Sunday, April 28, 2019

കേട്ടുകേള്‍വി ചരിത്രമാകില്ല


to Mathrubhumi weekly , calicut  ,  28.4.2019

 (  വായനക്കാര്‍ എഴുതുന്നു )



കേട്ടുകേള്‍വി ചരിത്രമാകില്ല
________________________

113 കൊല്ലം മുന്‍‌പ് കൊച്ചി രാജ്യത്തു നടന്ന താത്രീ സ്‌മാര്‍ത്തവിചാരത്തെപ്പറ്റി ഡോ : രാജന്‍ ചുങ്കത്ത് പറയുന്ന

പലതും ( 97 : 6 ) അവാസ്‌തവമാണെന്നു തെളിയിക്കാന്‍ ആ ലേഖനംതന്നെ മതി  !  ആ വ്യഭിചാരക്കേസിലെ  പ്രതികളില്‍ ഒരാളായി വി . കെ . നാരായണ " ഭട്ടതിരി " യെ തെറ്റായി , പകരക്കാരനായി , ചേര്‍ക്കുകയായിരുന്നു

എന്നാണു ലേഖകന്‍റെ വെറും വാക്കാല്‍ വാദം . അഛ്‌ചന്‍ സ്‌മാര്‍ത്തവിചാരണയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല

എന്നാണ് ഭട്ടതിരിയുടെ മകന്‍ പി . ചന്ദ്രശേഖരന്‍ , ലേഖകന്‍റെ ചോദ്യത്തിനു മറുപടിയായി പറഞ്ഞിരിക്കുന്നത് .

തന്‍റെ വേളിയ്‌ക്ക് താന്‍ , ഭ്രഷ്‌ടനായ ഭട്ടതിരിയെ പങ്കെടുപ്പിച്ചതിനാല്‍ സ്വജനങ്ങളുടെ എതിര്‍പ്പ്

നേരിട്ടതിനെപ്പറ്റിയാണ് കവി അക്കിത്തം ലേഖകനോടു പറയുന്നത് . അദ്ദേഹത്തിനു പോലും അറിയില്ല ലേഖകന്‍

കണ്ടെടുക്കുന്ന സാങ്കല്‍‌പ്പിക "  ആള്‍മാറാട്ടക്കഥ " എന്ന് ആ വാക്കുകള്‍ തെളിയിക്കുന്നുണ്ടല്ലോ :  "

 ... പകരക്കാരനെ പ്രതിയായി ഹാജരാക്കുന്നതുപോലെ ഒരു ഏര്‍‌പ്പാട്  114 കൊല്ലം മുമ്പും ഉണ്ടായിരുന്നു എന്ന്

കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നു . "  ഭട്ടതിരിയുടെ ജ്യേഷ്‌ഠന്‍  വി . കെ . നീലകണ്ഠന്‍ ഭട്ടതിരിയുടെ

പേരമകന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിനെ താന്‍ ബന്ധപ്പെട്ടെന്നു  ലേഖകന്‍ എഴുതിയിട്ടുണ്ടെങ്കിലും   , അദ്ദേഹം

എന്തു പറഞ്ഞു എന്നു നമുക്കറിയില്ല . പിന്നെയുള്ളത് ,  "  പകരക്കാരനായി അനുജന്‍ നാരായണ ഭട്ടതിരി

പ്രതിചേര്‍‌ക്കപ്പെടുകയാണുണ്ടായതെന്നാണ് നാട്ടുകാരില്‍ പലരും അഭിപ്രായപ്പെട്ടത് "  എന്ന അന്തസ്സില്ലാത്ത

ഒരേയൊരു വാചകമാണു ലേഖകന്‍റെ പിടിവള്ളി .  " അനുജന്‍ " എന്നു ചേര്‍ത്തിട്ടുള്ളതുകൊണ്ട് , ജ്യേഷ്‌ഠനായിരുന്നു യഥാര്‍‌ഥ പ്രതി എന്നു വായനക്കാര്‍ ഊഹിച്ചോട്ടെ എന്നു ലേഖകന്‍ കരുതുന്നുണ്ടോ ആവോ ! സ്വന്തം മകന്നും സുഹൃത്തായ അക്കിത്തത്തിനും പോലും അറിവില്ലാത്ത , നാലു തലമുറയ്ക്കെങ്കിലും മുന്‍‌പു നടന്ന ആള്‍മാറാട്ടക്കഥ പറഞ്ഞുതരാന്‍ യോഗ്യരായ ആ നാട്ടുകാരുടെ പേരും അവര്‍ പറഞ്ഞതിന്‍റെ വിശദാംശങ്ങളും വായനക്കാര്‍ അറിയേണ്ടതില്ല എന്നാണോ ?

                 ഈവിധം ഒരു കേട്ടുകേള്‍വിയുമായി വായനക്കാര്‍ക്കു മുന്നില്‍ വരും മുന്‍‌പ്  , സം‌സ്‌ഥാന

ആര്‍ക്കൈവ്സ് വകുപ്പില്‍ ഇതു സംബന്ധിച്ചു സൂക്ഷിച്ചിട്ടുള്ള വന്‍ രേഖാ ശേഖരം ഒന്നു പരിശോധിക്കാമായിരുന്നു

ലേഖകന് ( അതില്‍ നിന്ന് ഒട്ടേറെ രേഖകള്‍ ഞാനും പുറത്തുകൊണ്ടുവന്നിട്ടുണ്ട് ) . ആ വിവരങ്ങള്‍

നിഷേധിച്ചുകൊണ്ടു വേണമായിരുന്നു തന്‍റെ കഥാകഥനം . വിചാരണയ്ക്കൊടുവില്‍  "  സാധനം "  ,  തന്‍റെ

വ്യഭിചാര കക്‌ഷിയായ കൊച്ചി രാജാവിന്‍റെ മുദ്രമോതിരം  ഉയര്‍ത്തിക്കാട്ടിയെന്നും ,

ഇനിയും വേണോ കക്‌ഷികളുടെ പേര്  എന്നു ചോദിച്ച് അവര്‍  ഭീഷണിപ്പെടുത്തിയതിനാലാണു വിചാരണ

ടപ്പേന്ന് നിര്‍ത്തിവച്ചതെന്നും  മറ്റും വ്യാഖ്യാനിക്കുന്ന  നാടകവും  പെയ്‌ന്‍റിങ്ങും കൊച്ചുപുസ്‌തകവുമുണ്ടു

സങ്കല്‍‌പ്പക്കാര്‍ക്കു കൂട്ടിന്  ! അതേ സ്‌ഥാനമാണ് ,   " കപ്‌ളിങ്ങാട് " എന്നെഴുതിയ മുദ്രമോതിരം താത്രിക്ക്

കുളക്കടവില്‍നിന്നു കിട്ടിയതുവഴിയാണു ഭട്ടതിരി പ്രതിയാക്കപ്പെട്ടതെന്ന കേള്‍വിക്കുമുള്ളത് .

                 എറണാകുളം റീജിയണല്‍ ആര്‍ക്കൈവ്‌സിലുള്ള  File - 8 ( " പൊടിഞ്ഞ രേഖകള്‍ " ) ലെ 13 . 11 .

1080 ന്‍റെ ദിനസരിക്കുറിപ്പില്‍നിന്ന്   : " കപ്‌ളിങ്ങാട്ട നാരായണന്‍ നമ്പൂരി [ " നമ്പൂരി " എന്നാണു രേഖ ]

യെപറ്റി സാധനത്തിന്‍റെ മൊഴി വാങ്ങി .  നാരായണന്‍ നമ്പൂരിയെ വിസ്‌തരിച്ചു .  അദ്ദെഹത്തിന്‍റെ

സാക്‌ഷിയായി നടുവിലെ മടത്തില്‍ വെങ്കിടെശ്വര പട്ടരെ വിസ്‌തരിച്ചൂ  " (  പേജ് D 16 - I ) .

                 
                    File - 1 ( " സ്‌മാര്‍ത്തന്‍റെ തീരുമാനവും സ്വരൂപം ചൊല്ലിയവരുടെ പേരുവിവര പട്ടികയും " ) ല്‍

നിന്ന് : "  28 . വരൊര കപ്‌ളിങ്ങാട്ട നാരായണന്‍ നമ്പൂരി ___ പുരുഷന്‍ നിഷെധിക്കുകയല്ലാതെ വിശേഷ ഹേതു

ഉള്ളതായി പറയുക പൊലും ചെയ്യുന്നില്ലാ . പുരുഷന്‍ വിസ്‌തരിച്ച ഒരു സാക്‌ഷി കെവലം ഇഷ്ടത്തിന്ന വെണ്ടി

പറയാന്‍ ആളാണന്ന ആയാളുടെ മൊഴികൊണ്ടതന്നെ ഊഹിക്കാവുന്നതാണ . സാധനത്തിന്‍റെ മൊഴിയിന്‍‌മെല്‍

അവിശ്വാസം ജനിക്കുന്നില്ലാ  "  (  പേജ് 43 ) .

         പിന്നീട്  കേരളീയ നവോത്ഥാന പോരാട്ടങ്ങളെ ധൈഷണികമായി തുണച്ചു , എഴുത്തുകാരനായി പ്രശസ്‌തി നേടിയ വി. കെ .

നാരായണ ഭട്ടതിരി   . ജാതിഭേദവാഴ്ച വാദത്തെ തന്‍റെ  വേദ പാണ്ഡിത്യ ഗരിമകൊണ്ടു ചോദ്യം

ചെയ്‌തു ആ ഭ്രഷ്ടന്‍ . നമ്മള്‍ ഇന്നനുഭവിക്കുന്ന സാമൂഹിക സമത്വത്തിനു പിന്നില്‍ , ബ്രാഹ്‌മണ്യത്തിന്‍റെ  ആ

ഇരയുടെ കൈത്താങ്ങുമുണ്ട് .  അദ്ദേഹം അര്‍ഹിക്കുന്ന ആദരം  പുതിയ കേരളം ഇതുവരെ നല്‍‌കിയിട്ടില്ല . അതേസമയം , വസ്‌തുനിഷ്‌ഠമല്ലാത്തതൊന്നും ചരിത്രചര്‍ച്ചയില്‍ വന്നുകൂടാ എന്നതുകൊണ്ടാണ്  ഞാന്‍ ഡോ : രാജന്‍ ചുങ്കത്തിന്‍റെ വാദങ്ങളെ എതിര്‍ക്കുന്നത് .



                                            -- ചെറായി രാമദാസ് ,
                                               എടത്തല , എറണാകുളം 

Monday, March 11, 2019

" പുലച്ചോന്‍‌മാ " രും ചോതി ചാത്തനും

"  പുലച്ചോന്‍‌മാ " രും    ചോതി ചാത്തനും
____________________________________

സഹോദരന്‍ അയ്യപ്പന്‍റെ ജീവിതം     മുഴുനീളത്തില്‍  ആദ്യമായി ഒരു സാഹിത്യ കൃതിയിലേയ്ക്കു  കടന്നുവരുന്നത്  ,   എന്‍റെ സ്‌നേഹിതനായ എം . ആര്‍ . അജയന്‍റെ   "  പുലച്ചോന്‍‌മാര്‍  "   എന്ന നോവലിലൂടെയായിരിക്കണം . അയ്യപ്പന്‍റെ ചെറായി ഉള്‍പ്പെടുന്ന വൈപ്പിന്‍ ദ്വീപിലെ മറ്റൊരു ഗ്രാമ‌മായ ഓച്ചന്തുരുത്ത് ആണ് അജയന്‍റെ സ്വദേശം  .  നീണ്ട കാലമായി  പ്രശസ്‌ത 
മാധ്യമ പ്രവര്‍ത്തകനാണെങ്കിലും , ഈ കൃതിയിലൂടെയായിരിക്കും അജയനെ ചരിത്രം ഓര്‍മിക്കാന്‍ പോകുന്നത് . ഒരു നാടിന്‍റെ  പഴക്കമേറിയ പ്രതീക്‌ഷയാണ്  അജയന്‍ സഫലമാക്കിയിരിക്കുന്നത്  ( വിതരണം :  സി . ഐ . സി . സി . , പ്രെസ് ക്‌ളബ്  റോഡ് , എറണാകുളം - 682011 , വില :  300 രൂപ ,  ഫോണ്‍ :  0484 2353557 .  2017 നവംബറിലായിരുന്നു   പ്രകാശനം ) .   


          ചെറായിയുടെ സമീപ പ്രദേശമായ വടക്കന്‍ പറവൂരിലെ  എ . ഹരികുമാര്‍ എഴുതിയ  " മരച്ചക്കില്‍ ആട്ടിയ നല്ലെണ്ണ തയ്യാര്‍ "  എന്ന ചെറു നോവലിലാണ്   അയ്യപ്പന്‍റെ   ആദ്യ കഥാ രൂപം കാണുന്നത്  (  സൈന്‍  ബുക്‌സ്  , തിരുവനന്തപുരം  ,   signbooks@gmail.com  , പ്രകാശനം  :  2009 ജൂണ്‍ ) . 

               പഴയ തലമുറയിലെ  പ്രശസ്‌ത  സാഹിത്യകാരനും അധ്യാപകനുമായിരുന്ന  ശ്രീ :  ശങ്കരന്‍ കരിപ്പായി ,   മൂന്നര പതിറ്റാണ്ടു മുന്‍‌പ് ചെറായിയില്‍  ഞങ്ങള്‍ നല്‍‌കിയ ഒരു
സ്വീകരണ യോഗത്തില്‍   വച്ചു  വാക്കു പറഞ്ഞതാണ്   "  അയ്യപ്പന്‍റെ  ജീവിതം  ഞാന്‍ ഒരു നോവലായി  എഴുതും  "  എന്ന് .   മിശ്രഭോജനപ്പറമ്പിന്‍റെ  സമീപ പ്രദേശത്തുകാരനും  എന്‍റെ
അയല്‍വാസിയുമായിരുന്നു  കരിപ്പായി സാര്‍ .  സഹോദര പ്രസ്ഥാനത്തെ  അടുത്തറിഞ്ഞിരുന്ന അദ്ദേഹത്തെക്കാള്‍ യോഗ്യതയുള്ള  മറ്റൊരാളുമില്ലായിരുന്നു ആ കഥ എഴുതാന്‍ . വലിയ
പ്രതീക്‌ഷയോടെയാണു   ഞാന്‍ കാത്തിരുന്നത്  ആ നോവല്‍ വായിക്കാന്‍ .   പക്ഷെ ,  അതിനു കഴിയും മുന്‍‌പ്  എന്‍റെ  ഗുരുനാഥന്‍   ജീവിതത്തില്‍ നിന്നു വിടപറഞ്ഞു . 

          അജയന്‍റെ  നോവല്‍  എനിക്ക് ചില അനിഷ്ടങ്ങള്‍ക്കു കൂടി  കാരണമായിരിക്കയാണ്  . അവയില്‍ മുഖ്യമായതാണ് ഇവിടെ സൂചിപ്പിക്കുന്നത് .

         ചെറായിയും ഉള്‍‌പ്പെടുന്ന വൈപ്പിന്‍ ദ്വീപിനെ  , കായലിനപ്പുറത്തെ എറണാകുളം വന്‍‌കരയോടു ബന്ധിപ്പിക്കുന്ന ഗോശ്രീ പാലങ്ങളുടെ ഉദ്‌ഘാടനം 15  കൊല്ലം മുന്‍‌പായിരുന്നു . ആ 
വേളയില്‍  ഒരു സൂവനീര്‍  പ്രസിദ്ധീകരിക്കാന്‍  അജയനും കൂട്ടരും തീരുമാനിച്ചു .  വൈ‌പ്പിന്‍കരയോടു ബന്ധമുള്ള ഒരു വിഷയം  എഴുതിക്കൊടുക്കാന്‍ എന്നോട്  ആവശ്യപ്പെട്ടു .  തീര്‍ത്തും
പുതിയതാവണം വിഷയം എന്നാണു ഞാന്‍ തീരുമാനിച്ചത്   .  മുന്‍‌പേതന്നെ    ചോതി ചാത്തന്‍  എന്‍റെ മനസ്സിലുണ്ടായിരുന്നു . 1913-ല്‍  കൊച്ചി പുലയ സഭയുടെ  , എറണാകുളത്തു ചേര്‍ന്ന  രണ്ടാം സമ്മേളനത്തില്‍  സ്വന്തം കവിത ചൊല്ലിയയാളാണെന്ന്  ആയിടെതന്നെ ഭാഷാപോഷിണി മാസിക ,  " ആദി പുലയ കവി  "  എന്ന ലേഖനത്തിലൂടെ  ( 1913  ഒക്‌റ്റോബര്‍ - ഡിസംബര്‍ ലക്കം ) പരിചയപ്പെടുത്തിയിരുന്നു .  വര്‍ഷങ്ങള്‍ക്കു മുന്‍‌പ് വേറെ ഒരു അന്വേഷണത്തിനിടയിലാണ്  ആ ലേഖനം  എന്‍റെ കണ്ണില്‍ പെട്ടത് .  പ്രസ്‌തുത  സമ്മേളന കവിതയില്‍‌ത്തന്നെ  കവി സൂചിപ്പിക്കുന്നുണ്ട് , താന്‍ നായരമ്പലം പുതുവനപ്പാപ്പുവിന്‍റെ ശിഷ്യനാണെന്ന് .  എന്‍റെ ചെറായിയില്‍ നിന്നു വെറും  10  കി. മീറ്റര്‍  അപ്പുറത്തുള്ള മറ്റൊരു  വൈപ്പിന്‍ ഗ്രാമ‌മാണു  നായരമ്പലം . എന്നിട്ടും  അദ്ദേഹത്തെ എനിക്കോ എന്‍റെ തലമുറയ്ക്കോ അറിയില്ലായിരുന്നു !  നാടിന്‍റെ  പൊതുവായ ഓര്‍മയില്‍‌നിന്ന് ആ പഴയ വിപ്ളവകാരി എന്നേ മറഞ്ഞുപോയി .   ചാത്തനെ കൂടുതല്‍ അറിയണമെന്ന ആഗ്രഹം മനസ്സിലങ്ങനെ കിടക്കുന്നുണ്ടായിരുന്നു .    സൂവനീറില്‍  ചാത്തനെക്കുറിച്ചുതന്നെ അന്വേഷിച്ച് എഴുതണമെന്നുറച്ച്  ഞാന്‍ കാക്കനാട്ടു നിന്നു വൈപ്പിന്‍‌കരയിലെത്തി . നീണ്ട നാളത്തെ അലച്ചില്‍ വേണ്ടിവന്നു  ഒരു  തുമ്പ് കിട്ടാന്‍ പോലും . എങ്കിലും  അന്വേഷിച്ചന്വേഷിച്ചു ചെന്നപ്പോള്‍  അറിഞ്ഞു കൊച്ചി രാജ്യത്തിലെ അടിത്തട്ടു സമൂഹങ്ങളില്‍ നിന്ന്     ഉയര്‍ന്നുവന്ന  രണ്ടാമത്തെ നവോത്ഥാന നായകന്‍റെ ( പണ്ഡിറ്റ്  കെ. പി . കറുപ്പനാണ്  ആദ്യ പോരാളി  ) മുന്നിലാണു ഞാന്‍  എത്തിയിരിക്കുന്നത്  ! 

കേരളത്തിലെ ആദ്യ ദലിത് എഴുത്തുകാരനാണ് എനിക്കു മുന്നില്‍ നില്‍‌ക്കുന്നത് !  സഹോദരന്‍ അയ്യപ്പന്‍  പൊതുരംഗത്തു വരുന്നതിനു നാലു കൊല്ലം മുന്‍‌പ് , എറണാകുളം പട്ടണത്തില്‍ സമ്മേളിച്ച ഒരു വന്‍ സദസ്സിനു മുന്നില്‍ നിന്നു സ്വന്തം  വിപ്ളവ കവിത ചൊല്ലിയ  അഗ്രഗാമിയാണു ചോതി ചാത്തന്‍ !    അക്കാര്യം ,  അന്ന് ഏറ്റവും ഉന്നതിയില്‍ നിന്നിരുന്ന  സാംസ്‌കാരിക പത്രം  വഴി  കേരളമാകെ അറിഞ്ഞതുമാണ് . അതിതീവ്രമായ  ആ ജാതിവിരുദ്ധ ആശയങ്ങള്‍ , മര്‍ദനം നേരിട്ടുതന്നെ നാട്ടിടകളില്‍ പാടിയറിയിക്കയായിരുന്നു    ചോതി ചാത്തന്‍ !   

ചുരുക്കത്തില്‍ ,  വൈപ്പിന്‍ ദ്വീപില്‍  ആദ്യമായി ജാതിഭേദവിരുദ്ധമായ ഒരു സാമൂഹിക പോര്‍‌മുഖം തുറന്നത്   സഹോദരന്‍ അയ്യപ്പനല്ല , ചോതി ചാത്തനായിരുന്നു  ! അദ്ദേഹം വൈപ്പിന്‍‌കരയിലും പരിസരങ്ങളിലും നടത്തിയ  പ്രചാരണങ്ങളുടെ സാമൂഹിക  സമ്മര്‍ദം ,  മിശ്രഭോജന കലാപകാരികളെ സ്വാധീനിച്ചെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ .

          സൂവനീറിനുള്ള ലേഖനം ഞാന്‍ യഥാസമയം നല്‍‌കി . പക്ഷെ , എന്തോ കാരണത്താല്‍ സൂവനീര്‍ പ്രസിദ്ധീകരണം അവര്‍ വേണ്ടെന്നു വച്ചു ; ലേഖനം തിരിച്ചു തന്നു . അതു ഞാന്‍ മാധ്യമം ആഴ്ച്ചപ്പതിപ്പിനയച്ചു ;  2. 7. 2004 - ന്‍റെ ലക്കത്തില്‍ അച്ചടിച്ചുവന്നു . എന്‍റെ  " അയ്യന്‍‌കാളിയ്ക്ക്  ആദരത്തോടെ " എന്ന   പുസ്‌തകത്തിലും (  2006 - ന്‍റെയും 2009 - ന്‍റെയും
പതിപ്പുകളില്‍ ) ചേര്‍ത്തു അത് . വര്‍ഷങ്ങളായി എന്‍റെ  ബ്ളോഗിലും  ( cheraayiraamadaas.blospot.com ) കിട്ടുന്നുണ്ട് അത്  (  https://www.blogger.com/blogger.g?blogID=2618185346078499273#editor/target=post;postID=6523366083859776444;onPublishedMenu=publishedposts;onClosedMenu=publishedposts;postNum=60;src=postname    ) .



     എന്നിട്ടും ആ വഴികാട്ടിയെ  " പുലച്ചോന്‍‌മാ " രില്‍  നമുക്കു കാണാന്‍ കഴിയുന്നത് ,  ഒരു കവിതയെഴുത്തുകാരന്‍ മാത്രമായാണ് . ഒരിടത്ത് , അയ്യപ്പനു തുണ പോകുന്നയാളുമാക്കിയിട്ടുണ്ട് !
കൊച്ചി രാജ്യത്തിലെ ജാതിമാനികളെ ആദ്യമായി ഞെട്ടിച്ച  കവിതാലാപന പോരാട്ടം നടത്തിയ ദലിതന്‍റെ  നേര്‍‌ച്ചിത്രമാണ് ഇവിടെ കാഴ്‌ചയില്‍നിന്നു മറഞ്ഞുപോയിരിക്കുന്നത് . 

സമൂഹത്തിന്‍റെ ഓര്‍മപ്പിശകുകളെ മറികടന്ന്   എന്‍റെ എളിയ വാക്കുകളിലൂടെ  പുതിയ കാലത്തിലേയ്ക്കു നടന്നു കയറിയ ചോതി ചാത്തന്‍ , നോവലില്‍ ഒരു അധ്യായത്തിന്‍റെ പേരായി മാറി
എന്നതു സന്തോഷകരം . എന്നാല്‍ , അതേ ലേഖനത്തില്‍ നിന്നു നേടിയ വിവരം വച്ചുതന്നെ അദ്ദേഹം ഒരു രണ്ടാം നിരക്കാരനായിരിക്കയാണ് ഇവിടെ . മങ്ങിയ ഒരു ചിത്രമെങ്കിലും ഉണ്ടല്ലോ എന്നു സമാധാനിക്കട്ടെ ഞാന്‍ . മേല്‍ജാതിക്കാരെ കണ്ടാല്‍ ഓടിപ്പോയി തോട്ടിലോ വയലിറമ്പിലോ ഒളിച്ചിരിക്കേണ്ടിവരുന്ന അയിത്തക്കാരനായ ചാത്തന്‍റെ വിപ്ളവകരമായ ആ ഇടപെടലിന്‍റെ ചരിത്ര മാനം തിരിച്ചറിയുന്ന ഒരു സാഹിത്യകാരന്‍ നാളെ കടന്നുവരാതിരിക്കില്ല .

                  കാലങ്ങളായി നാം പാടിവരുന്ന പോലെ  സ്വയംഭൂവായി വന്നു ഭവിച്ചതാണു മിശ്രഭോജന കലാപം എന്ന അപപാഠം തിരുത്താന്‍ നേരം വൈകി .  മിശ്രഭോജനത്തിനു മുന്‍‌പ്
അയ്യപ്പന്‍ വിദ്യാര്‍ഥിയായി തിരുവനന്തപുരത്തു താമസിക്കുമ്പോഴാണ്  അവിടെ അയ്യന്‍‌കാളി പ്രസ്‌ഥാനത്തിന്‍റെ രൂക്‌ഷമായ ജാതിഭേദവിരുദ്ധ പോരാട്ടങ്ങള്‍ നടന്നിരുന്നത് . ആ സാമൂഹിക
സമ്മര്‍‌ദം  അയ്യപ്പന്‍റെ ചെറായിയിലെ മിശ്രഭോജന കലാപത്തിനു പ്രേരകമായിട്ടുണ്ടാകും എന്ന് ന്യായമായിത്തന്നെ  ഊഹിക്കാം . അതേക്കുറിച്ചുള്ള എന്‍റെ വിലയിരുത്തല്‍   1993 മുതല്‍ അഞ്ചു 
തവണ എഴുതിയിട്ടുണ്ട് . അതിനു ശേഷമാണ് ,  കൊച്ചി രാജ്യത്ത് കാലഘട്ടത്തെ വഴിതിരിച്ചു വിടുന്നതില്‍ ചോതി ചാത്തന്‍റെ   ഇടപെടല്‍ എന്തായിരുന്നു  എന്നു കണ്ടെത്താന്‍ എനിക്കു
കഴിഞ്ഞത് . അയ്യപ്പന്‍റെ തിരുവിതാംകൂര്‍ - കൊച്ചി ബന്ധങ്ങളുടേതായ ഈ  വസ്‌തുതകള്‍ നാം അംഗീകരിക്കുന്നതുകൊണ്ട് , അദ്ദേഹത്തിന്‍റെ വ്യക്‌തിപരമായ ഔന്നത്യമോ  ത്യാഗധീരതയോ ,
ചരിത്രത്തില്‍ അദ്ദേഹത്തിനു കിട്ടിയ സമാനതയില്ലാത്ത ഇടമോ  പ്രശസ്തിയോ ഇല്ലാതാകുന്നില്ല . പുതിയ കാലത്തിന് നടന്നുകയറാന്‍ വഴിയൊരുക്കിത്തന്ന മറ്റു പൂര്‍‌വിക പോരാളികളോടു
നീതിചെയ്തു എന്നേ വരൂ .


                       ജാതിഭേദവിരുദ്ധ പോരാട്ടങ്ങളില്‍ മഹത്ത്വമുള്ള പല ഏടുകളും ഈഴവ-തീയ നായകര്‍ക്ക്  അവകാശപ്പെട്ടവയാണ് . എന്നാല്‍ , ശ്രീനാരായണപ്രസ്‌ഥാനം  ദലിതോന്‍‌മുഖമാകുന്നത്  ഈ നായകരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചാണ് എന്ന മട്ടില്‍ വ്യക്‌തികേന്ദ്രീകൃത മഹത്ത്വ സ്‌ഥാപനത്തിലേയ്ക്ക് ചരിത്രത്തെ വ്യാഖ്യാനിക്കുന്നതു ശരിയല്ല .
സവര്‍ണരെപ്പോലെതന്നെ ദലിതരെ അടിച്ചമര്‍ത്തുന്ന ഈഴവ-തീയ പ്രമാണികളെ പല പ്രദേശങ്ങളുടെയും പുരാരേഖകളില്‍ കാണാം . സവര്‍ണവാഴ്ചയില്‍ നാടൊട്ടുക്ക് നിറഞ്ഞാടിയ അയിത്ത
പീഡനങ്ങളില്‍ നിന്ന് ഈഴവ-തീയ സമൂഹങ്ങളും മോചിതരല്ലായിരുന്നു  എന്നത് മറ്റൊരു ചിത്രം . )  തിരുവിതാംകൂറിലും കൊച്ചിയിലും ദലിത സമൂഹങ്ങള്‍ ജാതിഭേദവിരുദ്ധമായി നടത്തിയ
ചെറുത്തുനില്‍‌പ്പുകളാണ്, മിതവാദിയായിരുന്ന ശ്രീനാരായണപ്രസ്‌ഥാനത്തില്‍ നിന്ന് തീവ്രവാദിയായ " സഹോദര സംഘ " ത്തെ ഉയിരെടുപ്പിച്ചത്  എന്നു ന്യായമായി ഊഹിക്കാം . അതിനു മുന്‍‌പ്
ബോംബെയിലും കോഴിക്കോട്ടും ആലപ്പുഴയിലും നടന്ന മിശ്രഭോജനങ്ങളും അയ്യപ്പനെ സ്വാധീനിച്ചിരിക്കാം . തിരുവിതാംകൂര്‍ ബന്ധം സംബന്ധിച്ച് , രേഖാപരമായ സാഹചര്യ തെളിവുകള്‍ വച്ചു 
കാല്‍ നൂറ്റാണ്ടു മുന്‍‌പു തൊട്ടേ   ഞാന്‍ വിലയിരുത്തുന്നുണ്ട്  . കൊച്ചിയിലെ ദലിത് ഇടപെടല്‍ എങ്ങനെ സ്വാധീനിച്ചു എന്ന ചര്‍ച്ചയ്ക്ക്  , മുഖ്യമായി ചോതി ചാത്തന്‍റെ പ്രവര്‍ത്തനങ്ങളാണു ഞാന്‍ തത്‌കാലം മുന്നോട്ടു വയ്ക്കുന്നത് .

Sunday, August 12, 2018

അംബേഡ്‌കര്‍ രചനകള്‍ ഇല്ലാതെ ഹിന്ദുമത ചര്‍ച്ചകള്‍ നേര്‍വഴിക്കാവില്ല

അംബേഡ്‌കര്‍ രചനകള്‍ ഇല്ലാതെ
ഹിന്ദുമത ചര്‍ച്ചകള്‍
നേര്‍വഴിക്കാവില്ല .
----------------------------------------------------------
നൂറ്റാണ്ടുകളോളം കോടാനുകോടി മനുഷ്യജീവികളെ അയിത്തം കല്‍പിച്ചു കൊല്ലാക്കൊല ചെയ്തിരുന്ന തെമ്മാടിവാഴ്ചയാണു ഹിന്ദു മതം എന്ന ബ്രാഹ്മണമതത്തില്‍ നടന്നിരുന്നത് ; കേരളത്തിനു വെളിയില്‍ ഇന്നും നടക്കുന്നത് . ( സതി എന്ന പേരില്‍ പെണ്ണുങ്ങളെ ചുട്ടുകൊല്ലുന്നതും , ഇഷ്ടക്കേടു തോന്നിയാല്‍ ഭ്രഷ്ട് കല്‍പിക്കുന്നതും പോലുള്ള കുറ്റവാളിത്തരങ്ങള്‍ വേറെ കിടക്കുന്നു . )
ആ ദുരധികാര വാഴ്ചയില്‍പെട്ടു തകര്‍ന്നുപോകുമായിരുന്ന ഒരു അയിത്തജാതിക്കാരന്‍ , നിശ്ചയ ദാര്‍ഢ്യം കൊണ്ടൂ പൊരുതിക്കയറിയ കഥയുടെ പേരാണ് ബാബാസാഹിബ് ഡോ : ബി . ആര്‍ . അംബേഡ്‌കര്‍ . ഞാനടക്കമുള്ള കോടിക്കണക്കിന് ഇന്‍ഡ്യക്കാരുടെ ഗുരുവാണ് ആ മഹാ പണ്ഡിതന്‍ . ആയുസ്സിന്‍റെ വലിയൊരു ഭാഗം ചെലവഴിച്ച് ആ ജന നായകന്‍ എഴുതിവച്ച ഗവേഷണ ഗ്രന്ഥങ്ങള്‍ കുറച്ചൊന്നുമല്ല . ഹിന്ദു മതത്തിന്‍റെ യാഥാര്‍ഥ്യം എന്തെന്നു പഠിക്കേണ്ടത് ആ രചനകള്‍ മുന്നില്‍ വച്ചു കൊണ്ടാവണം . മരിച്ച് ആറു പതിറ്റാണ്ടു കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്‍റെ ഹിന്ദു മത പഠനങ്ങളിലെ ഒരു വാചകമെങ്കിലും ആര്‍ക്കെങ്കിലും തിരുത്താ ന്‍ കഴിഞ്ഞതായി കേട്ടിട്ടില്ല . അതുകൊണ്ട് , ആ രചനകളുടെ സ്‌പിരിറ്റ് ആണ് ഹിന്ദു മതത്തെക്കുറിച്ചു പറയാന്‍ ഞാന്‍ അടിസ്‌ഥാനമാക്കുന്നത് . അല്ലാതെ , വല്ല ആശ്രമങ്ങളിലും ചടഞ്ഞുകൂടിയിരുന്ന് ആത്‌മാവും പരമാത്‌മാവും ജീവാത്‌മാവും പറഞ്ഞു പാമരജനത്തെ വിഭ്രമിപ്പിക്കുന്നവരുടെ പാഴ്‌വാക്കുകളല്ല . ആയതിനാല്‍ , അംബേഡ്‌കര്‍ രചനകളുടെ സാന്നിധ്യത്തിലല്ലാതെ നടക്കുന്ന ഒരു ഹിന്ദുമത ചര്‍ച്ചയും നേര്‍വഴിക്കാവില്ല .
അംബേഡ്‌കര്‍ രചനകളുടെ ഇംഗ്‌ളിഷ് പി . ഡി . എഫ് . പതിപ്പുകളുടെ ലിങ്കുകള്‍ ഇവിടെ ഞാന്‍ ചേര്‍ക്കുന്നുണ്ട് . അവയുടെ മലയാള തര്‍‌ജുമ 40 വോള്യങ്ങളിലായി കേരള ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചതിന്‍റെ ലിസ്‌റ്റും ചേര്‍ക്കുന്നു .
പ്രാകൃതമായ ബ്രാഹ്മണമതത്തിന്‍റെ തനിനിറം കാണാന്‍ ഉപകരിക്കുന്ന " ശാംകര സ്‌മൃതി " എന്ന കേരള ഭരണഘടനയുടെ പുതിയ അച്ചടിപ്പതിപ്പില്‍ നിന്നു ചില പേജുകളും ചേര്‍ക്കുന്നു ( എന്‍റെ ഉത്‌സാഹത്തിലാണ് എന്‍ . ബി . എസ് . ഈയിടെ ആ പുസ്‌തകം പ്രസിദ്ധീകരിച്ചത് ) .
ആത്‌മാവും പരമാത്‌മാവും ജീവാത്‌മാവും പറഞ്ഞ് നികൃഷ്ടമായ ഹിന്ദു ജാതിവ്യവസ്‌ഥിതിക്കു താത്ത്വിക അടിത്തറ പണിയുന്ന പുനര്‍‌ജന്‍‌മ വിശ്വാസത്തെ പരിചയപ്പെടുത്താന്‍ , രണ്ടു പതിറ്റാണ്ടോളം മുന്‍‌പു ഞാന്‍ മൂന്നു പത്രങ്ങളിലായി എഴുതി പ്രസിദ്ധീകരിച്ച ഒരു പ്രബന്ധവും ചേര്‍ക്കുന്നു .    ( FB  , 5.8.2018  )

Saturday, June 16, 2018

അംബേഡ്‌കര്‍ ഫയല്‍ ഇതാ , മുന്നില്‍ !

അംബേഡ്‌കര്‍ ഫയല്‍ ഇതാ , മുന്നില്‍ !
-------------------------------------------------------------
10 കൊല്ലം മുന്‍‌പാണ് ഞാന്‍ കേരള ആര്‍ക്കൈവ്സ് ഡയറക്ടറേറ്റില്‍ നിന്ന് ഡോ : ബി . ആര്‍ . അംബേഡ്‌കറുടെ തിരുക്കൊച്ചി സന്ദര്‍ശന രേഖകള്‍ കണ്ടെടുത്തു പ്രസിദ്ധീകരിച്ചത് ( മാതൃഭൂമി ആഴ്ചപ്പതിപ്പ് , 13 . 4 . 2008 ) . 1950 - ല്‍ , കേന്ദ്ര നിയമമന്ത്രിയായിരുന്ന അദ്ദേഹം , ഹൈദരാബാദ് - മദ്രാസ് - സിലോണ്‍ വഴിയാണു തിരുവനന്തപുരത്തെത്തിയത് . ഇവിടം വിട്ടു വീണ്ടും മദ്രാസിലിറങ്ങി താമസിച്ചിട്ടാണു ബോംബെയ്ക്കു പോയത് . തിരുവനന്തപുരം യാത്രയുടെ മുന്നോടിയായ മദ്രാസ് സന്ദര്‍ശനത്തിന്‍റെ രേഖ [ G . O . No . 3010 , dt . 6 . 7 . 1950 , Public ( Political - B ) , pages 68 ] ഇപ്പോഴാണ് എനിക്ക് ചെന്നൈ ആര്‍ക്കൈവ്സില്‍ നിന്നു കണ്ടെത്താനായത് .
19 . 5 . 1950 - ന് ന്യൂ ഡെല്‍‌ഹിയില്‍ നിന്നു വിമാനത്തില്‍ ഹൈദരാബാദിലെത്തി മൂന്നു നാള്‍ ( 20 , 21 , 22 ) അവിടെ തങ്ങുന്നു ( c/o J . H . Subbiah , 135 - C , Prenderghast Rd . , Secunderabad ) . 23 - ന് ഉച്ചയ്ക്ക് അവിടന്നു വിമാനത്തില്‍ പുറപ്പെട്ട് രണ്ടു മണിക്കൂര്‍ കൊണ്ട് മദ്രാസ് മീനംബാക്കം വിമാനത്താവളത്തില്‍ ഇറങ്ങുന്നു . പിറ്റേന്നും മദ്രാസില്‍ തങ്ങുന്നു ( ഗവ . ഗസ്റ്റ് ഹൗസ് , ചെപോക്ക് ? ) . 24 - ന് കൊളംബോയിലേയ്ക്ക് . ജൂണ്‍ 7 - ന് സിലോണില്‍ നിന്ന് വിമാനത്തില്‍ മടങ്ങി തിരുച്ചിറപ്പള്ളിയില്‍ ഇറങ്ങുന്നു . ചെങ്കോട്ട പാസഞ്ചര്‍ ട്രെയ്‌നില്‍ ഘടിപ്പിച്ച പ്രത്യേക സലൂണില്‍ രാത്രി 9. 50 - ന് തിരിച്ച് വെളുപ്പിന് 2 . 53 - ന് മധുരയില്‍ എത്തുന്നു . രാവിലെ 7 . 33 - ന് , സലൂണ്‍ ട്രിവാന്‍ഡ്രം എക്സ്‌പ്രെസില്‍ ഘടിപ്പിച്ച് , യാത്ര തുടര്‍ന്ന് വൈകീട്ട് 6 . 45 - ന് തിരുവനന്തപുരത്ത് എത്തുന്നു . ( ജൂണ്‍ 9 , 10 തീയതികളിലെ തിരുക്കൊച്ചി സന്ദര്‍ശന വിവരത്തിന് എന്‍റെ മുന്‍ സൂചിപ്പിച്ച മാതൃഭൂമി ലേഖനം കാണുക . അതു തന്നെ എന്‍റെ " അയ്യന്‍‌കാളിയ്ക്ക് ആദരത്തോടെ " എന്ന പുസ്‌തകത്തിലും എന്‍റെ ഗൂഗ്ള്‍ ഡ്രൈവ് സൈറ്റിലും ( https://drive.google.com/…/1UbdFHFsIEX98870Uc4X1Co4F95s4U0N… ) ഉണ്ട് . 11 - ന് ഉച്ചയ്ക്ക് 12 . 45 - ന് വിമാനത്തില്‍ തിരുവനന്തപുരം വിട്ട് വൈകീട്ട് 5 . 05 - ന് മദ്രാസില്‍ ഇറങ്ങുന്നു . പ്രമുഖ ദലിത് നേതാവും , മുന്‍ മദ്രാസ് മേയറും ( 1945 ) , പിന്നീട് ( 1957 - 61 ) ലോക്‌സഭാംഗവുമായ അഡ്വ : എന്‍ . ശിവരാജിന്‍റെ വീട്ടിലായിരുന്നു ( 144 , Gandhi Nagar , Adayar ) പിറ്റേന്നു താമസം . 13 - ന് രാവിലെ 7 . 30 - ന് വിമാനത്തില്‍ ബോംബെയ്ക്കു തിരിക്കുന്നു . 11 . 30 - ന് ബോംബെയില്‍ ഇറങ്ങുന്നു .
" ഡോ . അംബേദ്‌കര്‍ : ജീവിതവും ദര്‍ശനവും " ( ധനഞ്ജയ് കീര്‍ , അംബേദ്‌കര്‍ പബ്ളിക്കേഷന്‍‌സ് , തിരുവനന്തപുരം - 12 , 2003 , പേജ് 453- 57 ) എന്ന പുസ്‌തകത്തില്‍ നിന്ന് ഈ വിവരങ്ങളും കിട്ടുന്നുണ്ട് :--- " ന്യൂഡല്‍‌ഹിയില്‍ ബുദ്ധ വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിച്ചുകൊണ്ട് ഹിന്ദുമതത്തിലെ ദിവ്യന്‍‌മാരെ അദ്ദേഹം കഠിനമായി വിമര്‍ശിച്ചു . ബുദ്ധമതം സദാചാര നിബദ്ധമാണെന്ന് അദ്ദേഹം പ്രസ്‌താവിച്ചു . " " താമസിയാതെ ഔറംഗാബാദില്‍ സ്‌ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന കോളേജിന്‍റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് മേയ് 19 ന് ഹൈദ്രാബാദിലേയ്ക്ക് പോയി . യംഗ്‌മെന്‍‌സ് ബുദ്ധിസ്‌റ്റ് അസ്സോസിയേഷന്‍ കൊളംബോയില്‍ നടത്തുന്ന ബുദ്ധമത സമ്മേളനത്തിലേക്കു തന്നെ ക്ഷണിച്ചിട്ടുണ്ടെന്ന് ഹൈദ്രാബാദിലെ താമസക്കാലത്ത് അദ്ദേഹം പറഞ്ഞു . " പത്‌നിയോടും പാര്‍ട്ടി സെക്രട്ടറി രാജ്‌ഭോജിനോടുമൊപ്പം 1950 മേയ് 25 ന് അംബേദ്‌കര്‍ വിമാനമാര്‍ഗ്ഗം കൊളംബോയില്‍ എത്തിച്ചേര്‍ന്നു . താന്‍ അവിടെ എത്തിയിട്ടുള്ളത് ബുദ്ധമതത്തിന്‍റെ ചടങ്ങുകളും അനുഷ്‌ഠാനങ്ങളും നിരീക്ഷിക്കുവാനും ബുദ്ധന്‍റെ മതം എത്രമാത്രം ചൈതന്യവത്താണെന്നു കണ്ടെത്താനുമാണെന്ന് കൊളംബോയില്‍ എത്തിയ ഉടന്‍ അദ്ദേഹം പത്രലേഖകരോടു പറഞ്ഞു . " " മടക്കയാത്രയില്‍ അംബേദ്‌കര്‍ തിരുവനന്തപുരവും മദ്രാസും സന്ദര്‍ശിച്ചു . "

Tuesday, April 10, 2018

" ശാംകരസ്‌മൃതി " പ്രസാധനം -- ഒരു സവര്‍ണന്‍റെ രോഷം
----------------------------------------------------------------------------------------------------




" ശാംകരസ്‌മൃതി "  പ്രസാധനത്തിനു  കിട്ടിയ
വലിയ ബഹുമതി !
---------------------------------------------------------------
                               നൂറ്റാണ്ടിലേറെ  പഴക്കമുള്ള  " ശാംകരസ്‌മൃതി "  പുനഃപ്രസിദ്ധീകരിക്കാനായി   പതിറ്റാണ്ടോളം യത്‌നിച്ചു  .  പക്ഷേ അപ്പോഴൊന്നും  ഞാൻ  കരുതിയില്ല  , ഇത്രയ്ക്ക്  അടിയന്തര പ്രാധാന്യമുണ്ട്  ആ  പുനരച്ചടിക്കെന്ന്  . തെക്കുംഭാഗം മോഹൻ ആണ്  അതെന്നെ ഇപ്പോൾ  ബോധ്യപ്പെടുത്തിത്തന്നിരിക്കുന്നത് . മാനവസമൂഹത്തിന്റെ  നിത്യശത്രുക്കൾ എന്ന ഗണത്തില്‍ പെടുത്താവുന്ന   ഈ ഗ്രന്ഥം വീണ്ടും  പുറത്തുവന്നതില്‍  ടിയാനുള്ള രോഷം  മറുഭാഷയിലൂടെ  ജ്വലിക്കുന്ന ഒരു അധമ  " രചന "   ഇവിടെ കോപ്പി ചെയ്യുന്നു .  (  എഫ് ബി ചട്ടങ്ങള്‍ക്കും  സൈബര്‍ നിയമത്തിനും വിരുദ്ധമായ അസഭ്യമായതുകൊണ്ട് , എഫ് ബി ക്കു  റിപ്പോര്‍ട് ചെയ്യാം ,  സൈബര്‍ സെല്ലില്‍ പരാതിപ്പെടാം . പക്ഷേ സമയമില്ല , അതുകൊണ്ട് വിടുന്നു . )

                             പൂഴ്ത്തിവച്ചിരുന്ന   ജാതികേരള   ഭരണഘടന  പുനഃപ്രസിദ്ധീകരിച്ചപ്പോള്‍  സവര്‍ണപക്ഷം എങ്ങനെ പ്രതികരിച്ചു  എന്ന് അടുത്ത തലമുറയും അറിയേണ്ടതുണ്ട് . അതിനായി ഈ വിശിഷ്ട രചന ഉള്‍പ്പെടെ  ടിയാന്‍റെ  ഇവിടത്തെ എല്ലാ കമെന്‍റുകളും ,  ഡിലീറ്റ് ചെയ്യാതെ  നിലനിര്‍ത്തുകയും ,  എന്‍റെ  ബ്ളോഗിലേയ്ക്കു ( https://cheraayiraamadaas.blogspot.in ) കോപ്പിചെയ്യുകയും ചെയ്യുന്നു .

                                 ഓരോ   കമെന്‍റിലെയും കള്ളത്തരം  ഞാന്‍ തുറന്നുകാട്ടുമ്പോള്‍  മുങ്ങുകയും , പുതിയ പുതിയ നുണകളുമായി പൊങ്ങുകയുമാണു ഈ വ്യാജന്‍ ചെയ്യുന്നതെന്ന്  ആര്‍ക്കും ഇവിടെ കാണാവുന്നതാണ് .

                                ( എന്‍റെ താത്രീ വിചാര പഠനം  വൈകുന്നതില്‍ വല്ലാതെ ബേജാറാകുന്നയാള്‍ ഈയിടെ ഇറക്കിയ  താത്രീ വിചാര പുസ്‌തകമാകട്ടെ , കള്ളരേഖകളുടെ സമാഹാരമാണ് !  )

                               എഫ് ബി യില്‍ 5000 -നടുത്തു സുഹൃത്തുക്കളുള്ള എനിക്ക്  അവരിലാരില്‍നിന്നും  കഴിഞ്ഞ 11 കൊല്ലത്തിനിടയില്‍ ഒരിക്കല്‍പോലും  ഇത്തരം  തെമ്മാടി ഭാഷ കേള്‍ക്കേണ്ടിവന്നിട്ടില്ല . സഭ്യമല്ലാത്ത ഒരു വാക്കോ പ്രയോഗമോ ഞാനും  എഴുതിയിട്ടില്ല ; ഇവിടെയെന്നല്ല , പുറത്തും .   മാന്യമായ ഭാഷകൊണ്ടു തന്നെ ഏതു വാദം നടത്താനും കഴിയും എനിക്ക്  .

                       മേല്‍ പറഞ്ഞ  അധമഭാഷാ സമ്പന്നനെ  ഇനിയും ഒരു സുഹൃത്തായി നിലനിര്‍ത്തുകയെന്നാല്‍ ,  ആ രചനാ രത്‌നങ്ങളുടെ   പുതിയ പുതിയ എഡിഷനുകള്‍  പ്രദര്‍ശിപ്പിച്ചു നില്‍ക്കാനുള്ള ഒരു മതിലായി എന്‍റെ പേജ്  മാറുക എന്നാണര്‍ഥം . നേരമില്ല അതിനു തുലയ്ക്കാന്‍ . ആയതിനാല്‍ ,  ആ പേര്  എന്‍റെ  ഫ്രന്‍ഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുന്നു .




" Thekumbhagom Mohan
Thekumbhagom Mohan താൻ ആദൃം വായിക്കേണ്ടതു ശ്രീശങ്കരൻറെ' മനീഷാപഞ്ചകം' ആണു അതു പഠിച്ചിട്ടു ആലോചിക്കു അതിനു വിരുദ്ധമായ ഈ സ്മൃതി ആ ശങ്കരാചാരൃർ എഴുതുമോ എന്നു. അതു പീന്നീടു ശങ്കരാചാരൃരുടെ പേരിൽ ആരോ ചമച്ചതാണെന്നും ബോധൃമാകും! പക്ഷേ, ആ പുസ്തകം ഒരു കാലത്തിൻറെ ദർപ്പണമാണു എന്നും അംഗീകരിക്കുന്നു.
പിന്നെ സവർണ്ണവിരോധത്താലേ കാണുന്നതെല്ലാം മഞ്ഞിച്ചിരിക്കുന്നു എന്നു പറയുന്നതാൻ ഭാരതത്തിൻറെ സാംസ്കാരിക ചരിത്രമെങ്കിലും ഒരാവർത്തി വായിക്കു.ജാതിക്കെതിരേ സവർണ്ണർ നടത്തിയ പോരാട്ടങ്ങളുടെ കഥയും ചരിത്രവും ഇവിടെ കേരളത്തിൽ ജാതിയ്ക്കെതിരേ പോരാടിയവരിൽ സവർണ്ണർ ഏറ്റവും മുന്നിലായിരുന്നു അയ്യൻകാളിയെ പോരാട്ടവീരൃം പകർന്നതു സവർണ്ണനായ സദാനന്ദസ്വാമികളായിരുന്നു അദ്ദേഹത്തെ പ്രജാസഭയിലേക്കു നോമിനേറ്റു ചെയ്തതു പരമേശ്വരൻ പിളള എന്ന സവർണ്ണനായിരുന്നു.അവർ എല്ലാവരെയും മനൂഷൃരായി കണ്ടു തന്നെപ്പോലെ അകാരണമായി( അതേ കാരണമുണ്ടോ)ജാതി വിരോധംമൂലം സതൃങ്ങൾ അസതൃങ്ങളാക്കി പ്രസ്താവന നടത്തുന്ന വിഷജന്തുക്കളാകരുതു.അതുമൂലം ഒന്നും നേടുകയില്ല.താത്രീവിചാരം തന്നെ എത്ര പുസ്തകം ഇറങ്ങി. താങ്കളുടെ പുസ്തകം മാത്രം ഇറങ്ങിയില്ല.എന്തുകൊണ്ടു മനശൂദ്ധിയില്ല.താങ്കൾ താത്രീയെ വച്ചു എത്ര ദളിതൻ അവളെ ഭോഗിച്ചു എന്ന ഗവേഷണം നടത്തുകയായിരിക്കും!
Manage
LikeShow More Reactions · Reply · 17h "


Thekumbhagom Mohan ഇപ്പോഴും താങ്കൾ ആ പല്ലവിതന്നെ പാടിക്കൊണ്ടിരിക്കുകയാണോ'എനിക്കു മുന്നിൽ പൂഴ്ത്തി' താങ്കൾ ഏതൂ കോത്താഴത്തെയാണു തൻറെ മുന്നിൽ പുഴ്ത്താൻ.ആരാ താൻ സാഹിതൃത്തിലെ'ഹിഡുംഭി'യോ? ആദൃം താൻ ഒന്നു മനസിലാക്കുക.മലയാള സാഹിതൃത്തിൽ താൻ ഒന്നുമല്ല. ഒന്നുമായിട്ടുമില്ല. ഇനി ഒട്ടാകത്തുമില്ല. അതിൻറെ ലക്ഷണമാണിതെല്ലാം.അതുകൊണ്ടു ഇനി എനിക്കു മുന്നിൽ പുഴ്ത്തിയെന്നതു മാറ്റിപ്പിടി!
Manage
Like · Reply · 19h


Thekumbhagom Mohan കുറേ കൊല്ലമായല്ലോ താത്രീ വിചാരം വരുന്നു എന്നു പറഞ്ഞു കേട്ടിട്ടു പുലി വരുന്നേ പുലി വരുന്നേ എന്നു പണ്ടാരാണ്ടു പറഞ്ഞ പോലെ പിന്നെ'ശാങ്കരസ്മൃതി' അതു രാമദാസിനാണു കിട്ടാതിരുന്നതു ഞങ്ങളോക്കെ അതു എന്തും പണ്ടേ അതു സ്വന്തമാക്കിയതാണു കേരളത്തിലെ ഒരു വിധപ്പെട്ട ലൈബ്രറികളിലൊക്കെ ആ അമുലൃഗ്രന്ഥം ഉണ്ട്. അതു തേടി മദ്രാസു വരെ പൊകേണ്ടതില്ലായിരുന്നു കുന്ദംകുളത്ത് പഞ്ചാംഗ പബ്ലിക്കേഷനാണു അതു പ്രസീദ്ധീകരിച്ചതു !
6
Manage
Like · Reply · 3d



Thekumbhagom Mohan ഇപ്പോഴും താങ്കൾ ആ പല്ലവിതന്നെ പാടിക്കൊണ്ടിരിക്കുകയാണോ'എനിക്കു മുന്നിൽ പൂഴ്ത്തി' താങ്കൾ ഏതൂ കോത്താഴത്തെയാണു തൻറെ മുന്നിൽ പുഴ്ത്താൻ.ആരാ താൻ സാഹിതൃത്തിലെ'ഹിഡുംഭി'യോ? ആദൃം താൻ ഒന്നു മനസിലാക്കുക.മലയാള സാഹിതൃത്തിൽ താൻ ഒന്നുമല്ല. ഒന്നുമായിട്ടുമില്ല. ഇനി ഒട്ടാകത്തുമില്ല. അതിൻറെ ലക്ഷണമാണിതെല്ലാം.അതുകൊണ്ടു ഇനി എനിക്കു മുന്നിൽ പുഴ്ത്തിയെന്നതു മാറ്റിപ്പിടി!
Manage
Like · Reply · 19h



Thekumbhagom Mohan ഞങ്ങളൊക്കെ തട്ടിക്കുട്ടി ഇറക്കുകയാണല്ലോ താങ്കൾ അല്ലേ നുറ്റാണ്ടുകൾ തപസ്സു ചെയ്തു താത്രീവിചാരം പുറത്തിറക്കുക. ഞാൻ ആദൃം തേടിയതു താങ്കളുടെ പുസ്തകമാ അപ്പോൾ പറഞ്ഞു തീർന്നില്ല എന്നു അഞ്ചുകൊല്ലം ആയി എന്നിട്ടു ഇപ്പോഴും തീർന്നില്ല കോഴിക്കു മുല വരുന്നതു പോലെ ഇതു തീരുമോ ?
Manage
Like · Reply · 1d






hekumbhagom Mohan ആരു പുഴ്ത്തിവച്ചിരുന്നു എന്നാണു ഇദ്ദേഹം പറയുന്നതു? ഇദ്ദേഹം പറയുന്നതുപോലെ അല്ല കാരൃങ്ങൾ. സംസ്ഥാനം ഒട്ടാകെ ഉളള ലൈബ്രറീകളിൽ ഈ പുസതകം ഉണ്ടു. ആവശൃക്കാരനു അവിടെ നിന്നെടുക്കാം പോരെങ്കിൽ ഒരു വിധപ്പെട്ട സ്വകാരൃ ലൈബ്രറിയിൽ എല്ലാം ഈ പുസ്തകം ഉണ്ടു ഈ കാരൃം ഞാൻ പറഞ്ഞപ്പോൾ എന്തുകൊണ്ടു നിങ്ങൾ അതു പുന:പ്രസീദ്ധീകരണം നടത്തിയില്ല എന്ന കുറ്റാരോപണം ചെയ്യുകയാണു ആ മാനൃൻ
ഒരു പുസ്തകം പ്രസാധകൻ പ്രസിദ്ധീകരിക്കണമെങ്കിൽ ആ പുസ്തകത്തിൻറെ വിപണന സാധൃത പരിശോധിക്കും. ഇവിടെ ഈ പുസ്തകം ഫൃഡലിസ്സത്തിനു മുമ്പുളള കാലത്തിൻറെ തിരുശേഷിപ്പാണു ആ കാലത്തെക്കുറിച്ചു ഗവേഷണം നടത്താൻ ആരെങ്കിലും തേടിയെങ്കിലായി. ഇപ്പോൾ ചെറായി രാമദാസിനെ പോലെ അപുർവ്വങ്ങളിൽ അപൂർവ്വം തേടിയെങ്കിലായി. അങ്ങനെ ഉളള പുസ്തകം പ്രസിദ്ധീകരിക്കുക പ്രയാസം ഇതു ഈ ചോദൃം ഉയർത്തുന്ന രാമദാസിനും അറിയാം.അപ്പോൾ അതല്ല കാരൃം'.ജാതി അധികാരികൾ പുഴ്ത്തിയ'എന്ന പരസൃവാചകത്തിലുടെ 'സവർണ്ണവിരോധം' പുലർത്തുന്ന ഒരു വിഭാഗം ഉണ്ടു. അവരുടെ കൈയ്യിൽ ഒരു ആയുധം അതുമാത്രമാണു ഇത്തരക്കാരുടെ ലക്ഷൃം.!
Manage
Like · Reply · 1d



Thekumbhagom Mohan അതാണു താങ്കളിൽ ഉളള അപകർഷതാബോധം താങ്കൾ തന്നെ കണ്ടെത്തി എന്നവകാശപ്പെടൂന്ന ഈ പുസ്തകത്തിനൂ 10 കൊല്ലം മുമ്പു പത്രത്തിൽ പരസൃം കൊടുത്തപ്പോൾ ആരും എതിർത്തില്ല എന്നതു കൊണ്ടു ഇപ്പോൾ എതിർത്തുകുടാ എന്നതും , ആരാണു തന്നെ ഈ പുസ്തകത്തിൽ നിന്നു അകറ്റി നിർത്തിയതു എന്നും ഉളള വിഡ്ഡിത്തം പുലമ്പുന്നതും ഈ അപകർഷതാബോധമാണു സമുഹത്തിൽ ഒരു പുസ്തകവും ആരും ആരിൽ നിന്നും മറച്ചുവയ്ക്കുന്നില്ല.കണ്ടെത്തുക എന്നതു ഒരു തപസൃ ആണു അതിനു കഴിയാത്തവർ ഇങ്ങനെ പലതും പറയും.അതുപോലെ രണ്ടു നൂറ്റാണ്ടുകാലം ഇതിനു അച്ചടി ഉണ്ടായില്ല എന്നതും വലീയ തമാശയാണു എൻറെ കൈയ്യിലിരിക്കുന്ന പുസ്തകം 1971 ലെ പതിപ്പാണു.അതു പഞ്ചാംഗം പബ്ലിക്കേഷൻ പതിപ്പാണു മനുസ്മൃതിയും ശാങ്കരസ്മൃതിയും ഡിസിയും പുറത്തിറക്കിയിട്ടുണ്ടെന്നാണു ഓർമ്മ.മനുസ്മൃതി അവരു പ്രീപബ്ലിക്കേഷൻ വൃവസ്ഥയിൽ വാങ്ങിയതാണു
ആദൃം തന്നെ മനസിനെ ഇത്തരം മലീമസവികാരങ്ങളാൽ കളങ്കപ്പെടുത്താതിരിക്കു ശേഷം അന്വേഷിക്കു !
Manage
Like · Reply · 1d



Thekumbhagom Mohan ചെറായിയുടെ പോസ്റ്റിനൂ വന്ന കമൻറുകൾ പരിശോധിച്ചാൽ ഈ പുസ്തകവും അതിൻറെ ഇംഗ്ലീഷു വിവർത്തനവും ഈ നാട്ടിലാകെ ഉണ്ടു എന്നിട്ടും ഈ മാനൃൻ പറയുന്നു 'ജാതി അധികാരികൾ പുഴ്ത്തി' എന്നു. ഇതൊക്കെ വിശ്വസിക്കാൻ കുറെ ജാതിഭ്രാന്തൻമാരും !
Manage
Like · Reply · 1d


Thekumbhagom Mohan ഇങ്ങനെ പലവിധ പൊളളത്തരങ്ങൾകൊണ്ടു ജീവിക്കുന്ന ധാരാളം ഉരഗങ്ങൾ ഉണ്ടു ഇങ്ങനെ !
Manage
Like · Reply · 1d


Thekumbhagom Mohan ഒരുവിധപ്പെട്ട എല്ലാ ലൈബ്രറികളിലും ഉണ്ടു !
Manage
Like · Reply · 1d



Wednesday, January 17, 2018

നിരൂപണത്തിന്‍റെ ജാതി

നിരൂപണത്തിന്‍റെ    ജാതി


അയ്യന്‍‌കാളിയുടെ കത്തും സ്വദേശാഭിമാനിയും

അയ്യന്‍‌കാളിയുടെ കത്തും സ്വദേശാഭിമാനിയും