Saturday, June 5, 2021

https://www.facebook.com/EditDeskMalayalam എഡിറ്റ് ഡെസ്‌ക് , കൊച്ചി

മലയാളത്തില്‍നിന്നു  നല്ല മലയാളത്തിലെത്താന്‍

 എഡിറ്റ് ഡെസ്‌ക്


EDIT DESK , cochin, kerala , india

mobile : 9495600605

vaatakkakam@gmail.com


1998 - ല് എഡിറ്റ് ഡെസ്‌ക് തുടങ്ങിയപ്പോള് പ്രസിദ്ധീകരിച്ച ബ്രോഷറാണ് ഇത് .
മലയാള ഗദ്യ പുസ്‌തകങ്ങളുടെയും മറ്റും ഭാഷാപരമായ പോരായ്‌മകള് തിരുത്തിക്കൊടുക്കുകയാണ് എഡിറ്റ് ഡെസ്‌ക് ചെയ്യുന്നത് . പരസ്യ മാറ്ററുകള് പോലുള്ള ചെറിയ എഴുത്തുകള് ഏതു സമയത്തും പരിഗണിക്കും . ഏറ്റവും സൂക്‌ഷ്‌മമായ ഭാഷാപരിശോധനയാണ് ഇവിടെ നടത്തുന്നത് . ബ്രോഷറിലേയ്‌ക്കു കടന്നാല് അത് വ്യക്‌തമാകും . മുകളിലെ ലിങ്കില് ക്‌ളിക് ചെയ്‌താല് ഇ-മെയ്‌ല് ഐഡിയും ഫോണ് നമ്പറും കാണാം .


 https://www.facebook.com/EditDeskMalayalam













Wednesday, September 30, 2020

കറുപ്പന്‍ മാസ്‌റ്ററോടുള്ള കടം വീട്ടുന്നു ചെറായി

 കറുപ്പന് മാസ്‌റ്ററോടുള്ള കടം വീട്ടുന്നു ചെറായി

-------------------------------------------
കാലം , 20 -ാം നൂറ്റാണ്ട് പിറന്ന ശേഷമോ , അതിനു തൊട്ടു മുന്‌പോ ആയിരിക്കണം . നവോത്ഥാന നായകന് പണ്ഡിറ്റ് കെ. പി. കറുപ്പന് കൊച്ചി രാജ്യത്തുള്ള ചെറായി ഗ്രാമത്തിലാണ് കൗമാരത്തില് സംസ്‌കൃതം പഠനത്തിനു വന്നത് . അവിടെ " ചക്കരക്കടവ് " എന്ന പ്രദേശത്തുള്ള മംഗലപ്പിള്ളി കൃഷ്ണനാശാന്റെ കീഴിലായിരുന്നു കാവ്യപഠനം . തൊട്ടു വടക്കുവശത്തുള്ള മുഴങ്ങില് എന്ന ബന്ധുവീട്ടിലാണു താമസം . കെ. ആര് . ഗോവിന്ദന് തുടങ്ങിയവരായിരുന്നു സഹപാഠികള് . അവിടം വിട്ട ശേഷമാണ് ഉപരിപഠനത്തിനു കൊടുങ്ങല്ലൂര് കളരിയിലേയ്‌ക്കു പോയത് .
മുഴങ്ങില് വീട്ടുകാരനായ സ : സുകുമാരന്റെയും മറ്റു പ്രദേശവാസികളുടെയും ശ്രമഫലമായാണ് കേരള സര്‌ക്കാര് അവിടെ കറുപ്പന് സ്‌മാരകം അനുവദിച്ചത് . " കറുപ്പന് കളരി " എന്നു പറയാവുന്ന മംഗലപ്പിള്ളി വീടിന്റെയും പരിസരത്തിന്റെയും ഫോട്ടൊകളാണ് ഇതോടൊപ്പമുള്ളത് . ഒരു കൊല്ലം മുന്‌പ് അവിടം സന്ദര്‌ശിച്ചപ്പോള് എടുത്തതാണ് . പണ്ഡിറ്റ് കറുപ്പനെക്കുറിച്ചു പിഎച് . ഡി . ഗവേഷണം നടത്തുന്ന ശ്രീമതി ആതിരയും ( വൈക്കം ) കൂടെയുണ്ടായിരുന്നു ( കറുപ്പന്റെ യശസ്സ് പ്രഭാഷണരൂപത്തില് രണ്ട് വിദേശ അക്കാഡമിക് വേദികളില്എത്തിച്ചുകഴിഞ്ഞു ആതിര ) . സ : സുകുമാരനായിരുന്നു ഞങ്ങളുടെ സന്ദര്‌ശന " ഗൈഡ് " .
" കറുപ്പന് കളരി " സ്‌മാരകമാക്കാന് നടത്തിയ യത്‌നം വിജയിച്ചില്ലെന്ന് സങ്കടത്തോടെയാണ് അദ്ദേഹം പറഞ്ഞത് . പകരം , സമീപത്തുള്ള വേറൊരു സ്‌ഥലത്താണ് ഇപ്പോള് സര്ക്കാര് വക സ്‌മാരകം ഉയരുന്നത് . സ്വന്തം കാര്യം മാത്രം നോക്കുന്നവര്ക്ക് എന്തു കറുപ്പന് , എന്തു നവോത്ഥാനം ! എന്തുമാകട്ടെ , കറുപ്പന്റെ കാലടി പതിഞ്ഞ മണ്ണില് , നൂറ്റാണ്ടിനു ശേഷമെങ്കിലും ഒരു സ്‌മാരകം വന്നല്ലോ . മലയാള സാഹിത്യത്തില് വിപ്ളവകാരികള്‌ക്ക് ഒരു ഇടം പൊരുതി നേടിയ അനുപമ ധീരനോടു ചെറായിക്കുണ്ടായിരുന്ന കടം വീട്ടുകയാണു കാലം .
രണ്ട് കി. മീറ്റര് വടക്ക് , മറ്റൊരു സാമൂഹിക വിപ്ളവകാരിയായ സഹോദരനയ്യപ്പന്റെ ജന്‌മ വീട് സ്‌മാരകമാക്കിയിട്ട് മൂന്നര പതിറ്റാണ്ട് കഴിഞ്ഞു .
അതിനും രണ്ട് കി. മീറ്റര് വടക്ക് കോവിലകത്തുംകടവില് മറ്റൊരു കടം കൂടിയുണ്ടു ചെറായിക്കു വീട്ടാന് . ഈഴവ സമുദായത്തെ പോരാളികളാക്കി മാറ്റിയത് സഹോദര പ്രസ്‌ഥാനമാണ് . അതിനു ജന്‌മം നല്കിയ മിശ്രഭോജനത്തിലെ ധീര പുലയ പങ്കാളികള് അയ്യരും മകന് കണ്ണനും ജീവിച്ചിരുന്നത് കോവിലകത്തുംകടവിലാണ് . സഹോദര പ്രസ്‌ഥാനത്തിന്റെയും , ഞാന് ഉള്‌പ്പെടെയുള്ള ചെറായിക്കാരുടെയും നന്ദികേടിന്റെ കൂടെ സ്‌മാരകമാണ് ആ പോരാളികള് . പൊതുരംഗത്തിലെ ആരാലും തിരിഞ്ഞുനോക്കാതെ , ഒരു സാമൂഹിക കലാപത്തിന് ഊര്‌ജം പകര്ന്നവരാണെന്ന ആദരം ഏറ്റുവാങ്ങാനാവാതെ ജീവിതത്തോടു വിടപറയേണ്ടിവന്ന അസാമാന്യ ധീരര് . അയല്‌പക്കത്തെ സഹോദര സ്‌മാരകക്കാര്‌ക്ക് , അതു തങ്ങള്‌ക്കു പറ്റിയ വീഴ്‌ചയാണെന്നെങ്കിലും വെളിവുണ്ടാകാന് കാലമെത്ര പിടിക്കും ? ഈഴവര്ക്കു വേണ്ടി ഈഴവരാല് ഭരിക്കപ്പെടുന്ന ഒരു സ്‌ഥാപനമായി സഹോദരസ്‌മാരകം നിലനിര്‌ത്താന് പൊതുഖജനാവിലെ പണം ചെലവഴിക്കേണ്ടതുണ്ടോ എന്നു ചിന്തിക്കാന് സമയം വൈകി . ഈഴവരാണു മുഖ്യപങ്കു വഹിച്ചതെങ്കിലും , മിശ്രഭോജനം ദലിതോന്‌മുഖമായ ഒരു കലാപമായിരുന്നു . അതുകൊണ്ടുമാത്രമാണ് അയ്യപ്പനും സഹോദരപ്രസ്ഥാനവും നാടിന്റെ ആദരം നേടിയത് . ആയതിനാല് , അയ്യരും കണ്ണനും ജീവിച്ചിരുന്ന സ്‌ഥലത്ത് ഒരു പ്രത്യേക സ്‌മാരകം ഉയരണം . ദലിത് പോരാട്ടങ്ങളെ പഠിക്കാനുതകുന്ന കേന്ദ്രമാക്കി മാറ്റണം അത് . കൂടാതെ , സഹോദരസ്‌മാരകത്തില് അവരെ പ്രതിനിധാനം ചെയ്യുന്ന ശില്‌പങ്ങളും ചിത്രങ്ങളും വിവരണങ്ങളും ഒരുക്കണം . സ്‌മാരക ഭരണസമിതിയില് കണ്ണന്റെ കുടുംബാംഗങ്ങള്ക്കും ദലിതര്ക്കും മാന്യമായ പ്രാതിനിധ്യം നല്കുകയും വേണം .
























+9
Kannan Vb, Bhuvaneswary Vallarpadam and 94 others
15 comments
26 shares

എനിക്ക് അവാര്‍ഡ് തന്നയാള്‍ ഉയരങ്ങളിലേയ്‌ക്ക്

 FB, 30.9.20



എനിക്ക് അവാര്ഡ് തന്നയാള് ഉയരങ്ങളിലേയ്‌ക്ക്

--------------------------------------------
എഴുത്തിന്റെ പേരില് , പ്രോത്സാഹനപരമായ പണമോ സമ്മാനമോ
സ്വീകരിക്കാന് മനസ്സ് അനുവദിച്ചിട്ടില്ല ഇതുവരെ . കാല് നൂറ്റാണ്ടായി തുടരുന്നു
ആ ശീലം . എങ്കിലും ഒരു ബഹുമതി സ്വീകരിച്ചിട്ടുണ്ട് . അയ്യന്‌കാളിചരിത്രം
ഗവേഷണവിഷയമാക്കിയ ഒരു പിഎച് . ഡി . വിദ്യാര്ഥിനിയുണ്ടായിരുന്നു
പത്തനംതിട്ടയില് . ഫോണ് വഴിയുള്ള ചര്ച്ചകള് പോരാ , നേരിട്ടു കണ്ടു
സംസാരിക്കണം എന്നു നിര്‌ബന്ധിച്ചപ്പോള് ഞാനും സമ്മതിച്ചു . 700 - ഓളം
കി. മീറ്റര് ട്രെയ്‌ന് യാത്ര ചെയ്‌ത് അവര് ചെന്നൈ ആര്ക്കൈവ്‌സില് വന്ന്
എന്നെ കണ്ടു ; വിഷയം കുറെ സമയം ചര് ച്ചചെയ്‌തിട്ടാണു പിരിഞ്ഞത് . വല്ല ഗുണവും അവര്ക്ക് അതുകൊണ്ടു കിട്ടിയോ എന്നറിയില്ല . എങ്കിലും
എന്റെ ഗവേഷക ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണത് . (
പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ സ്‌നേഹിതകള് വാക്കുപറഞ്ഞിരുന്ന
താമസ സൗകര്യം കിട്ടാതെവന്നപ്പോള് , ആ രാത്രിതന്നെ നീണ്ട ട്രെയ്ന് യാത്ര
ചെയ്‌താണ് അവര് നാട്ടിലെത്തിയത് ) . അവര് ഇന്നു ഫോണ് ചെയ്‌തു ;
ജീവിതത്തിലെ ഒരു വലിയ
ഉയരത്തിലേ‌യ്ക്കു കാലെടുത്തുവയ്‌ക്കുന്ന വിവരമാണ് അറിയിച്ചത് : കൊല്ലം എസ് . എന് .
കോളെജിലെ ചരിത്രവകുപ്പില് അസി. പ്രൊഫസറായി ചേരാന് രാവിലെ വീട്ടില്നിന്ന് ഇറങ്ങുകയാണ് . ഡോ :
ദിവ്യയ്‌ക്ക് ജീവിതത്തിലെങ്ങും വിജയം നേരുന്നു .
Image may contain: tree, plant, sky and outdoor
Kannan Vb, C S Murali Shankar and 68 others
14 comments
3 shares

Sunday, September 27, 2020

പണ്ഡിറ്റ് കറുപ്പനെ രാജാവ് രക്ഷിച്ചോ ? -------------------------------------

 പണ്ഡിറ്റ്   കറുപ്പനെ രാജാവ്  രക്ഷിച്ചോ  ?

-------------------------------------




ഒറ്റ വാചകത്തില്‍ പറഞ്ഞുപോകാവുന്നതല്ല ഈ വിഷയം ( മറ്റ് ഏതു ചരിത്രവിഷയവും ) .    വിശദമായ എഴുത്ത് വേണമെന്നു മനസ്സിലുണ്ട് . അതിലേയ്‌ക്കു വേണ്ട വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞിട്ടുമുണ്ട് . പക്‌ഷേ തത്‌കാലത്തെ എഴുത്തു ചുമതലകള്‍ ഒന്ന് ഒതുങ്ങാതെ അതിലേയ്‌ക്കു കടക്കാനാവില്ല .


         ജാതിവിവേചനങ്ങള്‍ ഒട്ടുവളരെ അനുഭവിച്ചിട്ടുണ്ടു  പണ്ഡിറ്റ് കെ. പി .  കറുപ്പന്‍ മാസ്‌റ്റര്‍ എന്ന് എല്ലാവര്‍ക്കുമറിയാം . എന്നുവച്ച് , അക്കാര്യങ്ങള്‍ പറയുന്നിടത്ത് ജാതിവാഴ്‌ചയുടെ നടത്തിപ്പുകാരെ വെള്ളപൂശാന്‍ സൗകര്യമുണ്ടാകരുത് . സംസ്‌കൃതപഠനത്തിന്‍റെ ഉയര്‍‌ന്ന ഘട്ടത്തിലെത്തിയ   കറുപ്പനെ  കൂടുതല്‍ പഠിക്കാന്‍  രാജര്‍ഷി രാമവര്‍‌മ തുണച്ചിട്ടുണ്ട്  ( ജാത്യാചാര നിര്‍‌ബന്ധത്തില്‍ മുമ്പനും   ദുർ‌വാശിക്കാരനും  സാമൂഹികവിരുദ്ധനുമായ ആ രാജാവിന്‍റെ ആ സമീപനം സ്വഭാവപരമല്ല , സാഹചര്യ സമ്മര്‍‌ദപരമാണ്  എന്നുമാത്രം തത്‌കാലം പറഞ്ഞുവയ്‌ക്കുന്നു  ) . ആ അടുപ്പം  , എറണാകുളം  സവര്‍ണ ബാലികാ പാഠശാലയില്‍ ടീച്ചറായി വരാനും , അവിടെയുണ്ടായെന്നു പറയുന്ന സവര്‍ണ പ്രതിഷേധം മറികടക്കാനും കാരണമായി എന്നതിന്   വസ്‌തുതാപരമായ   വല്ല തെളിവും  കണ്ടെത്താന്‍ ഇനിയും  കഴിഞ്ഞിട്ടില്ല  എനിക്ക് .  മുന്‍‌പ്  സെയ്‌ന്‍റ്  തെരേസാസ്  കോണ്‍‌വെന്‍റ്  സ്‌കൂളിലെ മാതൃകാ അധ്യാപകനും  സം‌സ്‌കൃത പണ്ഡിതനും എഴുത്തുകാരനുമെന്നു പേരെടുത്തിരുന്നു കറുപ്പന്‍ . അതുകൊണ്ടായിരിക്കണം " പൂര്‍‌വ്വാചാരവിരുദ്ധമായ  ആ നിയമനത്തെപ്പറ്റി ആരും അക്കാലത്തു കയര്‍‌ക്കുകയുണ്ടായില്ല " എന്ന് ആദ്യ കറുപ്പന്‍ സ്‌മാരക പ്രസിദ്ധീകരണത്തില്‍ (  ഇടക്കൊച്ചി  പി. കെ. എം. വായനശാല  , 1952 ) ,  മരുമകന്റെ സ്ഥാനത്തുള്ള  പി. കെ. ഡീവര്‍  എഴുതിയത്  .  ആദ്യ ജീവിതചരിത്രകാരനും , കറുപ്പന്‍റെ  ശിഷ്യ ശ്രീമതി ചെമ്മയുടെ മകനുമായ  കെ.പി. വിജയരാഘവന്‍ ( സാഹിത്യ ഭടന്‍ , 1959 ) , വിജയരാഘവന്‍റെ  ഇളയച്ഛനും  കറുപ്പന്‍റെ ശിഷ്യനുമായ കെ. കെ. വേലായുധന്‍ ( പണ്ഡിറ്റ് കറുപ്പന്‍ ഓര്‍‌മ്മകളിലൂടെ , 1983 ) ഇവരും പ്രതിഷേധക്കാര്യം പറയുന്നതായി ഞാന്‍ ഓര്‍‌ക്കുന്നില്ല .   എന്നാൽ , കറുപ്പന്റെ  സുഹൃത്തായ ടി. എം. ചുമ്മാർ പറയുന്നത് ,  പ്രതിഷേധമുള്ള വിദ്യാർഥിനികൾ‌ക്കു ടി. സി.  കൊടുത്തുവിടാൻ രാജാവ്  " കൽ‌പന  പുറപ്പെടുവിക്കുകയാണുണ്ടായത് " എന്നാണ്   ( കവിതിലകൻ കെ. പി. കറുപ്പൻ  , 1974 ) .    ഈ  " കൽ‌പന  പുറപ്പെടുവി " ക്കലാകണം   കെ. എ. കൃഷ്‌ണന്‍ അഴീക്കോടിന്‍റെ  "  പണ്ഡിറ്റ്  കറുപ്പനും  മലയാള കവിതയും " എന്ന പുസ്‌തകത്തില്‍  ( മുക്കാൽ നൂറ്റാണ്ടിനു ശേഷം   1981-ൽ ) , പ്രതിഷേധക്കാര്‍‌ക്കെതിരെ  രാജാവ്  " തിരുവെഴുത്ത് "  പുറപ്പെടുവിച്ചെന്നു പറയുന്നതിന്റെ  അടിസ്‌ഥാനം  . രാജര്‍‌ഷിയുടെ  ഭരണകാല  ആര്‍ക്കൈവ്‌സ് രേഖകള്‍  വര്‍ഷങ്ങള്‍  ചെലവഴിച്ചു പരിശോധിച്ചിട്ടും  എനിക്കതു കാണാന്‍ കഴിഞ്ഞില്ലെന്നുവച്ച് ആ സാധ്യത തള്ളിക്കളയുന്നില്ല . ഇന്നുപോലും , അടിത്തട്ടു സമൂഹക്കാരായ സഹപ്രവര്‍‌ത്തകരോട്  ഓഫീസുകളില്‍  മേല്‍‌ജാതിക്കാരുടെ  പെരുമാറ്റം വല്ലാതെ മാറിപ്പോയെന്നു പറയാനാവില്ലല്ലോ . നൂറ്റാണ്ടു മുന്‍‌പ്  അത് ഒട്ടും അദ്‌ഭുതകരമല്ല . പക്ഷേ  അത് രാജാവിന്‍റെ  സവര്‍ണവിരുദ്ധ സാഹസ പ്രകടനാഖ്യാനമാക്കാന്‍ വെറും പറച്ചില്‍ പോരാ , തെളിവ് വേണം . (  പ്രതിഷേധക്കാരെ  ടി. സി. യുടെ കാര്യം പറഞ്ഞു രാജാവ് വായടപ്പിച്ചതായാണ്  ,  നാട്ടുകാരനും അടുപ്പക്കാരനും   ഗവേഷകനുമായ  വി. വി. കെ. വാലത്ത്  മാഷ് എഴുതുന്നത് : പണ്ഡിറ്റ്  കറുപ്പൻ , 1985 ) .


           പരിസരബോധം ഉണ്ടായിരുന്നു രാജന് . അയിത്തജാതിക്കാരെ സര്‍‌ക്കാരും കൂടെ  ദ്രോഹിച്ചാല്‍ മതംമാറ്റം ചെറുതാവില്ല എന്ന ബോധം .  കായല്‍ സമ്മേളനശേഷം നടന്ന പുലയസമ്മേളനത്തിന്‍റെ  വിവരമറിഞ്ഞു സന്തോഷം പ്രകടിപ്പിച്ചതും ഇതേ രാജാവാണ് , ഇതേ വര്‍ഷമാണ് ( 1913 ) .     ഇതേ വര്‍ഷമാണ്  കറുപ്പന്‍  " ബാലാകലേശം "  എന്ന  ബോംബെറിഞ്ഞു കേരളത്തെ ഞെട്ടിച്ചത് . ടീച്ചറായി ചേര്‍‌ന്ന ഉടനെ കറുപ്പന്‍  ആദ്യം ചെയ്‌തത്  " തേവരയില്‍ നിന്നും ഒരു വാലപ്പെണ്‍‌കുട്ടിയെ ആ പള്ളിക്കൂടത്തില്‍ ചേര്‍‌ക്കുക എന്നതായിരുന്നു "  എന്നുകൂടെ ഡീവര്‍ പറയുന്നതും  ശ്രദ്ധിക്കേണ്ടതുണ്ട് . സാധ്യമാകുന്നിടത്തോളം  സവര്‍ണ കടുംപിടുത്തത്തിന് അയവു വരുത്താന്‍ ഭരണകൂടം തയ്യാറാകുന്നുണ്ടായിരുന്നു ആ ഘട്ടത്തില്‍ .   മാത്രമല്ല ,  പിന്നീടു പതിറ്റാണ്ടുകള്‍‌ക്കു  ശേഷം മാത്രം കേരളം  കാണാന്‍  തുടങ്ങിയ ജനകീയ ബലപ്രയോഗങ്ങളുണ്ടാകുന്നു , ചങ്കുറപ്പുള്ള     പത്രങ്ങള്‍  ഭരണകൂടത്തെ നേര്‍‌ക്കുനേര്‍ നിന്നു  വെല്ലുവിളിക്കുന്നു  ,     സ്വാമിവേഷത്തിലുള്ള  ചിലർ    ജനങ്ങളെ എന്തിനും തയ്യാറെടുപ്പിക്കുന്നു ; എന്തിനു പറയുന്നു , അതെല്ലാമായപ്പോൾ  പുലയ ഘോഷയാത്രയില്‍  ദിവാനും  അണിചേരുന്നു !   കൊച്ചിരാജ്യം  സ്വാതന്ത്ര്യത്തിലേയ്‌ക്കു  കുതിക്കാന്‍ തുടങ്ങിയത്  ആ പതിറ്റാണ്ടിലാണ് .  അതിന്‍റെ  ആദ്യ നാഴികക്കല്ലാണ്   1913 .  വാലന്‍ കറുപ്പനെ രക്ഷിക്കാന്‍ പുരോഗമനക്കാരനായ രാജാവ്  സ്വന്തം സവര്‍ണരോടുതന്നെ മല്ലിട്ടു എന്ന രോമാഞ്ചജനകമായ കഥയേയും    അവിടെത്തന്നെ   സ്‌ഥാപിക്കയാണു  ലളിതബുദ്ധികള്‍ .  .  . പണ്ഡിറ്റ്   കറുപ്പന്‍   മഹാരാജാസ് കോളെജില്‍   അധ്യാപകനാകുമ്പോഴേയ്ക്കും (1935 ) കൊച്ചി രാജ്യം  സാമൂഹിക സ്വാതന്ത്ര്യത്തില്‍ ഏറെ മുന്നേറിയിരുന്നു . വ്യക്‌തി വൈശിഷ്ട്യം കൊണ്ട് അദ്ദേഹം  ,  കാസ്‌റ്റ്   ഗേൾ‌സ് സ്‌കൂളിലെപ്പോലെതന്നെ കോളെജിലും  വലിയ ആദരം നേടി . . .   ഇവിടെ സൂചിപ്പിച്ചതില്‍ കുറച്ചു കാര്യങ്ങള്‍ ,  അടിസ്ഥാന രേഖകൾ സഹിതം അടുത്ത പുസ്‌തകത്തില്‍ ചേര്‍ക്കുന്നുണ്ട് .