രിയും  രാജാവും  ഏഷ്യാനെറ്റും 
---------------------------------------------------------------
ഇന്ന്  (  10 . 7 . 2016 ) സന്ധ്യയ്ക്ക്  6. 30 -ന് ഏഷ്യാനെറ്റ്  ന്യൂസ്  ടിവി

ചാനലില്‍  " യാത്ര "   എന്ന പരിപാടിയില്‍  കേട്ടതിന്‍റെ  സാരം :---
          സ്മാര്‍ത്തവിചാരത്തില്‍  താത്രി തന്‍റെ  അറുപത്തഞ്ചാം  ജാരനെ

പരിചയപ്പെടുത്തുന്നതിന്‍റെ  മുന്നോടിയായി  കൊച്ചി രാജാവ്  സമ്മാനിച്ച

മുദ്രമോതിരം  ഉയര്‍ത്തിക്കാട്ടിയത്രെ ! 
      ഇത് ഏറ്റുപാടുന്ന  അവസാനത്തെയാളാവില്ല ഈ യാത്രക്കാരന്‍ എന്ന്

എനിക്കുറപ്പുണ്ട് . എത്ര തിരുത്തിയാലും  വരും ആളുകള്‍ ഇനിയും ഈ

പാട്ടുമായി   .     രാജാവിനെ ജാരനാക്കാന്‍ , ദുര്‍ബലമായ ഒരു തെളിവെങ്കിലും

പുരാരേഖകളില്‍നിന്നു ഹാജരാക്കാന്‍  കഴിയുമോ  ഏറ്റുപാട്ടുകാര്‍ക്ക് ?

അല്ലെങ്കില്‍ , ഒരു 50 കൊല്ലമെങ്കിലും മുന്‍പത്തെ  ഒരു വിവര ഉറവിടം 

ചൂണ്ടിക്കാട്ടാമോ  ?



നമ്പൂതിരി സമുദായത്തില്‍ പില്‍ക്കാലത്തുണ്ടായ പരിഷ്കരണ

യത്നങ്ങള്‍ക്കെങ്കിലും താത്രീവിചാരം ഒരു നിമിത്തമായെന്ന് ഇനിയും

തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു . " വിചാരത്തിനു പിന്നാലെ കടന്നുവന്ന

യോഗക്ഷേമ സഭക്കാര്‍ വര്‍ഷങ്ങളോളം ചെയ്തത് , സമുദായ അനാചാരങ്ങള്‍

പിന്നെയും കടുപ്പിക്കുകയായിരുന്നല്ലോ . " വിചാരം കഴിഞ്ഞു രണ്ട്

പതിറ്റാണ്ടെത്തിയപ്പോഴും , നമ്മുടെ വി . ടി . ഒരമ്പലവാസിനിയോടു സംബന്ധം

കൂടി കഴിയുകയായിരുന്നു . പിന്നെയും കൊല്ലങ്ങള്‍ കഴിയുമ്പോഴാണ്

അദ്ദേഹം നമുക്കു പ്രിയനായ സാമൂഹിക കലാപകാരിയായി വളരുന്നത് ; "

അടുക്കളയില്‍നിന്ന് അരങ്ങത്തേയ്ക്ക് " കടക്കുന്നത് . " അക്കാലത്ത്

ആഞ്ഞടിച്ചിരുന്ന അവര്‍ണ ജാതിവിരുദ്ധ പോരാട്ടങ്ങളുടെ

തിരയടിയില്‍നിന്നാണ് വി . ടി. യെപ്പോലുള്ള പരിഷ്കര്‍ത്താക്കള്‍ ഉയര്‍ന്നുവന്നത്

; അല്ലാതെ താത്രിയുടെ വ്യഭിചാര ഭൂകമ്പത്തില്‍നിന്നല്ല . " കൊച്ചി രാജ്യത്തെ

ജാതിവാഴ്ച്ചവിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രമറിഞ്ഞാലേ ഇത് വ്യക്തമാകൂ .

വല്ല സാമൂഹിക പരിഷ്കരണ യത്നങ്ങള്‍ക്കും താത്രീസംഭവം പ്രേരണയായെന്നു

തെളിയിക്കാന്‍ നമ്മുടെ ആഗ്രഹചിന്തകള്‍ വിളിച്ചുപറഞ്ഞാല്‍ പോരാ ; ചരിത്ര

വസ്തുതകള്‍ തന്നെ വേണം .



 ( എന്‍റെ കുറിപ്പ്  ശരിയായി വായിക്കുക .  ) കണ്ടെടുത്തത് 

നന്ദനാണെന്നുതന്നെയാണ്    നന്ദന്‍റെയും  അവതാരകന്‍റെയും  പറച്ചിലിന്‍റെ

ഉള്ളടക്കം . അറിവിനെ പുച്ഛിക്കലും അഭിനന്ദിക്കലുമല്ല ഇവിടത്തെ വിഷയം .

നന്ദന്‍ എത്ര പേജില്‍ നോവലെഴുതണമെന്നത് ഞാനല്ല പറയേണ്ടത് .  ( എന്‍റെ

കുറിപ്പ്  ശരിയായി വായിക്കുക :  " നൂറു കണക്കിന് പേജുകളുള്ള ആ

ഫയലുകളില്‍ നിന്ന് എതാനും പേജുകള്‍ വായിച്ചാല്‍ മതി ഒരു ചരിത്ര

സാഹിത്യ കൃതി തയ്യാറാക്കാം എന്നു തീരുമാനിച്ച നന്ദന്‍റെ ചങ്കൂറ്റത്തെ

നമിക്കാതെ വയ്യ ."  )   ഈ നാടിന്‍റെ ചരിത്രത്തില്‍  വലുതായി

അടയാളപ്പെടുത്തപ്പെട്ട , രേഖകളൊക്കെ സൂക്ഷിച്ചുവച്ചിട്ടുള്ള  , ഒരു

സംഭവത്തെ  പ്രമേയമാക്കുമ്പോള്‍  പാലിക്കേണ്ട തരം ഉത്തരവാദിത്വബോധമല്ല

നന്ദന്‍റെ കൃതിയില്‍ കാണുന്നത് . മറ്റു പ്രമുഖരുടെ കൃതികള്‍ക്കും ഇതേ

നിലവാരമാണ് .  " അതൊക്കെ  എഴുത്തുകാരന്‍റെ സ്വാതന്ത്ര്യമാണ്  "   എന്ന

തീര്‍പ്പ് കേട്ടു പിന്‍മാറാനാവില്ല ഒരു പരിശോധകന് .

അയ്യന്‍കാളിയുടെ അച്ഛനും അമ്മയുമാണത് .

അയ്യന്‍കാളിയുടെ  അച്ഛനും അമ്മയുമാണത്
___________________________________________
( പ്രതികരണം )
S N D P   Y o g a m   A y a m k u d y   U n i o n - ന്‍റെ  F B 

പേജില്‍ നിന്നാണ്  തെറ്റായ  (   നാരായണ ഗുരുവിന്‍റെ  അച്ഛനും അമ്മയും എന്ന )

അടിക്കുറിപ്പുള്ള   ഈ ഫോട്ടൊ  കിട്ടിയത്  . അയ്യന്‍കാളിയുടെ  അച്ഛന്‍ അയ്യനും

 അമ്മ മാലയുമാണിത് .  1113  (  1937 ) ചിങ്ങം 27-ന്‍റെ മനോരമ

ആഴ്ചപ്പതിപ്പില്‍നിന്നാണ് ഞാന്‍ ഇത് കണ്ടെടുത്തത് . തുടര്‍ന്ന്   എന്‍റെ  " 

ഉപരോധം "  മാസികയുടെ 1998 മേയ് ലക്കം  കവറിലാണ്  , 60 കൊല്ലത്തിനു

ശേഷം ,  ഇത് ആദ്യമായി  പുനഃപ്രസിദ്ധീകരിച്ചത് .  പിന്നെ  2006 - ല്‍  എന്‍റെ  " 

അയ്യന്‍കാളിയ്ക്ക്   ആദരത്തോടെ  "   എന്ന പുസ്തകത്തിന്‍റെ   ഒന്നാം പതിപ്പിന്‍റെ 

കവര്‍ ചിത്രമായി  ഇത് . ഈ പുസ്തകത്തിന്‍റെ  രണ്ടാം  പതിപ്പില്‍ ( 2009 ) രണ്ടാം

പേജിലും ഇത് അച്ചടിച്ചു . അവിടന്ന്  ,  എന്‍റെ  അടിക്കുറിപ്പോടെയുള്ള  പ്രസ്തുത 

ഫോട്ടൊ  കോപ്പിചെയ്ത്  , അടിക്കുറിപ്പ്  മറച്ചുവച്ചിട്ടാണ്  ആയാംകുടിക്കാര്‍

അയ്യന്‍കാളിയേയും  അച്ഛനമ്മമാരെയും അപമാനിക്കുന്നത് . 1 5 0 0 -ല്‍ പരം

പേര്‍ ഇതിനകം തന്നെ ഈ തോന്ന്യാസ സൃഷ്ടി  ഷെയര്‍ ചെയ്തു കഴിഞ്ഞു. ഉടന്‍

തെറ്റു തിരുത്തി അറിയിപ്പു പ്രസിദ്ധീകരിക്കണം കുറ്റവാളികള്‍ .



അമൃതാശ്രമത്തിലെ കൊല

അമൃതാശ്രമത്തിലെ  കൊല
_______________________________
( പ്രതികരണം )
 കാല്‍ നൂറ്റാണ്ടു  മുന്‍പ്  അമൃതാശ്രമത്തില്‍  കൊല്ലപ്പെട്ട

നാരായണന്‍ കുട്ടിയെക്കുറിച്ച്  അദ്ദേഹത്തിന്‍റ്റെ  " മൂത്ത സഹോദരി " 

നടത്തുന്ന   " പൊളിച്ചെഴുത്ത് " വീഡിയോ കണ്ടു . നാരായണന്‍ കുട്ടിയെ

കൊന്നതാണെന്ന പ്രചാരണം അമൃതവിരോധികളുടേതാണെന്നു

സമര്‍ഥിക്കാന്‍ നോക്കുകയാണ്  ഈ  " സഹോദരി " . എന്‍റെ  സംശയം ഇതാണ്  :

ആ മരണത്തെ പ്രതി നാട്ടുകാര്‍ പ്രക്ഷോഭം നടത്തുമ്പോഴും , പിന്നീട്  കാല്‍

നൂറ്റാണ്ടു കാലവും ഈ പൊളിച്ചെഴുത്തുകാരി   " സഹോദരി " 

എവിടെയായിരുന്നു  ? (  ജന്‍മം നല്‍കിയവരെപ്പോലും  വിറ്റു കാശാക്കുന്ന 

ഇക്കാലത്ത് , സ്വന്തം കൂടെ പ്പിറപ്പിനെ ഒരാള്‍  തന്‍ കാര്യസാധ്യത്തിനായി 

തള്ളിപ്പറയുന്നതില്‍ ഒരത്ഭുതവും വേണ്ട ) .  രണ്ട് , അമൃത കൊലകളെക്കുറിച്ചു 

നല്‍കിയ വാര്‍ത്തകളുടെ പേരില്‍  1 4  കൊല്ലം മുന്‍പ് ദേശാഭിമാനി പത്രം   (

24 . 9 . 2002  )  മാപ്പു ചോദിക്കുന്ന  പ്രസ്താവനയും മറ്റുമുള്ള പത്രഭാഗത്തിന്‍റെ

ഫോട്ടൊ കോപ്പിയാണ് . എന്നാല്‍ , മാപ്പ് അച്ചടിച്ച കടലാസ് കഷണം  ഒട്ടിച്ച്

എടുത്ത  വ്യാജ ഫോട്ടൊ കോപ്പിയാണിതെന്നു ഞാന്‍ സംശയിക്കുന്നു .

അല്ലായിരുന്നെങ്കില്‍ , മാപ്പ് ഭാഗം തെളിഞ്ഞും  ബാക്കി ഭാഗം മങ്ങിയും

വന്നതെങ്ങനെ ? മാത്രമല്ല , അമൃതാലയത്തില്‍  തയ്യാറാക്കിയതാണ് ,

കര്‍ത്താവിന്‍റെ പേരോ പദവിയോ ഇല്ലാത്ത ഈ  മാപ്പ് പ്രസ്താവനയെന്ന്  ഒറ്റ

വായനയില്‍ത്തന്നെ വെളിവായിപ്പോകുന്നുമുണ്ട് !  അതല്ല , എന്‍റെ 

സംശയത്തിന്  അടിസ്ഥാനമില്ലെന്നു തെളിഞ്ഞാല്‍  മാപ്പു പറയാം .

ചെറായി സഹോദര സ്‌മാരകം

ചെറായി   സഹോദര സ്‌മാരകം
_________________________________
(  പ്രതികരണം  )
ഒരു നവോത്ഥാന നായകന്‍റെ സ്മാരകം അടിസ്ഥാനപരമായി ഏറ്റെടുക്കേണ്ട 

കര്‍ത്തവ്യം എന്ത്  എന്നു തിരിച്ചറിയാതെപോയതാണ്  ഇവിടത്തെ ദുരന്തം .

സഹോദരന്‍ അയ്യപ്പന്‍ തന്‍റെ കാലഘട്ടത്തില്‍ നിറഞ്ഞുനിന്നത്  , ഒന്നാമതായി

പത്രപ്രവര്‍ത്തകന്‍ എന്ന  നിലയിലും രണ്ടാമതായി നിയമനിര്‍മാണ-ഭരണ

രംഗങ്ങളിലുമാണ് . ആ വിപ്ളവകാരിയുടെ  ആയുധം  പത്രമായിരുന്നു. നാലു

പതിറ്റാണ്ടോളം അദ്ദേഹം " സഹോദരന്‍ " പത്രം  നടത്തി . കേരളീയ

സമൂഹത്തിലുണ്ടായ പുരോഗമന ചലനങ്ങളില്‍ പലതിന്‍റെയും വരവറിയിച്ചത് 

ആ പത്രമാണ് . അതിന്‍റെ  ലക്കങ്ങളും മുന്നില്‍ വച്ചുകൊണ്ടല്ലാതെ നമുക്ക് 

നവോത്ഥാന ചരിത്രം ശരിയായി വിലയിരുത്താനാവില്ല. എന്നാല്‍ , ഒരു

കൈയിന്‍റെ    വിരലുകള്‍കൊണ്ട്  എണ്ണിത്തീര്‍ക്കാവുന്നതിനപ്പുറം അതിന്‍റെ

ലക്കങ്ങള്‍ ഈ സ്മാരകത്തില്‍ കാണാനിടയില്ല. അവ ശേഖരിക്കുന്നതിനെക്കാള്‍

വലിയ വലിയ  കാര്യങ്ങളാണല്ലോ  ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്  എന്ന

ഭാവത്തിലാണ് ഭരണക്കാര്‍ . അവ ശേഖരിച്ചു വയ്ക്കേണ്ടതിന്‍റെ പ്രാധാന്യവും

അതിനുള്ള വഴികളും ഭരണക്കാരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞ ഒരു

പതിറ്റാണ്ടിലേറെയായി ഞാന്‍  വൃഥാ ശ്രമിക്കയായിരുന്നു . ഒന്നും നടന്നില്ല.

പത്രത്തിന്‍റെ ലക്കങ്ങള്‍ സൂക്ഷിച്ചിരിക്കാനിടയുള്ളവരില്‍ നിന്ന്  അവ

കോപ്പിചെയ്തെങ്കിലും  സ്മാരകത്തിലെത്തിക്കാതെ നശിച്ചുപോകാന്‍

കാലത്തിനു വിട്ടുകൊടുത്തു എന്ന കുറ്റത്തില്‍നിന്ന് ഭരണക്കാര്‍ക്ക് 

ഒഴിഞ്ഞുമാറാനാവില്ല .

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു പകരമല്ല ഈ.എം.എസ് .

( പ്രതികരണം )

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു പകരമല്ല ഈ.എം.എസ് . അദ്ദേഹത്തിന്‍റെ

അറിവിന്‍റെ പരിമിതിയേയും മറികടന്നു പ്രസ്ഥാനം മുന്നേറിയതുകൊണ്ടാണ് ,

അയ്യന്‍കാളിയുടെ ജനതയില്‍ നിന്നു പതിനായിരങ്ങള്‍ പ്രസ്ഥാനത്തില്‍

അണിചേര്‍ന്നത് ( അയ്യന്‍കാളിയുടെ കുടുംബാംഗങ്ങള്‍ പോലും വന്നു ) .

നാരായണഗുരുവിനെ കമ്യൂണിസ്റ്റുകള്‍ക്ക് അറിയില്ല എന്നു പറയാന്‍ പോന്നത്ര

മണ്ടത്തരം നാം ചുമക്കേണ്ടതുണ്ടോ ? സര്‍വ മലയാളികളിലേയ്ക്കും

കഥാപ്രസംഗത്തിലൂടെ ഗുരുസന്ദേശം എത്തിക്കാന്‍ യത്നിച്ച വി.

സാംബശിവനെയും മറ്റും കേട്ടിട്ടുണ്ടോ ആവോ !
ഇനി ചോദിക്കട്ടെ , അയ്യന്‍കാളിയേയും നാരായണഗുരുവിനെയും

ആദരിക്കുന്നു എന്നു ഭാവിക്കുന്നവര്‍ക്ക് യഥാര്‍ഥത്തില്‍ അറിയാമോ ആ

ഗുരുക്കന്‍മാരെ ? ( ഇത് വഴിയേ ചര്‍ച്ചചെയ്യാം ).

ബുദ്ധനെ സത്‌കരിച്ചത്

@  sarath  - ബുദ്ധമതത്തെപ്പറ്റി പറയാന്‍ താങ്കള്‍ ആശ്രയിക്കുന്ന

ബ്രൈറ്റിന്‍റെ  ബ്ളോഗില്‍ ഞാന്‍ ഇട്ട കുറിപ്പാണു താഴെ   :

 " പ്രാര്‍ത്ഥിക്കുന്ന സ്ഥലം ബുദ്ധവിഹാരം അല്ലെങ്കില്‍ ഹിന്ദു അമ്പലം ആണോ

എന്നൊക്കെ ആരു നോക്കുന്നു? " --താങ്കളുടെ വിശകലനത്തിന്‍റെ

നിലവാരമറിയാന്‍ ഈ ഒറ്റ വാചകം മതി . ഭീകരവും നീചവുമായ ആക്രമണ

പരമ്പരകള്‍ നടന്നു ബുദ്ധ-ജൈന മതങ്ങള്‍ക്കെതിരെ. അതിന്‍റെ , ബുദ്ധമത

സംഹാരത്തിന്‍റെ ,  കുറെ തെളിവുകള്‍ ഹിന്ദു ക്ഷേത്രങ്ങളിലുണ്ട് .ഒട്ടുമിക്ക

പ്രധാന ഹിന്ദു ക്ഷേത്രങ്ങളും ,പിടിച്ചടക്കപ്പെട്ട ബുദ്ധ-ജൈന ദേവാലയങ്ങളാണ്.

കൊച്ചു കേരളത്തിലുമുണ്ടു ധാരാളം തെളിവുകള്‍.( ഒരു പഴയ പഠനത്തിന്‍റെ

മാത്രം സൂചന തരുന്നു തത്കാലം

:http://cheraayiraamadaas.blogspot.in/2015/08/blog-post_46.html

). ഇനി ചേര്‍ക്കുന്ന ലിങ്കിലുമുണ്ട് ബുദ്ധനെ ബ്രാഹ്മണ്യം സത്കരിച്ചതിന്‍റെ ചില

ചിത്രങ്ങള്‍ : http://cheraayiraamadaas.blogspot.in/2015/08/blog-

post_68.html  .  താങ്കളുടെ മറ്റു നിഗമനങ്ങളിലേയ്ക്ക് കടക്കാന്‍

സമയമില്ല.എങ്കിലും പുനര്‍ജന്‍മവിശ്വാസത്തെപ്പറ്റിയുള്ള ഒരു

നിരീക്ഷണത്തിന്‍റെ ലിങ്ക്  ചേര്‍ക്കുന്നു : 

http://cheraayiraamadaas.blogspot.in/2015/08/httpsdrive_1.html 

ചിത്രലേഖ

ചിത്രലേഖ --------------------- ഒരു ദലിത് പെണ്ണിന്‍റെ നേരെ ദുര്‍വാദങ്ങളുയര്‍ത്തി

കൈയ്യൂക്ക് കാട്ടുന്നവര്‍ക്ക് ഇടതുപക്ഷ പ്രസ്ഥാനത്തില്‍ ഇടമുണ്ടായിക്കൂടാ .

ഇടതുപക്ഷ ബന്ധമുള്ളവയടക്കം പയ്യന്നൂരിലെ എല്ലാ തൊഴില്‍ സംഘടനകളും

ആ തെമ്മാടികളെ അടിയന്തിരമായി പുറന്തള്ളുകയാണു വേണ്ടത് .

മുസ്‌ലിം പ്രമാണികളുടെ ദലിത് ഇഷ്‌ടം

മുസ്‌ലിം പ്രമാണികളുടെ  ദലിത് ഇഷ്‌ടം
_______________________________________
(  പ്രതികരണം )

പൊതുവായി അങ്ങനെ     ( മുസ്ലിംങ്ങള്‍ ദളിതരെ അകറ്റിനിര്‍ത്തിയിരുന്നില്ല          എന്ന് )   

പറയാമെന്നേയുള്ളൂ .   എന്നാല്‍ , ആദ്യത്തെ അഖില മലബാര്‍ ദലിത്  നായകനായ പി.എം.

ഉണ്ണിക്കൃഷ്ണന്‍ രക്തസാക്ഷിയാകേണ്ടിവന്നത്  ,  കോഴിക്കോട്  മൂഴിക്കലിലെ 

മുസ്ലിം പ്രമാണികളുടെ വാത്സല്യംമൂലമായിരുന്നു (  ചെറായി രാമദാസ് , മാതൃഭൂമി ആഴ്ചപ്പതിപ്പ്  ,   11. 4. 2004    )  അയിത്തജാതിക്കാരനെ 

ചായക്കടയില്‍ നിന്ന്  ഇറക്കിവിടുന്ന  മുസ്ലിമിനെ , കോഴിക്കോട് 

പട്ടണത്തില്‍നിന്നുള്ള 1930-കളിലെ വാര്‍ത്തയില്‍ പോലും കണ്ടിട്ടുണ്ട് .

അയ്യന്‍കാളി  പോരാട്ടങ്ങളില്‍ മുസ്ലിം അടക്കമുള്ള  സമുദായങ്ങളിലെ

പ്രമാണികളെ  എതിര്‍പക്ഷത്തും ( ചുരുക്കമായി അനുകൂലപക്ഷത്തും )

കാണാം . മുസ്ലിം നവോത്ഥാന നായകനായി അറിയപ്പെടുന്ന വക്കം

മൗലവിയുടെ , കുപ്രസിദ്ധമാകേണ്ട പണ്ഡിറ്റ്  കറുപ്പന്‍വിരുദ്ധ പരാമര്‍ശമുള്ള

കത്ത്  നമ്മുടെ  കാഴ്ച്ചയിലുണ്ട് . 

വൈകുണ്ഡസ്വാമിയേയും ഒറ്റുകൊടുക്കുന്നു ! _____________________________________ ഇന്‍ഡ്യയില്‍ ആദ്യമായി അവര്‍ണ ജനത ജാതിവാഴ്ചയെ സംഘടിതമായി ചെറുത്തത് തെക്കന്‍ തിരുവിതാംകൂറിലാണ് . ചാന്നാര്‍ കലാപം അഥവാ മാറുമറയ്ക്കല്‍ സമരം എന്നാണ് ആ ജനമുന്നേറ്റം അറിയപ്പെടുന്നത് . പ്രൊട്ടെസ്‌‌ന്‍റന്‍റ് മിഷണറിമാര്‍ ഉഴുതുമറിച്ച ആ സവര്‍ണ കോളനിയില്‍ ഉയര്‍ന്നുവന്ന നായകനാണ് വൈകുണ്ഡസ്വാമി . സ്വാതിതിരുനാള്‍ മഹാരാജാവ് എന്ന ബ്രാഹ്മണ്യ ദുര്‍നീതിപാലകന്‍റെ ഭീകര മര്‍ദനങ്ങളെ വെല്ലുവിളിച്ചാണ് ആ പോരാട്ടം ജയക്കൊടി പാറിച്ചത് . അതേ ജനനായകന്‍റെ ധര്‍മം പരിപാലിക്കാന്‍ എന്നു പറഞ്ഞ് ഏതാനും കൊല്ലം മുന്‍പ് വിഷ്ണുപുരം ചന്ദ്രശേഖരനും കൂട്ടരും കൂടി ഉണ്ടാക്കിയതാണ് വി . എസ് . ഡി . പി . ( വൈകുണ്ഡസ്വാമി ധര്‍മ പരിപാലന സംഘം ) . എന്നാല്‍ ഇപ്പോള്‍ , വൈകുണ്ഡസ്വാമി നയിച്ച നവോത്ഥാന പോരാട്ടത്തിന്‍റെ പിന്‍മുറക്കാരെ ബ്രാഹ്മണ്യനീതിക്കാരുടെ സംഘപരിവാറിന് ഒറ്റുകൊടുക്കുകയാണ് വെള്ളാപ്പിള്ളി നടേശന്‍റെയും ടി . വി . ബാബുവിന്‍റെയും കാര്‍ബണ്‍ പതിപ്പുകാരനായ ചന്ദ്രശേഖരന് ക്രിസ്ത്യാനികളെ എന്തു ചെയ്യും ? ____________________________________ വിഷ്ണുപുരം ചന്ദ്രശേഖരന്‍ തന്‍റെ വി . എസ് . ഡി . പി . യിലെ നാടാര്‍ ജനങ്ങളെ സംഘപരിവാറിന് ഒറ്റുകൊടുക്കുമ്പോള്‍ ഉയരുന്ന ഒരു ചോദ്യമുണ്ട് : സംഘടനയിലെ ക്രിസ്ത്യന്‍ നാടാര്‍ വിശ്വാസികളെ എന്തു ചെയ്യും ? " ഘര്‍ വാപസി " നടത്തി മാനംകെടുത്താതെ പരിവാര്‍ അവരെ ഏറ്റെടുക്കുമോ ?

വൈകുണ്ഡസ്വാമിയേയും  ഒറ്റുകൊടുക്കുന്നു  !
_____________________________________
          ഇന്‍ഡ്യയില്‍   ആദ്യമായി  അവര്‍ണ ജനത   ജാതിവാഴ്ചയെ   സംഘടിതമായി  ചെറുത്തത്  തെക്കന്‍ തിരുവിതാംകൂറിലാണ്  .  ചാന്നാര്‍ കലാപം  അഥവാ  മാറുമറയ്ക്കല്‍  സമരം എന്നാണ്  ആ ജനമുന്നേറ്റം  അറിയപ്പെടുന്നത് .  പ്രൊട്ടെസ്‌‌ന്‍റന്‍റ്   മിഷണറിമാര്‍ ഉഴുതുമറിച്ച ആ  സവര്‍ണ കോളനിയില്‍     ഉയര്‍ന്നുവന്ന  നായകനാണ്   വൈകുണ്ഡസ്വാമി .  സ്വാതിതിരുനാള്‍    മഹാരാജാവ്  എന്ന  ബ്രാഹ്മണ്യ   ദുര്‍നീതിപാലകന്‍റെ   ഭീകര  മര്‍ദനങ്ങളെ  വെല്ലുവിളിച്ചാണ്  ആ  പോരാട്ടം  ജയക്കൊടി   പാറിച്ചത് .  അതേ  ജനനായകന്‍റെ   ധര്‍മം  പരിപാലിക്കാന്‍  എന്നു  പറഞ്ഞ്   ഏതാനും കൊല്ലം  മുന്‍പ്    വിഷ്ണുപുരം  ചന്ദ്രശേഖരനും  കൂട്ടരും കൂടി   ഉണ്ടാക്കിയതാണ്     വി . എസ് . ഡി . പി .  (   വൈകുണ്ഡസ്വാമി  ധര്‍മ പരിപാലന  സംഘം  ) .  എന്നാല്‍  ഇപ്പോള്‍ ,   വൈകുണ്ഡസ്വാമി   നയിച്ച   നവോത്ഥാന  പോരാട്ടത്തിന്‍റെ   പിന്‍മുറക്കാരെ  ബ്രാഹ്മണ്യനീതിക്കാരുടെ   സംഘപരിവാറിന്   ഒറ്റുകൊടുക്കുകയാണ്    വെള്ളാപ്പിള്ളി നടേശന്‍റെയും  ടി . വി .  ബാബുവിന്‍റെയും    കാര്‍ബണ്‍  പതിപ്പുകാരനായ ചന്ദ്രശേഖരന്
ക്രിസ്ത്യാനികളെ   എന്തു   ചെയ്യും  ?
____________________________________
വിഷ്ണുപുരം  ചന്ദ്രശേഖരന്‍   തന്‍റെ     വി . എസ് . ഡി . പി . യിലെ   നാടാര്‍ ജനങ്ങളെ   സംഘപരിവാറിന്   ഒറ്റുകൊടുക്കുമ്പോള്‍   ഉയരുന്ന  ഒരു ചോദ്യമുണ്ട്  :   സംഘടനയിലെ   ക്രിസ്ത്യന്‍  നാടാര്‍ വിശ്വാസികളെ  എന്തു ചെയ്യും ?     " ഘര്‍ വാപസി  "     നടത്തി   മാനംകെടുത്താതെ  പരിവാര്‍  അവരെ   ഏറ്റെടുക്കുമോ  ?