Monday, September 21, 2015

Saturday, September 19, 2015

               അയ്യപ്പനും നടേശനും തമ്മിലെന്ത്  ?




Friday, September 11, 2015

Friday, September 4, 2015


ഭാഷാ പിതാവല്ല , ഭ്രാന്താലയത്തിന്റെ          രാജശില്പിയാണ്  എഴുത്തച്ഛന്‍                                       


                                  ( ചെറായി രാമദാസ്  - സമകാലിക മലയാളം വാരിക , 20 . 4 . 2012  )
 പ്രൊഫ.  കെ . കെ . ശിവരാമന്റെ  ' എഴുത്തച്ഛന്‍ - ഭ്രാന്താലയത്തിന്റെ  രാജശില്പി  '   എന്ന  പുസ്തകത്തെയും അദ്ദേഹത്തിന്റെ  ജീവിതത്തെയും കുറിച്ച്

                                                         പ്രൊഫ :  കെ . കെ . ശിവരാമന്‍
                          





എഴുത്തച്ഛന്‍  കേരളത്തെ പിന്നോട്ടു  നടത്തി




        നട്ടെല്ലുള്ള   മലയാള സാഹിത്യ  വിമര്‍ശം അന്യംനിന്നുപോയിട്ടില്ല എന്ന്      
ഒരു വയോധികന്റെ  പേന കേരളത്തെ ബോധ്യപ്പെടുത്തുന്നു.....  സ്തുതിപാഠകര്‍  പൊലിപ്പിച്ചെടുത്തതാണ് എഴുത്തച്ഛന്റെ  കവന പാടവവും കാവ്യ ധാര്‍മികതയും .  തനിമയുള്ള മലയാള നിരൂപകര്‍  ആരും എഴുത്തച്ഛനെ പുകഴ്ത്തിയിട്ടില്ല .  ഇന്‍ഡ്യയിലെ മറ്റു പ്രദേശങ്ങളില്‍ ഭക്തിപ്രസ്ഥാന കാലത്ത് ഉദിച്ചുയര്‍ന്ന കവികളുമായി താരതമ്യം പോലും അര്‍ഹിക്കുന്നില്ല എഴുത്തച്ഛ നാമധാരി .  ജനവിരുദ്ധ ഉദ്ബോധനങ്ങള്‍ സുരക്ഷിതമായി പ്രചരിപ്പിക്കാന്‍ ശൂദ്ര വേഷം കെട്ടിയ ബ്രാഹ്മണനാകാം   ആ  ആള്‍ .  എഴുത്തച്ഛനെക്കാള്‍  മുന്‍പേ കണ്ണശ്ശന്മാര്‍ ഇതിഹാസ കാവ്യങ്ങള്‍ മലയാളത്തിലാക്കിയെന്നതു മറച്ചുവയ്ക്കപ്പെടുകയാണ് .   മലയാളത്തിനു ക്ലാസിക്കല്‍ ഭാഷാ പദവി  തേടി ഓടുന്നവര്‍ തന്നെ , നാലഞ്ചു നൂറ്റാണ്ടു മുന്‍പു മാത്രം  ജീവിച്ചിരുന്നതായി പറയപ്പെടുന്ന എഴുത്തച്ഛനെ മലയാള ഭാഷയുടെ പിതാവായും കൊണ്ടാടുന്നു ! വാല്മീകി രാമായണത്തിന്റെ  വ്യാജ  എഡിഷനായ ' അധ്യാത്മ രാമായണ'മാണ്   , സ്വന്തം  '  സംഭാവന'കളും ചേര്‍ത്ത്  , എഴുത്തച്ഛന്‍ കിളിയെക്കൊണ്ടു  പാടിച്ചത്‌ . വ്യാസഭാരതത്തിലെ നന്മകള്‍ വികലമാക്കിയാണ് ആ കിളിയെ പഠിപ്പിച്ചത് .  മാത്രമല്ല , വൃത്തികെട്ട സംബന്ധ വ്യവസ്ഥ  ശൂദ്രര്‍ക്കു മോക്ഷദായകമാണെന്ന്  വ്യാസന്റെ  കെയറോഫില്‍   നിരീക്ഷിക്കയും ചെയ്തു .  അങ്ങനെ നികൃഷ്ടമായി മാറിയ ആ ജീവിത രീതിയ്ക്കെതിരെയാണ് ചന്തുമേനോന്റെ ' ഇന്ദുലേഖ ' രംഗത്ത് വന്നത് . എഴുത്തച്ഛന്‍  പ്രചരിപ്പിച്ച വർണാശ്രമധര്‍മ  സിദ്ധാന്തങ്ങളെ  കടപിഴുതെറിയാന്‍ വന്ന വിപ്ലവകാരിയാണ്  കുഞ്ചന്‍ നമ്പ്യാര്‍ .   പ്രാണന്‍ ത്യജിച്ചും ശൂദ്രന്‍  ഭൂസുരന്റെ ദുഃഖം തീര്‍ക്കണമെന്നും എഴുതിവച്ചു എഴുത്തച്ഛന്‍ .  ഹിന്ദു മതത്തെ ജീവിക്കാന്‍ കൊള്ളരുതാത്തതാക്കി  മതംമാറ്റങ്ങള്‍ക്കു കളമൊരുക്കിയവരില്‍ പ്രധാനി എഴുത്തച്ഛനാണ്. ഇതിഹാസ പരിഭാഷയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്ത മറിമായങ്ങളിലൂടെയും ദുര്‍ബോ ധനങ്ങളിലൂടെയും   ജനങ്ങളുടെ നൈസര്‍ഗിക വാസനകളെയും മൂല്യബോധത്തെയും താറുമാറാക്കിയതിനാലാണ് പോര്‍ടുഗീസുകാര്‍ക്ക് ഇവിടെ അഴിഞ്ഞാടി ആധിപത്യം ഉറപ്പിക്കാന്‍ വേണ്ട സാഹചര്യം ഉണ്ടായത് .  ഗീതയിലുള്ളതിലേറെ പ്രതിലോമപരവും ചൂഷണപരവുമായ  തത്ത്വോപദേശങ്ങളാണ്  എഴുത്തച്ഛന്റേത്  .     രസാവിഷ്കാരം , ഔചിത്യം , വര്‍ണന  തുടങ്ങിയവയിലും   മേന്മയോന്നുമില്ല എഴുത്തച്ഛന്‍  കൃതികള്‍ക്ക് .  അവയെക്കാള്‍ പഴയ കൃതികളില്‍ പോലും ഏറെ ലളിത കോമളമായ ഭാഷ കാണാം ....  ഇങ്ങനെ പഴുതറ്റ  വിമര്‍ശത്തിന്റെ  കൂരമ്പുകള്‍ എമ്പാടും പായുന്നു  പ്രൊഫ . ശിവരാമന്റെ  പേനയില്‍ നിന്ന്‌ . അതിന്റെ  പൂര്‍ണ രൂപം കാണാന്‍ പുസ്തകം വായിക്കതന്നെ വേണം . ഗ്രന്ഥകാരനും പ്രസാധകനും  (  കാവാലം ബാലചന്ദ്രന്‍  ) ഒരേ മനസ്സാകുന്ന അദ്ഭുത കാഴ്ചയുമുണ്ട് ഇവിടെ . 

                     എഴുത്തച്ഛന്‍  
               ഭ്രാന്താലയത്തിന്റെ 
                      രാജശില്പി 


    പ്രൊഫ . കെ .കെ . ശിവരാമന്‍   


                   ബി.   ബുക്സ്   
പി. കെ. മെമ്മോറിയല്‍  ഗ്രന്ഥശാല 
       അമ്പലപ്പുഴ - 6 8 8  5 6 1
               ആലപ്പുഴ     ജില്ല 
      മൊബൈല്‍- 9 4 9 6 3 0 2 8 4 3    

       
             വില :   1 2 5    രൂപ 



















Friday, August 28, 2015

ഉപനിഷത്  സത്യങ്ങളെന്ത് , ഡോ : അഴീക്കോട്  കണ്ടതെന്ത്


https://drive.google.com/folderview?id=0B_WZxntPdha3fmJYWExmbDJVaVFCUzRDLTkxOGdFd290MXBtclR2dWMxcXRtZ2szR0xOaXc&usp=sharing

ഇന്‍‌ഡ്യന്‍ ഭരണഘടനയില്‍ ഒപ്പുവച്ച ദാക്‌ഷായണി

ഇന്‍ഡ്യന്‍ ഭരണഘടനയില്‍ ഒപ്പു വച്ച 
ദാക്ഷായണി









SWORD OF AYYANKAALY

Thursday, August 27, 2015



അംബേഡ്കറുടെ മരണം
താഴെ ക്ലിക്ക് ചെയ്യുക.



Tuesday, August 25, 2015

UNDRESSING THE WOMANHOOD- an Indian mason shows the way ---Part 2

അയ്യന്‍കാളി കേരളത്തിലേയ്ക്ക് : നാട് ഇളകിമറിയുന്നു




         


അന്തരിച്ചു  നാല്  പതിറ്റാണ്ടെത്തുമ്പോഴേയ്ക്കും അയ്യന്‍കാളി  , നാടിന്‍റെതന്നെ  ഒരു  പൊതുവികാരമായി മാറിയിരുന്നു എന്നു  കേരളം  തിരിച്ചറിഞ്ഞത്  1980 ഒക്റ്റോബെര്‍  അവസാനത്തോടെയാണ്.  ശില്‍പി  ഇസ്രാ  ഡേവിഡിന്‍റെ  മദ്രാസിലെ  വീട്ടില്‍നിന്ന്  അയ്യന്‍കാളിയുടെ  പൂര്‍ണ കായ വെങ്കല പ്രതിമ കേരളത്തിലേയ്ക്കു കൊണ്ടുവന്നത്  അപ്പോഴാണ്. പാലക്കാട്  വാളയാര്‍ ചുരം മുതല്‍  തിരുവനന്തപുരം വെള്ളയമ്പലം വരെയുള്ള 10  ദിന വാഹന യാത്ര  കേരള സമൂഹത്തെ സമ്പൂര്‍ണമായി ഇളക്കിമറിച്ചതിന്‍റെ  ദൃക്സാക്ഷി വിവരണമാണ്  ഇതോടൊപ്പമുള്ളത് . വെള്ളയമ്പലത്തു സ്ഥാപിച്ച പ്രതിമ നവംബെര്‍ 10-ന് അനാച്ഛാദനം  ചെയ്തത് പ്രധാനമന്ത്രി  ഇന്ദിരാഗാന്ധിയാണ് . ഈ റിപ്പോര്‍ട് തയ്യാറാക്കിയത് ,  1964-ല്‍ അയ്യന്‍കാളിയുടെ 101-ാം ജന്‍മദിനത്തോടനുബന്ധിച്ച്  
അദ്ദേഹത്തെപ്പറ്റി ആദ്യത്തെ   ( ? ) ചരിത്ര ലേഖനം  ( ' കേരള കൗമുദി ' യില്‍  ) എഴുതിയ   ഏ . കൃഷ്ണന്‍ വെങ്ങാനൂര്‍  ആണ് .  നമ്മുടെ മുന്നിലുള്ള  റിപ്പോര്‍ട്  പ്രസിദ്ധീകരിച്ച 1982- ലെ   ' ശ്രീഅയ്യന്‍കാളി  സ്മരണിക ' യുടെ  എഡിറ്റര്‍മാരില്‍  ഒരാളുമാണ് അദ്ദേഹം .   ( അയ്യന്‍കാളിയുടെ  പെങ്ങളുടെ മകളുടെ മകനായ അദ്ദേഹം അകാലത്തില്‍  ജീവിതത്തോടു യാത്രപറഞ്ഞിട്ട്  14 ആണ്ട് കഴിഞ്ഞു . )  മറ്റൊരു എഡിറ്ററായ  അഡ്വ .  എസ് . ഗിരിജാത്മജന്‍  ( അയ്യന്‍കാളിയുടെ  മകന്‍റെ  മകന്‍ )  നമ്മോടൊപ്പം എഫ്. ബി. യില്‍ നിത്യ സാന്നിധ്യമാണ് . സ്വന്തം പൂന്തോട്ടത്തില്‍ വിരിയുന്ന മനോഹര പുഷ്പങ്ങള്‍ എഫ്. ബി.യിലൂടെ നിത്യവും ഓരോരോ സുഹൃത്തുക്കള്‍ക്കായി സമര്‍പ്പിച്ച്  സൗഹൃദത്തിന്  ആഹ്ളാദകാരിയായ പുതിയൊരു മാനം നല്‍കുന്ന അദ്ദേഹമാണ് , അയ്യന്‍കാളി വിജ്ഞാനീയത്തില്‍ നമ്മുടെ ഏതു സംശയവും തീര്‍ത്തുതരാന്‍ കഴിയുന്ന ആശ്രയസ്ഥാനം .  ഈ സുവനീറില്‍ത്തന്നെ അദ്ദേഹം , അയ്യന്‍കാളിയുടെ നിയമസഭയിലെയും പുറത്തെയും പ്രവര്‍ത്തനങ്ങളെപ്പറ്റി അമൂല്യമായ ഒരു ലേഖനമെഴുതിയിട്ടുണ്ട് 
              
                            (  താഴെയുള്ള ലിങ്കില്‍   ക്ലിക്ക് ചെയ്യുക )

.https://drive.google.com/folderview?id=0B--XZ1cVB7rKfm00RVRqb2RzajRSUXpndGcxdXRJejRjcTVUZ2M2LTlIYkdKMVZFRlhLQVE&usp=sharing

Sunday, August 23, 2015

അയ്യന്‍കാളിപ്രസ്ഥാനം : നിയമം തുണച്ച പോരാട്ടങ്ങള്‍
https://drive.google.com/folderview?id=0B_WZxntPdha3fnlxc0FqbXlXaVdPMl9XLUxHOW8xby1FY0EyUU1iVVFWX0xkNy1vMUY0Vlk&usp=sharing

Tuesday, August 18, 2015

 ടി . കെ . കൃഷ്ണമേനോന്‍ -     അയിത്തജാതിക്കാരുടെ തോഴന്‍.




Friday, August 7, 2015

അവര്‍ണ പക്ഷം നിയമസഭയില്‍