Wednesday, June 17, 2020

ഈ മഹതി എങ്ങനെ വന്നു വീണ്ടും ചാനലില്‍ ?

FB
ഈ മഹതി എങ്ങനെ വന്നു വീണ്ടും ചാനലില്‍  ?
________________________________________
കേരളത്തിലെ മാധ്യമ രംഗത്ത് ഏറ്റവും വൃത്തികെട്ട ഏജന്‍സിപ്പണി  , ലൈംഗിക കാര്‍ഡ്  ഇറക്കി ചെയ്തുകൊടുത്തവര്‍  പലരുമുണ്ട് . അവരിലൊരാളായ  എമ്മെല്ലെ പത്‌നിയുടെ മുഖം ഇപ്പോള്‍ വീണ്ടും ഒരു ചാനലില്‍ ഏതു നേരവും കാണേണ്ടിവരുന്നതുകൊണ്ടാണ് ഈ കുറിപ്പ് . ആളുടെ തൊപ്പിയില്‍ വന്നുപതിച്ച തൂവലിന്‍റെ അഴകെത്രയെന്ന് ഇതോടൊപ്പം ചേര്‍ക്കുന്ന പത്രവാര്‍ത്ത  ( ദേശാഭിമാനി , കൊച്ചി , 3.1.2014 , പേജ് 7 )    പറഞ്ഞുതരും .    പതി  എമ്മെല്ലെയ്ക്കും  ടിയാന്‍റെ   മുന്നണിക്കും  പ്രിയനാവാന്‍ ഇടയില്ലാത്ത   ഒരു എം. എല്‍. എ. യെ  ലൈംഗിക കെണിയില്‍ പെടുത്തുകയായിരുന്നു  (  അതല്ല ,  " മംഗളം "  മോഡല്‍ റേയ്റ്റിങ് ഓറിയന്‍റഡ് ആയിരുന്നോ കൃത്യം  ?   )  .   കെണി വച്ചത്  മറ്റൊരു  ശ്രീമതി .     ആ    ലൈംഗിക  പരാക്രമങ്ങള്‍ക്ക്   ടി  ചാനല്‍   വന്‍    പ്രചാരണം  നല്‍‌കിയത്   ഒന്നാം കൂട്ടിക്കൊടുപ്പുകാരിയുടെ     എക്‌സ്‌ക്‌ളൂസീവ്   " റിപ്പോര്‍ട്ടുകള്‍ "   വച്ചാണ് .     കുറ്റവാളിയെന്നു തെളിഞ്ഞതോടെ   ,  ഇനി ഈ പണിക്കില്ല എന്നു പറഞ്ഞു സ്വന്തം ചാനലില്‍ നിന്നു പുറത്തുപോകേണ്ടിവന്ന ഈ ഒന്നാംകിടക്കാരി  എങ്ങനെ വന്നു വീണ്ടും    മറ്റൊരു ചാനലില്‍  ? ജനങ്ങള്‍ക്ക് ഒരുപാട് സദാചാരപാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്ന  റിപോര്‍ടര്‍ ചാനല്‍ പണിക്കാരെ  ഇതൊന്നും  ( ഇത്തരം ഏജെന്‍സിപ്പണികള്‍ ) അലട്ടാത്തതെന്താ  ?  മറ്റൊരു കൂട്ടിക്കൊടുപ്പുകാരന്‍ തന്‍റെ ചാനല്‍ ഉദ്‌ഘാടനം ചെയ്‌തതുതന്നെ  സ്വഭാവം    "   മംഗള " കരമായി വെളിപ്പെടുത്തിക്കൊണ്ടാണ് .   ആ എപ്പിസോഡ്  ഇപ്പോഴും തര്‍ക്കത്തില്‍ കുരുക്കിയിട്ടിരിക്കയാണ് . എന്നാല്‍  ,  നമ്മുടെ  ശ്രീമതിയുടെ കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല . കുറ്റം ഏറ്റുപറഞ്ഞാണു  ടി‌യാള്‍ അന്നു കളമൊഴിഞ്ഞത് .  എന്നിട്ടും , കുറച്ചുകഴിഞ്ഞപ്പോള്‍ ഇവരെ വീണ്ടും ചാനല്‍ പണിക്ക് ഇരിപ്പിടം കൊടുക്കേണ്ട വിധം എന്ത്  അടിയന്തരാവസ്‌ഥയാണ് മലയാള മാധ്യമ ലോകത്തുണ്ടായത്  ? മറ്റ്  ഏതു  സാമൂഹിക മേഖലയെക്കാളും  സെന്‍‌സിറ്റീവ്  ആണ് , ശക്‌തമാണ് മാധ്യമ  രംഗം . ജനങ്ങള്‍ക്ക് കുറച്ചെങ്കിലും  വിശ്വസിച്ച്  ആശ്രയിക്കാവുന്ന അവസാനത്തെ   സാമൂഹിക  സ്ഥാപനം .  അതുകൂടെ  ജീര്‍ണിച്ചഴുകിത്തീരാന്‍ അനുവദിക്കരുത് .    പുതിയ ചാനലിലും ടി കുറ്റവാളി  കൈകാര്യം ചെയ്യുന്നത് , വലിയ ഉത്തരവാദിത്വബോധം വേണ്ട ഒരു തസ്‌തികയാണ് . തന്‍റെ സ്വഭാവജന്യമായ കൂട്ടിക്കൊടുപ്പു  ശൈലി നിമിഷനേരത്തേയ്ക്ക് പ്രയോഗത്തിലായാല്‍ മതി , വന്‍ പ്രത്യാഘാതങ്ങളുണ്ടാവും സമൂഹത്തില്‍ . മാനേജ്‌മെന്‍റ് ചെയ്യേണ്ടത് , ഉപദ്രവമില്ലാത്ത വല്ല ഗുമസ്‌ഥപ്പണിയും നല്‍‌കി  അവരെ ജീവിക്കാന്‍ സഹായിക്കയാണ് . അല്ലാതെ , ഒരു നീതിപാലക മനസ്സ് സദാ ജാഗ്രത്തായിരിക്കേണ്ട  മാധ്യമപ്രവര്‍ത്തക ജോലിതന്നെ അവരെ ഏല്‍‌പ്പിച്ചു സമൂഹത്തെ ഇനിയും ദ്രോഹിക്കരുത്

No comments:

Post a Comment