Wednesday, June 17, 2020

അയ്യന്‍കാളി കേരളത്തിലേയ്ക്ക് : നാട് ഇളകിമറിയുന്നു
_____________________________________________________

അന്തരിച്ചു  നാല്  പതിറ്റാണ്ടെത്തുമ്പോഴേയ്ക്കും അയ്യന്‍കാളി  , നാടിന്‍റെതന്നെ  ഒരു  പൊതുവികാരമായി മാറിയിരുന്നു എന്നു  കേരളം  തിരിച്ചറിഞ്ഞത്  1980 ഒക്റ്റോബെര്‍  അവസാനത്തോടെയാണ്.  ശില്‍പി  എസ്രാ  ഡേവിഡിന്‍റെ  മദ്രാസിലെ  വീട്ടില്‍നിന്ന്  അയ്യന്‍കാളിയുടെ  പൂര്‍ണ കായ വെങ്കല പ്രതിമ കേരളത്തിലേയ്ക്കു കൊണ്ടുവന്നത്  അപ്പോഴാണ്. പാലക്കാട്  വാളയാര്‍ ചുരം മുതല്‍  തിരുവനന്തപുരം വെള്ളയമ്പലം വരെയുള്ള 10  ദിന വാഹന യാത്ര  കേരള സമൂഹത്തെ സമ്പൂര്‍ണമായി ഇളക്കിമറിച്ചതിന്‍റെ  ദൃക്സാക്ഷി വിവരണമാണ്  ഇതോടൊപ്പമുള്ളത് . വെള്ളയമ്പലത്തു സ്ഥാപിച്ച പ്രതിമ നവംബെര്‍ 10-ന് അനാച്ഛാദനം  ചെയ്തത് പ്രധാനമന്ത്രി  ഇന്ദിരാഗാന്ധിയാണ് . ഈ റിപ്പോര്‍ട് തയ്യാറാക്കിയത് ,  1964-ല്‍ അയ്യന്‍കാളിയുടെ 101-ാം ജന്‍മദിനത്തോടനുബന്ധിച്ച് 
അദ്ദേഹത്തെപ്പറ്റി ആദ്യത്തെ   ( ? ) ചരിത്ര ലേഖനം  ( ' കേരള കൗമുദി ' യില്‍  ) എഴുതിയ   ഏ . കൃഷ്ണന്‍ വെങ്ങാനൂര്‍  ആണ് .  നമ്മുടെ മുന്നിലുള്ള  റിപ്പോര്‍ട്  പ്രസിദ്ധീകരിച്ച 1982- ലെ   ' ശ്രീഅയ്യന്‍കാളി  സ്മരണിക ' യുടെ  എഡിറ്റര്‍മാരില്‍  ഒരാളുമാണ് അദ്ദേഹം .   ( അയ്യന്‍കാളിയുടെ  പെങ്ങളുടെ മകളുടെ മകനായ അദ്ദേഹം അകാലത്തില്‍  ജീവിതത്തോടു യാത്രപറഞ്ഞിട്ട്  14 ആണ്ട് കഴിഞ്ഞു . )  മറ്റൊരു എഡിറ്ററായ  അഡ്വ .  എസ് . ഗിരിജാത്മജന്‍  ( അയ്യന്‍കാളിയുടെ  മകന്‍റെ  മകന്‍ )  നമ്മോടൊപ്പം എഫ്. ബി. യില്‍ നിത്യ സാന്നിധ്യമാണ് . സ്വന്തം പൂന്തോട്ടത്തില്‍ വിരിയുന്ന മനോഹര പുഷ്പങ്ങള്‍ എഫ്. ബി.യിലൂടെ നിത്യവും ഓരോരോ സുഹൃത്തുക്കള്‍ക്കായി സമര്‍പ്പിച്ച്  സൗഹൃദത്തിന്  ആഹ്ളാദകാരിയായ പുതിയൊരു മാനം നല്‍കുന്ന അദ്ദേഹമാണ് , അയ്യന്‍കാളി വിജ്ഞാനീയത്തില്‍ നമ്മുടെ ഏതു സംശയവും തീര്‍ത്തുതരാന്‍ കഴിയുന്ന ആശ്രയസ്ഥാനം .  ഈ സുവനീറില്‍ത്തന്നെ അദ്ദേഹം , അയ്യന്‍കാളിയുടെ നിയമസഭയിലെയും പുറത്തെയും പ്രവര്‍ത്തനങ്ങളെപ്പറ്റി അമൂല്യമായ ഒരു ലേഖനമെഴുതിയിട്ടുണ്ട് .







അംബേഡ്‌കറിനു കുറ്റം ചാര്‍ത്തല്‍




പൊള്ളയായ   അംബേഡ്‌കര്‍ വിമര്‍‌ശം      FB ,  14.9.19

________________________________________________


സങ്കടകരമായിപ്പോയി ആര്‍.കെ. ബിജുരാജിന്‍റെ അംബേഡ്‌കര്‍ വിമര്‍‌ശം (  " അംബേദ്‌കറും കമ്യൂണിസ്‌റ്റുകാരും " , പച്ചക്കുതിര മാസിക , 2019 സെപ്‌റ്റംബര്‍ ) . ഇതുപോലെ വെറും പ്രചാരണസാഹിത്യപരമായ ഒരു ലേഖനം മതി , അനുപമനായ ആ മഹാനെ വിലയിരുത്താന്‍ എന്നു ബിജുരാജിനു തോന്നിയത്  ഇന്നത്തെ കേരളത്തെ തിരിച്ചറിയാത്തതുകൊണ്ടാകണം.   ഇ. എം. എസിനെപ്പോലുള്ള  പരാജിത  മാര്‍‌ക്‌സിസ്‌റ്റുകളുടെ പൊള്ളയായ അംബേഡ്‌കര്‍ വിമര്‍‌ശം കേട്ടു സഹിച്ചുനിന്ന കാലത്തെ മലയാളമല്ല ഇന്നത്തേത് എന്നു പിടികിട്ടിയില്ല , ഇവിടെത്തന്നെയുള്ള ഒരു പത്രപ്രവര്‍ത്തകന് !  40 മലയാളം വോള്യങ്ങളിലും    5000-ത്തോളം  ഇം‌ഗ്‌ളിഷ്  പേജുകളിലുമായി  പരന്നുകിടക്കുന്ന ,   ആഴി സമാനം വിശാലമായ അംബേഡ്‌കര്‍ ചിന്തകള്‍  പരിചയമുള്ളവര്‍ ഒട്ടേറെയുണ്ട്      ഇന്നു  കേരളത്തില്‍ . അവരുടെ മുന്നിലേയ്‌ക്കാണ് ,  എഴുത്തിന്‍റെ  സത്യസന്ധതയില്‍ നിന്ന് ഏറെ വിദൂരമായ , എത്തിച്ചിരിക്കുന്നത് . അതെ , ഇഴകീറി പരിശോധിക്കേണ്ട തരം  രചനയല്ല അത് .

                ദേശീയപ്രസ്‌ഥാനം എന്ന സവര്‍ണ ഇടപെടലിന്‍റെ കൂടെ നിന്നില്ല എന്ന ആരോപണം , യഥാര്‍‌ഥത്തില്‍ അവര്‍ണനായകര്‍‌ക്കുള്ള ബഹുമതിയാണ് . തുറന്നുപറഞ്ഞുകൊണ്ടാണ് അവര്‍ ബ്രിട്ടിഷ് ഭരണത്തെ തുണച്ചത് . ആര്‍ഷ സം‌സ്‌കൃതിക്കാര്‍  അടിച്ചമര്‍‌ത്തിയിട്ടിരുന്ന അയിത്തജാതിക്കാരുടെ ഏക ആശ്രയമായിരുന്നു  ആ ഭരണകൂടം . അതൊന്നുമറിയാതെ , എന്തോ കൈത്തെറ്റു പറ്റിയപോലെയാണ് അംബേഡ്‌കര്‍ ദേശീയപ്രസ്‌ഥാനത്തില്‍നിന്നു മാറിനിന്നത് എന്ന എമണ്ടന്‍ കണ്ടെത്തല്‍ പരിഹാസ്യമാണ് .

             (  ഇന്‍‌ഡ്യയില്‍ ബ്രിട്ടിഷ് ഭരണത്തിന്‍റെ  സ്‌ഥാപന ദിനമാണ്  പീഡിതരുടെ സ്വാതന്ത്ര്യദിനമായി യഥാര്‍ഥത്തില്‍ ആഘോഷിക്കേണ്ടത് .  നമ്മുടെ  നാട്ടുരാജ്യ പൊന്നുതമ്പുരാക്കള്‍   നൂറ്റാണ്ടുകളോളം ജനങ്ങളെ  ദൈവിക അടിമത്തത്തില്‍ കെട്ടിയിട്ട്   പിഴിഞ്ഞെടുത്ത സമ്പത്തിന്‍റെയത്ര വരില്ല വിദേശികളുടെ ചൂഷണ മൂല്യം .  മാത്രമല്ല , കുടിലമായ വേദാന്ത ചിന്തയ്ക്കും  കുറ്റകരമായ ജാതിഭേദ വാഴ്‌ചയ്ക്കും  അപ്പുറം  പൗരസമത്വം  എന്നൊന്നുണ്ട് എന്ന്  ഇന്‍‌ഡ്യയെ പഠിപ്പിച്ചത്  ആ വിദേശികളും  ഒപ്പം വന്ന  പ്രൊട്ടെസ്‌റ്റന്‍റ്  ക്രിസ്‌ത്യന്‍  മിഷണറിമാരുമാണ് .

        ആദിവാസിവിരുദ്ധനാണെന്നു കാണിക്കാന്‍ അംബേഡ്‌കറുടെ ഒരു പ്രഭാഷണത്തിലെ   (  എഴുത്തിലേതല്ല ) ഏഴേ ഏഴ്  വാചകങ്ങള്‍ എടുത്തു കാണിക്കുക ; അത്തരം വര്‍ഗീയതതന്നെയാണു സവര്‍ണര്‍ ദലിതരോടു കാണിച്ചത് എന്ന്  ഉദ്‌ബോധിപ്പിച്ച് അവര്‍ണരെ  നിരായുധരാക്കുക  !  ബൗദ്ധിക  നേര്‍‌വഴിയല്ല ഇത് .   പറക്കോട് എന്‍. ആര്‍ .കുറുപ്പ് തര്‍‌ജുമചെയ്ത  " ഡോ. അംബേദ്‌കര്‍ സമ്പൂര്‍‌ണ കൃതികള്‍   " വോള്യം-2 ല്‍ ( കേരള ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ട് , 1996 , പേ. 134 ) നിന്നാണ് ആ ഏഴ് വാചകങ്ങള്‍ എടുത്തിരിക്കുന്നത് . ആദിവാസികള്‍ക്കു വേണ്ടി ഉപയോഗിച്ച   instruments എന്ന മൂല വാക്കിനെ   "  ചട്ടുകങ്ങള്‍ " എന്നു തര്‍‌ജുമചെയ്യരുതെന്ന് ശ്രീ : കുറുപ്പിനോടു പറയാന്‍ നമുക്ക് അവകാശമില്ലതന്നെ . എന്നാല്‍ , ഭരണരംഗത്തെ പ്രായോഗികതയെപ്പറ്റി മാത്രം സൂചിപ്പിക്കുന്നിടത്ത്  വിദ്വേഷജനകമായ  ആ   അര്‍‌ഥം   തന്നെ , ജാതിഭേദ പ്രയോഗത്തിന്‍റെ  വലിയ  ഇരയായ  അംബേഡ്‌കറെപ്പോലൊരാള്‍ ഉദ്ദേശിക്കുമോ  എന്നു സംശയിക്കാന്‍പോലുമായില്ലല്ലോ കുറുപ്പിന് ! ആദിവാസികളുടെ രാഷ്ട്രീയബോധത്തെപ്പറ്റി സൂചിപ്പിക്കുന്ന   മൂലത്തിലെ പ്രധാന വാക്കുകള്‍  വിടുകയും ചെയ്തു അദ്ദേഹം .  ബിനുരാജിനാകട്ടെ , ഇതൊന്നും ചികയേണ്ട  ഉത്തരവാദിത്വമേയില്ല ; അംബേഡ്‌കറുടെ വര്‍ഗീയതയാണല്ലോ സ്‌ഥാപിക്കേണ്ടത്  . ടി വര്‍ഗീയവീക്‌ഷണം    തന്നെയാണ്    സവര്‍ണര്‍  ദലിതരുടെ കാര്യത്തില്‍ ഉയര്‍ത്തിയത്  എന്നു പറയുന്നതു  ന്യായമെന്നിരിക്കട്ടെ .  എങ്കില്‍ ,   അംബേഡ്‌കറിനും  മുന്‍‌പു‌ള്ള  നൂറ്റാണ്ടുകളിലെ  ദലിത് പീഡനത്തിന്‍റെ  പ്രകോപനമെന്തായിരുന്നു ?  (  ബ്രിട്ടിഷുകാരാണ് ഇവിടെ ജാതിഭേദം നടപ്പാക്കിയത്  എന്നു കണ്ടെത്തുന്ന വ്യാജ മാര്‍‌ക്സിസ്‌റ്റുകളോടും   ചോദിക്കാനുള്ളത്  ഇതുതന്നെ )



************




അംബേഡ്‌കറിനു കുറ്റം ചാര്‍ത്തല്‍ :                          FB, 20.9.19
മഞ്ഞപ്പത്രമെഴുത്ത് മായുന്നില്ല
__________________________________ 

  ആര്‍.കെ. ബിജുരാജിന്‍റെ അംബേഡ്‌കര്‍ വിമര്‍‌ശത്തിലെ (  " അംബേദ്‌കറും കമ്യൂണിസ്‌റ്റുകാരും " , പച്ചക്കുതിര മാസിക , 2019 സെപ്‌റ്റംബര്‍ ) ചില കാര്യങ്ങളെ എതിര്‍ത്ത്  FB യില്‍ത്തന്നെ   14.9.2019-ന്    ഞാന്‍  എഴുതിയിരുന്നു  (  സി . എസ് . രാജേഷ്   കുഴിയാടിയില്‍ എഴുതിയ പോസ്‌റ്റിനോടുള്ള കമെന്‍റായും   എന്‍റെ സ്വന്തം പോസ്‌റ്റായും :  (    https://www.facebook.com/photo.php?fbid=2966902099992565&set=a.202536313095838&type=3&theater ). മറ്റു ചിലരും എഴുതിയിരുന്നു ബിജുരാജിനോടു വിയോജിച്ചുകൊണ്ട് .  ആ എതിര്‍ കുറിപ്പുകളില്‍   "  ചില നുണകളും വസ്തുതകളല്ലാത്ത കാര്യങ്ങളും "  ഉണ്ടെന്നു പറഞ്ഞ്  അവയെ വിശദീകരിച്ച്  ബിജുരാജ് വീണ്ടും എഴുതിയ കുറിപ്പാണ് എന്‍റെ മുന്നിലുള്ളത്  (     https://www.facebook.com/permalink.php?story_fbid=10158307372519714&id=564784713&hc_location=ufi ) . ബിജുരാജിനു  മറുപടിയായി ,  എന്‍റെ ആരോപിത  "  നുണ " കളെക്കുറിച്ചു മാത്രം  ചിലതു  ചുരുക്കത്തില്‍    കുറിക്കാനേ  ഞാന്‍  ഇവിടെ തുനിയുന്നുള്ളൂ .  സമയം   കുറവാണ് .

              " മഞ്ഞപ്പത്രമെഴുത്തിന്‍റെ സൂത്രപ്പണികള്‍ കൊണ്ടു മെനഞ്ഞെടുത്ത ഒരു ചരക്ക്  "  ആണു ബിജുരാജിന്‍റെ   " പച്ചക്കുതിര "  ലേഖനം എന്നു ഞാന്‍ വിലയിരുത്തിയതിനെ  , തനിക്കെതിരായ   " വിദ്വേഷ പ്രചരണ " ങ്ങളില്‍ ഒന്നായാണ്  അദ്ദേഹം വിശേഷിപ്പിക്കുന്നത് .  എന്നാല്‍ , എന്‍റെ വിലയിരുത്തല്‍ തീര്‍ത്തും  ശരിയാണെന്നു വീണ്ടും തെളിയിച്ചിരിക്കയാണു   മറുപടിയിലൂടെ അദ്ദേഹം .   ‘‘ആദിവാസിവിരുദ്ധനാണെന്നു കാണിക്കാന്‍ അംബേഡ്കറുടെ ഒരു പ്രഭാഷണത്തിലെ ( എഴുത്തിലേതല്ല ) ഏഴേ ഏഴ് വാചകങ്ങള്‍ എടുത്തു കാണിക്കുക’’ യാണ്  അദ്ദേഹം ചെയ്തത് എന്ന എന്‍റെ  ആരോപണത്തെ  ഖണ്ഡിക്കാനായി  അദ്ദേഹം  എഴുതുന്നു  :   " ഏഴേ ഏഴ് വാചകങ്ങളല്ല ലേഖനത്തില്‍ ഉദ്ധരിച്ചിരിക്കുന്നത് . 1936 ലെ ‘ജാതി ഉന്മൂലന’ത്തിലും 1945 ലെ ‘സാമുദായിക സ്തംഭനവും പരിഹാരമാര്‍ഗവും’ എന്നീ രണ്ട് കൃതികളിലും വന്ന ആദിവാസി വിരുദ്ധമായ പ്രസ്താവനകളാണ് .  രണ്ടു കൃതികള്‍ക്കിടയിലെ പത്തുവര്‍ഷത്തെ കാല അന്തരത്തിലും അംബേദ്കര്‍ക്ക് ആദിവാസി നിലപാടുകളില്‍ മാറ്റമുണ്ടായില്ല "  .

                                   പക്ഷെ ,  1936-ലെ  " ജാതി നിര്‍മൂലന " ത്തില്‍ നിന്ന്   " പച്ചക്കുതിര " യില്‍ എടുത്തെഴുതിയപ്പോഴും    " മഞ്ഞപ്പത്രമെഴുത്തിന്‍റെ സൂത്രപ്പണികള്‍ " തന്നെയാണല്ലോ  ബിജുരാജ്  ആവര്‍‌ത്തിച്ചത്  !   തന്‍റെ  ഇംഗിതത്തിന്   (  അംബേഡ്‌കറെ ആദിവാസിവിരുദ്ധനായി  അവതരിപ്പിക്കുന്നതിന് )   ഇണങ്ങുന്ന  ഭാഗം മാത്രം മുറിച്ചെടുത്ത്  വായനക്കാരെ കാണിക്കുക  ;  ദാ , ഇങ്ങനെ   : --   "  ആദിവാസികളുടെ അംഗസംഖ്യ  ഏറ്റവും കുറഞ്ഞത്  13 ദശലക്ഷമാണ് . പുതിയ ഭരണഘടനയില്‍ അവരെ ഒഴിച്ചുനിര്‍‌ത്തിയതിന്‍റെ ഔചിത്യമോ  അനൗചിത്യമോ ഇവിടെ പരിഗണിക്കുന്നില്ല . എന്നാല്‍ , ഒരു വസ്‌തുത എടുത്തു പറയേണ്ടതുണ്ട് . സഹസ്രാബ്‌ദങ്ങളുടെ സാംസ്‌കാരിക പാരമ്പര്യത്തില്‍ ഊറ്റംകൊള്ളുന്ന ഒരു രാജ്യത്ത് ഈ ആദിവാസികള്‍ അവരുടെ പ്രാകൃതവും അപരിഷ്‌കൃതവുമായ നിലയില്‍ത്തന്നെ ജീവിതം തുടരുന്നു . അവര്‍ അപരിഷ്‌കൃതരെന്നു മാത്രമല്ല , അവരില്‍ ചിലരുടെ ചെയ്‌തികള്‍  അവരെ കുറ്റവാളികളുടെ ഗണത്തില്‍ ഉള്‍‌പ്പെടുത്താന്‍ പോന്നതുമാണ് . നാഗരികതയുടെ നടുവില്‍ 13 ദശലക്ഷം മനുഷ്യര്‍ മൃഗാവസ്‌ഥയില്‍ പരമ്പരാഗത കുറ്റവാളികളായി ജീവിതം നയിക്കുന്നു . "


                      ഇവിടെവച്ചു മുറിക്കാതെ തുടര്‍ വാചകങ്ങളും  എടുത്തെഴുതിയിരുന്നെങ്കില്‍ ,  അംബേഡ്‌കറില്‍ നിറഞ്ഞുനില്‍‌ക്കുന്ന  മാനവികമായ സഹാനുഭൂതിയുടെ ചിത്രവും വായനക്കാര്‍‌ക്കു കാണാനാകുമായിരുന്നു . ഇതാണ്  ആ വാചകങ്ങള്‍  : --

                                 "  ഇതില്‍ ഹിന്ദുക്കള്‍ക്ക് ഒരിക്കലും ലജ്ജ തോന്നിയിട്ടില്ല . എന്‍റെ അഭിപ്രായത്തില്‍ മറ്റെങ്ങും കണ്ടിട്ടില്ലാത്ത ഒരു പ്രതിഭാസമാണിത് . ലജ്ജാകരമായ  ഈ സ്‌ഥിതിവിശേഷത്തിനു കാരണമെന്ത് ?  ഈ ആദിവാസികളെ പരിഷ്‌കാരത്തിന്‍റെ പടിവാതിലിലേക്കും അന്തസ്‌സുറ്റ ഒരു ജീവിതശൈലിയിലേക്കും പിടിച്ചുകയറ്റാന്‍ ഒരു പരിശ്രമവും നടത്തപ്പെടാതിരുന്നതെന്തുകൊണ്ടാണ് ? ആദിവാസികളുടെ മൃഗാവസ്‌ഥയ്ക്കു നിദാനം ജന്‍‌മസിദ്ധമായ മൂഢതയാണെന്നു പറയാന്‍ ഹിന്ദുക്കള്‍ തുനിഞ്ഞെന്നുവരാം . എന്നാല്‍ ആദിവാസികള്‍ മൃഗാവസ്‌ഥയില്‍ കഴിയുന്നത് ,  അവരെ പരിഷ്‌കരിക്കാനും , അവര്‍ക്കു  വിദ്യാഭ്യാസം നല്‍‌കാനും , അവരെ സമുദ്ധരിക്കാനും അവര്‍‌ക്കു വൈദ്യസഹായം നല്‍‌കാനും ,    അവരെ നല്ല പൗരന്‍‌മാരാക്കിത്തീര്‍‌ക്കാനും ഹിന്ദുക്കള്‍ ഒരു ശ്രമവും നടത്താതിരുന്നതുകൊണ്ടാണെന്ന് അവര്‍ സമ്മതിച്ചുതരില്ല . എന്നാല്‍ ഇക്കാര്യത്തില്‍ ക്രിസ്‌തീയ മിഷനറിമാര്‍ ചെയ്തുപോരുന്നത് ഒരു ഹിന്ദുവിനു ചെയ്യാന്‍ കഴിയുമായിരുന്നില്ലേ ? കഴിയുകയില്ല . ആദിവാസികളെ പരിഷ്‌കൃതരാക്കുകയെന്നുവച്ചാല്‍ അവരെ സ്വന്തമായി കരുതുകയും അവര്‍‌ക്കിടയില്‍  ജീവിക്കുകയും  അവരില്‍ സഹജാവബോധം വളര്‍ത്തുകയും , ചുരുക്കത്തില്‍ അവരെ സ്‌നേഹിക്കുകയും  ചെയ്യുകയെന്നതാണ് . ഇതു ചെയ്യാന്‍ ഒരുവനു കഴിയുന്നതെങ്ങനെ ?  ജീവിതം മുഴുവന്‍ സ്വന്തം ജാതിയുടെ  സംരക്ഷണവ്യഗ്രതയാണയാള്‍‌ക്ക് .  ജാതിയാണ് അയാള്‍‌ക്കു വിലപ്പെട്ട സമ്പത്ത് .  ഏതുതരത്തിലും അത് സംരക്ഷിക്കണം . വൈദികകാലത്തെ  അനാര്യന്‍‌മാരുടെ അവശിഷ്‌ടങ്ങളായ ആദിവാസികളുമായി സമ്പര്‍‌ക്കത്തില്‍ ഏര്‍‌പ്പെടുകവഴി തന്‍റെ ജാതി നഷ്‌ടപ്പെടുത്താന്‍  ഒരു ഹിന്ദു ഒരുക്കമല്ല .  "

            1936 - ല്‍    പുറത്തുവന്ന  " ജാതിനിര്‍‌മൂലനം "   എന്ന പുസ്‌തകത്തിന്  1944 - ല്‍  പ്രസിദ്ധീകരിച്ച മൂന്നാം പതിപ്പിലുമുണ്ട്  ഡോ :  അംബേഡ്‌കറുടെ  പുതിയ മുഖവുര (  1.12.1944 - ന് എഴുതിയത്  ) .  1937-ലെ  " രണ്ടാം  പതിപ്പിന്‍റെ ഒരു ആവര്‍‌ത്തനം മാത്രമാണ്  "   ഈ പതിപ്പെന്ന്   അതില്‍ പറയുന്നുണ്ട് .  ഈ പതിപ്പാണു  ഭാഷാ ഇന്‍‌സ്‌റ്റിറ്റ്യൂട്ട്  തര്‍‌ജുമ ചെയ്ത്  പ്രസിദ്ധീകരിച്ചിരിക്കുന്നത്   ( വോള്യം  1  ,  1996  ,  പേ.  61-62 )  .  അതില്‍ നിന്നാണ്  മേല്‍ കണ്ടതുപോലെ ബിജുരാജും ഞാനും  എടുത്തെഴുതിയിരിക്കുന്നത് .  ബിജുരാജ്  പ്രധാന ഭാഗം പൂഴ്‌ത്തിയെങ്കിലും ,  7 കൊല്ലം കഴിഞ്ഞിട്ടും അംബേഡ്‌കര്‍ തന്‍റെ ആദിവാസി സമീപനത്തില്‍ ഉറച്ചുനിന്നു എന്ന്  ആര്‍ക്കും വായിക്കാം അവിടെ .


            1.12.1944 - ന് എഴുതിയ  മുഖവുര എന്ന കൈയൊപ്പ് ചാര്‍‌ത്തി   അംബേഡ്‌കര്‍ വീണ്ടും  വായനക്കാര്‍‌ക്കു മുന്നിലേയ്‌ക്കയച്ച മേല്‍ കണ്ട  ആദിവാസി സമീപനം ഓര്‍‌മയില്‍  നിര്‍‌ത്തുക . എന്നിട്ട് ,    കൃത്യം   5  മാസം  കഴിഞ്ഞുള്ള  6.5.1945-ന്‍റെ  ബോംബെ അഖിലേന്‍ഡ്യ പട്ടികജാതി  ഫെഡറേഷന്‍  സമ്മേളന പ്രഭാഷണത്തിലെ " ആദിവാസികള്‍ "  എന്ന ഭാഗത്തേയ്ക്കു (  "  സാമുദായിക സ്‌തംഭനവും  പരിഹാര മാര്‍ഗവും "  ,  ഭാഷാ  ഇന്‍സ്‌റ്റിറ്റ്യൂട്ട്  വോള്യം 2 , 1996 ,  പേ.  134    )  വരിക .  ബിജുരാജ്  ഈ ഭാഗം   " പച്ചക്കുതിര "  യില്‍  എടുത്തെഴുതിയിരിക്കുന്നത്  , ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‍റെ   2007 - ലെ   റീ പ്രിന്‍റിലുള്ള  150-ാം പേജില്‍നിന്നാണ്  . പറക്കോട്  എന്‍ . ആര്‍ . കുറുപ്പാണ്  വോള്യം 2 തര്‍‌ജുമ  ചെയ്തിരിക്കുന്നത്  : --  "  ആദിവാസികള്‍ അംഗസംഖ്യയില്‍  സിഖുകാര്‍ , ആംഗ്ളോ - ഇന്ത്യക്കാര്‍ , ഇന്ത്യന്‍ ക്രിസ്‌ത്യാനികള്‍ , പാഴ്‌സികള്‍ എന്നീ ന്യൂനപക്ഷങ്ങളെക്കാള്‍  മുന്തിനില്‍ക്കുന്നവരാണെങ്കിലും എന്‍റെ നിര്‍‌ദേശങ്ങളില്‍ അവര്‍ ഉള്‍‌പ്പെടുന്നില്ല .  അവരെ ഒഴിവാക്കിയതിന്  കാരണമുണ്ട് . ആദിവാസികള്‍ ഒരു രാഷ്ട്രീയബോധം  നേടിയിട്ടില്ല . അവര്‍ ഏതെങ്കിലും   ഭൂരിപക്ഷത്തിന്‍റെയോ  ന്യൂനപക്ഷത്തിന്‍റെയോ ചട്ടുകങ്ങള്‍ മാത്രമാണ്  . അവര്‍ക്ക് സ്വന്തമായി യാതൊരു ഗുണവും സിദ്ധിക്കാതിരിക്കുകയും സന്തുലനം തകരാറിലാക്കുകയും ചെയ്യുമെന്നതുകൊണ്ടാണ് അവരെ പദ്ധതിയില്‍നിന്ന് ഒഴിവാക്കിയത് . അവരുടെ ഇന്നത്തെ സ്‌ഥിതിയില്‍ അവര്‍ക്കുവേണ്ടി ചെയ്യാവുന്ന ഉചിതമായ നടപടി ദക്ഷിണാഫ്രിക്കന്‍ ഭരണഘടനയില്‍ ചെയ്‌തതുപോലെ   " ഒഴിവാക്കപ്പെട്ട   പ്രദേശങ്ങള്‍ "   എന്നു വിളിക്കപ്പെടുന്ന  സ്‌ഥലങ്ങളിലെ  ഭരണം നടത്താന്‍ നിയമവിധേയമായ ഒരു കമ്മീഷനെ ഏര്‍‌പ്പെടുത്തുകയെന്നതാണ് . ഇത്തരം പ്രദേശങ്ങളുള്ള ഓരോ  പ്രവിശ്യയിലും പ്രസ്‌തുത പ്രദേശങ്ങളുടെ ഭരണത്തിലേക്ക് ഒരു നിശ്‌ചിത തുക പ്രതിവര്‍ഷം നല്‍‌കിയിരിക്കണം .  "

                         വിദ്വേഷജനകമായ  " ചട്ടുകങ്ങള്‍ "  എന്ന    വാക്ക്     അംബേഡ്‌കറുടെ (  DBAWS , vol. 1 ,2014 ,  p. 375 )     " instruments " -നു പകരം  ഉപയോഗിക്കാമോ എന്ന സംശയമേ  തോന്നിയില്ല തര്‍‌ജുമക്കാരന്‍  ശ്രീ : കുറുപ്പിന്  .  തന്നെയല്ല ,    " they may easily become  mere instruments " (" അവര്‍ എളുപ്പത്തില്‍ വെറും ഉപകരണങ്ങളായേക്കാം " )   എന്നു മാത്രം  അംബേഡ്‌കര്‍  ഊഹിച്ചിടത്ത്   " അവര്‍ ...   ചട്ടുകങ്ങള്‍ മാത്രമാണ്  "    എന്ന്  ഉറച്ചു പറയുകയാണു    തര്‍‌ജുമക്കാരന്‍ ! ഇതുപോലെതന്നെ  യാന്ത്രികമായാണ് അദ്ദേഹം   അംബേഡ്‌കറുടെ   "  The Aboriginal Tribes have not as yet developed  any political sense to make the best use of their political opportunities and they may easily become  mere instruments in the hands either of a majority or a minority and thereby disturb  the balance without doing any good to themselves  "   എന്ന അര്‍ഥസമ്പുഷ്‌ടമായ സംയുക്‌ത  വാചകത്തിനു നല്‍‌കിയിരിക്കുന്ന വികല തര്‍‌ജുമയും  : --  "  ആദിവാസികള്‍ ഒരു രാഷ്ട്രീയബോധം  നേടിയിട്ടില്ല . അവര്‍ ഏതെങ്കിലും   ഭൂരിപക്ഷത്തിന്‍റെയോ  ന്യൂനപക്ഷത്തിന്‍റെയോ ചട്ടുകങ്ങള്‍ മാത്രമാണ്  . അവര്‍ക്ക് സ്വന്തമായി യാതൊരു ഗുണവും സിദ്ധിക്കാതിരിക്കുകയും സന്തുലനം തകരാറിലാക്കുകയും ചെയ്യുമെന്നതുകൊണ്ടാണ് അവരെ പദ്ധതിയില്‍നിന്ന് ഒഴിവാക്കിയത് .  "     തര്‍‌ജുമയില്‍ വൈകല്യമുണ്ടെന്നു മാത്രമല്ല , അംബേഡ്‌കറുടെ പ്രധാന ഊന്നല്‍ (  " to make the best use of their political opportunities " ) ഒഴിവാക്കുകയും ചെയ്‌തു .   "  തങ്ങള്‍ക്കു കിട്ടുന്ന രാഷ്‌ട്രീയ അവസരങ്ങളില്‍നിന്ന്  ഏറ്റവും നല്ല നേട്ടമുണ്ടാക്കാന്‍ വേണ്ട   ഒരു  രാഷ്‌ട്രീയ ബോധത്തിലേയ്ക്കും ആദിവാസികള്‍ ഉയര്‍‌ന്നിട്ടില്ലാത്തതിനാല്‍ ,     ഭൂരിപക്ഷക്കാരുടെയോ  ന്യൂനപക്ഷക്കാരുടെയോ കൈകളില്‍   അവര്‍ വെറും ഉപകരണങ്ങളായി എളുപ്പത്തില്‍ മാറിയേക്കാം .   അതുവഴി  ,  തങ്ങള്‍‌ക്കുതന്നെ വല്ല ഗുണവും ചെയ്യാതെ   അവര്‍ സാമൂഹിക സന്തുലിതാവസ്‌ഥയെ തകരാറിലാക്കിയേക്കാം . "  ---- ഇതുപോലെയിരിക്കും  ശരിയോടടുത്ത  തര്‍‌ജുമ എന്നു തോന്നുന്നു .


                                  ശ്രീ : കുറുപ്പിന്‍റെ  പ്രസ്‌തുത തര്‍ജുമയെപ്പറ്റി എന്‍റെ ആദ്യ മറുപടിയില്‍  ആക്ഷേപം ഉന്നയിച്ചപ്പോള്‍  ബിജുരാജ്  അദ്ദേഹത്തെ ന്യായീകരിച്ചതു നമ്മള്‍ കണ്ടതാണല്ലോ ( " ഇംഗ്ളീഷ് വേര്‍ഷന്‍ പരിശോധിച്ച് ഉറപ്പാക്കിയശേഷമാണ് ഞാന്‍ ലേഖനത്തില്‍ ഉദ്ധരിച്ചത്. " ) .  അതായത് , അംബേഡ്‌കറുടെ മൂല രചന യഥാര്‍‌ഥത്തില്‍ പരിശോധിക്കാതെയാണ്  അദ്ദേഹത്തെ വലിയ കുറ്റവാളിയാക്കാന്‍  പുറപ്പെട്ടിരിക്കുന്നത് !     


**********

                             
അംബേഡ്‌കറും  കുറ്റവാളി ഗോത്രക്കാരും               FB , 25.9.19
________________________________
          ആര്‍.കെ. ബിജുരാജിന്‍റെ അംബേഡ്‌കര്‍ വിമര്‍‌ശത്തിലെ (  " അംബേദ്‌കറും കമ്യൂണിസ്‌റ്റുകാരും " , പച്ചക്കുതിര മാസിക , 2019 സെപ്‌റ്റംബര്‍ )  ഒരു പ്രധാന പോയ്‌ന്‍റാണ്  , ആദിവാസികള്‍‌  പരമ്പരാഗതകുറ്റവാളികളായി ജീവിക്കേണ്ടിവരുന്നു എന്നു ഡോ : അംബേഡ്‌കര്‍  പറഞ്ഞത്  .  "  അതില്‍ ഗുരുതരമായ വീഴ്‌ചയുണ്ട്  , കുറ്റകൃത്യമുണ്ട് "  എന്നാണു ബിജുരാജ് ആരോപിക്കുന്നത് . ഇവിടെ  ,  വേണ്ടത്ര ചരിത്രപഠനം നടത്താതെ ഒരു പഴയ കാല സാമൂഹികാവസ്‌ഥയെ വിലയിരുത്തിക്കളഞ്ഞു എന്ന തെറ്റാണു ലേഖകന്‍ ചെയ്‌തിരിക്കുന്നത് .  ആ സാമൂഹികാവസ്‌ഥയെ അദ്ദേഹത്തിനു  മനസ്സിലാകും വിധം  ഇപ്പോള്‍‌ത്തന്നെ വിശദമാക്കാന്‍ എനിക്കു  പരിമിതിയുണ്ട് . ഏറെ സമയം വേണമതിന് .  ബ്രിട്ടിഷ് ഭരണത്തിലുള്ള ഒരു  ( മദ്രാസ് )  പ്രെസിഡെന്‍‌സിയിലെ  ആ അവസ്‌ഥയുടെ പുരാരേഖകള്‍ വലിയ തോതില്‍  പരിശോധിച്ചിട്ടുണ്ടു  ഞാന്‍  .  അവയില്‍നിന്ന്  ഒരു ഫയല്‍ ,   അപരിചിതര്‍‌ക്ക്  ഒരു ഏകദേശരൂപം കിട്ടാനായി മാത്രം , ഇവിടെ ചേര്‍‌ക്കുന്നു  (  ചെന്നൈ ആര്‍‌ക്കൈവ്‌സിലാണ്  ഇതിന്‍റെ ഒറിജിനല്‍ സൂക്ഷിച്ചിട്ടുള്ളത്  ) . ഒന്നോ രണ്ടോ  പുസ്‌തകങ്ങളില്‍ കാണുന്ന ചില പരാമര്‍‌ശങ്ങള്‍ വച്ച് ചരിത്രകാലങ്ങളെയും  മഹാ ജനനായകരെയും വിലയിരുത്തുന്നത് വലിയ അനീതിയാണെന്നു ബിജുരാജിനെയും കൂട്ടാളികളെയും  അറിയിക്കുന്നതിന്‍റെ  സൂചനമാത്രമാണിത് .


        നമ്മള്‍ ഇന്ന് അറിയുന്ന തരം ആദിവാസികളെയല്ല  അംബേഡ്‌കര്‍  പരാമര്‍ശിക്കുന്നതെന്ന് അദ്ദേഹത്തിന്‍റെ വിശദീകരണത്തില്‍ നിന്നു തന്നെ തെളിയുന്നുണ്ട് ; കുറ്റവാളി ഗോത്രങ്ങള്‍ (  criminal tribes ) എന്നു ബ്രിട്ടിഷ്  സര്‍ക്കാര്‍ വിശേഷിപ്പിച്ചവരെക്കുറിച്ചാണു  പറയുന്നത് . പൊതുസമൂഹത്തിനു ഭീഷണിയായി , കുറ്റകൃത്യങ്ങള്‍ ജീവിതവൃത്തിയായി സ്വീകരിച്ച ചെറു ചെറു സമൂഹങ്ങളായിരുന്നു അവര്‍ . ബ്രിട്ടിഷുകാര്‍ വരും മുന്നേയുണ്ട്  അവരുടെ ഭീഷണി  ( ആദ്യം തുറന്ന ജയിലുകളിലും , അവിടന്ന് സാല്‍‌വേഷന്‍ ആര്‍‌മി പോലുള്ള  പ്രൊട്ടെസ്‌റ്റന്‍റ്    ക്രിസ്‌ത്യന്‍ സംഘങ്ങളുടെ മേല്‍‌നോട്ടത്തിലുള്ള   പുനരധിവാസ കോളനികളിലും പാര്‍‌പ്പിച്ചാണ്  അവരെ പൊതുസമൂഹത്തിന്‍റെ ഭാഗമാക്കാന്‍  ശ്രമിച്ചത് . അവര്‍ക്കു വേണ്ടി സ്‌കൂളുകളും തൊഴില്‍പരിശീലനശാലകളും മറ്റും ഏര്‍‌പ്പെടുത്തിയിരുന്നു .  മദ്രാസ് പ്രെസിഡെന്‍‌സിയിലെ കാര്യമാണിത് ) .

 ‘‘ഇന്‍ഡ്യയില്‍ ബ്രിട്ടിഷ് ഭരണത്തിന്‍െറ സ്ഥാപന ദിനമാണ് പീഡിതരുടെ സ്വാതന്ത്ര്യദിനമായി യഥാര്‍ഥത്തില്‍ ആഘോഷിക്കേണ്ടത്’’  എന്ന എന്‍റെ   അഭിപ്രായത്തിന്  ,  "  സാമ്രാജ്യത്വകൊള്ളയും സേച്ഛാധിപത്യവും തുടങ്ങിയ ദിനം സ്വാതന്ത്ര്യദിനമായി ആഘോഷിക്കണമെങ്കില്‍ ആയിക്കോളൂ.  അതിന് അംബേദ്കറെയും ദലിതരെയും മറ്റ് അടിസ്ഥാന ജന വിഭാഗങ്ങളെയും കക്ഷിചേര്‍ക്കേണ്ടതില്ല " എന്നാണു ബിജുരാജിന്‍റെ മറുപടി .  ആരെയെങ്കിലും കക്ഷിചേര്‍‌ക്കല്‍  എന്‍റെ വാക്കുകളില്‍  എവിടെ കണ്ടു  ?  അത്  എന്‍റെ സ്വന്തം വാക്കുകളായി കണക്കാക്കുന്നതില്‍ എന്തായിരുന്നു  തടസ്സം ?     ആരുടെയെങ്കിലും തുണ തേടി ഒന്നും പറഞ്ഞിട്ടില്ല  ഞാന്‍ ഇന്നോളം . വേണ്ടതിലേറെ സമയമെടുത്തു പഠിച്ചിട്ടാണ് ഇത്തരം കാര്യങ്ങള്‍  പറയാറ് . അതുകൊണ്ടാണ്  , എത്ര പേര്‍ എതിര്‍ത്താലും എന്‍റെ വാക്കുകളില്‍   ഉറച്ചുനില്‍‌ക്കാന്‍ കഴിയുന്നത് .      ഒരു  ആവേശത്തിനു പറഞ്ഞുപോയതല്ല . ബ്രിട്ടിഷ് ഭരണത്തെപ്പറ്റി  ആ അഭിപ്രായം   രേഖാപരമായിത്തന്നെ എത്രവേണമെങ്കിലും  വിശദമാക്കാന്‍ വേണ്ട പഠനം നടത്തിയിട്ടുണ്ടു ഞാന്‍ . "  ഇന്ത്യയില്‍ നടന്ന അസംഖ്യം സ്വാതന്ത്ര്യപോരാട്ടങ്ങള്‍, രക്തസാക്ഷിത്വങ്ങള്‍, സഹനങ്ങള്‍ എല്ലാം അനാവശ്യമായിരു " ന്നോ  എന്നാണു ബിജുരാജിന്‍റെ ചോദ്യം . സവര്‍ണ താത്‌പര്യപ്രചോദിതമായ വെറും ലഹളകള്‍ മാറ്റിനിര്‍‌ത്തിയാല്‍ അവയില്‍ എത്രയുണ്ടു  പരിഗണിക്കാനായി എന്ന കണക്കാണ് ആദ്യമെടുക്കേണ്ടത് . 

അംബേഡ്‌കറുടെ തിരുവിതാംകൂര്‍ സന്ദര്‍ശനത്തിന്‍റെയും തെളിവ് കിട്ടി !




12 June at 02:13



അംബേഡ്‌കറുടെ

തിരുവിതാംകൂര്‍ സന്ദര്‍ശനത്തിന്‍റെയും

തെളിവ് കിട്ടി !

___________________________________

സമഗ്രമായി രേഖപ്പെടുത്തപ്പെട്ട 1950-ലെ ഡോ : ബി. ആര്‍ . അംബേഡ്‌കറുടെ

തിരുക്കൊച്ചി സന്ദര്‍ശനത്തിനു മുന്‍പ് , അദ്ദേഹം തിരുവിതാംകൂറില്‍

വന്നതിന്‍റെ തെളിവും കണ്ടുകിട്ടി . ഏക മകന്‍ യശ്വന്തിന്‍റെ വാതരോഗ

‌ചികിത്സയ്ക്കായി അദ്ദേഹം , ആലപ്പുഴ ചേര്‍‌ത്തലയിലെ പാണാവള്ളിയിലുള്ള

ചിറ്റയം കൃഷ്‌ണന്‍ വൈദ്യരുടെ വീട്ടില്‍ വന്നു താമസിച്ചിട്ടുണ്ട് . ആയുര്‍‌വേദ

ചികിത്സയില്‍ അതിപ്രശസ്‌തനായിരുന്ന വൈദ്യര്‍ മരിച്ചപ്പോള്‍ 4.7.1937 (

20. 11. 1112 ) -ന് കേരള കൗമുദി പത്രം പ്രസിദ്ധീകരിച്ച ലേഖനത്തിലാണ്

ഇക്കാര്യം ( പേജ് 11 , കോളം 2 ) ഉള്ളത് . വൈക്കം സത്യാഗ്രഹത്തിലെ

പങ്കാളിയും , " വരിക വരിക സഹജരേ " , " ഒരുവനുള്ളതല്ല രാജവീഥി നമ്മള്‍

നല്‍കിടും കരമെടുത്തു പണിനടത്തിയതു നമുക്കു പൊതുവിലാം വരിക "

എന്നീ പടപ്പാട്ടുകളുടെ രജയിതാവുമാണു വൈദ്യര്‍ ; വൈദ്യ മാസികകളിലെ

എഴുത്തുകാരനും , " വസ്‌തുപ്രദീപം " എന്ന വൈദ്യശാസ്‌ത്ര ഗ്രന്ഥത്തിന്‍റെ

കര്‍‌ത്താവുമാണ് ; ശ്രീമൂലം പ്രജാസഭാംഗം കൂടിയായിരുന്നു . യശ്വന്ത് രോഗം

ഭേദമായി മടങ്ങിയപ്പോഴും പത്രം അതേപ്പറ്റി എഴുതിയിരുന്നു എന്നുമുണ്ട്

പ്രസ്‌തുത ലേഖനത്തില്‍ : " ഡാക്‌ടര്‍ അംബേദ്ക്കരുടെ ഏകപുത്രന്‍

അശ്വനീകുമാരന്‍ ബോംബയില്‍നിന്നു കഴിഞ്ഞയാണ്ടു പാണാവള്ളിയില്‍

വന്നു താമസിച്ചു അദ്ദേഹത്തിനുണ്ടായിരുന്ന വാതരോഗം ഭേദമാക്കിപ്പോയതു

വായനക്കാര്‍ ഓര്‍മ്മി‌ക്കുമല്ലൊ . " പത്രത്തിന്‍റെ തീയതി വച്ചിരിക്കുന്നത്

മലയാളം ആണ്ട് 1112 എന്നും ഇംഗ്ലീഷ് ആണ്ട് 1937 എന്നുമായതിനാല്‍ , "

കഴിഞ്ഞയാണ്ടു " വിന്‍റെ സ്‌ഥാനം കൃത്യമായി മനസ്സിലാക്കാനാവില്ല . ഒന്നുകില്‍

1936 -ല്‍ എപ്പോഴെങ്കിലുമാകാം . അല്ലെങ്കില്‍ , 1111 ചിങ്ങം 1 മുതല്‍

കര്‍‌ക്കടകം 31 വരെയ്ക്കു തുല്യമായ 1935 ഓഗസ്‌റ്റ് 17 മുതല്‍ 1936 ഓഗസ്‌റ്റ് 15

വരെ എവിടെയെങ്കിലുമാകാം . അതുകൊണ്ട് ഈ ചികിത്സ 1935-ലോ 1936-ലോ

ആകാം .

എട്ടു മാസം മുന്‍‌പ് നമ്മുടെ പത്ര ചരിത്രകാരന്‍ ജി. പ്രിയദര്‍‌ശനന്‍ സാര്‍ തന്‍റെ

ഭാഷാപോഷിണി മാസികാ പംക്‌തിയില്‍ ( പഴമയില്‍നിന്ന് , 2019 സെപ്‌റ്റംബര്‍ )

പാണാവള്ളിയില്‍ കൃഷ്‌ണന്‍ വൈദ്യരെക്കുറിച്ച് എഴുതിയപ്പോള്‍ ഈ

ചികിത്സാ കാര്യം സൂചിപ്പിച്ചിരുന്നു . ഇന്നലെ ഞാന്‍ ചോദിച്ചതു പ്രകാരം

അതിന്‍റെ വിവര ഉറവിടം ( മുന്‍ പറഞ്ഞ കേരള കൗമുദി പേജ് ) അദ്ദേഹം

എനിക്കയച്ചു തന്നു . അങ്ങനെയാണ് ഈ വാര്‍‌ത്ത ഇവിടെ

പരസ്യപ്പെടുത്താനായത് .

18 കൊല്ലമായി ഞാന്‍ ഈ അംബേഡ്‌കര്‍ സന്ദര്‍‌ശന വിവരം തേടുന്നു . 2002

സെപ്‌റ്റംബര്‍ 1-15 ന്‍റെ " യോഗനാദം " ദ്വൈവാരികയിലാണ് ആദ്യ സൂചന

കണ്ടത് . പ്രശസ്‌ത പത്രപ്രവര്‍‌ത്തകന്‍ എം. പി. പ്രകാശം , കമ്യൂണിസ്‌റ്റ് നേതാവ്

സി. ജി. സദാശിവനെക്കുറിച്ച് എഴുതിയ ലേഖനത്തിലാണത് . സി. ജി. യുടെ

വല്യച്ഛനാണു കൃഷ്‌ണന്‍ വൈദ്യര്‍ . " ഭരണഘടനാ ശില്‍‌പി ഡോ. ബി. ആര്‍.

അംബേദ്‌കര്‍ തന്‍റെ മകന്‍റെ ചികില്‍‌സാര്‍ത്ഥം കൃഷ്ണന്‍ വൈദ്യരുടെ വീട്ടില്‍

വന്ന് താമസിച്ചിട്ടുണ്ട് " എന്നാണ് ആ വാചകം ( പേജ് 11 ) . രണ്ടു കൊല്ലം

കഴിഞ്ഞു " യോഗനാദ " ത്തില്‍ തന്നെ ( 16.10 2004 ) കേരള കൗമുദി

എഡിറ്റോറിയല്‍ അഡ്വൈസര്‍ എന്‍. രാമചന്ദ്രന്‍ എഴുതിയ ലേഖനത്തിലും

കണ്ടു അംബേഡ്‌കര്‍ സന്ദര്‍ശന സൂചന . പ്രശസ്‌ത സീനിയര്‍ പത്രപ്രവര്‍‌ത്തകന്‍

ബി. ആര്‍ . പി. ഭാസ്‌കര്‍ സാറിന്‍റെ അച്ഛന്‍ എ. കെ. ഭാസ്‌കറെ

പരിചയപ്പെടുത്തുന്നതാണ് ആ ലേഖനം : " അംബേദ്‌കറുമായുള്ള

അദ്ദേഹത്തിന്‍റെ ബന്ധം അവസാനകാലം വരെ നീണ്ടുനിന്നു . അംബേദ്‌കര്‍

കൊല്ലത്തുള്ള എ. കെ. ഭാസ്‌കറിന്‍റെ ഭവനം സന്ദര്‍‌ശിച്ചിട്ടുണ്ട് . ഭാസ്‌കറിന്‍റെ

മൂത്ത മകന്‍ ബി. ആര്‍. പി. ഭാസ്‌കറിന്‍റെ ബാല്യ‌സ്മൃതിയില്‍ ഈ സന്ദര്‍‌ശനമുണ്ട് .

ഭാസ്‌കര്‍ അദ്ദേഹത്തെ ശിവഗിരിയില്‍ കൊണ്ടുപോയി . ജാതിവ്യവസ്ഥ

പൂര്‍‌ണ്ണമായി നിരാകരിച്ച ഗുരു അന്ത്യവിശ്രമംകൊള്ളുന്ന സമാധി സ്ഥാനത്ത്

അംബേദ്‌ക്കര്‍ ആദരാഞ്‌ജലികളര്‍‌പ്പിച്ചു. " അജ്ജാതി രക്‌തത്തിലുണ്ടോ

അസ്‌ഥി മജ്ജയിതുകളിലുണ്ടോ " യെന്നു ചോദിച്ച മഹാകവിക്കു [

കുമാരനാശാനു ] തണലേകിയ വൃക്‌ഷങ്ങളുടെ ചുവട്ടില്‍ അംബേദ്‌കര്‍

വിശ്രമിച്ചു . അഞ്ചുതെങ്ങിലുള്ള മിസിസ്സ് ഭാസ്‌കറുടെ തറവാട്ടു വീടും

അംബേദ്‌കര്‍ സന്ദര്‍‌ശിച്ചു " ( പേജ് 18 ) .

അടുത്ത പേജില്‍ എഡിറ്ററുടെ കുറിപ്പോടുകൂടി ചേര്‍‌ത്തിട്ടുള്ള ഒരു പഴയ

അഖില മലബാര്‍ ഹരിജന സമ്മേളന വാര്‍‌ത്തയില്‍ ( സഹോദരന്‍ വാരിക ,

22.12.1945 ) അംബേഡ്‌കറുണ്ട് . അടുത്ത കൊല്ലം ഏപ്രിലില്‍ വലപ്പാട്ട് ആ

സമ്മേളനം സംഘടിപ്പിക്കാന്‍ , മണപ്പുറം ഹരിജനസംഘത്തിന്‍റെ ജനറല്‍

കമ്മിറ്റി തീരുമാനിച്ചു എന്നാണു വാര്‍‌ത്ത . " ഡോക്‌ടര്‍ അംബേദ്‌കര്‍

സമ്മേളനത്തില്‍ സന്നിഹിതനാവാമെന്നു സദയം സമ്മതിച്ചിട്ടുള്ളതായി  "  ഇ. കണ്ണന്‍  എക്‌സ് എം.എല്‍. എ. യോഗത്തെ അറിയിച്ചു .

***********


താഴത്തെ ഒരു ഫോട്ടൊയില്‍   ' നടവടി ' യുമായി ഇരിക്കുന്ന വയസ്സനാണ് ,
 
നവോത്ഥാന യത്‌നങ്ങളുടെ മുന്നണിപ്പോരാളികൂടെയായിരുന്ന പാണാവള്ളി

 കൃഷ്‌ണന്‍ വൈദ്യര്‍ (  1878- 1937 ) .

























Sunday, May 3, 2020

അംബേഡ്‌കര്‍ തിരുവനന്തപുരത്ത്





FB, 8.6.20


ഇന്ന്  (  8 . 6 . 2020 )
കേന്ദ്ര  നിയമ‌ മന്ത്രി  ഡോ :  ബി . ആര്‍ .  അംബേഡ്‌കര്‍  
കേരളത്തില്‍ വന്നതിന്‍റെ  
70 -ാം വാര്‍ഷികം

------------------------

(  കേന്ദ്ര  നിയമ‌ മന്ത്രി  ഡോ :  ബി . ആര്‍ . അംബേഡ്‌കര്‍  ഔദ്യോഗിക 

ചര്‍ച്ചകള്‍‌ക്കായി (  1950 ജൂണ്‍   8 - 11  ) , പഴയ  തിരുക്കൊച്ചിയുടെ 

തലസ്‌ഥാനമായിരുന്ന തിരുവനന്തപുരത്തു വന്നതിന്‍റെ ആര്‍ക്കൈവ്‌സ്  

രേഖകള്‍ മുന്‍‌നിര്‍‌ത്തിയുള്ള പഠനം ; മാതൃഭൂമി  ആഴ്‌ചപ്പതിപ്പിലും (  

13.8.2008 ) ' അയ്യന്‍‌കാളിയ്‌ക്ക്  ആദരത്തോടെ '  എന്ന പുസ്‌തകത്തിലും (  2009 മാര്‍‌ച് )  പ്രസിദ്ധീകരിച്ചു ).

**********
       അദ്ദേഹം  പ്രസംഗിച്ച  പഴയ നിയമസഭാ ഹാളിന്   അദ്ദേഹത്തിന്‍റെ  നാമം 

നല്‍‌കി   ആദരം അര്‍‌പ്പിക്കാനുള്ള വകതിരിവുണ്ടാകുമോ  കേരളത്തിന്  ? 

അതല്ല , മറ്റേതെങ്കിലും ഒരു  പ്രസംഗക്കാരന്‍റെ  പേരും 

പൊക്കിയെടുത്തുകൊണ്ടു വന്ന് ഈ നിര്‍‌ദേശത്തെ അട്ടിമറിക്കുമോ  ; എല്ലാ 

നിയമസഭകള്‍‌ക്കു മുന്നിലും  അംബേഡ്‌കര്‍ പ്രതിമ സ്‌ഥാപിക്കണമെന്ന കേന്ദ്ര 

നിര്‍‌ദേശത്തെ അട്ടിമറിച്ചു വികലമാക്കിയതുപോലെ ?




















അംബേഡ്‌കര്‍  തിരുവനന്തപുരത്ത്https://drive.google.com/drive/folders/1-LmV-SlpcOSIl7vI6604GCndcqJXsOmv?usp=sharing












Monday, March 2, 2020

ഇത്രയൊക്കെ ചെയ്‌തോ അക്കാഡമി പത്രം !



  



ഇത്രയൊക്കെ ചെയ്‌തോ  അക്കാഡമി പത്രം   !     
_______________________________________    
FB , 02 .3 . 2020

  കേരള സാഹിത്യ   അക്കാഡമിയുടെ  " സാഹിത്യലോകം "  ദ്വൈ

മാസികയ്‌ക്കു പ്രായം അര നൂറ്റാണ്ട് കഴിഞ്ഞു . 1969 ജൂലൈയില്‍

ദ്വൈമാസികയായിട്ടായിരുന്നു  പിറവി . 6 കൊല്ലം കഴിഞ്ഞ്   74 ജൂലൈയില്‍

നിലച്ചു . ഒരാണ്ടു കഴിഞ്ഞ്   75 ജൂലൈയില്‍ വീണ്ടുമുയര്‍‌ത്തെഴുന്നേറ്റത്

ത്രൈമാസികയായിട്ടാണ് . 13  കൊല്ലം കഴിഞ്ഞ്  88 ജൂലൈയില്‍

പുറത്തുവന്നതും ,   പിന്നീടിന്നുവരെ തുടരുന്നതും  ദ്വൈമാസിക എന്ന

ക്രമത്തിലാണ് .

             എന്തു ചെയ്‌തു ഇക്കാലംകൊണ്ട്    അക്കാഡമി പത്രം  എന്നത്  അത്ര

പരിചിതമല്ലായിരുന്നു  പൊതു വായന സമൂഹത്തിന് . മറ്റു പ്രമുഖ

സാംസ്‌കാരിക  പത്രങ്ങളെപ്പോലെ  വ്യാപകമായി വിതരണംചെയ്യപ്പെടുന്നില്ല

എന്നതുതന്നെ  കാരണം . എന്നാല്‍ , ആ നിശ്ശബ്‌ദ പത്രപ്രവര്‍ത്തനം എത്ര

മൂല്യവത്തായ സേവനമാണു  മലയാളത്തിനു നല്‍‌കിക്കൊണ്ടിരിക്കുന്നതെന്ന്

പൊതുസമൂഹം ആദ്യമായി തിരിച്ചറിയുകയാണിപ്പോള്‍ . ഈയിടെ

അക്കാഡമി പ്രസിദ്ധീകരിച്ച  " സാഹിത്യലോകം മാസികാസൂചി 1969-2000 "

എന്ന  റെഫറന്‍‌സ്  ഗ്രന്ഥമാണ്  ഈ  " കണ്ടെത്തല്‍ "   സാധ്യമാക്കിയിരിക്കുന്നത്

.

      ഇനി പറയുന്ന  50-ഓളം  പ്രശസ്‌തരാണ്  പ്രസ്‌തുത ഘട്ടത്തിലെ  വിവിധ

പത്രാധിപസമിതി  അംഗങ്ങളായി പ്രവര്‍‌ത്തിച്ചത് :   സി. പി. ശ്രീധരന്‍ , വെട്ടൂര്‍

രാമന്‍‌നായര്‍ , വി. കരുണാകരന്‍‌നമ്പ്യാര്‍  , സുകുമാര്‍ അഴീക്കോട് , പി. സി.

കുട്ടി‌ക്കൃഷ്‌ണന്‍ , പൊന്‍‌കുന്നം വര്‍‌ക്കി . കെ. എം . ജോര്‍‌ജ് , ഓ. എന്‍. വി. ,

ജോര്‍‌ജ് ഓണക്കൂര്‍ ,  എം. എം. ബഷീര്‍ ,  വൈക്കം മുഹമ്മദ്  ബഷീര്‍ ,  എസ്. കെ

. പൊറ്റെക്കാട്ട് , എന്‍. പി. മുഹമ്മദ് , പവനന്‍ , എം. അച്യുതന്‍ ,  യേശുദാസന്‍ ,

എം. കെ. സാനു , പുതൂര്‍ ഉണ്ണിക്കൃഷ്ണന്‍ , എം. ലീലാവതി , എസ്. കെ. വസന്തന്‍ ,

എന്‍ . ശ്രീകണ്ഠന്‍‌നായര്‍ ,  എസ്. ഗുപ്‌തന്‍‌നായര്‍ ,  ടി. കെ. സി. വടുതല , കെ. എം.

തരകന്‍ , കല്‍‌പറ്റ ബാലകൃഷ്‌ണന്‍ , എം. കെ. മാധവന്‍‌നായര്‍ , അക്കിത്തം , കെ.

രാമചന്ദ്രന്‍‌നായര്‍ ,  മാത്യു ഉലകം‌തറ , തിരുനെല്ലൂര്‍ കരുണാകരന്‍ , സിദ്ധാര്‍‌ഥന്‍

പരുത്തിക്കാട് , എരുമേലി പരമേശ്വരന്‍‌പിള്ള , മാടമ്പ് , തുമ്പമണ്‍ തോമസ് ,

പായിപ്ര രാധാകൃഷ്ണന്‍ , ഗോപി കൊടുങ്ങല്ലൂര്‍ , എം. ടി. , കമലാദാസ് , കെ. എല്‍.

മോഹനവര്‍‌മ , എം. എന്‍. കാരശ്ശേരി , വൈശാഖന്‍ ,  പി. വി. കൃഷ്ണന്‍‌നായര്‍  ,

ഹിരണ്യന്‍ , സി. വി. ശ്രീരാമന്‍ , എം. കുട്ടിക്കൃഷ്ണന്‍ ,  ദാമോദരന്‍ കാളിയത്ത് ,

കെ. പി. മോഹനന്‍ , കെ.പി. രാമനുണ്ണി , ഗ്രേസി , അഷ്ടമൂര്‍‌ത്തി , പി.കെ.

പാറക്കടവ്   . 
       മറ്റൊരു വലിയ പ്രാധാന്യമുണ്ട്  ഈ   മാസികാസൂചിയ്ക്ക് .  അര

നൂറ്റാണ്ടോളം മുന്‍‌പു വരെയുള്ള സാംസ്‌കാരികപത്ര ചലനങ്ങളുടെ

കണക്കെടുപ്പാണ് മലയാളം അവസാനമായി രേഖപ്പെടുത്തിവച്ചിരുന്നത് .

1971-ല്‍ നിലച്ചുപോയ " മംഗളോദയം " മാസികയുടെ  സൂചികയാണത് .

1983-ല്‍ അക്കാഡമിതന്നെയാണ്  അതു പ്രസിദ്ധീകരിച്ചത്  .  ആ

കാലഘട്ടത്തിന്‍റെ തുടര്‍ച്ചയായി  3 പതിറ്റാണ്ടിന്‍റെ  സാംസ്‌കാരികചലന

സര്‍‌വെയാണ് ,  മനീഷ പാങ്ങില്‍     എഡിറ്റ് ചെയ്‌ത  ഈ  പുതിയ 

മാസികാസൂചി  വഴി  പുറത്തുവന്നിരിക്കുന്നത് .  (  അതിനു  മുന്‍‌പ്    1978-ലും

1980-ലും  1983-ലുമായി 5  മാസികാസൂചികള്‍ കൂടി  അക്കാഡമി

പ്രസിദ്ധീകരിച്ചിട്ടുണ്ട്  :  രസികരഞ്‌ജിനി , സാഹിത്യപരിഷത്ത്

ത്രൈമാസിക-ദ്വൈമാസിക ,വിദ്യാവിനോദിനി , കവനകൗമുദി , ലക്‌ഷ്മീഭായി  .

 ആറെണ്ണവും എഡിറ്റ് ചെയ്‌തത്  തേറമ്പില്‍  ശങ്കുണ്ണിമേനോനാണ്  )                       

                     

         അക്കാഡമിക്കു കീഴില്‍   തൃശൂര്‍  അയ്യന്തോളിലുള്ള അപ്പന്‍ തമ്പുരാന്‍

സ്‌മാരകത്തിലെ മ്യൂസിയം  ഗൈഡും എഴുത്തുകാരിയുമാണു  മനീഷ 

പാങ്ങില്‍ ;  പ്രശസ്ത സാഹിത്യകാരന്‍  പാങ്ങില്‍ ഭാസ്‌കരന്‍റെ മകള്‍ .  മനീഷ

വര്‍‌ഷങ്ങളോളം നടത്തിയ യത്‌നമാണ്  മാസികാ സൂചിയായി രൂപപ്പെട്ടത് .

കേരളത്തില്‍    ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ  ഏറ്റവും വലിയ

ശേഖരമാണ്   സ്‌മാരകത്തിലുള്ളത്  .   ഔദ്യോഗിക തിരക്കുകള്‍‌ക്കിടയിലും

മനീഷ സ്വന്തം താത്‌പര്യം കൊണ്ടു മാത്രം  തുടങ്ങിവച്ചതാണ് മാസികാ

സൂചിക്കു വേണ്ട വിവരശേഖരണം . പതിനായിരത്തോളം  ഇന്‍ഡെക്‌സ്

കാര്‍‌ഡുകളാണ്  , 31 വര്‍‌ഷത്തെ ഉള്ളടക്കത്തിനു   വേണ്ടി എഴുതി

തയ്യാറാക്കേണ്ടിവന്നത് .  മാസികാ സൂചി  പൂര്‍‌‌ത്തിയായപ്പോള്‍ അക്കാഡമി

അതിന്‍റെ പ്രസിദ്ധീകരണം ഏറ്റെടുക്കുകയായിരുന്നു .  132 ലക്കങ്ങള്‍  ഇതില്‍

വിശദമാക്കുന്നു എന്നാണു  മനസ്സിലാകുന്നത് .  612 പേജുള്ള  ഈ

പുസ്‌തകത്തിന്‍റെ  വില 650 രൂപയാണ് .    ഈ ലൈബ്രറി  എഡിഷന്‍റെ 

കടലാസും  അച്ചടിയും  ബൈന്‍റിങ്ങും   മികച്ചതാണ് .

      നാലു തരം ഇന്‍ഡെക്‌സുകളുണ്ട്  ഈ ഗ്രന്ഥത്തില്‍ :  92 പേജുള്ള  " മാസിക

ഉള്ളടക്കം " ,  129  പേജുള്ള  " ലേഖകസൂചി " , 167 പേജുള്ള  "  ലേഖനസൂചി " ,

185 പേജുള്ള  "  വിഷയസൂചി " .   ആദ്യത്തേത്  ഓരോ ലക്കത്തിലെയും

വിഷയങ്ങളുടെ തലക്കെട്ടും ലേഖകരുടെ  പേരും കാണിച്ചുതരുന്നു .

രണ്ടാമത്തേതില്‍ ,  ഓരോ ലേഖകനും ലേഖികയും ( അകാരാദിക്രമത്തില്‍ )  "

സാഹിത്യലോകം " ദ്വൈമാസികയില്‍  എഴുതിയ മൊത്തം കൃതികളുടെ  പേര്

വ്യക്‌തമാക്കുന്നു .   ( ദ്വൈമാസികയാണെങ്കിലും  " മാസികാ " സൂചി എന്നാണു

നമ്മുടെ  പുസ്‌തകത്തിന്‍റെ പേര്  !  )  മൂന്നാമത്തേതില്‍ ,  അകാരാദിക്രമം

പാലിച്ച്  ഓരോ കൃതിയുടെയും തലക്കെട്ടും ലേഖകരുടെ പേരും

ചേര്‍‌ത്തിരിക്കുന്നു . നാലാമത്തേതില്‍ ,   അകാരാദിക്രമത്തില്‍ത്തന്നെ ,

വിവിധ വിഷയങ്ങളെയും പ്രമുഖ  എഴുത്തുകാരെയും  സംബന്ധിക്കുന്ന

രചനകളുടെ തലക്കെട്ടുകളും  അതതു ലേഖകരുടെ  പേരുകളും  കാണാം .

ചുരുക്കത്തില്‍ ,  ഒരു ലേഖകന്‍റെ / ലേഖികയുടെ  ഏതു രചനയുടെ  വിവരവും

അനായാസം കണ്ടെത്താം . കൂടാതെ , ഏതു വിഷയവും അകാരാദിക്രമത്തില്‍

എളുപ്പം നോക്കിയെടുക്കാം .

     ഈ സൂചികയുടെ പരിശോധനാ കാലപരിധിയായ ആ  മൂന്നു

പതിറ്റാണ്ടിനകം ഒട്ടേറെ  പുതിയ വിഷയങ്ങള്‍  അവതരിപ്പിക്കുന്നുണ്ടു  "

സാഹിത്യലോകം "    എന്ന അദ്‌ഭുതകരമായ  അറിവിലേയ്‌ക്കെത്തുകയാണു

വായനക്കാര്‍ ഇവിടെ . മറ്റ്   ഇന്‍‌ഡ്യന്‍  ഭാഷകളിലെയും  പ്രമുഖ

ലോകഭാഷകളിലെയും സാംസ്‌ക്കാരിക ചലനങ്ങളെ  തുടര്‍ച്ചയായി 

അവതരിപ്പിച്ചിരിക്കുന്നു .  മറ്റു പത്രങ്ങളില്‍ കാണാന്‍  കഴിയാത്ത

വിഷയങ്ങളുമുണ്ട്   ഇവിടെ . എന്തിന്  , ഏറ്റവും പുതിയ വൈജ്ഞാനിക

ശാഖയായ  ദലിത് സാഹിത്യവിചാരം പോലും ,  മിക്കവാറും യഥാസമയം  ഒരു

പ്രത്യേക പതിപ്പുപോലെ ചര്‍‌ച്ചചെയ്‌തിട്ടുണ്ട് .

      ആഹ്‌ളാദകരമായ  വിഷയ വൈവിധ്യമാണ്  ഇവിടെ കാണുന്നത് .   

സാംസ്‌കാരിക രംഗത്തെ   കുറെ വിശിഷ്ട  വ്യക്‌തിത്വങ്ങളുമായി  നടത്തിയ

അഭിമുഖങ്ങള്‍ പകര്‍‌ത്തിവച്ചിട്ടുണ്ട്  ഇതില്‍ . കേശവദേവ് ,    പുത്തേഴത്ത്

രാമന്‍‌മേനോന്‍ , മാധവിക്കുട്ടി ,  പ്രതിഭാറായി ,  എന്‍.എന്‍. പിള്ള , വടക്കുംകൂര്‍

രാജരാജവര്‍‌മ , പാലാ നാരായണന്‍‌നായര്‍ , കെ.പി. കേശവമേനോന്‍ , നീല

പദ്‌മനാഭന്‍ , തോപ്പില്‍ മുഹമ്മദ് മീരാന്‍ , വി. കെ. എന്‍.  തുടങ്ങിയവരാണ് 

കാലത്തോടു  നേരിട്ടു സംവദിക്കുന്നത് . ചങ്ങമ്പുഴയുടെ ഒരു കത്ത്  ജി.

പ്രിയദര്‍ശനനും , കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍റെ  കത്തുകള്‍  എസ്.കെ. വസന്തനും

, ഒരു കൂട്ടം പഴയ കത്തുകള്‍  പി. ഭാസ്‌കരനുണ്ണിയും അവതരിപ്പിച്ചിരിക്കുന്നു.
 കേരളീയ കലകളെപ്പറ്റി 30-ഓളം എഴുത്തുകാരുടെ രചനകളുണ്ട് . മറ്റു

കൃതികള്‍   എണ്ണിനോക്കിയപ്പോള്‍  കിട്ടിയത്  ഇങ്ങനെയാണ്  : 

നിരൂപണം-പഠനം  434 ,   സ്ത്രീപക്ഷ  നിരൂപണം 23 ,   നോവല്‍  പഠനം 145 ,

നാടക പഠനം 72 ,ദലിത് സാഹിത്യം 11 ,  പരിതസ്‌തിഥി പഠനം 6 ,    ചെറുകഥാ

പഠനം 76 , വിദേശ സാഹിത്യം വിവര്‍‌ത്തനങ്ങള്‍ 106 , പത്രപ്രവര്‍‌ത്തനം 15 ,

നാടോടി സാഹിത്യം 12 , ജാതി ആചാരങ്ങള്‍  3 , തത്ത്വചിന്ത  11 ,  ഇസ്‌ളാം- അ

റബി സാഹിത്യം 7 ,  നിഘണ്ടുക്കള്‍ 6 ,  താരതമ്യ സാഹിത്യം 4 ,  ക്രൈസ്‌തവ

സാഹിത്യം 5 ,  ഗാന്ധിസം 6 ,    ഗാനങ്ങളും പാട്ടുകളും -ലേഖനങ്ങള്‍ 29 , കവിത

314 ,  കഥ 65 ,  എഴുത്തച്ഛന്‍ 14 ,  ഈ . എം. എസ് . 15 ,     സിനിമാ പഠനം 5 , മറ്റു

ഭാരതീയ സാഹിത്യം വിവര്‍‌ത്തനം 98 , ബാലസാഹിത്യം-ലേഖനങ്ങള്‍ 31 ,

ഭാഷ-വ്യാകരണം- അലങ്കാരം  70 , രാമായണം-ലേഖനങ്ങള്‍ 10 , വ്യക്‌തി

സ്മൃതികള്‍ 135 , കേരളചരിത്രം 27 , കേരള സംസ്‌കാരം  4 , ഗ്രന്ഥനിരൂപണം 164

, ഹാസ്യ സാഹിത്യം 7 , സാഹിത്യചരിത്രം 8 , സഘസാഹിത്യം 8 , മാര്‍‌ക്‌സിസം

3, യാത്രാവിവരണം 2 , ലൈബ്രറി സയന്‍‌സ് 6 , ശാസ്‌ത്രസാഹിത്യം 5 .

       അതതു ഘട്ടത്തിലെ വലിയ എഴുത്തുകാരില്‍  വലിയൊരു പങ്ക്

അണിനിരന്നിട്ടുണ്ട്  ഈ പത്രത്തില്‍ . പുതുമുഖങ്ങളും കുറവല്ല .  പ്രമുഖരില്‍

ചിലര്‍  :    അക്കിത്തം ,  കെ. അജിത , പി. എസ്. അനന്തനാരായണശാസ്ത്രി , എം.

പി. അപ്പന്‍ , കെ. എ. അബ്ബാസ് ,  എ. അയ്യപ്പന്‍ , അയ്യപ്പപ്പണിക്കര്‍ , അശോകന്‍

ചരുവില്‍ ,  ആനന്ദ് , സി. എല്‍. ആന്‍റണി , ആശാപൂര്‍‌ണാദേവി , ആര്‍. ഇ . ആഷര്‍

, ആഷാമേനോന്‍ ,  കിക്കു  ഒ  തക്കാനോ  തുടങ്ങിയ  ജാപ്പനീസ് കവികള്‍ ,  എന്‍.

വി. പി. ഉണിത്തിരി , പുതൂര്‍ ഉണ്ണിക്കൃഷ്‌ണന്‍ ,  സി. ഉണ്ണിരാജ ,  എ. പി. ഉദയഭാനു

,    ഒ. വി. ഉഷ ,  എം.ആര്‍. ബി. , എസ്.എല്‍. പുരം , കെ. എന്‍. എഴുത്തച്ഛന്‍ , 

ഒക്‌ടോവിയോപാസ് ,  തിരുനെല്ലൂര്‍ കരുണാകരന്‍ , കാക്കനാടന്‍ , ഫ്രാന്‍‌സ്

കാഫ്‌ക , എം.എന്‍. കാരശ്ശേരി ,  കാവാബാത്താ യാസുനാരി ,  ഡി. സി . , ശൂരനാട്ട്

 കുഞ്ഞന്‍‌പിള്ള ,  പി. കുഞ്ഞിരാമന്‍‌നായര്‍ , കുഞ്ഞുണ്ണി , പി.സി.

കുട്ടിക്കൃഷ്‌ണന്‍ ,   ഒ. എന്‍. വി . ,  എന്‍. വി. കൃഷ്‌ണവാരിയര്‍ , കെ.ഇ.എന്‍. ,

കേശവദേവ് , കെ.കെ. കൊച്ച് , കോവിലന്‍ , വി.എം. ഗിരിജ ,  ഗുപ്‌തന്‍‌നായര്‍ ,

പി.കെ. ഗോപാലകൃഷ്‌ണന്‍ , ടി.എന്‍.ഗോപിനാഥന്‍‌നായര്‍ ,  കെ.എം.ഗോവി ,

ഇടശ്ശേരി ,  പി. ഗോവിന്ദപ്പിള്ള , ഗ്രേസി , ചന്ദ്രമതി , ചെമ്മനം ,  ജയമോഹന്‍ ,

ജോര്‍‌ജ് ഇരുമ്പയം , മുണ്ടശ്ശേരി , തിക്കോടിയന്‍ ,  കെ. ദാമോദരന്‍ ,   ഇ. എം. എസ്

. , നാരായന്‍ ,  കെ.പി. നാരായണ‌പിഷാരോടി , യതി , ഉള്ളൂര്‍ , പവനന്‍ , കെ.

പാനൂര്‍ , പാറപ്പുറം , എന്‍. എന്‍. പിള്ള , പൊറ്റെക്കാട്ട് , പ്രദീപന്‍ പാമ്പിരിക്കുന്ന് ,

പ്രഭാവര്‍‌മ ,  ജി . പ്രിയദര്‍ശനന്‍ ,   എം.എം. ബഷീര്‍ ,  കെ. കെ. ബാബുരാജ് ,

പി.കെ. ബാലകൃഷ്‌ണന്‍ ,  എ. ബാലകൃഷ്‌ണപിള്ള ,  ചുള്ളിക്കാട് ,

ബാലാമണിയമ്മ , പി. ഭാസ്‌കരനുണ്ണി , എം.ബി. മനോജ് ,  മഹാശേതാദേവി ,

വെട്ടം മാണി , കവിയൂര്‍ മുരളി , മുല്ലനേഴി , എന്‍.പി. മുഹമ്മദ് , വൈക്കം

മുഹമ്മദ് ബഷീര്‍ , എസ്. രമേശന്‍‌നായര്‍ , രാഘവന്‍ അത്തോളി , പുതുപ്പള്ളി

രാഘവന്‍ , മണമ്പൂര്‍ രാജന്‍‌ബാബു , ബി. രാജീവന്‍ , സി. രാധാകൃഷ്‌ണന്‍ ,

കടമ്മനിട്ട , ഏഴാച്ചേരി , അന്തര്‍‌ജനം , ആലങ്കോട് ലീലാകൃഷ്‌ണന്‍ , എം.

ലീലാവതി , എസ്.കെ.വസന്തന്‍ , വി.വി.കെ. വാലത്ത് , എം. ടി. , എം. എന്‍.

വിജയന്‍ , വിഷ്‌ണുനാരായണന്‍‌ നമ്പൂതിരി , കെ. വേണു , തായാട്ട് ,

എം.ജി.ശശിഭൂഷണ്‍ , കെ. എന്‍. ഷാജി , ഷാജി ജേക്കബ് , സക്കറിയ ,

സച്ചിദാനന്ദന്‍ , സണ്ണി എം. കപിക്കാട് , എം. കെ. സാനു , സാറാ ജോസഫ് ,

സാംകുട്ടി പട്ടംകരി , സിനിക് , അഴീക്കോട് , സുഗതകുമാരി , സുധാംശു

ചതുര്‍‌വേദി ,  സെബീന റാഫി , പി.എ. സെയ്‌തുമുഹമ്മദ് , സ്‌കറിയാ സക്കറിയ ,

എം.കെ. ഹരികുമാര്‍ , റഫീക്ക് അഹമ്മദ് , പോഞ്ഞിക്കര റാഫി .

       ഓരോ  ലക്കത്തിലും എത്ര പേജുണ്ട് എന്നറിയാന്‍ വഴിയില്ല . "

സാഹിത്യലോക " ത്തിന്‍റെ   വലുപ്പം എത്രയെന്നും സൂചനയില്ല . ടൈപ്പ്

സെറ്റിങ്ങിലെ പിശകു മൂലമാണോ  എന്നറിയില്ല , 1975 ഒക്‌റ്റോ-ഡിസം.

ലക്കത്തിലെ  വിഷയങ്ങള്‍  ഒരു വിഭാഗത്തിലും കാണുന്നില്ല ;  ഉള്ളടക്ക

വിഭാഗത്തില്‍  ഈ തീയതി മാത്രമേ ചേര്‍‌ത്തിട്ടുള്ളൂ .

    ഒരു പൂവ് ചോദിച്ചപ്പോള്‍ ഒരു പൂക്കാലംതന്നെ സമ്മാനിച്ചു എന്ന

പ്രയോഗത്തെയാണ്  മനീഷയുടെ മാസികാസൂചി  യത്‌നങ്ങള്‍

ഓര്‍‌മിപ്പിക്കുന്നത് . മറ്റ്  9  സാംസ്‌കാരിക പത്രങ്ങളുടെ സൂചികയും

തയ്യാറാക്കിക്കൊണ്ടിരിക്കയാണ്  അവര്‍ !  മാതൃഭൂമി  ആഴ്‌ചപ്പതിപ്പ് ,  1975

മുതലുള്ള  ഭാഷാപോഷിണി , നിലച്ചുപോയ " മലയാളനാട് " ,  കലാകൗമുദി ,

സമകാലിക മലയാളം വാരിക , മാധ്യമം വാരിക  , ദേശാഭിമാനി വാരിക ,

വിജ്ഞാന കൈരളി , പച്ചക്കുതിര , കേളി എന്നിവയാണു  പണിപ്പുരയിലുള്ളത് .

സഹപ്രവര്‍‌ത്തകയായ സി . എസ് . ജയയാണു  സഹായി .