Wednesday, September 30, 2020

കറുപ്പന്‍ മാസ്‌റ്ററോടുള്ള കടം വീട്ടുന്നു ചെറായി

 കറുപ്പന് മാസ്‌റ്ററോടുള്ള കടം വീട്ടുന്നു ചെറായി

-------------------------------------------
കാലം , 20 -ാം നൂറ്റാണ്ട് പിറന്ന ശേഷമോ , അതിനു തൊട്ടു മുന്‌പോ ആയിരിക്കണം . നവോത്ഥാന നായകന് പണ്ഡിറ്റ് കെ. പി. കറുപ്പന് കൊച്ചി രാജ്യത്തുള്ള ചെറായി ഗ്രാമത്തിലാണ് കൗമാരത്തില് സംസ്‌കൃതം പഠനത്തിനു വന്നത് . അവിടെ " ചക്കരക്കടവ് " എന്ന പ്രദേശത്തുള്ള മംഗലപ്പിള്ളി കൃഷ്ണനാശാന്റെ കീഴിലായിരുന്നു കാവ്യപഠനം . തൊട്ടു വടക്കുവശത്തുള്ള മുഴങ്ങില് എന്ന ബന്ധുവീട്ടിലാണു താമസം . കെ. ആര് . ഗോവിന്ദന് തുടങ്ങിയവരായിരുന്നു സഹപാഠികള് . അവിടം വിട്ട ശേഷമാണ് ഉപരിപഠനത്തിനു കൊടുങ്ങല്ലൂര് കളരിയിലേയ്‌ക്കു പോയത് .
മുഴങ്ങില് വീട്ടുകാരനായ സ : സുകുമാരന്റെയും മറ്റു പ്രദേശവാസികളുടെയും ശ്രമഫലമായാണ് കേരള സര്‌ക്കാര് അവിടെ കറുപ്പന് സ്‌മാരകം അനുവദിച്ചത് . " കറുപ്പന് കളരി " എന്നു പറയാവുന്ന മംഗലപ്പിള്ളി വീടിന്റെയും പരിസരത്തിന്റെയും ഫോട്ടൊകളാണ് ഇതോടൊപ്പമുള്ളത് . ഒരു കൊല്ലം മുന്‌പ് അവിടം സന്ദര്‌ശിച്ചപ്പോള് എടുത്തതാണ് . പണ്ഡിറ്റ് കറുപ്പനെക്കുറിച്ചു പിഎച് . ഡി . ഗവേഷണം നടത്തുന്ന ശ്രീമതി ആതിരയും ( വൈക്കം ) കൂടെയുണ്ടായിരുന്നു ( കറുപ്പന്റെ യശസ്സ് പ്രഭാഷണരൂപത്തില് രണ്ട് വിദേശ അക്കാഡമിക് വേദികളില്എത്തിച്ചുകഴിഞ്ഞു ആതിര ) . സ : സുകുമാരനായിരുന്നു ഞങ്ങളുടെ സന്ദര്‌ശന " ഗൈഡ് " .
" കറുപ്പന് കളരി " സ്‌മാരകമാക്കാന് നടത്തിയ യത്‌നം വിജയിച്ചില്ലെന്ന് സങ്കടത്തോടെയാണ് അദ്ദേഹം പറഞ്ഞത് . പകരം , സമീപത്തുള്ള വേറൊരു സ്‌ഥലത്താണ് ഇപ്പോള് സര്ക്കാര് വക സ്‌മാരകം ഉയരുന്നത് . സ്വന്തം കാര്യം മാത്രം നോക്കുന്നവര്ക്ക് എന്തു കറുപ്പന് , എന്തു നവോത്ഥാനം ! എന്തുമാകട്ടെ , കറുപ്പന്റെ കാലടി പതിഞ്ഞ മണ്ണില് , നൂറ്റാണ്ടിനു ശേഷമെങ്കിലും ഒരു സ്‌മാരകം വന്നല്ലോ . മലയാള സാഹിത്യത്തില് വിപ്ളവകാരികള്‌ക്ക് ഒരു ഇടം പൊരുതി നേടിയ അനുപമ ധീരനോടു ചെറായിക്കുണ്ടായിരുന്ന കടം വീട്ടുകയാണു കാലം .
രണ്ട് കി. മീറ്റര് വടക്ക് , മറ്റൊരു സാമൂഹിക വിപ്ളവകാരിയായ സഹോദരനയ്യപ്പന്റെ ജന്‌മ വീട് സ്‌മാരകമാക്കിയിട്ട് മൂന്നര പതിറ്റാണ്ട് കഴിഞ്ഞു .
അതിനും രണ്ട് കി. മീറ്റര് വടക്ക് കോവിലകത്തുംകടവില് മറ്റൊരു കടം കൂടിയുണ്ടു ചെറായിക്കു വീട്ടാന് . ഈഴവ സമുദായത്തെ പോരാളികളാക്കി മാറ്റിയത് സഹോദര പ്രസ്‌ഥാനമാണ് . അതിനു ജന്‌മം നല്കിയ മിശ്രഭോജനത്തിലെ ധീര പുലയ പങ്കാളികള് അയ്യരും മകന് കണ്ണനും ജീവിച്ചിരുന്നത് കോവിലകത്തുംകടവിലാണ് . സഹോദര പ്രസ്‌ഥാനത്തിന്റെയും , ഞാന് ഉള്‌പ്പെടെയുള്ള ചെറായിക്കാരുടെയും നന്ദികേടിന്റെ കൂടെ സ്‌മാരകമാണ് ആ പോരാളികള് . പൊതുരംഗത്തിലെ ആരാലും തിരിഞ്ഞുനോക്കാതെ , ഒരു സാമൂഹിക കലാപത്തിന് ഊര്‌ജം പകര്ന്നവരാണെന്ന ആദരം ഏറ്റുവാങ്ങാനാവാതെ ജീവിതത്തോടു വിടപറയേണ്ടിവന്ന അസാമാന്യ ധീരര് . അയല്‌പക്കത്തെ സഹോദര സ്‌മാരകക്കാര്‌ക്ക് , അതു തങ്ങള്‌ക്കു പറ്റിയ വീഴ്‌ചയാണെന്നെങ്കിലും വെളിവുണ്ടാകാന് കാലമെത്ര പിടിക്കും ? ഈഴവര്ക്കു വേണ്ടി ഈഴവരാല് ഭരിക്കപ്പെടുന്ന ഒരു സ്‌ഥാപനമായി സഹോദരസ്‌മാരകം നിലനിര്‌ത്താന് പൊതുഖജനാവിലെ പണം ചെലവഴിക്കേണ്ടതുണ്ടോ എന്നു ചിന്തിക്കാന് സമയം വൈകി . ഈഴവരാണു മുഖ്യപങ്കു വഹിച്ചതെങ്കിലും , മിശ്രഭോജനം ദലിതോന്‌മുഖമായ ഒരു കലാപമായിരുന്നു . അതുകൊണ്ടുമാത്രമാണ് അയ്യപ്പനും സഹോദരപ്രസ്ഥാനവും നാടിന്റെ ആദരം നേടിയത് . ആയതിനാല് , അയ്യരും കണ്ണനും ജീവിച്ചിരുന്ന സ്‌ഥലത്ത് ഒരു പ്രത്യേക സ്‌മാരകം ഉയരണം . ദലിത് പോരാട്ടങ്ങളെ പഠിക്കാനുതകുന്ന കേന്ദ്രമാക്കി മാറ്റണം അത് . കൂടാതെ , സഹോദരസ്‌മാരകത്തില് അവരെ പ്രതിനിധാനം ചെയ്യുന്ന ശില്‌പങ്ങളും ചിത്രങ്ങളും വിവരണങ്ങളും ഒരുക്കണം . സ്‌മാരക ഭരണസമിതിയില് കണ്ണന്റെ കുടുംബാംഗങ്ങള്ക്കും ദലിതര്ക്കും മാന്യമായ പ്രാതിനിധ്യം നല്കുകയും വേണം .
























+9
Kannan Vb, Bhuvaneswary Vallarpadam and 94 others
15 comments
26 shares

എനിക്ക് അവാര്‍ഡ് തന്നയാള്‍ ഉയരങ്ങളിലേയ്‌ക്ക്

 FB, 30.9.20



എനിക്ക് അവാര്ഡ് തന്നയാള് ഉയരങ്ങളിലേയ്‌ക്ക്

--------------------------------------------
എഴുത്തിന്റെ പേരില് , പ്രോത്സാഹനപരമായ പണമോ സമ്മാനമോ
സ്വീകരിക്കാന് മനസ്സ് അനുവദിച്ചിട്ടില്ല ഇതുവരെ . കാല് നൂറ്റാണ്ടായി തുടരുന്നു
ആ ശീലം . എങ്കിലും ഒരു ബഹുമതി സ്വീകരിച്ചിട്ടുണ്ട് . അയ്യന്‌കാളിചരിത്രം
ഗവേഷണവിഷയമാക്കിയ ഒരു പിഎച് . ഡി . വിദ്യാര്ഥിനിയുണ്ടായിരുന്നു
പത്തനംതിട്ടയില് . ഫോണ് വഴിയുള്ള ചര്ച്ചകള് പോരാ , നേരിട്ടു കണ്ടു
സംസാരിക്കണം എന്നു നിര്‌ബന്ധിച്ചപ്പോള് ഞാനും സമ്മതിച്ചു . 700 - ഓളം
കി. മീറ്റര് ട്രെയ്‌ന് യാത്ര ചെയ്‌ത് അവര് ചെന്നൈ ആര്ക്കൈവ്‌സില് വന്ന്
എന്നെ കണ്ടു ; വിഷയം കുറെ സമയം ചര് ച്ചചെയ്‌തിട്ടാണു പിരിഞ്ഞത് . വല്ല ഗുണവും അവര്ക്ക് അതുകൊണ്ടു കിട്ടിയോ എന്നറിയില്ല . എങ്കിലും
എന്റെ ഗവേഷക ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണത് . (
പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ സ്‌നേഹിതകള് വാക്കുപറഞ്ഞിരുന്ന
താമസ സൗകര്യം കിട്ടാതെവന്നപ്പോള് , ആ രാത്രിതന്നെ നീണ്ട ട്രെയ്ന് യാത്ര
ചെയ്‌താണ് അവര് നാട്ടിലെത്തിയത് ) . അവര് ഇന്നു ഫോണ് ചെയ്‌തു ;
ജീവിതത്തിലെ ഒരു വലിയ
ഉയരത്തിലേ‌യ്ക്കു കാലെടുത്തുവയ്‌ക്കുന്ന വിവരമാണ് അറിയിച്ചത് : കൊല്ലം എസ് . എന് .
കോളെജിലെ ചരിത്രവകുപ്പില് അസി. പ്രൊഫസറായി ചേരാന് രാവിലെ വീട്ടില്നിന്ന് ഇറങ്ങുകയാണ് . ഡോ :
ദിവ്യയ്‌ക്ക് ജീവിതത്തിലെങ്ങും വിജയം നേരുന്നു .
Image may contain: tree, plant, sky and outdoor
Kannan Vb, C S Murali Shankar and 68 others
14 comments
3 shares

Sunday, September 27, 2020

പണ്ഡിറ്റ് കറുപ്പനെ രാജാവ് രക്ഷിച്ചോ ? -------------------------------------

 പണ്ഡിറ്റ്   കറുപ്പനെ രാജാവ്  രക്ഷിച്ചോ  ?

-------------------------------------




ഒറ്റ വാചകത്തില്‍ പറഞ്ഞുപോകാവുന്നതല്ല ഈ വിഷയം ( മറ്റ് ഏതു ചരിത്രവിഷയവും ) .    വിശദമായ എഴുത്ത് വേണമെന്നു മനസ്സിലുണ്ട് . അതിലേയ്‌ക്കു വേണ്ട വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞിട്ടുമുണ്ട് . പക്‌ഷേ തത്‌കാലത്തെ എഴുത്തു ചുമതലകള്‍ ഒന്ന് ഒതുങ്ങാതെ അതിലേയ്‌ക്കു കടക്കാനാവില്ല .


         ജാതിവിവേചനങ്ങള്‍ ഒട്ടുവളരെ അനുഭവിച്ചിട്ടുണ്ടു  പണ്ഡിറ്റ് കെ. പി .  കറുപ്പന്‍ മാസ്‌റ്റര്‍ എന്ന് എല്ലാവര്‍ക്കുമറിയാം . എന്നുവച്ച് , അക്കാര്യങ്ങള്‍ പറയുന്നിടത്ത് ജാതിവാഴ്‌ചയുടെ നടത്തിപ്പുകാരെ വെള്ളപൂശാന്‍ സൗകര്യമുണ്ടാകരുത് . സംസ്‌കൃതപഠനത്തിന്‍റെ ഉയര്‍‌ന്ന ഘട്ടത്തിലെത്തിയ   കറുപ്പനെ  കൂടുതല്‍ പഠിക്കാന്‍  രാജര്‍ഷി രാമവര്‍‌മ തുണച്ചിട്ടുണ്ട്  ( ജാത്യാചാര നിര്‍‌ബന്ധത്തില്‍ മുമ്പനും   ദുർ‌വാശിക്കാരനും  സാമൂഹികവിരുദ്ധനുമായ ആ രാജാവിന്‍റെ ആ സമീപനം സ്വഭാവപരമല്ല , സാഹചര്യ സമ്മര്‍‌ദപരമാണ്  എന്നുമാത്രം തത്‌കാലം പറഞ്ഞുവയ്‌ക്കുന്നു  ) . ആ അടുപ്പം  , എറണാകുളം  സവര്‍ണ ബാലികാ പാഠശാലയില്‍ ടീച്ചറായി വരാനും , അവിടെയുണ്ടായെന്നു പറയുന്ന സവര്‍ണ പ്രതിഷേധം മറികടക്കാനും കാരണമായി എന്നതിന്   വസ്‌തുതാപരമായ   വല്ല തെളിവും  കണ്ടെത്താന്‍ ഇനിയും  കഴിഞ്ഞിട്ടില്ല  എനിക്ക് .  മുന്‍‌പ്  സെയ്‌ന്‍റ്  തെരേസാസ്  കോണ്‍‌വെന്‍റ്  സ്‌കൂളിലെ മാതൃകാ അധ്യാപകനും  സം‌സ്‌കൃത പണ്ഡിതനും എഴുത്തുകാരനുമെന്നു പേരെടുത്തിരുന്നു കറുപ്പന്‍ . അതുകൊണ്ടായിരിക്കണം " പൂര്‍‌വ്വാചാരവിരുദ്ധമായ  ആ നിയമനത്തെപ്പറ്റി ആരും അക്കാലത്തു കയര്‍‌ക്കുകയുണ്ടായില്ല " എന്ന് ആദ്യ കറുപ്പന്‍ സ്‌മാരക പ്രസിദ്ധീകരണത്തില്‍ (  ഇടക്കൊച്ചി  പി. കെ. എം. വായനശാല  , 1952 ) ,  മരുമകന്റെ സ്ഥാനത്തുള്ള  പി. കെ. ഡീവര്‍  എഴുതിയത്  .  ആദ്യ ജീവിതചരിത്രകാരനും , കറുപ്പന്‍റെ  ശിഷ്യ ശ്രീമതി ചെമ്മയുടെ മകനുമായ  കെ.പി. വിജയരാഘവന്‍ ( സാഹിത്യ ഭടന്‍ , 1959 ) , വിജയരാഘവന്‍റെ  ഇളയച്ഛനും  കറുപ്പന്‍റെ ശിഷ്യനുമായ കെ. കെ. വേലായുധന്‍ ( പണ്ഡിറ്റ് കറുപ്പന്‍ ഓര്‍‌മ്മകളിലൂടെ , 1983 ) ഇവരും പ്രതിഷേധക്കാര്യം പറയുന്നതായി ഞാന്‍ ഓര്‍‌ക്കുന്നില്ല .   എന്നാൽ , കറുപ്പന്റെ  സുഹൃത്തായ ടി. എം. ചുമ്മാർ പറയുന്നത് ,  പ്രതിഷേധമുള്ള വിദ്യാർഥിനികൾ‌ക്കു ടി. സി.  കൊടുത്തുവിടാൻ രാജാവ്  " കൽ‌പന  പുറപ്പെടുവിക്കുകയാണുണ്ടായത് " എന്നാണ്   ( കവിതിലകൻ കെ. പി. കറുപ്പൻ  , 1974 ) .    ഈ  " കൽ‌പന  പുറപ്പെടുവി " ക്കലാകണം   കെ. എ. കൃഷ്‌ണന്‍ അഴീക്കോടിന്‍റെ  "  പണ്ഡിറ്റ്  കറുപ്പനും  മലയാള കവിതയും " എന്ന പുസ്‌തകത്തില്‍  ( മുക്കാൽ നൂറ്റാണ്ടിനു ശേഷം   1981-ൽ ) , പ്രതിഷേധക്കാര്‍‌ക്കെതിരെ  രാജാവ്  " തിരുവെഴുത്ത് "  പുറപ്പെടുവിച്ചെന്നു പറയുന്നതിന്റെ  അടിസ്‌ഥാനം  . രാജര്‍‌ഷിയുടെ  ഭരണകാല  ആര്‍ക്കൈവ്‌സ് രേഖകള്‍  വര്‍ഷങ്ങള്‍  ചെലവഴിച്ചു പരിശോധിച്ചിട്ടും  എനിക്കതു കാണാന്‍ കഴിഞ്ഞില്ലെന്നുവച്ച് ആ സാധ്യത തള്ളിക്കളയുന്നില്ല . ഇന്നുപോലും , അടിത്തട്ടു സമൂഹക്കാരായ സഹപ്രവര്‍‌ത്തകരോട്  ഓഫീസുകളില്‍  മേല്‍‌ജാതിക്കാരുടെ  പെരുമാറ്റം വല്ലാതെ മാറിപ്പോയെന്നു പറയാനാവില്ലല്ലോ . നൂറ്റാണ്ടു മുന്‍‌പ്  അത് ഒട്ടും അദ്‌ഭുതകരമല്ല . പക്ഷേ  അത് രാജാവിന്‍റെ  സവര്‍ണവിരുദ്ധ സാഹസ പ്രകടനാഖ്യാനമാക്കാന്‍ വെറും പറച്ചില്‍ പോരാ , തെളിവ് വേണം . (  പ്രതിഷേധക്കാരെ  ടി. സി. യുടെ കാര്യം പറഞ്ഞു രാജാവ് വായടപ്പിച്ചതായാണ്  ,  നാട്ടുകാരനും അടുപ്പക്കാരനും   ഗവേഷകനുമായ  വി. വി. കെ. വാലത്ത്  മാഷ് എഴുതുന്നത് : പണ്ഡിറ്റ്  കറുപ്പൻ , 1985 ) .


           പരിസരബോധം ഉണ്ടായിരുന്നു രാജന് . അയിത്തജാതിക്കാരെ സര്‍‌ക്കാരും കൂടെ  ദ്രോഹിച്ചാല്‍ മതംമാറ്റം ചെറുതാവില്ല എന്ന ബോധം .  കായല്‍ സമ്മേളനശേഷം നടന്ന പുലയസമ്മേളനത്തിന്‍റെ  വിവരമറിഞ്ഞു സന്തോഷം പ്രകടിപ്പിച്ചതും ഇതേ രാജാവാണ് , ഇതേ വര്‍ഷമാണ് ( 1913 ) .     ഇതേ വര്‍ഷമാണ്  കറുപ്പന്‍  " ബാലാകലേശം "  എന്ന  ബോംബെറിഞ്ഞു കേരളത്തെ ഞെട്ടിച്ചത് . ടീച്ചറായി ചേര്‍‌ന്ന ഉടനെ കറുപ്പന്‍  ആദ്യം ചെയ്‌തത്  " തേവരയില്‍ നിന്നും ഒരു വാലപ്പെണ്‍‌കുട്ടിയെ ആ പള്ളിക്കൂടത്തില്‍ ചേര്‍‌ക്കുക എന്നതായിരുന്നു "  എന്നുകൂടെ ഡീവര്‍ പറയുന്നതും  ശ്രദ്ധിക്കേണ്ടതുണ്ട് . സാധ്യമാകുന്നിടത്തോളം  സവര്‍ണ കടുംപിടുത്തത്തിന് അയവു വരുത്താന്‍ ഭരണകൂടം തയ്യാറാകുന്നുണ്ടായിരുന്നു ആ ഘട്ടത്തില്‍ .   മാത്രമല്ല ,  പിന്നീടു പതിറ്റാണ്ടുകള്‍‌ക്കു  ശേഷം മാത്രം കേരളം  കാണാന്‍  തുടങ്ങിയ ജനകീയ ബലപ്രയോഗങ്ങളുണ്ടാകുന്നു , ചങ്കുറപ്പുള്ള     പത്രങ്ങള്‍  ഭരണകൂടത്തെ നേര്‍‌ക്കുനേര്‍ നിന്നു  വെല്ലുവിളിക്കുന്നു  ,     സ്വാമിവേഷത്തിലുള്ള  ചിലർ    ജനങ്ങളെ എന്തിനും തയ്യാറെടുപ്പിക്കുന്നു ; എന്തിനു പറയുന്നു , അതെല്ലാമായപ്പോൾ  പുലയ ഘോഷയാത്രയില്‍  ദിവാനും  അണിചേരുന്നു !   കൊച്ചിരാജ്യം  സ്വാതന്ത്ര്യത്തിലേയ്‌ക്കു  കുതിക്കാന്‍ തുടങ്ങിയത്  ആ പതിറ്റാണ്ടിലാണ് .  അതിന്‍റെ  ആദ്യ നാഴികക്കല്ലാണ്   1913 .  വാലന്‍ കറുപ്പനെ രക്ഷിക്കാന്‍ പുരോഗമനക്കാരനായ രാജാവ്  സ്വന്തം സവര്‍ണരോടുതന്നെ മല്ലിട്ടു എന്ന രോമാഞ്ചജനകമായ കഥയേയും    അവിടെത്തന്നെ   സ്‌ഥാപിക്കയാണു  ലളിതബുദ്ധികള്‍ .  .  . പണ്ഡിറ്റ്   കറുപ്പന്‍   മഹാരാജാസ് കോളെജില്‍   അധ്യാപകനാകുമ്പോഴേയ്ക്കും (1935 ) കൊച്ചി രാജ്യം  സാമൂഹിക സ്വാതന്ത്ര്യത്തില്‍ ഏറെ മുന്നേറിയിരുന്നു . വ്യക്‌തി വൈശിഷ്ട്യം കൊണ്ട് അദ്ദേഹം  ,  കാസ്‌റ്റ്   ഗേൾ‌സ് സ്‌കൂളിലെപ്പോലെതന്നെ കോളെജിലും  വലിയ ആദരം നേടി . . .   ഇവിടെ സൂചിപ്പിച്ചതില്‍ കുറച്ചു കാര്യങ്ങള്‍ ,  അടിസ്ഥാന രേഖകൾ സഹിതം അടുത്ത പുസ്‌തകത്തില്‍ ചേര്‍ക്കുന്നുണ്ട് .


Monday, September 14, 2020

നൂറ് പ്രബന്ധങ്ങള്‍ക്കും കഴിയാത്തത്

    നൂറ്   പ്രബന്ധങ്ങള്‍ക്കും   കഴിയാത്തത്









നൂറ് പ്രബന്ധങ്ങള്ക്കും കഴിയാത്തത്

------------------------------------------------------------
കേരളത്തിലെ പഴയകാല അടിമകളെക്കുറിച്ചും അടിമക്കച്ചവടത്തെക്കുറിച്ചും ഗവേഷകര് അവതരിപ്പിക്കുന്ന പ്രബന്ധങ്ങളുടെ പ്രാധാന്യം എത്ര പറഞ്ഞാലും അധികമാകില്ല . നീണ്ട അലച്ചിലും അധ്വാനവും കൊണ്ടേ ഒരു പ്രബന്ധം പുറത്തുവരൂ . സത്യവും കേട്ടുകേള്‌വിയും തമ്മിലുള്ള വ്യത്യാസം വെളിവാകുന്നത് അവയിലൂടെയാണ് . പുതിയ പുതിയ സത്യങ്ങളും പുതിയ കാലം അറിയുന്നത് അങ്ങനെയാണ് . ആ കണ്ടെത്തലുകളാണ് ഇന്നത്തെ സമൂഹത്തില് വലിയ ഇളക്കങ്ങളുണ്ടാക്കുന്നത് . എന്നാല് , ആയിനത്തിലുള്ള എത്രയെത്ര രചനകള്‌ക്കും ഉണ്ടാക്കാന് കഴിയാത്ത സവിശേഷമായ ഒരു പ്രതികരണം വായനക്കാരില് ഉണര്‌ത്താന് , സത്യത്തിന്റെ പിന്‌ബലമുള്ള ഒരു ചെറിയ കഥയ്‌ക്കു കഴിയും . ആ വൈകാരിക ഇളക്കിമറിച്ചില് പിന്നീടൊരിക്കലും അവരെ വിട്ടുപോകാനിടയില്ല ( സിനിമ പോലെയുള്ള കാഴ്‌ചക്കലകള്‌ക്ക് ആ പ്രകമ്പനം പരകോടിയിലെത്തിക്കാന് കഴിയും . ഈണവും താളവും ഇണങ്ങിയ പാട്ടും കവിതയും ചെറിയ തോതില് നിറവേറ്റുന്നതും ഇതേ ധര്‌മമാണ് ) . പറഞ്ഞുവരുന്നത് മുടക്കാരിന് എഴുതിയ " പറച്ചിക്കല്ല് " എന്ന പുതിയ നോവലിനെക്കുറിച്ചാണ് . തീണ്ടാപ്പാട് എന്ന ആദ്യ നോവല് വഴി തന്നെ , ഇരുത്തം വന്ന കഥാകാരനായി വായനക്കാര് അംഗീകരിച്ചയാളാണ് മുടക്കാരിന് . നൂറില് താഴെ പേജു മാത്രമുള്ള ഈ പുസ്‌തകം വായിച്ചുതീര്‌ന്നിട്ടും , മനസ്സിന് പരിസരബോധം വീണ്ടെടുക്കാനാവാത്ത നിലയിലായിരുന്നു ഞാന് . അടിമച്ചന്തകളിലെ കൂട്ടക്കരച്ചില് , ദീനക്കാഴ്‌ചകള് , അടിയാള ജീവിതത്തിന്റെ അറുതിയില്ലാത്ത ദുരിതങ്ങള് , പീഡനത്തിന്റെ അസഹ്യതയില് ചെറുത്തുനില്‌ക്കുന്ന നിരാലംബര് ... ഇവിടെയായിരുന്നു , ഈ കേരളത്തിലായിരുന്നു ഈ പോയ കാലം ആടിത്തിമിര്‌‌ത്തത് എന്ന് , ഒരു ചലന ചിത്രത്തിലെന്നോണം തീവ്രമായി അനുഭവിപ്പിക്കയാണ് " പറച്ചിക്കല്ല് " . മലയാള സാഹിത്യം ധന്യമാകുകയാണ് .
- ചെറായി രാമദാസ് , 13 . 9 2020
പറച്ചിക്കല്ല് ( നോവല് , 120 രൂപ )
ഓസോണ് ബുക്‌സ് ,
കാവുംഭാഗം പി. ഓ . , തിരുവല്ല - 689102 ,
Mobile : 944 637 1983 ,
o z o n e b o o k s t v l a @ g m a i l . c o m

Sunday, August 2, 2020

പത്രാധിപരുടെ രാജിയല്ല ,
ജാതിപ്പിള്ളയുടെ കാപട്യമാണു പ്രശ്‌നം .
----------------------------------------------------------

ഗ്രന്ഥാലോകം മാസികയുടെ പത്രാധിപര്‍ എസ് . രമേശന്‍ രാജി വയ്ക്കുന്നതിനും വളരെ മു‌ന്‍‌പേ ആ പത്രത്തെപ്പറ്റി ഞാന്‍ എഫ് ബി യില്‍ ഒരു പോസ്റ്റ് ( " യുദ്ധക്കുറ്റവാളിയെപ്പോലെയാണു
സ്വദേശാഭിമാനിയെ വിചാരണ ചെയ്യേണ്ടത് " ) ഇട്ടിരുന്നു .
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നൂറ്റാണ്ടു മുന്‍‌പ് മാര്‍‌ക്‌സിന്‍റെ ആദ്യ മലയാള ജീവിതചരിത്രം എഴുതി . അതൊരു മോഷണമാണെന്നു പറഞ്ഞ് ഗ്രന്ഥാലോകത്തിന്‍റെ കഴിഞ്ഞ ജനുവരി ലക്കത്തില്‍ രാമചന്ദ്രന്‍റേതായി ഒരു വിവാദ ലേഖനം വന്നിരുന്നു . അതിനെ എതിര്‍ത്തു മാര്‍ച് ലക്കത്തില്‍ രണ്ടു പേര്‍ ( പിരപ്പന്‍‌കോട് മുരളിയും പ്രൊഫ . വി . കാര്‍ത്തികേയന്‍ നായരും ) എഴുതിയതായിരുന്നു എന്‍റെ പോസ്റ്റിനു നിമിത്തം . വെറുമൊരു ജാതിവാദിയായിരുന്ന രാമകൃഷ്ണപിള്ള മാര്‍‌ക്‌സിനെ മലയാളികള്‍ക്കു പരിചയപ്പെടുത്തിക്കൊടുത്തു എന്നത് , സമാനതയില്ലാത്ത അശ്ലീലമാണ് എന്നാണു ഞാന്‍ എഴുതിയത് . കാല്‍ നൂറ്റാണ്ടായി ഞാന്‍ പിള്ളയെ തുറന്നു കാട്ടി പത്രങ്ങളില്‍ എഴുതിവരുന്നതിന്‍റെ തുടര്‍ച്ചയായിരുന്നു ആ കുറിപ്പ് . കുറെക്കഴിഞ്ഞ് നാലു നാള്‍ മുന്‍‌പാണ് , രാമചന്ദ്രന്‍റെ ലേഖനം പ്രസിദ്ധീകരിച്ചതില്‍ കുറ്റാരോപിതനായി പത്രാധിപര്‍ രാജിവയ്ക്കയാണെന്ന മാധ്യമ വാര്‍ത്തകള്‍ വന്നത് . കഴിഞ്ഞ എട്ടു കൊല്ലമായി രമേശന്‍ എഡിറ്റ് ചെയ്യുന്ന ആ മാസിക വായിക്കുന്നവര്‍ക്ക് , വാര്‍ത്തയിലെ " സമ്മര്‍ദ്ദ രാജി " എന്ന ആരോപണം തള്ളിക്കളയാന്‍ എളുപ്പമല്ല . നാലു പതിറ്റാണ്ടിലേറെയായി കേരള സര്‍ക്കാര്‍ പത്രങ്ങള്‍ വായിക്കുന്ന എനിക്ക് , ഇതുപോലെ സര്‍ഗവൈഭവം തുളുമ്പിനില്‍ക്കുന്ന വേറൊരു പത്രിക ആ മേഖലയില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. മാസികയുമായി പത്രാധിപര്‍ പുലര്‍ത്തിയിരുന്ന മാനസ്സിക ഐക്യമാണ് അതില്‍ തെളിയുന്നത് . അങ്ങനെ താന്‍ ലാളിച്ചു വളര്‍ത്തിക്കൊണ്ടു വന്ന പത്രത്തെ സ്വമേധയാ വിട്ടുപോരാന്‍ ഒരു പത്രാധിപര്‍ക്ക് ഒരിക്കലും മനസ്സുവരില്ലെന്നു പറയാന്‍ , സ്വയം ഒരു പത്രിക എഡിറ്റ് ചെയ്തിരുന്ന എനിക്ക് ആരോടും ചോദിക്കേണ്ടതില്ല . അതുകൊണ്ടാണ് പത്രവാര്‍ത്തയിലെ " സമ്മര്‍ദ്ദ രാജി " യെ ഞാന്‍ അപലപിച്ചത് . എങ്കിലും , രാജി തന്‍റെ വ്യക്‌തിപരമായ തീരുമാനമായിരുന്നെന്ന് രമേശന്‍ ഇപ്പോള്‍ വിശദീകരിക്കുന്നതിനാല്‍ എന്‍റെ നിലപാടുമായി മുന്നോട്ടുപോകുന്നില്ല ; അദ്ദേഹത്തിന്‍റെ വ്യക്‌തി സ്വാതന്ത്ര്യത്തെ മാനിക്കുന്നു .

പത്രാധിപരുടെ രാജിയിലല്ല , സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എന്ന ജാതിവാദിയുടെ ജനവിരുദ്ധ അപ്പാര്‍തീഡ് കുറ്റവാളിത്തരങ്ങളിലാണ് എന്‍റെ ഊന്നല്‍ . ഒരു എഴുത്തുകാരനും ഗവേഷകനും എന്ന നിലയില്‍ വായനക്കാരോട് ഞാന്‍ നിര്‍വഹിച്ചുവരുന്ന കടമയാണത് . ആ എഴുത്തുകളില്‍ ചിലത് വീണ്ടും ചുവടെ ചേര്‍ക്കുന്നുണ്ട് . അവയോടു വസ്‌തുതാപരമായി പ്രതികരിക്കാന്‍ കഴിവുള്ളവരെ സാദരം ക്ഷണിക്കയാണ് . കേരള പ്രെസ് അക്കാഡമി 22 കൊല്ലം മുന്‍‌പു പ്രസിദ്ധീകരിച്ച , ടി . വേണുഗോപാലന്‍റെ " സ്വദേശാഭിമാനി - രാജദ്രോഹിയായ രാജ്യ‌സ്‌നേഹി " എന്ന കപട ഗവേഷണ ഗ്രന്ഥത്തെ മാത്രം ആധാരമാക്കി കേസ് വാദിക്കാന്‍ ഭക്‌തരാരും ഇതുവഴി വരണമെന്നില്ല ; ഇക്കാലയളവിനുള്ളില്‍ ഞാന്‍ പലവട്ടം ആ പാഴ്‌വേല തുറന്നുകാട്ടിയിട്ടുള്ളതാണ് എന്നറിയാന്‍ എന്‍റെ ലേഖനങ്ങളിലേയ്ക്ക് ഒന്നു കണ്ണോടിച്ചാല്‍ മതിയാകും . തങ്ങള്‍ക്കു മാത്രം പ്രവേശമുള്ള പത്ര വേദികളില്‍ വേണുഗോപാലനെ പകര്‍ത്തിവയ്ക്കുന്നത് അന്തസ്സിന്‍റെ ലക്‌ഷണമല്ല . മേല്‍ പറഞ്ഞ മാര്‍ച് ലക്കം " ഗ്രന്ഥാലോക " ത്തില്‍ പിരപ്പന്‍‌കോട് മുരളിയും പ്രൊഫ . വി . കാര്‍ത്തികേയന്‍ നായരും ചെയ്തിരിക്കുന്നത് അതാണ് . വസ്‌തുനിഷ്‌ഠമായ ഒരു സംവാദത്തിനു ത്രാണിയുണ്ടെങ്കില്‍ , വരിക പൊതു മാധ്യമങ്ങളിലേയ്ക്ക് . അതല്ലെങ്കില്‍ , തിരുവിതാംകൂര്‍ ദിവാന്‍റെ തോന്ന്യാസങ്ങളെ വിമര്‍ശിച്ചതിന്‍റെ പേരില്‍ നാടുകടത്തപ്പെട്ടെന്നു നിങ്ങള്‍ , പൊതുപണം തുലച്ചു പ്രചരിപ്പിക്കുന്ന ആ ജാതിപ്പിള്ളയുടെ വീരസ്യങ്ങള്‍ , കൊട്ടാരത്തില്‍ ശങ്കുണ്ണിക്കഥകള്‍ പോലെ പരിഹാസ്യമായേ കലാശിക്കൂ .

Image may contain: 1 person

" മഹാത്‌മാ " വിന്‍റെ സാരം
----------------------------------
" മഹാത്‌മാ " എന്നത് വലിയ ബഹുമാനം സൂചിപ്പിക്കുന്ന എന്തോ
സംഗതിയാണെന്നു തെറ്റിദ്ധരിക്കുന്നുണ്ടു ചിലര്‍ . നേരെ മറിച്ചാണു
സ്‌ഥിതിയെന്ന് നമ്മുടെ പുന്നാര ഉപനിഷത്തുക്കള്‍ പറഞ്ഞുതരും . അവയില്‍
കേമത്തമേറിയവയില്‍ പെട്ടതാണു " ഛാന്ദോഗ്യോപനിഷത്ത് " .

പുനര്‍‌ജന്മ വിശ്വാസത്തിന്‍റെ സിംബല്‍ ആണ് ആത്മാവ് . ആത്മാവിനു
നാശമില്ലത്രെ . ഇന്നലത്തെ ബ്രാഹ്മണന്‍ ഇന്നു ചണ്ഡാലനായി പിറക്കുന്നത്
കൈയിലിരുപ്പ് ( ദുഷ്‌കര്‍‌മങ്ങള്‍ ചെയ്യല്‍ ) കൊണ്ടാണെന്നു പഠിപ്പിക്കുന്നു
ഉപനിഷത്തുക്കള്‍ . ജാതിവ്യവസ്‌ഥിതിയ്‌ക്കു വ്യാജ താത്ത്വിക അടിത്തറ
ഒരുക്കുകയാണ് ഈ കള്ളക്കഥയിലൂടെ . മാനസ്സിക വളര്‍‌ച്ചയെത്താത്തവരില്‍ ,
ബ്രാഹ്മണ്യം എന്ന തെമ്മാടിവാഴ്‌ചയ്ക്കു സ്വീകാര്യതയുണ്ടാക്കാന്‍ കുടില
ബുദ്ധികള്‍ മെനഞ്ഞെടുത്ത കപട ദര്‍ശനമാണു പുനര്‍‌ജന്മ വിശ്വാസം . ആ
വിശ്വാസത്തിന്‍റെ ആണിക്കല്ലാണ് ആത്‌മാവ് അഥവാ ജീവാത്‌മാവ് ,
പരമാത്‌മാവ് എന്നീ പൊളി വാക്കുകള്‍ . ആ വാക്കുകളില്‍ നിന്ന്
ഉരുത്തിരിച്ചെടുത്ത " മഹാത്‌മാ " എന്ന വിശേഷണം ആദരപൂര്‍‌വകമാണോ
അപമാനകരമാണോ എന്നു തിരിച്ചറിയാത്തത് കഷ്‌ടമാണ് . ജാതിവാഴ്‌ചയുടെ
അടിയേറ്റു തകര്‍‌ന്നുപോയവരുടെ വിമോചകനെ വിശേഷിപ്പിക്കാന്‍ ആ ചീത്ത
വാക്ക് ഉപയോഗിക്കുന്നത് അറിവില്ലായ്‌മ വിളിച്ചുപറയലാണ് . നേരെ മറിച്ച് ,
പുനര്‍‌ജന്മ വിശ്വാസാധിഷ്‌ഠിതമായ ജാതിവ്യവസ്‌ഥിതിക്കു കുഴലൂതിയ
ഗാന്ധിക്ക് ആ വിശേഷണം കിരീടം തന്നെയാണ് . വായിക്കണം ,
വിദ്വാന്‍‌മാരിലെ രത്‌നമായ ബാബാ സാഹിബിന്‍റെ ബ്രാഹ്മണ്യസംബന്ധിയായ
രചനകള്‍ . അപ്പോഴേ നീങ്ങൂ അറിവില്ലായ്‌മയുടെ ഇരുള്‍ .

https://cheraayiraamadaas.blogspot.com/2020/…/blog-post.html

No photo description available.
No photo description available.