Wednesday, June 17, 2020

മൂലൂര്‍ -- അസ്‌തമിക്കാത്ത അക്ഷര വീര്യം




മൂലൂര്‍ -- അസ്‌തമിക്കാത്ത അക്ഷര വീര്യം                    FB , 18.4.19
_____________________________________________

1 9 -ാം നൂറ്റാണ്ടൊടുവില്‍ കേരളത്തിന്‍റെ അക്ഷര ലോകത്ത് ‍ " കവിരാമായണ " വുമായി വന്ന് , സവര്‍ണ സാഹിത്യ മണ്ഡലത്തോട് ഒരു മല്ലയുദ്ധ വീരനെപ്പോലെ പൊരുതിയ മൂലൂര്‍ എസ് . പദ്‌മനാഭപ്പണിക്കര്‍ . പത്തനംതിട്ട ജില്ലയില്‍  ഇലവുംതിട്ട ഗ്രാമത്തിലെ  മൂലൂര്‍ സ്‌മാരകം  കഴിഞ്ഞ ദിവസം പോയി കണ്ടു . ഇത് ഒരു എഴുത്തുകാരന്‍റെ സ്‌മാരകമാകണമെങ്കില്‍ ,   ‍ ഇനിയുമുണ്ട് ഏറെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന് ‍.  കാവലിനു പോലുമില്ല ഒരാള്‍ . പിന്നെയല്ലേ ഗൈഡും  സൂപ്രണ്ടും മറ്റും . കവിയുടെ മൊത്തം രചനകള്‍ എത്രയെന്നറിയാനോ , അവയൊന്നു പരിശോധിക്കാനോ  ഇവിടെ വന്നിട്ടു കാര്യമില്ല .    എങ്കില്‍പ്പിന്നെ , ഭാഷയുടെയും  നാട്ടുചരിത്രത്തിന്‍റെയും  ഒരു ഗവേഷണ കേന്ദ്രത്തിനു വേണ്ട ഗ്രന്ഥാലയം ഇവിടെ ഉയര്‍ന്നുവരുമെന്ന്  വെറുതെ സ്വപ്‌നം കാണേണ്ടതില്ല  .   3 0 കൊല്ലം കവി ചിട്ടയായി എഴുതിയ ഡയറികളുണ്ട് ഇവിടെ . നാശത്തോടടുത്തിരിക്കുന്ന കടലാസുകള്‍ . 3 0 കൊല്ലമായി ഈ വീട് സര്‍ക്കാര്‍
 ഏറ്റെടുത്തു സ്‌മാരകമാക്കിയിട്ട് . പക്ഷെ , ആ അമൂല്യ രേഖകള്‍ സ്‌കാന്‍  ചെയ്‌ത്     സന്ദര്‍ശകര്‍ക്ക് പരിശോധനയ്ക്കു     ‍ നല്‍കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല !  സ്‌മാരകത്തിന്‍റെ  , പറയത്തക്ക ഉപകാരമില്ലാത്ത വെബ്‌സൈറ്റ്  എന്തിനാണു നിലനിര്‍ത്തിയിരിക്കുന്നത് ?
 സാംസ്‌കാരിക വകുപ്പു മേധാവികളുടെ താത്‌പര്യമെത്രയെന്ന് ഇവിടെയെത്തുന്ന ആര്‍ക്കും വ്യക്‌തമാകും . വേണ്ടത്ര ഫണ്ട്  നല്‍കി ഒരു ഉത്തമ പഠനകേന്ദ്രമാക്കാന്‍  അനുവദിക്കാത്തത് എന്തുകൊണ്ടാവും ?  മരണശേഷവും കവിയെ സ്വന്തം ജാതിത്വം  ശിക്‌ഷിക്കയാണോ  !

No comments:

Post a Comment