Monday, March 20, 2017

ഇന്നത്തെ കര്‍ണന്‍ , ഇന്നലത്തെ പരമന്‍



പോയ കാലങ്ങളില്‍   ദലിത വര്‍ഗം അനുഭവിക്കേണ്ടിവന്ന മാരക   പീഡനങ്ങള്‍ക്ക് , അവരുടെ പിന്‍‌തലമുറകള്‍  സമസ്‌ത തലങ്ങളിലും ജനാധിപത്യപരമായി  കണക്കുതീര്‍ക്കുന്നത്  എങ്ങനെയെന്നു കണ്ടുകൊണ്ടിരിക്കയാണ്  ബ്രാഹ്മണ്യവത്കരിക്കപ്പെട്ട  ഇന്‍‌ഡ്യ .  ആദ്യത്തെ  വലിയ   സ്‌ഫോടനം നടത്തിയത്  ഡോ :  അംബേഡ്‌കറായിരുന്നു .  ഇതാ , ഒടുവില്‍  അത്  കൊല്‍ക്കത്ത  ഹൈക്കോടതിയിലെ  ജസ്റ്റിസ്  സി . എസ് .  കര്‍ണന്‍  എന്ന  " ധിക്കാരി " യില്‍ എത്തിനില്‍ക്കുന്നു . മുറിവേല്‍ക്കുന്ന  വര്‍ഗാഭിമാനമാണ്  ചെറുത്തുനില്‍പ്പായി  ജ്വലിച്ചുയരുന്നത് . ജാതിഭേദ രോഗാണുക്കള്‍  എമ്പാടും ചൂഴ്ന്നുനില്‍ക്കുന്ന  ഒരു ഉദ്യോഗസ്‌ഥ  സംവിധാനത്തോട്  ഈവിധം പൊരുതുന്നതിനെയാണ്  ധീരത  എന്നു വിശേഷിപ്പിച്ച്  അഭിവാദ്യം ചെയ്യേണ്ടത് . ഈ പോരാട്ടം നാളെ  പിന്‍‌മടങ്ങേണ്ടിവന്നാലും   ,  അതല്ല ,  മുന്നേറി  ജയക്കൊടി നാട്ടിയാലും  , ഒന്നുപോലെ  ആദരിക്കും  ഈ ധീരനെ  പൗര സമത്വവാദ പോരാളികള്‍ .

                 ജസ്റ്റിസ്   കര്‍ണന്  ഒരു മുന്‍‌ഗാമിയുണ്ട്   ഈ  കേരളത്തില്‍  --   പരേതനായ  അഡ്വ .   ടി . എ . പരമന്‍  എം . എല്‍ . എ .     പഴയ കൊച്ചി രാജ്യത്ത് വിദ്യാ വെളിച്ചം നേടി പൊരുതിക്കയറിയ ദലിതരുടെ  ആദ്യ തലമുറയില്‍പ്പെട്ടയാള്‍  .  അര നൂറ്റാണ്ടു മുന്‍പ്  മജിസ്‌ട്രേറ്റായിരുന്നപ്പോള്‍  , ന്യായാധിപ രംഗത്തെ മാടമ്പിത്തത്തെ ചോദ്യം ചെയ്‌തതിന്  ഹൈക്കോടതിയുമായി  ഏറ്റുമുട്ടേണ്ടിവന്നു  അദ്ദേഹത്തിന്  . ബൗദ്ധിക  ഉന്നതിയിലെത്തിയ  ഒരു ദലിതന്‍ , സ്വാഭിമാനം മുറിപ്പെട്ടപ്പോള്‍  ദുരധികാരപ്രമാണികളെ ചെറുത്തുനിന്ന്  കേരളീയ ദലിത് മുന്നേറ്റങ്ങളുടെ  യശസ്സുയര്‍ത്തിയതിന്‍റെ  ചരിത്രമാണത് .   ആ സംഭവത്തിന്‍റെ  ഹൈക്കോടതി രേഖകളും ,  അപൂര്‍ണമായ  സ്വജീവിതാഖ്യാനത്തിന്‍റെ  സംഗ്രഹവും  ഉള്‍പ്പെടുന്ന  മൂന്ന്  ലേഖനങ്ങളുടെ  ലിങ്കുകള്‍      കൊടുക്കുന്നു ഇവിടെ  :






http://cheraayiraamadaas.blogspot.com/2015/07/blog-post_16.html




Tuesday, October 11, 2016

ഇരുളിനെതിരെ ചെറായിയുടെ ചെറുത്തുനില്‍പ്പ്










 ഇരുളിനെതിരെ  ചെറായിയുടെ  ചെറുത്തുനില്‍പ്പ്


കൊച്ചി രാജ്യത്തിന്റെ  സാമൂഹിക വിപ്‌ളവ ചരിത്രത്തില്‍  മുന്നിടം  നേടിയ  ചെറായി ഗ്രാമവും  പരിസര പ്രദേശങ്ങളും  പില്‍ക്കാലത്ത്  സാംസ്‌കാരിക  ജീര്‍ണതയ്‌ക്കെതിരെ  നടത്തിയ  തീവ്രമായ  ചെറുത്തുനില്‍പ്പിന്റെ  ഏടുകളാണ്  ഇവിടെയുള്ളത് .   നവോത്ഥാന നായകന്‍  , കേരളത്തില്‍  പുരോഗമന രാഷ്ട്രീയത്തിന്റെ 
വരവറിയിച്ച ആദ്യ സോഷ്യലിസ്റ്റ്  എന്നീ നിലകളില്‍  പ്രശസ്തനായ  സഹോദരനയ്യപ്പന്റെ  പ്രാണന്‍ തുടിച്ചുനില്‍ക്കുന്ന മണ്ണാണിത് .  ആ  ജീവിതം അവസാനിച്ച്   അഞ്ചാണ്ടു  തികയും മുന്‍പ്  ചെറായിയിലെ  കമ്യൂണിസ്റ്റുകള്‍  ജനപക്ഷ സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ  കൊടിയുയര്‍ത്തി ,  ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെ  പ്രവര്‍ത്തനം ആരംഭിച്ചുകൊണ്ട് .        അവിടുന്നിങ്ങോട്ട്  ഒന്നര  പതിറ്റാണ്ടോളം  പൊതുജീവിതത്തിലെ  അധോലോകത്തിനെതിരെ  അവര്‍   നടത്തിയ  ഇടവേളകളില്ലാത്ത  ഇടപെടല്‍  ചെറായിയെ മാത്രമല്ല , പരിസര പ്രദേശങ്ങളെയും എപ്പോഴും ഉണര്‍ന്നിരിക്കാന്‍ നിര്‍ബന്ധിച്ചു .