Tuesday, April 10, 2018

" ശാംകരസ്‌മൃതി " പ്രസാധനം -- ഒരു സവര്‍ണന്‍റെ രോഷം
----------------------------------------------------------------------------------------------------




" ശാംകരസ്‌മൃതി "  പ്രസാധനത്തിനു  കിട്ടിയ
വലിയ ബഹുമതി !
---------------------------------------------------------------
                               നൂറ്റാണ്ടിലേറെ  പഴക്കമുള്ള  " ശാംകരസ്‌മൃതി "  പുനഃപ്രസിദ്ധീകരിക്കാനായി   പതിറ്റാണ്ടോളം യത്‌നിച്ചു  .  പക്ഷേ അപ്പോഴൊന്നും  ഞാൻ  കരുതിയില്ല  , ഇത്രയ്ക്ക്  അടിയന്തര പ്രാധാന്യമുണ്ട്  ആ  പുനരച്ചടിക്കെന്ന്  . തെക്കുംഭാഗം മോഹൻ ആണ്  അതെന്നെ ഇപ്പോൾ  ബോധ്യപ്പെടുത്തിത്തന്നിരിക്കുന്നത് . മാനവസമൂഹത്തിന്റെ  നിത്യശത്രുക്കൾ എന്ന ഗണത്തില്‍ പെടുത്താവുന്ന   ഈ ഗ്രന്ഥം വീണ്ടും  പുറത്തുവന്നതില്‍  ടിയാനുള്ള രോഷം  മറുഭാഷയിലൂടെ  ജ്വലിക്കുന്ന ഒരു അധമ  " രചന "   ഇവിടെ കോപ്പി ചെയ്യുന്നു .  (  എഫ് ബി ചട്ടങ്ങള്‍ക്കും  സൈബര്‍ നിയമത്തിനും വിരുദ്ധമായ അസഭ്യമായതുകൊണ്ട് , എഫ് ബി ക്കു  റിപ്പോര്‍ട് ചെയ്യാം ,  സൈബര്‍ സെല്ലില്‍ പരാതിപ്പെടാം . പക്ഷേ സമയമില്ല , അതുകൊണ്ട് വിടുന്നു . )

                             പൂഴ്ത്തിവച്ചിരുന്ന   ജാതികേരള   ഭരണഘടന  പുനഃപ്രസിദ്ധീകരിച്ചപ്പോള്‍  സവര്‍ണപക്ഷം എങ്ങനെ പ്രതികരിച്ചു  എന്ന് അടുത്ത തലമുറയും അറിയേണ്ടതുണ്ട് . അതിനായി ഈ വിശിഷ്ട രചന ഉള്‍പ്പെടെ  ടിയാന്‍റെ  ഇവിടത്തെ എല്ലാ കമെന്‍റുകളും ,  ഡിലീറ്റ് ചെയ്യാതെ  നിലനിര്‍ത്തുകയും ,  എന്‍റെ  ബ്ളോഗിലേയ്ക്കു ( https://cheraayiraamadaas.blogspot.in ) കോപ്പിചെയ്യുകയും ചെയ്യുന്നു .

                                 ഓരോ   കമെന്‍റിലെയും കള്ളത്തരം  ഞാന്‍ തുറന്നുകാട്ടുമ്പോള്‍  മുങ്ങുകയും , പുതിയ പുതിയ നുണകളുമായി പൊങ്ങുകയുമാണു ഈ വ്യാജന്‍ ചെയ്യുന്നതെന്ന്  ആര്‍ക്കും ഇവിടെ കാണാവുന്നതാണ് .

                                ( എന്‍റെ താത്രീ വിചാര പഠനം  വൈകുന്നതില്‍ വല്ലാതെ ബേജാറാകുന്നയാള്‍ ഈയിടെ ഇറക്കിയ  താത്രീ വിചാര പുസ്‌തകമാകട്ടെ , കള്ളരേഖകളുടെ സമാഹാരമാണ് !  )

                               എഫ് ബി യില്‍ 5000 -നടുത്തു സുഹൃത്തുക്കളുള്ള എനിക്ക്  അവരിലാരില്‍നിന്നും  കഴിഞ്ഞ 11 കൊല്ലത്തിനിടയില്‍ ഒരിക്കല്‍പോലും  ഇത്തരം  തെമ്മാടി ഭാഷ കേള്‍ക്കേണ്ടിവന്നിട്ടില്ല . സഭ്യമല്ലാത്ത ഒരു വാക്കോ പ്രയോഗമോ ഞാനും  എഴുതിയിട്ടില്ല ; ഇവിടെയെന്നല്ല , പുറത്തും .   മാന്യമായ ഭാഷകൊണ്ടു തന്നെ ഏതു വാദം നടത്താനും കഴിയും എനിക്ക്  .

                       മേല്‍ പറഞ്ഞ  അധമഭാഷാ സമ്പന്നനെ  ഇനിയും ഒരു സുഹൃത്തായി നിലനിര്‍ത്തുകയെന്നാല്‍ ,  ആ രചനാ രത്‌നങ്ങളുടെ   പുതിയ പുതിയ എഡിഷനുകള്‍  പ്രദര്‍ശിപ്പിച്ചു നില്‍ക്കാനുള്ള ഒരു മതിലായി എന്‍റെ പേജ്  മാറുക എന്നാണര്‍ഥം . നേരമില്ല അതിനു തുലയ്ക്കാന്‍ . ആയതിനാല്‍ ,  ആ പേര്  എന്‍റെ  ഫ്രന്‍ഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുന്നു .




" Thekumbhagom Mohan
Thekumbhagom Mohan താൻ ആദൃം വായിക്കേണ്ടതു ശ്രീശങ്കരൻറെ' മനീഷാപഞ്ചകം' ആണു അതു പഠിച്ചിട്ടു ആലോചിക്കു അതിനു വിരുദ്ധമായ ഈ സ്മൃതി ആ ശങ്കരാചാരൃർ എഴുതുമോ എന്നു. അതു പീന്നീടു ശങ്കരാചാരൃരുടെ പേരിൽ ആരോ ചമച്ചതാണെന്നും ബോധൃമാകും! പക്ഷേ, ആ പുസ്തകം ഒരു കാലത്തിൻറെ ദർപ്പണമാണു എന്നും അംഗീകരിക്കുന്നു.
പിന്നെ സവർണ്ണവിരോധത്താലേ കാണുന്നതെല്ലാം മഞ്ഞിച്ചിരിക്കുന്നു എന്നു പറയുന്നതാൻ ഭാരതത്തിൻറെ സാംസ്കാരിക ചരിത്രമെങ്കിലും ഒരാവർത്തി വായിക്കു.ജാതിക്കെതിരേ സവർണ്ണർ നടത്തിയ പോരാട്ടങ്ങളുടെ കഥയും ചരിത്രവും ഇവിടെ കേരളത്തിൽ ജാതിയ്ക്കെതിരേ പോരാടിയവരിൽ സവർണ്ണർ ഏറ്റവും മുന്നിലായിരുന്നു അയ്യൻകാളിയെ പോരാട്ടവീരൃം പകർന്നതു സവർണ്ണനായ സദാനന്ദസ്വാമികളായിരുന്നു അദ്ദേഹത്തെ പ്രജാസഭയിലേക്കു നോമിനേറ്റു ചെയ്തതു പരമേശ്വരൻ പിളള എന്ന സവർണ്ണനായിരുന്നു.അവർ എല്ലാവരെയും മനൂഷൃരായി കണ്ടു തന്നെപ്പോലെ അകാരണമായി( അതേ കാരണമുണ്ടോ)ജാതി വിരോധംമൂലം സതൃങ്ങൾ അസതൃങ്ങളാക്കി പ്രസ്താവന നടത്തുന്ന വിഷജന്തുക്കളാകരുതു.അതുമൂലം ഒന്നും നേടുകയില്ല.താത്രീവിചാരം തന്നെ എത്ര പുസ്തകം ഇറങ്ങി. താങ്കളുടെ പുസ്തകം മാത്രം ഇറങ്ങിയില്ല.എന്തുകൊണ്ടു മനശൂദ്ധിയില്ല.താങ്കൾ താത്രീയെ വച്ചു എത്ര ദളിതൻ അവളെ ഭോഗിച്ചു എന്ന ഗവേഷണം നടത്തുകയായിരിക്കും!
Manage
LikeShow More Reactions · Reply · 17h "


Thekumbhagom Mohan ഇപ്പോഴും താങ്കൾ ആ പല്ലവിതന്നെ പാടിക്കൊണ്ടിരിക്കുകയാണോ'എനിക്കു മുന്നിൽ പൂഴ്ത്തി' താങ്കൾ ഏതൂ കോത്താഴത്തെയാണു തൻറെ മുന്നിൽ പുഴ്ത്താൻ.ആരാ താൻ സാഹിതൃത്തിലെ'ഹിഡുംഭി'യോ? ആദൃം താൻ ഒന്നു മനസിലാക്കുക.മലയാള സാഹിതൃത്തിൽ താൻ ഒന്നുമല്ല. ഒന്നുമായിട്ടുമില്ല. ഇനി ഒട്ടാകത്തുമില്ല. അതിൻറെ ലക്ഷണമാണിതെല്ലാം.അതുകൊണ്ടു ഇനി എനിക്കു മുന്നിൽ പുഴ്ത്തിയെന്നതു മാറ്റിപ്പിടി!
Manage
Like · Reply · 19h


Thekumbhagom Mohan കുറേ കൊല്ലമായല്ലോ താത്രീ വിചാരം വരുന്നു എന്നു പറഞ്ഞു കേട്ടിട്ടു പുലി വരുന്നേ പുലി വരുന്നേ എന്നു പണ്ടാരാണ്ടു പറഞ്ഞ പോലെ പിന്നെ'ശാങ്കരസ്മൃതി' അതു രാമദാസിനാണു കിട്ടാതിരുന്നതു ഞങ്ങളോക്കെ അതു എന്തും പണ്ടേ അതു സ്വന്തമാക്കിയതാണു കേരളത്തിലെ ഒരു വിധപ്പെട്ട ലൈബ്രറികളിലൊക്കെ ആ അമുലൃഗ്രന്ഥം ഉണ്ട്. അതു തേടി മദ്രാസു വരെ പൊകേണ്ടതില്ലായിരുന്നു കുന്ദംകുളത്ത് പഞ്ചാംഗ പബ്ലിക്കേഷനാണു അതു പ്രസീദ്ധീകരിച്ചതു !
6
Manage
Like · Reply · 3d



Thekumbhagom Mohan ഇപ്പോഴും താങ്കൾ ആ പല്ലവിതന്നെ പാടിക്കൊണ്ടിരിക്കുകയാണോ'എനിക്കു മുന്നിൽ പൂഴ്ത്തി' താങ്കൾ ഏതൂ കോത്താഴത്തെയാണു തൻറെ മുന്നിൽ പുഴ്ത്താൻ.ആരാ താൻ സാഹിതൃത്തിലെ'ഹിഡുംഭി'യോ? ആദൃം താൻ ഒന്നു മനസിലാക്കുക.മലയാള സാഹിതൃത്തിൽ താൻ ഒന്നുമല്ല. ഒന്നുമായിട്ടുമില്ല. ഇനി ഒട്ടാകത്തുമില്ല. അതിൻറെ ലക്ഷണമാണിതെല്ലാം.അതുകൊണ്ടു ഇനി എനിക്കു മുന്നിൽ പുഴ്ത്തിയെന്നതു മാറ്റിപ്പിടി!
Manage
Like · Reply · 19h



Thekumbhagom Mohan ഞങ്ങളൊക്കെ തട്ടിക്കുട്ടി ഇറക്കുകയാണല്ലോ താങ്കൾ അല്ലേ നുറ്റാണ്ടുകൾ തപസ്സു ചെയ്തു താത്രീവിചാരം പുറത്തിറക്കുക. ഞാൻ ആദൃം തേടിയതു താങ്കളുടെ പുസ്തകമാ അപ്പോൾ പറഞ്ഞു തീർന്നില്ല എന്നു അഞ്ചുകൊല്ലം ആയി എന്നിട്ടു ഇപ്പോഴും തീർന്നില്ല കോഴിക്കു മുല വരുന്നതു പോലെ ഇതു തീരുമോ ?
Manage
Like · Reply · 1d






hekumbhagom Mohan ആരു പുഴ്ത്തിവച്ചിരുന്നു എന്നാണു ഇദ്ദേഹം പറയുന്നതു? ഇദ്ദേഹം പറയുന്നതുപോലെ അല്ല കാരൃങ്ങൾ. സംസ്ഥാനം ഒട്ടാകെ ഉളള ലൈബ്രറീകളിൽ ഈ പുസതകം ഉണ്ടു. ആവശൃക്കാരനു അവിടെ നിന്നെടുക്കാം പോരെങ്കിൽ ഒരു വിധപ്പെട്ട സ്വകാരൃ ലൈബ്രറിയിൽ എല്ലാം ഈ പുസ്തകം ഉണ്ടു ഈ കാരൃം ഞാൻ പറഞ്ഞപ്പോൾ എന്തുകൊണ്ടു നിങ്ങൾ അതു പുന:പ്രസീദ്ധീകരണം നടത്തിയില്ല എന്ന കുറ്റാരോപണം ചെയ്യുകയാണു ആ മാനൃൻ
ഒരു പുസ്തകം പ്രസാധകൻ പ്രസിദ്ധീകരിക്കണമെങ്കിൽ ആ പുസ്തകത്തിൻറെ വിപണന സാധൃത പരിശോധിക്കും. ഇവിടെ ഈ പുസ്തകം ഫൃഡലിസ്സത്തിനു മുമ്പുളള കാലത്തിൻറെ തിരുശേഷിപ്പാണു ആ കാലത്തെക്കുറിച്ചു ഗവേഷണം നടത്താൻ ആരെങ്കിലും തേടിയെങ്കിലായി. ഇപ്പോൾ ചെറായി രാമദാസിനെ പോലെ അപുർവ്വങ്ങളിൽ അപൂർവ്വം തേടിയെങ്കിലായി. അങ്ങനെ ഉളള പുസ്തകം പ്രസിദ്ധീകരിക്കുക പ്രയാസം ഇതു ഈ ചോദൃം ഉയർത്തുന്ന രാമദാസിനും അറിയാം.അപ്പോൾ അതല്ല കാരൃം'.ജാതി അധികാരികൾ പുഴ്ത്തിയ'എന്ന പരസൃവാചകത്തിലുടെ 'സവർണ്ണവിരോധം' പുലർത്തുന്ന ഒരു വിഭാഗം ഉണ്ടു. അവരുടെ കൈയ്യിൽ ഒരു ആയുധം അതുമാത്രമാണു ഇത്തരക്കാരുടെ ലക്ഷൃം.!
Manage
Like · Reply · 1d



Thekumbhagom Mohan അതാണു താങ്കളിൽ ഉളള അപകർഷതാബോധം താങ്കൾ തന്നെ കണ്ടെത്തി എന്നവകാശപ്പെടൂന്ന ഈ പുസ്തകത്തിനൂ 10 കൊല്ലം മുമ്പു പത്രത്തിൽ പരസൃം കൊടുത്തപ്പോൾ ആരും എതിർത്തില്ല എന്നതു കൊണ്ടു ഇപ്പോൾ എതിർത്തുകുടാ എന്നതും , ആരാണു തന്നെ ഈ പുസ്തകത്തിൽ നിന്നു അകറ്റി നിർത്തിയതു എന്നും ഉളള വിഡ്ഡിത്തം പുലമ്പുന്നതും ഈ അപകർഷതാബോധമാണു സമുഹത്തിൽ ഒരു പുസ്തകവും ആരും ആരിൽ നിന്നും മറച്ചുവയ്ക്കുന്നില്ല.കണ്ടെത്തുക എന്നതു ഒരു തപസൃ ആണു അതിനു കഴിയാത്തവർ ഇങ്ങനെ പലതും പറയും.അതുപോലെ രണ്ടു നൂറ്റാണ്ടുകാലം ഇതിനു അച്ചടി ഉണ്ടായില്ല എന്നതും വലീയ തമാശയാണു എൻറെ കൈയ്യിലിരിക്കുന്ന പുസ്തകം 1971 ലെ പതിപ്പാണു.അതു പഞ്ചാംഗം പബ്ലിക്കേഷൻ പതിപ്പാണു മനുസ്മൃതിയും ശാങ്കരസ്മൃതിയും ഡിസിയും പുറത്തിറക്കിയിട്ടുണ്ടെന്നാണു ഓർമ്മ.മനുസ്മൃതി അവരു പ്രീപബ്ലിക്കേഷൻ വൃവസ്ഥയിൽ വാങ്ങിയതാണു
ആദൃം തന്നെ മനസിനെ ഇത്തരം മലീമസവികാരങ്ങളാൽ കളങ്കപ്പെടുത്താതിരിക്കു ശേഷം അന്വേഷിക്കു !
Manage
Like · Reply · 1d



Thekumbhagom Mohan ചെറായിയുടെ പോസ്റ്റിനൂ വന്ന കമൻറുകൾ പരിശോധിച്ചാൽ ഈ പുസ്തകവും അതിൻറെ ഇംഗ്ലീഷു വിവർത്തനവും ഈ നാട്ടിലാകെ ഉണ്ടു എന്നിട്ടും ഈ മാനൃൻ പറയുന്നു 'ജാതി അധികാരികൾ പുഴ്ത്തി' എന്നു. ഇതൊക്കെ വിശ്വസിക്കാൻ കുറെ ജാതിഭ്രാന്തൻമാരും !
Manage
Like · Reply · 1d


Thekumbhagom Mohan ഇങ്ങനെ പലവിധ പൊളളത്തരങ്ങൾകൊണ്ടു ജീവിക്കുന്ന ധാരാളം ഉരഗങ്ങൾ ഉണ്ടു ഇങ്ങനെ !
Manage
Like · Reply · 1d


Thekumbhagom Mohan ഒരുവിധപ്പെട്ട എല്ലാ ലൈബ്രറികളിലും ഉണ്ടു !
Manage
Like · Reply · 1d



Wednesday, January 17, 2018

നിരൂപണത്തിന്‍റെ ജാതി

നിരൂപണത്തിന്‍റെ    ജാതി


അയ്യന്‍‌കാളിയുടെ കത്തും സ്വദേശാഭിമാനിയും

അയ്യന്‍‌കാളിയുടെ കത്തും സ്വദേശാഭിമാനിയും







Wednesday, March 22, 2017

വൈക്കത്ത് ഒരു മേനോന്‍ കാലത്തെ വെല്ലുവിളിക്കുന്നു !

വൈക്കത്ത്  ഒരു  മേനോന്‍  കാലത്തെ  വെല്ലുവിളിക്കുന്നു !

   വൈക്കം സത്യാഗ്രഹത്തിനും  മൂന്നു പതിറ്റാണ്ടു മുന്‍പ്  , ആ  ജാതിവാഴ്ചക്കോട്ടയില്‍  ഒരു സവര്‍ണന്‍   മനുഷ്യ സമത്വത്തിന്‍റെ  കൊടിയുയര്‍ത്തിയെന്ന്  നമ്മള്‍  അറിയേണ്ടതുണ്ട്  ! പുതിയ കാലത്തിന്‍റെ  വരവറിയിച്ച് ,
വൈക്കം  മുന്‍സിഫ്  കുഞ്ഞുണ്ണി മേനോന്‍ തന്‍റെ  കോടതിയില്‍  താഴ്ന്ന ജാതിക്കാര്‍ക്കും പ്രവേശം നല്‍കിയാണ്  ചരിത്രത്തില്‍ ഒരു അഗ്രഗാമിയുടെ സ്ഥാനം നേടിയെടുത്തത് .


അറിയാമല്ലോ , നവോത്ഥാനകാല കേരള ചരിത്ര പഠിതാക്കള്‍ നിര്‍ബന്ധമായും പരിശോധിക്കേണ്ട അമൂല്യ രേഖാ സമുച്ചയമാണ് ,  തമിഴ്‌നാട്   സ്റ്റേറ്റ്  ആര്‍ക്കൈവ്‌സില്‍  സൂക്ഷിച്ചിട്ടുള്ള  N N P R  (  Native News Paper Reports ) .  1878 -നും  1936-നും ഇടയ്ക്ക്  ദക്ഷിണേന്‍ഡ്യയിലെ  , 50 മുതല്‍ 400 വരെ ഇംഗ്ളിഷ് -  പ്രാദേശികഭാഷാ പത്രങ്ങളില്‍ നിന്ന് ,   മദ്രാസിലെ ബ്രിട്ടിഷ്  സര്‍ക്കാരിന്‍റെ  സി . ഐ . ഡി . യും  തര്‍ജുമക്കാരും  ചേര്‍ന്നു ശേഖരിച്ചു  confidential    രേഖയായി സര്‍ക്കാര്‍ വൃത്തങ്ങളില്‍ വിതരണം ചെയ്തിരുന്നതാണ്  ഈ  ഇംഗ്ളിഷ്  ബുള്ളറ്റിനുകള്‍ .  ആറു പതിറ്റാണ്ടിന്‍റെ 140 - ഓളം  വോള്യങ്ങള്‍  . ശരാശരി  300 പേജുകള്‍ . കേരളത്തില്‍നിന്നു പോകുംമുന്‍പ്  ഞാന്‍ പേരുപോലും കേട്ടിട്ടില്ലാഞ്ഞ  എത്രയോ മലയാളം  പത്രങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകളുണ്ട് അവയില്‍ !  നീണ്ട മൂന്നു കൊല്ലത്തെ തുടര്‍ച്ചയായ  യത്‌നം കൊണ്ട്   ഞാന്‍  N N P R  മുഴുവനായി  പരിശോധിച്ചു തീരാറായി .  എന്‍റെ നവോത്ഥാനകാല കേരളചരിത്ര പഠനത്തിനിടയ്ക്കു കണ്ടുമുട്ടിയ  ഏറ്റവും വിലപിടിച്ച പുരാ രേഖകളില്‍ പെടും ഇവ .

"പുലയക്കുട്ടികള്‍ " ക്കു വീണ്ടും പള്ളിക്കൂടം " വിലക്ക് "




"പുലയക്കുട്ടികള്‍ " ക്കു  വീണ്ടും  പള്ളിക്കൂടം " വിലക്ക് "
------------------------------------------------------------------------------------








ജാതിഭേദ വാഴ്ചയ്‌ക്കെതിരെ നൂറ്റാണ്ടു മുന്‍പേ നിയമംകൊണ്ടും
കരബലംകൊണ്ടും   പൊരുതിയ  അയ്യന്‍‌കാളിയുടെ നാടാണു  തിരുവനന്തപുരം . സര്‍ക്കാര്‍ സ്കൂളില്‍  ദലിത് കുട്ടികളെയും പ്രവേശിപ്പിക്കണമെന്ന നിയമത്തെ വെല്ലുവിളിച്ച സവര്‍ണരുടെയും ഈഴവപ്രമാണികളുടെയും ധിക്കാരത്തെ അദ്ദേഹവും കൂട്ടരും ചെറുത്തുനിന്ന നഗരപ്രാന്ത പ്രദേശങ്ങളാണു  വെങ്ങാനൂരും ഊരൂട്ടമ്പലവും . തിരുവിതാംകൂറിലാകെ പൗരസ്വാതന്ത്ര്യത്തിന്‍റെ  ജയക്കൊടി പാറിച്ച പോരാട്ടങ്ങളായിരുന്നു  അവിടങ്ങളിലെ പള്ളിക്കൂടം സമരങ്ങള്‍ . കാലം മാറിയപ്പോള്‍ , അതേ തിരുവനന്തപുരത്ത്  അയ്യന്‍‌കാളിയുടെ കുഞ്ഞുങ്ങള്‍ക്കു മുന്നില്‍ സമാന സ്വഭാവമുള്ള  വിലക്കുകള്‍ ഉയരുന്നു . ഇതോടൊപ്പമുള്ള  ഞെട്ടിക്കുന്ന അനുഭവ വിവരണം  മറ്റൊന്നുമല്ല തെളിയിക്കുന്നത് . പാവങ്ങളുടെ മോചനത്തിനായി ഉദിച്ചുയര്‍ന്ന ഒരു മഹാ ജനകീയ പ്രസ്ഥാനത്തിലെ ഒറ്റുകാരുടെ തുണയോടെയാണ്  ഇത്തവണ  വംശമേന്‍‌മ വാദികള്‍ കളംനിറഞ്ഞാടുന്നത് എന്ന വ്യത്യാസമേയുള്ളൂ . അയ്യന്‍‌കാളിപ്പോരാട്ടങ്ങളുടെ മാനം കാക്കാന്‍  നാട്  ഒറ്റക്കെട്ടായി കുതിച്ചെത്തേണ്ടതുണ്ട് . ഒരു വംശമേന്‍‌മക്കാരിയുടെയും അവളുടെ തന്തയുടെയും അഴിഞ്ഞാട്ടങ്ങള്‍ക്കു  രാഷ്‌ട്രീയ രക്ഷയേകുന്നവരെ ജനപക്ഷക്കാരായി ഗണിച്ചുകൂടാ .

http://cheraayiraamadaas.blogspot.com/2017/03/blog-post_22.html


Monday, March 20, 2017

ഇന്നത്തെ കര്‍ണന്‍ , ഇന്നലത്തെ പരമന്‍



പോയ കാലങ്ങളില്‍   ദലിത വര്‍ഗം അനുഭവിക്കേണ്ടിവന്ന മാരക   പീഡനങ്ങള്‍ക്ക് , അവരുടെ പിന്‍‌തലമുറകള്‍  സമസ്‌ത തലങ്ങളിലും ജനാധിപത്യപരമായി  കണക്കുതീര്‍ക്കുന്നത്  എങ്ങനെയെന്നു കണ്ടുകൊണ്ടിരിക്കയാണ്  ബ്രാഹ്മണ്യവത്കരിക്കപ്പെട്ട  ഇന്‍‌ഡ്യ .  ആദ്യത്തെ  വലിയ   സ്‌ഫോടനം നടത്തിയത്  ഡോ :  അംബേഡ്‌കറായിരുന്നു .  ഇതാ , ഒടുവില്‍  അത്  കൊല്‍ക്കത്ത  ഹൈക്കോടതിയിലെ  ജസ്റ്റിസ്  സി . എസ് .  കര്‍ണന്‍  എന്ന  " ധിക്കാരി " യില്‍ എത്തിനില്‍ക്കുന്നു . മുറിവേല്‍ക്കുന്ന  വര്‍ഗാഭിമാനമാണ്  ചെറുത്തുനില്‍പ്പായി  ജ്വലിച്ചുയരുന്നത് . ജാതിഭേദ രോഗാണുക്കള്‍  എമ്പാടും ചൂഴ്ന്നുനില്‍ക്കുന്ന  ഒരു ഉദ്യോഗസ്‌ഥ  സംവിധാനത്തോട്  ഈവിധം പൊരുതുന്നതിനെയാണ്  ധീരത  എന്നു വിശേഷിപ്പിച്ച്  അഭിവാദ്യം ചെയ്യേണ്ടത് . ഈ പോരാട്ടം നാളെ  പിന്‍‌മടങ്ങേണ്ടിവന്നാലും   ,  അതല്ല ,  മുന്നേറി  ജയക്കൊടി നാട്ടിയാലും  , ഒന്നുപോലെ  ആദരിക്കും  ഈ ധീരനെ  പൗര സമത്വവാദ പോരാളികള്‍ .

                 ജസ്റ്റിസ്   കര്‍ണന്  ഒരു മുന്‍‌ഗാമിയുണ്ട്   ഈ  കേരളത്തില്‍  --   പരേതനായ  അഡ്വ .   ടി . എ . പരമന്‍  എം . എല്‍ . എ .     പഴയ കൊച്ചി രാജ്യത്ത് വിദ്യാ വെളിച്ചം നേടി പൊരുതിക്കയറിയ ദലിതരുടെ  ആദ്യ തലമുറയില്‍പ്പെട്ടയാള്‍  .  അര നൂറ്റാണ്ടു മുന്‍പ്  മജിസ്‌ട്രേറ്റായിരുന്നപ്പോള്‍  , ന്യായാധിപ രംഗത്തെ മാടമ്പിത്തത്തെ ചോദ്യം ചെയ്‌തതിന്  ഹൈക്കോടതിയുമായി  ഏറ്റുമുട്ടേണ്ടിവന്നു  അദ്ദേഹത്തിന്  . ബൗദ്ധിക  ഉന്നതിയിലെത്തിയ  ഒരു ദലിതന്‍ , സ്വാഭിമാനം മുറിപ്പെട്ടപ്പോള്‍  ദുരധികാരപ്രമാണികളെ ചെറുത്തുനിന്ന്  കേരളീയ ദലിത് മുന്നേറ്റങ്ങളുടെ  യശസ്സുയര്‍ത്തിയതിന്‍റെ  ചരിത്രമാണത് .   ആ സംഭവത്തിന്‍റെ  ഹൈക്കോടതി രേഖകളും ,  അപൂര്‍ണമായ  സ്വജീവിതാഖ്യാനത്തിന്‍റെ  സംഗ്രഹവും  ഉള്‍പ്പെടുന്ന  മൂന്ന്  ലേഖനങ്ങളുടെ  ലിങ്കുകള്‍      കൊടുക്കുന്നു ഇവിടെ  :






http://cheraayiraamadaas.blogspot.com/2015/07/blog-post_16.html