Wednesday, June 17, 2020

FB, 2020

  കൊച്ചി രാജ്യത്ത്  ഒന്നര നൂറ്റാണ്ടു മുന്‍‌പ്  
 ഒരു അടിമത്തവിരുദ്ധ യത്‌നം
  ( വിനില്‍ പോളിന്‍റെ    പോസ്‌റ്റിനോടുള്ള  പ്രതികരണം )
__________________________________________________________

    വളരെ  ഗൗരവത്തോടെ  അന്വേഷിക്കേണ്ടതാണ്   കുന്നംകുളത്തെ അയ്യപ്പന്‍

സംഭവം . തമിഴകത്തുപോലും  ദലിതര്‍  സംഘടിതമായി ഉണരും മുന്‍‌പാണ് 

കൊച്ചി നാട്ടുരാജ്യത്ത്  അവര്‍  സ്വാതന്ത്ര്യത്തിനായി  ധീരമായി , 

അപകടകരമായി , യത്‌നിച്ചത് .   ആ  കൊച്ചി നാട്ടുരാജ്യ പ്രജകള്‍  ( അടിമകള്‍ )

രാജാധികാരത്തെ ധിക്കരിച്ചാണ്  ബ്രിട്ടിഷ്  മദ്രാസ് ഗവര്‍‌ണര്‍‌ക്ക്  1852-ല്‍ ഒരു

പരാതി നല്‍‌കുന്നത് . ചെന്നൈ  ആര്‍‌ക്കൈവ്‌സിലും എറണാകുളം റീജിയണല്‍

ആര്‍‌ക്കൈവ്‌സിലുമായി  രണ്ടു തരത്തില്‍  സൂക്‌ഷിച്ചിട്ടുണ്ട് അത് .

ഗവര്‍‌ണറുടെ കൗണ്‍‌സില്‍ മീറ്റിങ്ങിന്‍റെ  മിനുട്ട്‌സ്  എന്നനിലയിലാണ് 

ചെന്നൈയിലേത്  ( ബിഷപ്  ഗ്ളാഡ്‌സ്‌റ്റന്‍റെ   1984-ലെ  " Protestant

Xianity..." എന്ന    ഗവേഷണ ഗ്രന്ഥത്തില്‍  സൂചിപ്പിക്കുന്നുണ്ട്  ഇക്കാര്യം

എന്നു വിനില്‍ പോള്‍   അറിയിച്ചതനുസരിച്ചാണ് ഞാന്‍  2  കൊല്ലം മുന്‍‌പ്  ആ 

രേഖ തേടിയെടുത്തത് ) . കൗണ്‍‌സില്‍  മീറ്റിങ്  ആ വിഷയം ,  തിരു /

കൊച്ചികളുടെ ബ്രിട്ടിഷ് റെസിഡന്‍റിന്  അയക്കാന്‍  ഉത്തരവായി . കൂടെ ,

തങ്ങള്‍  1850-ല്‍  അദ്ദേഹം വഴി  തിരു / കൊച്ചി രാജാക്കള്‍‌ക്ക്   (  സമാന

പരാതികളിന്‍‌മേല്‍  ? )  നല്‍‌കിയ  നിര്‍‌ദേശങ്ങളില്‍   എന്തു നടപടിയുണ്ടായി

എന്ന് കൗണ്‍‌സില്‍  അദ്ദേഹത്തോടു  ചോദിക്കുന്നതായുമുണ്ടു മിനുട്ട്‌സില്‍ .

അതായത് , അയ്യപ്പന്‍റെ  വഴിയേതന്നെ ,  മുന്‍‌പേതന്നെ  , തിരു / കൊച്ചികളിലെ

ദലിതര്‍  ( ? ) നടന്നു തുടങ്ങിയിരുന്നു .  " Paraman Cherooman Ayyappan and

others of Koonam Koolangara Proverty in Talappalli Talook in

Cochin " എന്നാണു  മിനുട്ട്സിലുള്ളത് . എന്നാല്‍ , ഗവര്‍‌ണറില്‍ നിന്ന്   കൊച്ചി

 സര്‍‌‌ക്കാരിന്  അയച്ചുകിട്ടിയ   ആ മിനുട്ട്‌സിനൊപ്പമുള്ള  പ്രസ്‌തുത പരാതിയും

അതിന്‍റെ  ടൈപ്‌ഡ്  കോപ്പിയും ( എറണാകുളം റീജിയണല്‍

ആര്‍‌ക്കൈവ്‌സിലുള്ളത്  ; അത്  ഇവിടെ  ചേര്‍‌ക്കുന്നു .  )  ആള്‍  പേരുകള്‍ 

മുഴുവന്‍ വ്യക്‌തമാക്കുന്നുണ്ട് :-  കുന്നംകുളങ്ങരെ പ്രവൃത്തിയില്‍  പാറമല്‍

ചെറുമന്‍ അയ്യപ്പന്‍ , മെപ്പടി [ യില്‍ ] ചെക്കാലി , ചുങ്കത്ത്  പൂവരയ്‌ക്ക

കൊള്ളനൂര്‍  ചാത്തന്‍ .

        കുന്നംകുളത്ത്  കാര്യമായ അന്വേഷണം നടത്തിയാല്‍  ആ  പഴയ  ദലിത് 

പോരാട്ടത്തിനു  തെളിച്ചം കിട്ടും.

No comments:

Post a Comment